കെഎം മാണിയുടെ വിശ്വസ്തനായ യുവ നേതാവായി തുടക്കം; നിയമസഭ തെരഞ്ഞെടുപ്പിൽ മാണിയുടെ മണ്ഡലത്തിന്റെ ചുമതല വഹിച്ച് വോട്ടർമാരുമായും അടുത്ത ബന്ധം; മീനച്ചലിൽ പഞ്ചായത്തംഗമായി പ്രവർത്തിച്ചത് പത്ത് വർഷം; സഹകരണ ബാങ്ക് പ്രസിഡന്റായി 26ാം വർഷവും; പാലയിൽ ചിഹ്നം `മാണി` എന്ന് പ്രഖ്യാപിച്ച് സഹതാപ തരംഗം ആയുധമാക്കി തുടക്കം; അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ പാലയിൽ അങ്കത്തിനൊരുങ്ങി ജോസ് ടോം പുലിക്കുന്നേൽ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: മുൻ ധനകാര്യമന്ത്രിയും കേരള കോൺഗ്രസ് നേതാവുമായിരുന്ന കെഎം മാണിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന പാല നിയോചക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ജോസ് ടോം പുലിക്കുന്നേൽ എത്തുന്നത് ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും അഭ്യൂഹങ്ങൾക്കും ഒടുവിലാണ്. നിഷ ജോസ് കെ മാണിയെ രംഗത്തിറക്കാനുള്ള തീരുമാനത്തിന് ജയസാധ്യത ഇല്ല എന്ന് പറഞ്ഞ് പി ജെ ജോസഫ് തടയിട്ടപ്പോൾ ആണ് പാലാക്കാരനായ ജോസ് ടോമിന് നറുക്ക് വീണത്. ഈ സ്ഥാനാർത്ഥിത്വവും ജോസഫ് ആദ്യം എതിർത്തത് അച്ചടക്ക നടപടി നേരിടുന്ന ആളാണ് എന്ന വാദം ഉയർത്തിയാണ്. എന്നാൽ സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നത് സ്റ്റിയറിങ് കമ്മിറ്റി ആണ് എന്ന പാർട്ടി ഭരണഘടന നിയമം ജോസഫിന്റെ വാദങ്ങളെ പൊളിക്കുകയായിരുന്നു
ദീർഘകാലത്തെ രാഷ്ട്രീയ പ്രവർത്തനം കൊണ്ട് പാലായുടെ സാമൂഹ്യരംഗത്ത് നിറസാന്നിധ്യമാണ് കേരളാ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോസ് ടോം പുലിക്കുന്നേൽ. 1969 ൽ 8-ാം ക്ലാസ്സ് വിദ്യാത്ഥിയായിരിക്കുമ്പോൾ കെ.എം മാണി സാറാണ് ജോസ് ടോമിനെ കെ.എസ്.സിയിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരുന്നത്. അരുവിത്തുറ സെന്റ് ജോർജ് കോളേജ് യൂണിയൻ ചെയർമാൻ, പാലാ സെന്റ് തോമസ് കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി, 1980 ൽ അവിഭക്ത കേരള സർവ്വകലാശായ യൂണിയൻ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്..
കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന ജനൽ സെക്രട്ടറിയായിരുന്ന ജോസ് ടോം വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളുടെ സംസ്ഥാന നേതൃനിരയിൽ ശ്രദ്ധേയനായിരുന്നു. കാലടി കോളേജിൽ നിന്നും നിന്നും എ.കോം പാസ്സായ ജോസ് ടോം തിരുവനന്തപുരം ലോ കോളേജിൽ നിന്നും നിയമപഠനവും പൂർത്തിയാക്കി 1991 ൽ കോട്ടയം ജില്ലാ കൗൺസിലിൽ പാലാ ഡിവിഷനെ പ്രതിനിധീകരിച്ച് മെമ്പറായി. 1984 മുതൽ 1992 വരെ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറായിരുന്നു. മീനച്ചിൽ ഗ്രാമപഞ്ചായത്ത് അംഗം, മീനച്ചിൽ സർവ്വീസ് സഹകരണ ബാങ്ക്, കോട്ടയം ജില്ലാ സഹകണ ബാങ്ക് ഭരണസമിതി അംഗം എന്നീ നിലകളിൽ പാലായുടെ പൊതുരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ് ജോസ് ടോം.
സ്റ്റിയറിങ് കമ്മിറ്റിയിൽ 96ൽ 64 പേരുടെ പിന്തുണ ജോസ് കെ മാണി വിഭാഗത്തിന് ആയിരുന്നു. എന്നിട്ടും എതിർപ്പുമായി വന്നാൽ അത് മുന്നണിക്കുള്ളിൽ ഒറ്റപ്പെടുമെന്ന തിരിച്ചറിവ് ആണ് ജോസഫിന് വഴങ്ങുന്നതിലേക്ക് എത്തിച്ചത്. ഇതോടെ ജോസ് ടോം പുലിക്കുന്നേൽ ഔദ്യോഗിക സ്ഥാനാർത്ഥിയായി മാറി. തന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് എതിർപ്പുകൾ ഉയർന്നെങ്കിലും പാല ലോക്സഭ മണ്ഡലത്തിൽ തികഞ്ഞ വിജയപ്രതീക്ഷയിലാണ് ജോസ് ടോം. ചിഹ്നം രണ്ടില ആയിരിക്കുമോ എന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഇപ്പോഴും ആയിട്ടില്ല. എന്നാൽ പാലയിൽ വിജയിക്കാൻ ചിഹ്നം ഒരു ഘടകമേ അല്ലെന്നും കെഎം മാണി എന്ന നേതാവിന്റെ ചിത്രം മാത്രം മതി എന്നുമാണ് ജോസ് ടോമിന്റെ പ്രസ്താവന.
നിഷ മത്സരിക്കേണ്ട എന്ന തീരുമാനത്തിൽ എത്തിയതിന് പിന്നാലെ കുടുംബത്തിൽ നിന്നും ആരും മത്സരിക്കേണ്ട എന്ന തീരുമാനം ജോസ് കെ മാണി കൈക്കൊള്ളുകയും സ്ഥാനാർത്ഥിയെ നിർണയിക്കേണ്ട ഏഴംഗ സമിതിയിൽ ജോസ് ടോമിന്റെ പേര് നിർദ്ദേശിക്കുകയുമായിരുന്നു. കെഎം മാമിയുടെ ഏറ്റവും വിശ്വസ്തനും അടുപ്പക്കാരനുമാണ് ജോസ് ടോം പുലിക്കുന്നേൽ. പാർട്ടി സംസ്ഥാന സെക്രട്ടറിയാണ് അദ്ദേഹം. മീനച്ചിൽ പഞ്ചായത്ത് മുൻ അംഗമായ ജോസ് ടോം ഇടമറ്റം പുലിക്കുന്നേൽ കുടുംബാംഗമാണ്. 10 വർഷം മീനച്ചിൽ പഞ്ചായത്ത് അംഗമായിരുന്നു. 26 വർഷമായി മീനച്ചിൽ സഹകരണ ബാങ്ക് പ്രസിഡന്റാണ്.ജില്ല കൗൺസിൽ മെംബർ, മീനച്ചിൽ റബർ മാർക്കറ്റിങ് സൊസൈറ്റി മെംബർ, യൂത്ത്ഫ്രണ്ട് സംസ്ഥാന സെക്രട്ടറി, തിരുവനന്തപുരം ലോ കോളജ് സെനറ്റ് മെംബർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. യൂ്ത്ത് ഫ്രണ്ട് മുൻ സംസ്ഥാന നേതാവ് കൂടിയായിരുന്നു അദ്ദേഹം.
പാലയിൽ കഴിഞ്ഞ തവണ കെഎം മാണി ജനവിധി തേടിയപ്പോൾ ജോസ് ടോം പുലിക്കുന്നേൽ ആയിരുന്നു തെരഞ്ഞെടുപ്പ് ചുമതല വഹിച്ചിരുന്നു. അത്കൊണ്ട് തന്നെ മണ്ഡലത്തിലെ വോട്ടർമാരെ കെഎം മാണിയെ പോലെ തന്നെ അറിയുന്ന നേതാവാണ് പുലിക്കുന്നേൽ. ഒപ്പം കെഎം മാണി മരിച്ചതിന്റെ സഹതാപ തരംഗവും സംസ്ഥാനത്ത് നിലനിൽക്കുന്ന യുഡിഎഫ് അനുകൂല വികാരവും തനിക്ക് തുണയാകും എന്ന് ഈ നേതാവ് പ്രതീകഷിക്കുന്നു. മറു വശത്ത് ഇടത്പക്ഷം പ്രചാരണത്തിൽ വളരെ മുന്നിലാണ്. നാളെ മുതൽ പ്രചാരണത്തിന് ഇറങ്ങു്മ്പോൾ തെരഞ്ഞെടുപ്പിന് മുമ്പ് 22 ദിവസത്തെ സമയമാണ് ജോസിന് പ്രചാരണ രംഗത്ത് ഉള്ളത്.
മറുവശത്ത് ഇടത് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എൻസിപി നേതാവ് മാണി സി കാപ്പനെ ചെറുതായി കാണാൻ യുഡിഎഫ് തയ്യാറാകില്ല. സാക്ഷാൽ കെഎം മാണിയുടെ എതിരാളിയായി 2006 മുതൽ മത്സരിക്കുന്ന കാപ്പന് ഇത് നാലാം അങ്കമാണ്. മൂന്ന് തവണ കെഎം മാണി എന്ന അതികായന് മുന്നിൽ അടിതെറ്റിയെങ്കിലും ഓരോ തവണയും കെഎം മാണിയുടെ ഭൂരിപക്ഷം കുറച്ച് കൊണ്ട് വന്ന നേതാവാണ് മാണി സി കാപ്പൻ. പാലാക്കാരൻ തന്നെയായ കാപ്പൻ മറു വശത്ത് നിൽക്കുമ്പോൾ യുഡിഎഫിനും കേരള കോൺഗ്രസിനും പാല ഒരു ഈസി വാക്കോവറാവില്ല. മാണിയെ വിറപ്പിച്ച കാപ്പന് പുലിക്കുന്നേലിനെ വീഴ്ത്താനാകും എന്നാണ് ഇടത് ക്യാമ്പ് പ്രതീക്ഷിക്കുന്നത്.
2001ൽ എൻസിപി നേതാവ് ഉഴവൂർ വിജയനെ 22301 വോ്ടടുകൾക്ക് കെട്ടുകെട്ടിച്ച മാണിക്ക് പക്ഷേ 2006ൽ മാണി സികാപ്പന് മേൽ ഉള്ള ഭൂരിപക്ഷം 7759 ആയി കുറഞ്ഞു. 2011ൽ ഇത് 5259 ആയും 2016ൽ 4703 ആയും കുറഞ്ഞിരുന്നു. അതിനാൽ തന്നെ മാണിക്ക് പകരം ഒരാൾ എത്തുമ്പോൾ കാപ്പന് വിജയം ഉറപ്പാണ് എന്ന് വിശ്വസിക്കുന്നവരുടെ എണ്ണം കുറവല്ല. എന്നാൽ മാണിയുടെ മരണത്തിന് ശേഷം നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കോട്ടയം ലോക്സഭ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ തോമസ് ചാഴിക്കാടന് പാലക്കാർ നൽകിയത് 33472 വോട്ടുകളുടെ മേൽക്കൈ ആണ്. എന്നാൽ നാട്ടുകാരനായ കാപ്പൻ രംഗത്ത് വരുമ്പോൾ ഈ കണക്കുകൾ അപ്രസക്തമാകും എന്നും എൽഡിഎഫ് കണക്ക് കൂട്ടുന്നു.
നാളെ ഉച്ചയ്ക്ക് എൻഡിഎ സ്ഥാനാർത്ഥിയെ കൂടി പ്രഖ്യാപിക്കുന്നതോടെ മണ്ഡലത്തിൽ അന്തിമ ചിത്രം പുറത്ത് വരുകയുള്ളു. ലോക്സഭയിൽ പിസി തോമസ് 26533 വോട്ടുകൾ നേടിയ മണ്ഡലത്തിൽ ആരാകും സ്ഥാനാർത്ഥി എന്ന് നാളെ മാത്രമെ വ്യക്തമാവുകയുള്ളു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ നിന്ന് 24,821 വോട്ടുകൾ നേടിയ എൻ ഹരിയുടെ പേരാണ് സജീവമായി കേൾക്കുന്നത്. ഘടകകക്ഷിക്ക് ആണ് സീറ്റെങ്കിൽ പിസി തോമസിന് നറുക്ക് വീഴും.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍