ലോക്സഭയിൽ തോറ്റതോടെ സിപിഎം തീർന്നു; മാണിസാർ മരിച്ചതോടെ കേരളാ കോൺഗ്രസും; അപ്പോൾ ഇനി ഭൂരിപക്ഷം സീറ്റുകളും ഞങ്ങൾക്ക് വേണം; പത്തു കൊല്ലമായി മത്സരം ഒഴിവാക്കി സഹകരണ മുന്നണിയിൽ ഭരിച്ച ബാങ്ക് പിടിക്കാൻ കോൺഗ്രസ് നടത്തിയ ശ്രമത്തിൽ വിജയിച്ചത് മാണി-സിപിഎം സഖ്യം; ജോസഫിനൊപ്പം ഇറങ്ങിയ കോൺഗ്രസിന് കനത്ത തോൽവി; ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിനുണ്ടായ അമിത ആത്മവിശ്വാസം എങ്ങനെ അപകടം ചെയ്യുമെന്നറിയാൻ ഒരു സഹകരണ തെരഞ്ഞെടുപ്പ് കഥ
മറുനാടൻ മലയാളി ബ്യൂറോ
എരുമേലി: കണമല സർവ്വീസ് സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പിന് പറയാനുള്ളത് മാറുന്ന രാഷ്ട്രീയത്തിന്റെ യഥാർത്ഥ കഥയാണ്. ലോക്സഭയിൽ 20ൽ 19 ജയിച്ച് കോൺഗ്രസിന്റെ കണ്ണ് മഞ്ഞളിച്ചു. മാണി സാർ പോയതോടെ കേരളാ കോൺഗ്രസിന്റെ അടിത്തറ ഇളകിയെന്ന് പ്രചരിപ്പിച്ച് പിജെ ജോസഫുമായി കൂട്ടുകൂടാൻ ആഗ്രഹിക്കുന്ന ഒരു വിഭാഗം. കോട്ടയത്തേയും പത്തനംതിട്ടയിലേയും കേരളാ കോൺഗ്രസിനെ തകർത്തെറിയുകയെന്നതാണ് ഇടുക്കിയിൽ മാത്രം വേരോട്ടമുള്ള ജോസഫിനൊപ്പം നിൽക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ ജോസ് കെ മാണി നയിക്കുന്ന കേരളാ കോൺഗ്രസിന് അടിത്തറയിൽ കോട്ടമുണ്ടായില്ലെന്ന് തെളിയിക്കുകുന്നതാണ് കണമലയിലെ സഹകരണ ബാങ്ക് ഇലക്ഷൻ. അമിത ആത്മവിശ്വാസം കോൺഗ്രസിന് വിനയാകുമെന്ന പാഠമാണ് കണമല നൽകുന്നത്.
ലോക്സഭയിൽ തോറ്റതോടെ സിപിഎം തീർന്നുവെന്നാണ് കോൺഗ്രസിന്റെ പ്രചരണം. ശബരിമലയിൽ വിശ്വാസികളെ എതിരാക്കിയ സിപിഎമ്മിനെ അവർ എഴുതി തള്ളുന്നു. ഇതിനൊപ്പം മാണിസാർ മരിച്ചതോടെ കേരളാ കോൺഗ്രസും തീർന്നുവെന്നാണ് വയ്പ്പ്. അതുകൊണ്ട് തന്നെ കണമലയിൽ ഇനി ഭൂരിപക്ഷം സീറ്റുകളും ഞങ്ങൾക്ക് വേണമെന്ന് കോൺഗ്രസ് വാശി പിടിച്ചു. ഇതോടെ പത്തുകൊല്ലമായി മത്സരം ഒഴിവാക്കി സഹകരണ മുന്നണിയിൽ ഭരിച്ച ബാങ്ക് പിടിക്കാൻ കോൺഗ്രസ് നടത്തിയ ശ്രമത്തിൽ വിജയിച്ചത് മാണി-സിപിഎം സഖ്യവും. ജോസഫിനൊപ്പം ഇറങ്ങിയ കോൺഗ്രസിന് കനത്ത തോൽവി നേരിടേണ്ടി വന്നു. അതുകൊണ്ടു തന്നെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിനുണ്ടായ അമിത ആത്മവിശ്വാസം എങ്ങനെ വരും ദിവസങ്ങളിൽ അവർക്ക് ദോഷമാകുമെന്നതിന്റെ നേർ ചിത്രമാണ് കണമലയിലെ തെരഞ്ഞെടുപ്പ്. ഇത് കോട്ടയത്തും പത്തനംതിട്ടയിലും പുതിയ സമവാക്യങ്ങൾക്ക് പോലും സാഹചര്യമൊരുക്കും.
കണമലയിൽ സഹകരണാടിസ്ഥാനത്തിലായിരുന്നു കോൺഗ്രസും കേരളാ കോൺഗ്രസും ഭരണം നടത്തിയത്. നിലവിലുള്ള ബാങ്ക് പ്രസിഡന്റ് എജെ ചാക്കോ അടക്കം ചില കോൺഗ്രസുകാരും കേരളാ കോൺഗ്രസും ഒരുമിച്ചു നിന്നു. ഔദ്യോഗിക പക്ഷം ആത്മവിശ്വാസവുമായി വിലപേശലിലേക്ക് പോയി. ഇതോടെയാണ് ചാക്കോയും കേരളാ കോൺഗ്രസും സിപിഎമ്മുമായി അടുത്തത്. ആകെയുള്ള 6000 വോട്ടർമാരിൽ ഏകദേശം 3500 ഓളം പേർ വോട്ട് ചെയ്തു. ഇവിടെ ജയം കേരളാ കോൺഗ്രസ്-സിപിഎം സഖ്യത്തിനും. ജോസ് കെ മാണിയെ തകർക്കാൻ പിജെ ജോസഫിനൊപ്പമുള്ളവരെ ചേർത്ത് മത്സരിച്ച കോൺഗ്രസിന്റെ മുന്നണിക്ക് എല്ലാ സീറ്റിലും 500 വോട്ടുകളേ കിട്ടിയുള്ളൂ. അങ്ങനെ തോറ്റു തുന്നംപാടി. ബിജെപിയും ഇവിടെ മത്സരിച്ചു. അവർക്ക് 250നും 300നും ഇടയിൽ വോട്ട് കിട്ടി. സിപിഐ ഒരു സീറ്റിലും മത്സരിച്ചു. അങ്ങനെ സിപിഎമ്മും കേരളാ കോൺഗ്രസും ചേർന്നാൽ അത്ഭുതം സംഭവിക്കുമെന്ന് തെളിയിക്കുകയാണ് കണമലയിലെ ഇലക്ഷൻ.
എരുമേരി പഞ്ചായത്തിലെ ശബരിമലയ്ക്ക് അടുത്തുള്ള കണമല, ഇടകടത്തി, ഉമ്മികുപ്പ, എഞ്ചൽവാലി, പാണവിലാവ്, മൂക്കൻപ്പെട്ടി, മുട്ടപ്പള്ളി, എലിവാലക്കര എന്നീ സ്ഥലങ്ങളാണ് ബാങ്കിന്റെ പരിധിയിലുള്ളത്. ഇവിടെ എല്ലാം ശബരിമല വികാരം ആളികത്തിയിരുന്നു. അതുകൊണ്ട് തന്നെ ആരും സിപിഎം മുന്നണിക്ക് വോട്ട് ചെയ്യില്ലെന്നാണ് കോൺഗ്രസ് കരുതിയത്. എന്നാൽ കേരളാ കോൺഗ്രസിനൊപ്പം സിപിഎം ചേർന്നപ്പോൾ ന്യൂനപക്ഷങ്ങൾ അതിശക്തമായി ഈ മുന്നണിക്കൊപ്പം നിന്നു. ഇത് അനായസ വിജയവുമൊരുക്കി. കേരളാ കോൺഗ്രസ് പിന്തുണയോടെ ജയിച്ച് ജില്ലാ പഞ്ചായത്ത് അംഗമായ മാഗി ജോസഫ് പോലും സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ തോറ്റു. വ്യക്തമായ സൂചനയാണ് ഇത് നൽകുന്നത്. കോട്ടയത്തും പത്തനംതിട്ടയിലും മാണി-സിപിഎം സഖ്യത്തിന്റെ ജയസാധ്യതയാണ് കണമല ചർച്ചയാക്കുന്നത്.
കണമല സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ വിഡിയോഗ്രഫി ഉപയോഗിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. കള്ളവോട്ട് നടക്കാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി യുഡിഎഫ് സ്ഥാനാർത്ഥി ബിനു മറ്റക്കര നൽകിയ ഹർജിയെ തുടർന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. വിഡിയോഗ്രഫിയുടെ ചെലവ് ഹർജിക്കാരൻ വഹിക്കണമെന്നും കോടതി നിർദ്ദേശിച്ചു. അതുകൊണ്ട് തന്നെ കള്ളവോട്ടിലെ ജയമാണ് കേരളാ കോൺഗ്രസ്-സിപിഎം സഖ്യം നേടിയതെന്നും പറയനാകില്ല. കഴിഞ്ഞ 10 വർഷമായി എ.ജെ.ചാക്കോ നയിക്കുന്ന മുന്നണിയാണ് കണമല ബാങ്ക് ഭരിക്കുന്നത്. കോൺഗ്രസ് നേതാക്കളായ എ.ജെ.ചാക്കോ, പുളിക്കിയിൽ ചാക്കോ എന്നിവർക്കു പുറമേ, കേരള കോൺഗ്രസ് മാണി വിഭാഗം, സിപിഎം ഒരുമിക്കുകയായിരുന്നു. ഇതോടെ കോൺഗ്രസിന് വലിയ പാളീച്ചയും പറ്റി. അമതി ആത്മവിശ്വാസം വിനയായത് കോട്ടയം ഡിസിസിക്ക് ബോധ്യപ്പെടുകയും ചെയ്തു. എങ്കിലും ഇത് വലിയ ചർച്ചയാകാതിരിക്കാൻ ഡിസിസി ശ്രദ്ധിച്ചു. എങ്ങനേയും ജോസ് കെ മാണിയെ ഒഴിവാക്കാനാണ് കോട്ടയത്തെ കോൺഗ്രസിലെ ചിലരുടെ നീക്കം. എന്നാൽ വിഷയം സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെട്ടുകഴിഞ്ഞു. കോട്ടയത്ത് ഇനി തെറ്റ് സംഭവിക്കരുതെന്നാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട്.
കണമലയിലെ കളികളിൽ മുസ്ലിം ലീഗും കടുത്ത അതൃപ്തിയിലാണ്. കോട്ടയം ജില്ലാ പഞ്ചായത്തിൽ അടക്കം ജോസ് കെ മാണിയെ പിന്തുണച്ചത് ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയാണ്. ജോസ് കെ മാണിയാണ് പ്രധാനമെന്ന സന്ദേശം കോൺഗ്രസ് നേതൃത്വത്തിന് നൽകുകയും ചെയ്തു. ഇതോടെ യുഡിഎഫിനെ പിജെ ജോസഫ് പരസ്യമായി തള്ളി പറഞ്ഞു. എന്നിട്ടും കണമലയിൽ കോൺഗ്രസ് ജോസഫുമായി കൈകോർത്തത് ലീഗിനെ ഞെട്ടിച്ചു. കോട്ടയത്തെ എക്കാരാണ് എല്ലാത്തിനും പിന്നിലെന്ന് ഐ വിഭാഗം പറയുന്നു. ജോസ് കെ മാണി പക്ഷത്തെ തളർത്തനാണ് കോൺഗ്രസിലെ പഴയ ആന്റണി ഗ്രൂപ്പിന്റെ തീരുമാനം. കോട്ടയം രാഷ്ട്രീയത്തിൽ കെ എം മാണിയെ ഒതുക്കാൻ പലപ്പോഴും എ വിഭാഗം ശ്രമിച്ചിരുന്നു. കോട്ടയത്ത് കോൺഗ്രസിന് മുൻതൂക്കം നേടാനായിരുന്നു ഇത്. എന്നാൽ കെ എം മാണിയുടെ ഇടപെടലുകൾ മൂലം ഒന്നും നടന്നില്ല. ഈ സാഹചര്യത്തിലാണ് കേരളാ കോൺഗ്രസ് (എം)നെ ഒതുക്കാൻ പി ജെ ജോസഫുമായി കോൺഗ്രസിലെ ആന്റണി വിഭാഗം കൈകോർക്കുന്നത്.
2010 ലെ മാണിയുമായുള്ള ലയന സമയത്ത് പി ജെ ജോസഫിനെ എതിർത്തവർ ഇന്ന് പിജെയെ പിന്തുണയ്ക്കുന്നു എന്നതാണ് വൈരുദ്ധ്യം. കെ എം മാണിയുടെ മരണ ശേഷമുണ്ടായ പിളർപ്പിൽ നിയമപമരമായും സംഘടനാപരമായും ഏറെ മുന്നിൽ നിൽക്കുന്ന ജോസ് കെ മാണി പക്ഷത്തെ അണികൾക്കിടയിലോ, സംഘടനയിലോ നേരിടാനാവില്ല എന്ന ബോധ്യത്തിൽ നിന്നുയർന്ന പദ്ധതിയായിരുന്നു കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കണ്ടത്, അത് മുസ്ലിം ലീഗ് ഇടപെട്ട് പൊളിച്ചു. ജൂൺ 16ന് കോട്ടയത്ത് നടന്ന കേരളാ കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി യോഗത്തിൽ ആകെയുള്ള 352 സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ 312പേർപങ്കെടുക്കുകയും, ജോസ് കെ മാണിയെ ചെയർമാനാക്കുകയും ചെയ്തു. 450 അംഗങ്ങളാണ് സംസ്ഥാന കമ്മിറ്റിയിലുള്ളതെന്ന് ജോയി എബ്രഹാം പോലും പറയുന്നുണ്ടെങ്കിലും 2018 ഏപ്രിലിൽ പുതുതായി തിരഞ്ഞെടുത്ത സംസ്ഥാന കമ്മിറ്റിയിൽ352 പേർ മാത്രമാണ് പങ്കെടുത്തത്. ഇതൊന്നും അംഗീകരിക്കാൻ കോൺഗ്രസിലെ ഒരു പക്ഷം ഇനിയും തയ്യാറയിട്ടില്ല. ഇതാണ് കണമലയിലും വ്യക്തമാകുന്നത്.
വരാനിരിക്കുന്ന പാലാ ഉപതിരഞ്ഞെടുപ്പിൽ സംഭവിക്കാനിരിക്കുന്നിതന്റെ ഒരു റിഹഴ്സൽ തന്നെയാണ് കണമല തിരഞ്ഞെടുപ്പിൽ ഇന്നു നടന്നതെന്ന് വിശ്വസിക്കുന്നവർ ഏറെയാണ്. പാലാ ഉപതിരഞ്ഞെടുപ്പിൽ എങ്ങനെയെങ്കിലും മാണിഗ്രൂപ്പ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തണമെന്ന രഹസ്യധാരണയിലാണ് കോൺഗ്രസ്. അങ്ങനെ പിന്നീട് പാലാ സീറ്റ് സ്വന്തമാക്കുക. കെ എം മാണിയുടെ മരണശേഷം പാർട്ടി പിടിച്ചെടുക്കാൻ എല്ലാ സഹകരണവും കോൺഗ്രസ് പിജെ ജോസഫിന് വാഗ്ദാനം ചെയ്തെന്നും അതിന്റെ ഭാഗമാണ് കോട്ടയത്തെ സംഭവവികാസങ്ങളെന്നും ഒരു വിഭാഗം പറയുന്നു. കോട്ടയം ലോകസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാക്കളുടെ മണ്ഡലങ്ങളിൽ ചാഴിക്കാടന് പതിനായിരക്കണക്കിന് വോട്ട് കുറഞ്ഞതും കോൺഗ്രസ് - കേരളാ കോൺഗ്രസ് വൈരാഗ്യത്തിന് തെളിവാണ്. തിരുവഞ്ചൂർ കോട്ടയം മണ്ഡലത്ിൽ 19063 വോട്ടുകളാണ് കുറഞ്ഞത്. 2016 ൽ തിരുവഞ്ചൂരിന് 73894 വോട്ടുകൾ ലഭിച്ചെങ്കിൽ 2019 ലോകസഭാ തിരഞ്ഞെടുപ്പിൽ ചാഴിക്കാടന് ലഭിച്ചത് 54831 വോട്ടുമാത്രം. ചോർന്നത്19063 യുഡിഎഫ് വോട്ടുകൾ. ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിൽ നഷ്ടമായത് 7786 വോട്ടുകൾ. 2016 ൽ ഉമ്മൻ ചാണ്ടിക്ക് 71597 വോട്ടു കിട്ടിയെങ്കിൽ 2019ൽ ചാഴിക്കാടന് ലഭിച്ചത് 63811 വോട്ടുകൾ മാത്രം. ചോർന്നത് 7786 വോട്ടുകൾ.
മോൻസിന്റെ കടുത്തുരുത്തിയിലും ചോർന്നു 7916 വോട്ട്. കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിനെ തകർക്കാൻ പിജെ ജോസഫും കോൺഗ്രസും തമ്മിൽ രഹസ്യ ധാരണ ഉണ്ടെന്നത് പരസ്യമായ രഹസ്യമാണെന്നാണ് കോട്ടയംകാരും പാലാക്കാരും പറയുന്നത്. കോട്ടയം ജില്ലയിൽ കോൺഗ്രസ് കേരളാ കോൺഗ്രസ് ബന്ധങ്ങളിൽ ശക്തമായ വിള്ളൽ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. ഇതിന തെളിവാണ് കണമലയും. സിപിഎമ്മും കേരളാ കോൺഗ്രസും ഒരുമിച്ചാൽ യുഡിഎഫ് കോട്ടയത്ത് ഏറെ പിന്നിലാകുമെന്ന സന്ദേശമാണ് കണമല നൽകുന്നതും.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്