ചെമ്പകപാറയിലെ സ്ഥലം ഉപേക്ഷിച്ച് പോകണം; സിപിഎമ്മിന് ആശുപത്രി പണിയണം; മണിയും കൂട്ടരും ഇടഞ്ഞാൽ ഇടുക്കിയിൽ ആർക്കും നിലനിൽപ്പില്ല! എന്നെ കൊന്നാൽ അഞ്ചേക്കർ സ്ഥലം കൈവശപ്പെടുത്താം; വ്യാജ കേസുകൾ അതിന്റെ സൃഷ്ടി; രണ്ടര വർഷമായി ഇന്ത്യയിലേ വരാത്ത പ്രവാസിക്കെതിരെ കട്ടപ്പന-തങ്കമണി സ്റ്റേഷനുകളിലുള്ളത് ഏഴ് കേസുകൾ; വേട്ടയാടൽ രാഷ്ട്രീയത്തിനു ഇരയാണ് താനെന്ന് ഓസ്ട്രിയൻ പൗരൻ; നിഷേധിച്ച് സിപിഎമ്മും; നാട്ടിൽ വരാൻ കഴിയാതെ ഉഴലുന്ന ഈരാറ്റുപേട്ടക്കാരൻ മനോജ് ജോസിന്റെ കഥ
എം മനോജ് കുമാർ
ഇടുക്കി: പ്രവാസി വ്യവസായിയെ കേരളത്തിൽ കാൽ കുത്തിക്കാതിരിക്കാൻ സിപിഎമ്മിനായി കേസുകളുടെ പരമ്പര തന്നെ സൃഷ്ടിച്ച് ഇടുക്കി തങ്കമണി പൊലീസ്. രണ്ടര വർഷത്തിലേറെയായി സ്ഥലത്തില്ലാതിരുന്നിട്ടും ഇന്ത്യൻ പൗരൻ കൂടിയല്ലാത്ത പ്രവാസി വ്യവസായി മനോജ് ജോസിനെതിരെ ഇടുക്കി തങ്കമണി-കട്ടപ്പനം പൊലീസ് സ്റ്റേഷനുകളിൽ സൃഷ്ടിച്ചത് എട്ടോളം കേസുകൾ. മനോജ് ജോസ് എന്ന പ്രവാസി വ്യവസായി ഇടുക്കി ജില്ലയിൽ പത്തോളം കുറ്റകൃത്യങ്ങളിൽ സംശയിക്കപ്പെടുന്ന പ്രതിയാണ് എന്നാണ് കട്ടപ്പന പൊലീസിന്റെ സ്റ്റേറ്റ്മെന്റിൽ ഉള്ളത്.
സിപിഎം നേതാക്കളുമായി ഇടഞ്ഞതിന്റെ പേരിൽ കേരളത്തിൽ കാൽകുത്തിക്കാതിരിക്കാനാണ് തങ്കമണി പൊലീസ് ഇത്രയും കേസുകൾ പ്രവാസി വ്യവസായിക്കെതിരെ സൃഷ്ടിച്ചത് എന്നാണ് ആരോപണം ഉയരുന്നത്. സിപിഎം വേട്ടയാടലിന്റെ പുതിയ കഥയാണ് ഇപ്പോൾ കഥയാണ് ഇടുക്കിയിൽ നിന്നും പുറത്തു വരുന്നത്. എം.എം.മണിയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.വി.വർഗീസും മറ്റും ഇടഞ്ഞാൽ ഇടുക്കിയിൽ നിലനിൽപ്പ് ഇല്ലാ എന്നാണ് ഈ പ്രവാസി വ്യവസായിയുടെ അനുഭവം കേരളത്തോടു പറയുന്നത്. രണ്ടര വർഷം ഇന്ത്യയിൽ തന്നെ ഇല്ലാതിരുന്നിട്ടും പോസ്കോ അടക്കമുള്ള ഏഴോളം കേസുകളാണ് പ്രവാസി വ്യവസായിയും ഓസ്ട്രിയൻ പൗരനുമായ മനോജ് ജോസിനെതിരെ തങ്കമണി പൊലീസ് സ്റ്റേഷൻ പരിധിയിൽ വന്നത്. സിപിഎമ്മുമായി ഇടഞ്ഞപ്പോൾ കേസുകൾ കൊണ്ട് തന്നെ സിപിഎം നേതാക്കൾ വരിഞ്ഞുമുറുക്കി എന്നാണ് മനോജ് ജോസ് മറുനാടൻ മലയാളിയോട് പറഞ്ഞത്. എന്നാൽ ആരോപണങ്ങൾ സിപിഎം നിഷേധിക്കുകയാണ്.
മൂന്നു കേസുകൾ കാമ്പില്ലെന്ന് കണ്ടു ഹൈക്കോടതി തള്ളിക്കളഞ്ഞതായും മനോജ് പറയുന്നു. സൈബർ കേസുകൾ വഴിയും സിപിഎം നേതാക്കളെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നും ഒക്കെ പറഞ്ഞു എന്റെ പേരിൽ യഥേഷ്ടം കേസുകൾ ചാർജ് ചെയ്യപ്പെട്ടു. ഇനിയും കൂടുതൽ കേസുകൾ തന്റെ മകന് എതിരെ പൊലീസ് രജിസ്റ്റർ ചെയ്തോ എന്ന് മനസിലാക്കാൻ ജോസിന്റെ പിതാവ് തോമസ് ജോസിനു തങ്കമണി പൊലീസ് സ്റ്റേഷനിൽ വിവരാവാകാശം ഫയൽ ചെയ്യേണ്ടിയും വന്നു. സിപിഎമ്മിന് ഹിതകാരിയല്ലാത്തവർക്ക് കേരളത്തിൽ രക്ഷയില്ലാത്ത അവസ്ഥയാണ്. സിപിഎമ്മിന്റെ ഗുഡ് ലിസ്റ്റിൽ ഇല്ലെങ്കിൽ ഇന്ത്യയ്ക്ക് പുറത്താണെങ്കിലും മലയാളികൾ വേട്ടയാടപ്പെടും. ഇതിനായി പൊലീസും കേസുകളും തന്നെയാണ് സിപിഎം നേതാക്കൾ ആധാരമാക്കുന്നത്. ഇത്തരം പൊലീസ് വേട്ടയാടൽ വഴിയും ഗുണ്ടാപ്രവർത്തനങ്ങൾ വഴിയും പ്രവാസി വ്യവസായിയുടെ ചെമ്പകപ്പാറയിലെ അഞ്ച് ഏക്കർ സ്ഥലം സിപിഎം ഉന്നതൻ കൈവശപ്പെടുത്താൻ ശ്രമിക്കുന്നു എന്നാണ് പ്രവാസി വ്യവസായിയും ഓസ്ട്രിയൻ പൗരനുമായ മനോജ് ജോസ് അഴകത്ത് ഉന്നയിക്കുന്ന ആരോപണം. കേരളത്തിൽ കാൽകുത്താൻ അനുവദിക്കാത്ത വിധം കേസുകളുടെ കുരുക്കുണ്ടാക്കുക, തന്റെ ഇടുക്കി ചെമ്പകപ്പാറയിലെ അഞ്ചേക്കർ സ്ഥലം കൈവശപ്പെടുത്തുക ഇതാണ് സിപിഎമ്മിന്റെ ഉദ്ദേശ്യമെന്നാണ് മനോജ് ജോസ് ആരോപിക്കുന്നത്. നാട്ടിൽ വന്നാൽ ഇടുക്കി പൊലീസ് ഉരുട്ടിക്കൊന്ന രാജ്കുമാറിന്റെ അനുഭവം തനിക്കും വന്നേക്കും. പൊലീസ് കസ്റ്റഡിയിൽ നല്ല ഇടി കിട്ടും എന്നാണ് എനിക്ക് ലഭിച്ച ഭീഷണി. എന്നെ കൊന്നാൽ ആ സ്ഥലം സിപിഎമ്മിന് കൈവശപ്പെടുത്താം. അതിനാണ് ഇവർ സംഘടിതമായി ശ്രമിക്കുന്നത്- മനോജ് പറയുന്നു.
സിപിഎമ്മിന്റെ ഇടുക്കിയിലെ ഉന്നതനായ സി.വിവർഗീസ് നോട്ടമിട്ട ചെമ്പകപ്പാറയിലെ ഈ സ്ഥലം ഗുണ്ടാ പ്രവർത്തനത്തിലൂടെയും പൊലീസിനെയും ഉപയോഗിച്ച് കൈവശപ്പെടുത്താൻ ശ്രമിക്കുന്നത് കാരണം പ്രവാസിയായ ഇന്ത്യയിൽ എന്നല്ല കേരളത്തിൽ പോലും കാലുകുത്താൻ കഴിയാത്ത അവസ്ഥയാണ്. ഏഴോളം പൊലീസ് കേസുകളും പരാതികളും മനോജിനെതിരെ ഇടുക്കിയിൽ സൃഷ്ടിക്കപ്പെട്ടിട്ടുമുണ്ട്. രണ്ടര വർഷത്തിന്നിടെ ഇന്ത്യയിൽ കാലുപോലും കുത്തിയിട്ടില്ലാത്ത പ്രവാസിക്കെതിരെയാണ് ഇത്രയധികം പൊലീസ് കേസുകൾ എന്നതും ആലോചിക്കേണ്ടി വരുന്നുണ്ട്. ദുരിതാശ്വാസ ഫണ്ട് സർക്കാർ വക മാറ്റുന്നത് കണ്ടപ്പോൾ ഇതിനെതിരെ പ്രവാസി ഫെയ്സ് ബുക്ക് പോസ്റ്റിട്ടിരുന്നു. ദുരിതാശ്വാസ ഫണ്ടിൽ സംഭാവന നൽകി സിപിഎം നേതാക്കളുടെ കീശയിൽ പോകുന്നതിന്നെക്കാൾ നല്ലത് ദുരിതത്തിന്നിരയായവർക്ക് തുക നേരിട്ട് നൽകുന്നതാണ് നല്ലത് എന്നാണ് മനോജ് പോസ്റ്റിട്ടത്. അതിന്റെ പേരിലും പ്രവാസി വ്യവസായിക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. ഇടുക്കി തങ്കമണി, കട്ടപ്പന പൊലീസ് സ്റ്റേഷനുകളാണ് പ്രവാസി വ്യവസായിക്കെതിരെ ഇത്രയും കേസുകൾ ചാർജ് ചെയ്തത്. കേസുകൾ റദ്ദ് ചെയ്യാനായി മനോജ് നൽകിയ ഹർജികൾ പ്രകാരം മൂന്നോളം എഫ്ഐആറുകൾ ഇതിന്നിടയിൽ കാമ്പില്ലെന്ന് കണ്ടു ഹൈക്കോടതി റദ്ദ് ചെയ്തിട്ടുണ്ട്.
പക്ഷെ കേസുകളും ഭീഷണിയും കാരണം ഇന്ത്യയിലേക്ക് തിരികെ വരാൻ കഴിയാതെ ഓസ്ട്രിയയിൽ തന്നെ കഴിയുകയാണ് മനോജ് ജോസ്. എനിക്കെതിരെ ഇടുക്കിയിലെ പൊലീസ് സ്റ്റേഷനുകളിലെ കേസുകൾ എല്ലാം വ്യാജമാണ്. പക്ഷെ ഇതെല്ലാം തെളിയിക്കാൻ എനിക്ക് കേരളത്തിലേക്ക് വരണം. പക്ഷെ കേരളത്തിൽ വന്നാൽ എന്നെ അപ്പോൾ തന്നെ പൊലീസ് എടുത്ത് അകത്താകും-മനോജ് ജോസ് മറുനാടൻ മലയാളിയോട് പറയുന്നു. സിപിഎമ്മിന്റെ ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കെഎസ്ആർടിസി ഡയറക്ടർ ബോർഡ് അംഗവുമായ സി.വി.വർഗീസിനെതിരെയാണ് ആരോപണങ്ങളുമായി പ്രവാസി വ്യവസായി രംഗത്ത് വരുന്നത്. വർഗീസിന്റെ ബിനാമി സ്വത്തുക്കളും നിയമവിരുദ്ധ പ്രവർത്തനങ്ങളും അന്വേഷിക്കണമെന്നു വിശദമായി അന്വേഷിക്കണമെന്നു ചൂണ്ടിക്കാട്ടി മനോജിന്റെ മാതാവ് ആനിയമ്മ ജോസ് വിജിലൻസിന് വിശദപരാതി നൽകിയെങ്കിലും ഈ പരാതി സർക്കാർ പൂഴ്ത്തിവെച്ചിരിക്കുകയാണെന്നും പ്രവാസി വ്യവസായി ആരോപിക്കുന്നു.
ഓസ്ട്രിയയിൽ നിന്നും പ്രവാസി വ്യവസായിയായ മനോജ് ജോസ് മറുനാടനോട് വെളിപ്പെടുത്തുന്ന കാര്യങ്ങൾ കേരളത്തിൽ എന്ത് നടക്കുന്നു എന്നതിലേക്ക് വിരൽ ചൂണ്ടലാവുകയാണ്. വർഷങ്ങൾക്ക് മുൻപ് പ്രവാസി വ്യവസായിയുടെ കുടുംബം ചെമ്പകപ്പാറയിൽ വാങ്ങിയ ഭൂമിയാണ് ഈ അഞ്ചേക്കർ ഭൂമി. പ്രധാനമന്ത്രിയുടെ റോഡ് പദ്ധതിയിൽപ്പെട്ട കട്ടപ്പന റോഡ് ഈ സ്ഥലത്തിനു തൊട്ടായി കടന്നുവന്നതോടെയാണ് ചെമ്പകപ്പാറയിലെ ഈ വസ്തു സിപിഎം ഉന്നതന്റെ കണ്ണിൽ പതിഞ്ഞത്. ഇതോടെയാണ് വ്യാജ പൊലീസ് കേസുകൾ വഴിയും ഗുണ്ടാപ്രവർത്തനം വഴിയും ഇടുക്കിയിലെ തന്റെ ഭൂമി കൈവശമാക്കാൻ ശ്രമിക്കുന്നത് എന്നാണ് ജോസ് ആരോപിക്കുന്നത്. ചെമ്പകപ്പാറയിലെ സ്ഥലം എന്റെ പേരിലാണെങ്കിലും പവർ ഓഫ് അറ്റോർണി അമ്മയുടെ പേരിലാണ്. ഈ തക്കം നോക്കിയാണ് സിപിഎം നേതാവ് സ്ഥലം കൈവശപ്പെടുത്താൻ ശ്രമിക്കുന്നത്. ഈ സ്ഥലത്തിന്റെ അരികിൽ താമസിക്കുന്ന നാലഞ്ചു കുടുംബങ്ങളെ ഉപയോഗിച്ച് വഴിയുടെ പേരിൽ കേസ് നൽകിയും ബുദ്ധിമുട്ടിപ്പിക്കാവുന്ന എല്ലാ കാര്യങ്ങളും സിപിഎം, ചെയ്തു കഴിഞ്ഞതായും പ്രവാസി വ്യവസായി വെളിപ്പെടുത്തുന്നു. ഒമ്പത് ലക്ഷത്തിലേറെ തുക എനിക്ക് ഹൈക്കോടതിയിൽ കേസുകൾക്ക് ആയി ചെലവിടേണ്ടി വന്നു. ലൂക്ക് ഔട്ട് നോട്ടീസ് ഇറക്കിയതിനാൽ ഈ സിപിഎം കാരണം ഓസ്ട്രിയയിലും എനിക്ക് മനസമാധാനമില്ലാത്ത അവസ്ഥയാണ്. മനോജ് ജോസ് മറുനാടനോട് പറയുന്ന കഥ ഇങ്ങിനെ:
സിപിഎം എന്നെ നശിപ്പിക്കുന്നു; വ്യാജ കേസ് സൃഷ്ടിച്ച് ഇന്റർപോൾ വഴി അറസ്റ്റ് ചെയ്യാനും ശ്രമം
കോട്ടയം ഈരാറ്റുപേട്ടയ്ക്ക് അടുത്താണ് എന്റെ സ്വദേശം. എനിക്ക് ഇടുക്കി ചെമ്പകപ്പാറയിൽ അഞ്ചേക്കർ സ്ഥലമുണ്ട്. കുടുംബം മുൻപ് വാങ്ങിയിട്ടതാണ്. ആ സ്ഥലം കൃഷിയോക്കെയായി അങ്ങിനെ കിടക്കുകയാണ്. പ്രധാനമന്ത്രിയുടെ റോഡ് പദ്ധതിയിൽ ഉൾപ്പെട്ട റോഡ് ആ സ്ഥലത്ത് കൂടി വന്നതോടെ സ്ഥലത്തിനു വില കുത്തനെ ഉയർന്നു. ഇതോടെയാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.വി.വർഗീസിന്റെ കണ്ണ് ഭൂമിയിൽ പതിയുന്നത്. ഇതോടെ ഏത് വിധേനയും ഭൂമി കൈക്കലാക്കാൻ സിപിഎം നേതാവ് ശ്രമം തുടങ്ങി. എന്റെ ഭൂമിയിലേക്ക് ഇപ്പോൾ കൃഷിപ്പണികൾക്കായി ജോലിക്കാരെ എത്തിക്കാൻ കഴിയുന്നില്ല.
അവർക്ക് നേരെ സിപിഎം ഗുണ്ടാ ടീമിന്റെ ആക്രമണമാണ് നടക്കുന്നത്. നിരവധി തവണ ഇത്തരം ആക്രമണം നടന്നു കഴിഞ്ഞു. ഇപ്പോൾ ആരും പണിക്ക് ഇവിടെ വരാൻ ഭയപ്പെടുകയാണ്. രണ്ടു കൊല്ലത്തിലേറെയായി ഇതേ അവസ്ഥ നിലനിൽക്കുകയാണ്. സിപിഎം നേതാവ് ആയതിനാൽ ഇടുക്കി പൊലീസ് അവർക്കൊപ്പമാണ്. ബലമായി ഭൂമി പിടിച്ചു പറിച്ച് എടുക്കാനാണ് വർഗീസിന്റെ ശ്രമം. ഇതിനു പൊലീസും കൂട്ടുനിൽക്കുന്നു. അതുകൊണ്ട് തന്നെയാണ് മൂന്നു വർഷമായി ഇന്ത്യയിൽ തന്നെ ഇല്ലാതിരുന്നിട്ടും എനിക്കെതിരെ വിവിധ വ്യാജ കേസുകൾ ഇടുക്കി പൊലീസ് ചമച്ചതും. ഇതിൽ പല കേസുകളും ഹൈക്കോടതി തന്നെ തള്ളിക്കളഞ്ഞതാണ്. എന്നെ സഹായിക്കാൻ വന്ന എന്റെ പിതാവിനെ കഞ്ചാവ് കേസിൽ കുരുക്കി അകത്തിടാനും പൊലീസ് ശ്രമം നടത്തി.
നാലുവശത്തു നിന്നും പൊലീസ് പിതാവ് താമസിച്ചിരുന്ന വീടിലേക്ക് ഇരച്ചു കയറിയെങ്കിലും അദ്ദേഹം സ്ഥലത്തില്ലായിരുന്നു. അതുകൊണ്ട് തന്നെ ഈ ശ്രമത്തിൽ പൊലീസ് പരാജയമടഞ്ഞു. അല്ലെങ്കിൽ ഒരു തെറ്റും ചെയ്യാത്ത എന്റെ പിതാവ് കഞ്ചാവ് കേസിൽ അകത്ത് കിടക്കുമായിരുന്നു. ഉടുമ്പൻചോല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് എന്റെ പിതാവ് താമസിക്കുന്നത്. പക്ഷ കട്ടപ്പന സിഐയാണ് എന്റെ പിതാവിനെ തിരക്കി വീട്ടിലെത്തിയത്. കട്ടപ്പന സിഐയ്ക്ക് ഇവിടെ അധികാര പരിധിയല്ല. കോടതി ഉത്തരവ് ഒന്നും ഇല്ലാതെയാണ് റെയ്ഡ് നടന്നത്. എല്ലാത്തിന്റെയും പിന്നിൽ വർഗീസ് ആയിരുന്നു.
ഇടപെടാമെന്നും പരിഹരിക്കാം എന്നും പറഞ്ഞത് മന്ത്രി മണി; കാര്യങ്ങൾ വീണ്ടും പഴയപടി
ഈ സ്ഥലം ഞങ്ങൾ ഉപേക്ഷിച്ച് പോകണം. ഇവിടെ സിപിഎമ്മിന് സഹകരണ ആശുപത്രി പണിയണം. ഇതാണ് എനിക്ക് ലഭിച്ച വിവരം. പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ ഞങ്ങൾ ഒത്തിരി ശ്രമം നടത്തി. മുൻ സിപിഎം മുഖ്യമന്ത്രിയുടെ മകൻ തന്നെ എനിക്ക് വേണ്ടി വൈദ്യുതിമന്ത്രി എം.എം.മണിയെ കണ്ടു. അദ്ദേഹം മണിയെ നേരിട്ട് കണ്ടു സംസാരിച്ചു. ഇടുക്കി പ്രശ്നം ആയതുകൊണ്ടാണ് മണിയെ നേരിട്ട് കണ്ടത്. മന്ത്രി മണി ഫോണിലൂടെ തന്നെ എന്നോടു സംസാരിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാം എന്നാണ് മന്ത്രി പറഞ്ഞത്. പക്ഷെ ഒന്നും സംഭവിച്ചില്ല. ഞാൻ കൂടുതൽ കുരുങ്ങുകയാണ് ചെയ്തത്. മന്ത്രി മണിയുടെ അടുപ്പക്കാരനാണ് ഈ വർഗീസ്. അത് ഞാൻ പിന്നീടാണ് മനസിലാക്കുന്നത്. അതുകൊണ്ട് തന്നെ ഈ ഇടപടൽ കൊണ്ട് ഒരു ഫലവും വന്നില്ല. മന്ത്രി പക്ഷെ ആ രീതിയിൽ ഉള്ള സംസാരമല്ല. വളരെ പോസിറ്റീവ് ആയാണ് സംസാരിച്ചത്.
ഇതേ സമയം തന്നെയാണ് ഞങ്ങളുടെ പറമ്പിനു സമീപം താമസിക്കുന്ന വീട്ടുകാർ വഴി പ്രശ്നവുമായി രംഗത്ത് വന്നതും. ഇതും വർഗീസിനെ ഇടപെടൽ വഴി വന്ന പ്രശ്നമാണ്. ഈ കേസും കോടതിയിലാണ്. സിപിഎം അനുഭാവികൾ ആയ കുടുംബമാണ് അതിർത്തിയിൽ താമസിക്കുന്നത്. ഇവർക്ക് നടന്നുപോകാൻ വേറെ രണ്ടു നടവഴികളുണ്ട്. ഇവർ മുൻപ് ഞങ്ങളുടെ പറമ്പിൽ കൂടി നടന്നോട്ടെ എന്ന് പറഞ്ഞു ഞങ്ങളുടെ കുടുംബത്തിനോട് അനുവാദം ചോദിച്ചിരുന്നു. അന്ന് ഞങ്ങൾ അതിനു അനുവദിക്കുകയും ചെയ്തു. അതോടു കൂടി ഇവർ ഞങ്ങളുടെ പറമ്പിനോട് കൂടിയുള്ള വഴി പ്രധാന വഴിയാക്കി മാറ്റി. ഇതിനു ഞാൻ അനുവദിച്ചില്ല. പറമ്പിന്റെ അതിർത്തി വഴി നടപ്പ് വഴി തരാം. അല്ലെങ്കിൽ അടുത്ത പറമ്പിന്റെ ഉടമസ്ഥൻ കൂടി സഹകരിക്കുകയാണെങ്കിൽ പാതി വഴി എന്റെ പറമ്പിൽ നിന്നും പാതി വഴി അവരുടെ പറമ്പിൽ നിന്നും നല്കാം എന്നാണ് പറഞ്ഞത്. പക്ഷെ ഇത് അടുത്ത പറമ്പിന്റെ ഉടമസ്ഥൻ സമ്മതിച്ചില്ല.
ഇതോടെ ഇവർ എനിക്കെതിരെ കേസിന് പോവുകയായിരുന്നു. എല്ലാം എന്നെ ബുദ്ധിമുട്ടിക്കാനുള്ള സിപിഎം ശ്രമങ്ങൾ. ഒമ്പത് ലക്ഷത്തോളം രൂപ ഇത്തരം കേസുകൾക്കായി ഞാൻ മുടക്കിക്കഴിഞ്ഞിട്ടുണ്ട്. ഇതേ കേസിൽ ആ കുടുംബങ്ങളിൽ നിന്നും സിപിഎമ്മിൽ നിന്നും ഭീഷണി വന്നപ്പോൾ ഞാൻ ഹൈക്കോടതിയിൽ കുടുംബത്തിനു പൊലീസ് സുരക്ഷ ആവശ്യപ്പെട്ടു. ഹൈക്കോടതി സുരക്ഷയ്ക്ക് ഉത്തരവിട്ടു. ഇതിനെതിരെ പൊലീസ് നീങ്ങിയെങ്കിലും ഹൈക്കോടതി അതിനു അനുവദിച്ചില്ല. പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവിടുകയും ചെയ്തു. പക്ഷെ കേസുകൾ കാരണം എനിക്ക് കേരളത്തിൽ തിരികെ വരാൻ കഴിയാത്ത അവസ്ഥയാണ്. സിപിഎമ്മിന്റെ വേട്ടയാടൽ തുടരുന്നത് കാരണമാണ് എനിക്ക് കേരളത്തിലേക്ക് മടങ്ങാൻ കഴിയാതെ വരുന്നത്-മനോജ് ജോസ് പറയുന്നു.
മനോജ് ജോസിന്റെ ആരോപണങ്ങൾ എല്ലാം നിഷേധിച്ച് സി.വി.വർഗീസ്
മനോജ് ജോസിന്റെ സ്ഥലത്തിൽ സിപിഎം കണ്ണുവെച്ചിട്ടില്ല. മനോജുമായി എനിക്ക് യാതൊരു പ്രശ്നങ്ങളുമില്ല- സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.വി.വർഗീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. അവിടെ ഒരു വഴിത്തർക്കം നിലനിൽക്കുന്നുണ്ട്. ആ വഴിത്തർക്കം സംബന്ധിച്ചാണ് സംസാരങ്ങൾ നടന്നത്. ആനക്കുഴിക്കാട്ടിൽ പിതാവിനെ അനിയൻ ടോമി അച്ചനും മണിയാശാനുമാണ് എന്നോടു പറഞ്ഞത്. മാന്യമായി എന്നോടു സംസാരിച്ചതാണ്. അവരോടു വരാൻ പറഞ്ഞതാണ്. എനിക്ക് സ്ഥലം കിടക്കുന്നത് പോലും എവിടെയാണെന്ന് അറിയാൻ കഴിയില്ല. മനോജ് എന്നെ വിളിച്ചിരുന്നു. അപ്പോൾ ഞാൻ സംസാരിച്ചതാണ്. പ്രശ്നം തീർക്കാൻ മനോജിനു താത്പര്യമില്ല. എന്റെ കുടുംബത്തിനെ വരെ അപകീർത്തിപ്പെടുത്താൻ മനോജ് ശ്രമിച്ചു. ഞാൻ ആ വിഷയം വിട്ടതാണ്. സഹകരണ ആശുപത്രിയോ? വേറെ വല്ല പണിയും അവനോടു നോക്കാൻ പറ. പൊലീസിനോട് നിങ്ങൾ തിരക്കൂ. നാട്ടുകാർ അവനു എതിരാണ്.
ഒരു പെൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്തതായി പറഞ്ഞു മനോജിനെതിരെ ആരോപണമുണ്ട്. നിങ്ങൾക്ക് അവനോടു കണക്ഷൻ ഉണ്ടെങ്കിൽ മര്യാദയ്ക്ക് മനുഷ്യനായി ജീവിക്കാൻ പറയൂ. അവന്റെ പ്രശ്നത്തിൽ ഇടപെട്ടു സംസാരിക്കാം എന്ന് പറഞ്ഞതാണ് ഞാൻ ചെയ്ത വലിയ അപരാധം. എനിക്ക് മനോജുമായി യാതൊരു ബന്ധവുമില്ല. സിപിഎമ്മിനും എനിക്കും ഈ പ്രശ്നവുമായി പുലബന്ധം പോലുമില്ല-സി.വി.വർഗീസ് പറയുന്നു.
Stories you may Like
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- നോബൽ സമ്മാന ജേതാവ് നർഗീസ് മുഹമ്മദിക്ക് 15 മാസത്തെ അധിക തടവ് കൂടി വിധിച്ച് ഇറാൻ
- പാർട്ടി ഗ്രാമങ്ങൾ ഒന്നടങ്കം ബിജെപിയിലേക്ക് മാറിയ ബംഗാൾ
- ഉണ്ണി മുകുന്ദന്റെ ബാല്യകാല വിശേഷങ്ങൾ കാണാം
- പുതുപ്പള്ളി സൂചകമായാൽ ഇടതു മുന്നണിക്ക് കയ്യിലുള്ള 34 സീറ്റുകൾ നഷ്ടമാകുന്ന സാഹചര്യം
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്