ഒരു നോട്ടീസ് കൈവശം വച്ചാൽ ഇത്ര പീഡനമോ? ഞങ്ങൾക്ക് ദേഹോപദ്രവമേറ്റില്ലെങ്കിലും നടയടി നേരിട്ട് കണ്ടു; ചെയ്യാത്ത കുറ്റത്തിന് മവോ ബന്ധമാരോപിച്ച് തടവറയിൽ പൊലീസ് അടച്ച തുഷാർ നിർമ്മലിന് പറയാനുള്ളത്
കൊച്ചി:''അവർ എന്തിനാണ് ഞങ്ങളെ അറസ്റ്റ് ചെയ്തത്. എന്തു കുറ്റമാണു ഞങ്ങൾ ചെയ്തത്? '' മാവോയിസ്റ്റ് ബന്ധമാരോപിച്ചും കളമശേരിയിലെ ദേശീയപാത അഥോറിറ്റിയുടെ ഓഫീസ് അക്രമിച്ചെന്നും പറഞ്ഞ് രണ്ടു മാസക്കാലം യു എ പി എ എന്ന കരിനിയമം ചുമത്തി ജയിലലടച്ച മനുഷ്യാവകാശ പ്രവർത്തകരായ തുഷാർ നിർമൽ സാരഥിയും സർക്കാർ ജീവനക്കാരൻ കൂടിയായ ജയ്സൺ കൂപ്പറും ജയിലിൽനിന്നിറങ്ങിയ ശേഷം ചോദിക്കുന്നു.
കളമശേരി ദേശീയപാതാ അഥോറിറ്റിയുടെ ഓഫീസ് മാവോയിസ്റ്റുകളെന്നു പൊലീസ് പറയുന്ന ഒരു സംഘമാളുകൾ അടിച്ചുതകർത്ത സംഭവമുണ്ടായതോടെയാണ് കൊച്ചിയിൽ ഏറെ നാളായി ഭരണകൂടത്തിന്റെ കണ്ണിലെ കരടായ തുഷാറും ജയ്സൺ കൂപറും പിടിക്കപ്പെട്ടത്. ഒരിക്കൽ പോലും പൊലീസ് തങ്ങളെ തല്ലുകയോ ദേഹോപദ്രവം ഏല്പിക്കുകയോ ചെയ്തിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ തങ്ങളോട് വളരെ നന്നായാണു പെരുമാറിയതെന്നുമാണ് അഡ്വ. തുഷാർ നിർമൽ സാരഥി മറുനാടൻ മലയാളിയോടു പറഞ്ഞത്. ഇപ്പോഴും ഞങ്ങൾ ചെയ്ത കുറ്റമെന്താണെന്നു പറയുന്നില്ല. മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വച്ചുവെന്നാണ് പൊലീസ് ഭാഷ്യം. ഒരു നോട്ടീസ് കൈവശം വച്ചാൽ ഇത്ര പീഡനമോ?
പുറത്ത് ആളുകൾ പറയുന്നതും വിശ്വസിക്കുന്നതും പോലെ തങ്ങൾ മനുഷ്യാവകാശ ധ്വംസകരൊന്നുമല്ല എന്നു തെളിയിക്കാനായിരിക്കും അവർ ചിലപ്പോൾ ശ്രമിച്ചത്. അല്ലെങ്കിൽ ഞങ്ങളെ കുറച്ചുകാലം ഇരുമ്പഴിക്കുള്ളിലാക്കണമെന്നു മാത്രമായിരിക്കും അവരുടെ ആവശ്യം. അതു നടത്താൻ എന്തായാലും തല്ലിന്റെ ആവശ്യമില്ലല്ലോ? തങ്ങളോടു ചോദിച്ച ചോദ്യങ്ങൾക്കെല്ലാം വ്യക്തമായ(അറിയാവുന്ന) മറുപടി കൊടുത്തിട്ടുണ്ട്. ചിലപ്പോൾ അതിൽ പൊലീസ് ഉദ്യോഗസ്ഥർ തൃപ്തരായിരിക്കാം. കളമശേരി ഓഫീസ് അക്രമവുമായി ഒരു ബന്ധവും തങ്ങൾക്കില്ല. പിടിക്കപ്പെട്ട സമയം മുതൽ ഇതുതന്നെയാണ് പൊലീസിനോട് ആവർത്തിക്കുന്നത്. തിരിച്ചും മറിച്ചും ചോദിച്ചിട്ടും ഞങ്ങൾ സത്യത്തിൽ ഉറച്ചുനിന്നതേയുള്ളൂ.
മാവോയിസത്തിന്റെ പേരിൽ കേരളത്തിൽ നടക്കുന്നുവെന്നു പറയപ്പെടുന്ന ഒരു അക്രമസംഭവവുമായി ജയ്സണോ തനിക്കോ യാതൊരു ബന്ധവുമില്ലെന്നും തുഷാർ പറയുന്നു. യു എ പി എ ചുമത്തപ്പെട്ട ഇരുവരേയും കാക്കനാട് ജില്ലാ ജയിലിലാണ് അടച്ചത്. അവിടെയും മറ്റ് ദുരന്താനുഭവങ്ങൾ ഒന്നും തങ്ങൾക്കുനേരെ ജയിൽ വാർഡന്മാർ കാണിച്ചില്ല. അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായതിനാലായിരിക്കാം അത്. എന്നാൽ മറ്റു തടവുകാരോട് ക്രൂരമായിത്തന്നെയാണ് ജയിൽ ഉദ്യോഗസ്ഥരും പൊലീസുകാരും പെരുമാറിയിരുന്നത്. നമ്മുടെ ജയിലുകളിൽ നിന്ന് എടുത്തുമാറ്റപ്പെട്ടുവെന്നു ഭരണകൂടം അവകാശപ്പെടുന്ന നടയടി ഉൾപ്പെടെയുള്ള പീഡനമുറകൾ കക്കനാട് ജില്ലാ ജയിലിൽ കാണാനായി. തങ്ങളെ ഉപദ്രവിച്ചില്ലെങ്കിലും പുതുതായി വരുന്ന പ്രതികളെ നടയടി നൽകിത്തന്നെയാണ് ജയിലിലേക്ക് സ്വീകരിക്കുക അതിൽ ഇപ്പോഴും കാര്യമായ മാറ്റമൊന്നുമില്ല-തുഷാർ വെളിപ്പെടുത്തുന്നു.
ചെറിയ കുറ്റം മാത്രം ആരോപിക്കപ്പെട്ട് ജയിലിലെത്തുന്നവരെ ഉൾപ്പെടെ പലപ്പോഴും വാർഡർമാർ തെറിയഭിഷേകം നടത്തുന്നത് കണ്ടു. കുറ്റവാളിയാണെങ്കിലും അവർക്ക് ലഭിക്കേണ്ട സ്വാഭാവികമായ മനുഷ്യാവകാശങ്ങൾ പോലും അവിടെ കവർന്നെടുക്കുകയാണ്. ഭക്ഷണ കാര്യത്തിൽ പോലും വലിയ വിവേചനമുണ്ട്. സർക്കാർ ഒരു പ്രതിക്ക് അനുവദിക്കുന്ന ഭക്ഷണത്തിന്റെ അളവിൽ പോലും അവിടെ തിരിമറി നടക്കുന്നുണ്ട് .ചോറ് എത്ര വേണമെങ്കിലും കിട്ടും .അതിനൊപ്പമുള്ള കറികൾ പലതും പേരിനുമാത്രം. ഭക്ഷണത്തിന്റെ നിലവാരവും അത്ര നല്ലതൊന്നുമല്ല. ഇങ്ങനെയൊക്കെയാണെങ്കിലും ഞങ്ങളെ കാണാൻ സന്ദർശകരെ അനുവദിക്കുന്നതിലൊന്നും കാര്യമായ വിവേചനം കാണിച്ചിട്ടില്ലെന്നും തുഷാർ പറഞ്ഞു.
താൻ മനസിലാക്കിയിടത്തോളം അക്രമങ്ങളുമായി ബന്ധപ്പെട്ട ചെറിയൊരുരു ആരോപണം പോലും തങ്ങൾക്കെതിരെ ചുമത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മാവോയിസ്റ്റ് അനുഭാവികൾ മാത്രമാണ് തങ്ങളെന്നാണ് പൊലീസ് ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാൽ അതു തെളിയിക്കാൻ ആവശ്യമായ ഒരു തെളിവും പൊലീസിന്റെ പക്കലുണ്ടെന്ന് തോന്നുന്നില്ല . ഇതാക്കെയായിരിക്കാം ഒടുവിൽ തങ്ങളുടെ ജാമ്യാപേക്ഷ മൂന്നാമതും പരിഗണിച്ചപ്പോൾ ജാമ്യം നല്കുന്നതിൽ എതിർപ്പൊന്നുമില്ലെന്നു പൊലീസ് കോടതിയെ അറിയിക്കാൻ കാരണമായത്്. ഒരു പക്ഷേ തങ്ങൾ അകത്തുകിടക്കുമ്പോൾ പുറത്തു സജീവമായ ജനകീയ പ്രക്ഷോഭം വേരുറപ്പിക്കുന്നത് ഭരണകൂടം അറിഞ്ഞിട്ടുണ്ടാകാം. അതുമല്ലെങ്കിൽ പുറത്തിറങ്ങിയാൽ തങ്ങൾ ആരുമായെല്ലാം ബന്ധപ്പെടുന്നുവെന്നു നിരീക്ഷിക്കാനാകാം, തുഷാർ വ്യക്തമാക്കി.
തന്റെ ഫേയ്സ്ബുക്കും മൊബൈൽ ഫോണും ഇപ്പോഴും പൊലീസ് നിയന്ത്രണത്തിൽ തന്നെയാണ്. അവർ എങ്ങനെ വേണമെങ്കിലും അന്വേഷിക്കട്ടെ തങ്ങൾക്ക് ഒരുപ്രശ്നവുമില്ലെന്നും ജനകീയ മനുഷ്യാവകാശ പോരാട്ടങ്ങളിൽ ഇനിയും സജീവമായിത്തന്നെയുണ്ടാവുമെന്ന്് തുഷാർ നിർമൽ സാരഥി വ്യക്തമാക്കി. കേസിൽ കർശന ജാമ്യ വ്യവസ്ഥകളോടെയാണ് കോടതി ജയ്സൺ കൂപ്പറേയും തുഷാറിനേയും വിട്ടയച്ചത്. ജില്ല വിട്ടു പോകരുത്, എല്ലാ തിങ്കളാഴ്ച്ചയും എ സി പി മുൻപാകെ ഹാജരായി ഒപ്പുവയ്ക്കണം തുടങ്ങിയ വ്യവസ്ഥകളാണ് കോടതി നിഷ്കർഷിച്ചിരിക്കുന്നത്.
എന്നാൽ ഇതുവരെ ഇത്രയും കാലം കസ്റ്റഡിയിൽ വച്ചിട്ടും മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്നരേഖകളൊന്നും തന്നെ പൊലീസിനു പിടിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. ജയ്സണെ കൊച്ചിയിലെ വീട്ടിൽനിന്നും തുഷാറിനെ കോഴിക്കോട് പത്രസമ്മേളനം കഴിഞ്ഞിറങ്ങും വഴിയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍