വിസയ്ക്ക് ഇസ്രയേൽ സർക്കാർ ഈടാക്കുന്നത് നാലായിരത്തിൽ താഴെ രൂപ; എജൻസികൾ പാവങ്ങളിൽ നിന്ന് ഈടാക്കുന്നത് എട്ടു ലക്ഷം മുതൽ 12ലക്ഷം വരെ; വിസാ കാലാവധി നാലേകാൽ വർഷമായി ചുരുങ്ങുമ്പോൾ മുടക്കിയത് പോലും തിരിച്ചു പിടിക്കുക അസാധ്യം; പത്ത് ലക്ഷത്തോളം മുടക്കി വിമാനം കയറിയാൽ മുടക്കു മുതൽ മാത്രം തിരികെ കിട്ടാൻ ഏഴോ എട്ടോ വർഷം വേണം; ദൈവത്തിന്റെ വാഗ്ദത്ത ഭൂമി മലാഖമാർക്ക് അന്യമാകുമോ? ഇസ്രയേൽ വിസാ നിയമങ്ങൾ തിരിച്ചടിയാകുന്നത് മലയാളി നേഴ്സുമാർക്ക്
എം മനോജ് കുമാർ
തിരുവനന്തപുരം: ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനതയാണ് ഇസ്രയേലി ജനത. അവർക്കായി ദൈവം ഒരുക്കിയ ആ വാഗ്ദത്ത ഭൂമിയാണ് ഇസ്രയേൽ. പക്ഷെ ഇന്നു ഇസ്രയേലികൾക്ക് മാത്രമല്ല ഇസ്രയേൽ വാഗ്ദത്ത ഭൂമിയാകുന്നത് ഇന്ത്യക്കാർക്കും പ്രത്യേകിച്ചു മലയാളികൾക്ക് കൂടിയാണ്. എത്രയോ നഴ്സുമാർ അടക്കമുള്ള മലയാളികൾ ദൈവം ഒരുക്കിയ ആ വാഗ്ദത്ത ഭൂമിയിൽ ജോലി ചെയ്യുന്നു. ആ വാഗ്ദത്ത ഭൂമി തങ്ങൾക്ക് ഒരു സ്വപ്നമായി മാറുമോ എന്നാണു മലയാളികൾ അടക്കമുള്ള ഇന്ത്യാക്കാർ ഇപ്പോൾ ഭയക്കുന്നത്.
പുതിയ ഇസ്രയേൽ വിസാ നിയമങ്ങളാണ് മലയാളികൾ അടക്കമുള്ള ഇന്ത്യാക്കാർക്ക് കുരിശായി മാറുന്നത്. ഇവിടെയുള്ള മലയാളികൾ അടക്കമുള്ളവർ മിക്കവരും പ്രായമായവരെയും വിഭിന്ന ശേഷിയുള്ളവരെയും അംഗപരിമിതരേയും ശുശ്രൂഷിക്കുന്ന ജോലിയിലാണ് ഏർപ്പെട്ടിരിക്കുന്നതും. ഒരു ഇസ്രയേൽ വിസ ലഭിച്ചാൽ അതിനുള്ള ലീഗൽ വാലിഡിറ്റി ഇപ്പോൾ നിലവിൽ നാല് വർഷവും മൂന്നു മാസവുമാണ്. എട്ടു ലക്ഷം മുതൽ 12 ലക്ഷം രൂപവരെ മുടക്കിയാണ് ഇസ്രയേൽ വിസ നൽകുന്ന ഏജൻസികളിൽ നിന്നും മലയാളികൾ അടക്കമുള്ളവർ വിസ വാങ്ങുന്നത്. ഈ കാലാവധിയുടെ പകുതി സമയം വേണം ഇവർക്ക് വിസയ്ക്കായി മുടക്കിയ കടങ്ങൾ വീട്ടാൻ.
അതിനിടയിൽ പരിചരിക്കുന്ന രോഗി മരിച്ചാൽ ഇവർ തിരികെ പോരുകയും വേണം. ജോലി ചെയ്യുന്നതിന്നിടെ വിസാ കാലാവധി കഴിഞ്ഞാൽ ജോലിക്ക് വരുന്നവർ തിരികെ പോകണം. അല്ലെങ്കിൽ ഇവർ ജോലി ചെയ്യുന്ന കുടുംബം ഇവർക്കുള്ള വിസാ കാലാവധി നീട്ടികൊടുക്കണം. വിസാ കാലാവധിക്കുള്ളിൽ ഇവർ പരിചരിക്കുന്ന വയോധികർ മരിക്കുകയോ ഓൾഡ് ഏജ് ഹോമിലേക്ക് മാറുകയോ ചെയ്താൽ ജോലിക്കാർ കാലാവധിക്ക് മുൻപ് തന്നെ തിരികെ പോകേണ്ട അവസ്ഥയാണ്. ഇതാണ് മലയാളികൾ അടക്കമുള്ള ഇപ്പോൾ ഇസ്രയേലിൽ തുടരുന്നവരെ വിഷമിപ്പിക്കുന്നത്. ഒന്നുകിൽ ഇസ്രയേൽ സർക്കാർ വിസാ കാലാവധി നീട്ടി നൽകണം. അല്ലെങ്കിൽ ഇസ്രയേൽ സർക്കാരിൽ വിസാ കാലാവധി നീട്ടാൻ ഇന്ത്യൻ സർക്കാർ സമ്മർദ്ദം ചെലുത്തണം. രണ്ടും നിലവിൽ നടക്കുന്നില്ല. ഇതാണ് ഇസ്രയേലിൽ തുടരുന്ന മലയാളികൾ അടക്കമുള്ള ഇന്ത്യാക്കാരെ വിഷമിപ്പിക്കുന്നത്.
ലക്ഷങ്ങൾ മുടക്കിയാണ് ഇസ്രയേൽ വിസ വാങ്ങി മലയാളികൾ ഇസ്രയേലിൽ എത്തുന്നത്. മുൻപ് ആറു ലക്ഷം രൂപയായിരുന്നു മുൻപ് ഇസ്രയേൽ വിസയ്ക്ക് ഏജൻസികൾ ഈടാക്കുന്നത്. ഇപ്പോഴത് എട്ടും ഒൻപതും ലക്ഷം രൂപവരെയായി മാറിയിട്ടുണ്ട്. ഇത് സ്ത്രീകൾക്കുള്ള വിസാ ചാർജ്. പക്ഷെ പുരുഷന്മാർക്ക് ആണെങ്കിൽ 10-12 ലക്ഷം രൂപവരെയുമാണ്. നിലവിൽ ഈ നിരക്കാണ് ഇസ്രയേൽ വിസ നൽകുന്ന ഏജൻസികൾ ഈടാക്കുന്നത്. ഇത്രയും തുക മുടക്കി ഇസ്രയേലിൽ എത്തിയാൽ ഏഴോ എട്ടോ വർഷം അവിടെ നിന്നാൽ മാത്രമേ ഗുണമുള്ളൂ.
വിസയ്ക്ക് നൽകിയ ലക്ഷങ്ങൾക്കുള്ള കടം വീട്ടാൻ തന്നെ രണ്ടു വർഷത്തിലേറെ പിടിക്കും, നാല് വർഷവും മൂന്നു മാസവും മാത്രമേ വിസാ കാലാവധിയുള്ളൂ എന്നത് ഇങ്ങിനെ ലക്ഷങ്ങൾ മുടക്കി പോകുന്നവർക്ക് വിനയായി മാറുകയാണ്. ശുശ്രൂഷിക്കുന്ന വയോധികർ മരിച്ചാൽ പിന്നെ ആ കുടുംബം ജോലിക്കാർക്ക് വിസ നീട്ടി നൽകില്ല. അതിന്റെ ആവശ്യമില്ലാത്തതിനാൽ ഇവരൊന്നും തന്നെ ചെയ്യില്ല. അപ്പോൾ തിരികെ പോരുക മാത്രമാണ് പോംവഴിയായി മുന്നിലുള്ളത്. ഈ ഘട്ടത്തിലാണ് ഇപ്പോൾ ഇസ്രയേലികളെപോലെ മലയാളികളെയും കൊതിപ്പിക്കുന്ന ഈ വാഗ്ദത്ത ഭൂമി തങ്ങൾക്കും അന്യമാകുമോ എന്ന് കേരളീയർ അടക്കമുള്ളവർ ഭയക്കുന്നത്.
മലയാളികൾ അടക്കമുള്ള വിദേശികൾ നേരിടുന്ന പ്രശ്നമൊന്നും ഇസ്രയേൽ സർക്കാരിനെ ബാധിക്കുന്ന വിഷയമല്ല. ഇസ്രയേലി വിസയ്ക്ക് വെറും നാലായിരത്തിൽ താഴെ ഇന്ത്യൻ രൂപ മാത്രമാണ് ഇസ്രയേൽ സർക്കാർ ഈടാക്കുന്നത്. പക്ഷെ എജൻസികളുടെ കയ്യിൽ ഈ വിസ വരുമ്പോഴാണ് എട്ടു ലക്ഷം മുതൽ പന്ത്രണ്ട് ലക്ഷം വരെ ഇവർ ഈടാക്കുന്നത്. നോർക്കയോ സർക്കാർ ഏജൻസികളോ ഒന്നും ഇസ്രയേലിലേക്ക് ആരെയും കൊണ്ട് പോകുന്നില്ല. അതിനാൽ ഇസ്രയേലിൽ എത്തണമെങ്കിൽ ഏജൻസികളുടെ കയ്യിൽ നിന്നും വിസ കാശ് കൊടുത്ത് തന്നെ വാങ്ങണം.
ഇങ്ങിനെ വിസ വാങ്ങുമ്പോൾ ആ വിസയുടെ ലീഗൽ വാലിഡിറ്റി വെറും നാല് വർഷവും മൂന്നു മാസവും മാത്രമാകുമ്പോഴാണ് പ്രശ്നങ്ങൾ ഉദിക്കുന്നത്. ഇത്രയും ലക്ഷങ്ങൾ മുടക്കി വിസ വാങ്ങുമ്പോൾ അത് നാല് വർഷത്തേക്കോ അല്ലെങ്കിൽ അനിശ്ചിതമായ കാലാവധി വരെ മാത്രമേ നിൽക്കുന്നുള്ളൂ എന്ന സത്യമാണ് ഇവരെ തുറിച്ചു നോക്കുന്നത്. പരിചരിക്കുന്ന വ്യക്തി മരിച്ചാലോ അല്ലെങ്കിൽ ഓൾഡ് ഏജ് ഹോമിലേക്ക് മാറ്റിയാലോ ഇവർക്ക് തിരികെ പോകേണ്ടി വരുകയും ചെയ്യും.
നിലവിൽ ഇസ്രയേൽ സർക്കാർ ഈ കാര്യത്തിൽ ഒന്നും ചെയ്യുന്നില്ല. എന്തെങ്കിലും പ്രശ്നം വന്നാൽ ഇന്ത്യാക്കാരെ തൽക്കാലം വേണ്ടാ എന്ന് വച്ചാൽ പോലും അത് മലയാളികളെ അടക്കമുള്ളവരെ ദോഷകരമായി ബാധിക്കും. അതിനാൽ ഇസ്രയേലിലെ ഇന്ത്യൻ എംബസിയിൽ മലയാളികൾ അടക്കമുള്ളവർ ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. പക്ഷെ പരാതിയിൽ ഒരു നടപടിയും വന്നിട്ടില്ല. ഒരു മാസ് പരാതി തന്നെ ഇത് സംബന്ധിച്ച് വേണ്ടി വരുമെന്നാണ് എംബസി അധികൃതർ ധരിപ്പിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഈ കാര്യത്തിൽ മലയാളികൾ അടക്കമുള്ള ഇന്ത്യാക്കാർ ഇരുട്ടിൽ തപ്പുകയാണ്.
അറബ് നാടുകളെ അപേക്ഷിച്ച് ഇസ്രയേലിൽ ജോലി സുരക്ഷിതത്വമുണ്ട്. കടുത്ത പീഡനങ്ങൾ ഒന്നും നേരിടെണ്ട പ്രശ്നം വരുന്നില്ല. ജോലി ചെയ്യുന്നവർ സുരക്ഷിതരാണ്. ജോലി സുരക്ഷിതത്വവുമുണ്ട്. അറബി രാജ്യങ്ങളിലെ പോലെ പീഡനമില്ല. 85 ശതമാനവും ശമ്പളം നൽകുന്നത് ഇസ്രയേലി സർക്കാരാണ്. ബാക്കി പതിനഞ്ചു ശതമാനമാണ് ഇസ്രയേൽ ഫാമിലി തരുന്നത്. ജോലിയും ശമ്പളവും സുരക്ഷിതവുമാണ്. അതിനാലാണ് വാഗ്ദത്ത ഭൂമിയായി മലയാളികളും ഇസ്രയേലിനെ കാണുന്നത്. ഈ വാഗ്ദത്ത ഭൂമിയിൽ നിന്നും മടങ്ങേണ്ടി വരുമോ എന്ന ഭയമാണ് ഇപ്പോൾ ഇസ്രയേലിലുള്ള മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ അലട്ടുന്നത്.
നിലവിൽ നാല് വർഷവും മൂന്നു മാസവും എന്ന വിസാ കാലാവധി ഇസ്രയേലിൽ ജോലിക്ക് പോകാൻ ആഗ്രഹിക്കുന്നവരെയും ഇസ്രയേലിൽ തുടരുന്നവരെയും അസ്വസ്ഥമാക്കുകയാണ്. അടിയന്തിര ഇടപെടൽ ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തിൽ നിന്നും വരുമോ എന്നാണ് ഇസ്രയേലിൽ തുടരുന്നവരും ഇവിടെ ജോലിക്ക് ശ്രമിക്കുന്നവരും ഉറ്റു നോക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍