യുഎൻ രക്ഷാ സമിതിയിലും കാശ്മീർ വിഷയത്തിൽ വിജയം നേടിയ ഇന്ത്യയ്ക്ക് മറ്റൊരു നേട്ടം കൂടി; ആർട്ടിക്കിൾ 370 റദ്ദാക്കിയത് തീവ്രവാദത്തിന്റെ വേരറുക്കാൻ സാധിക്കുമെന്ന് യൂറോപ്യൻ പാർലമെന്റ് അംഗം; തീവ്രവാദ സംഘടനകൾക്ക് പാക്കിസ്ഥാൻ സഹായം ലഭിക്കുന്നതായുള്ള ഇന്ത്യൻ വാദത്തെയും ശരിവെച്ച് തോമസ് ഡെക്കോവസ്തി; കാശ്മീർ വിഷയത്തിൽ ഇന്ത്യൻ നയതന്ത്രങ്ങൾക്ക് ആഗോള തലത്തിൽ അംഗീകാരം കൂടുന്നു
മറുനാടൻ മലയാളി ബ്യൂറോ
ബ്രസൽസ്: യുഎൻ രക്ഷാസമിതിയിൽ കാശ്മീർ വിഷയത്തിലെ ഇന്ത്യൻ നിലപാടുകൾ സ്വീകരിക്കപ്പെട്ടതിന് പിന്നാലെ ഈ വിഷയത്തിൽ ആഗോള പിന്തുണ ആർജ്ജിക്കുന്നതിൽ ഇന്ത്യ കൂടുതൽ മുന്നോട്ടു പോകുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ ഇന്ത്യൻ സർക്കാറിന്റെ തീരുമാനത്തിൽ ഒടുവിൽ പിന്തുണ എത്തിയത് യൂറോപ്യൻ യൂണിയനിൽ നിന്നുമാണ്. ആർട്ടിക്കിൾ 370 റദ്ദാക്കിയത് തീവ്രവാദത്തിന്റെ വേരറുക്കാനാണ് എന്നാണ് യൂറോപ്യൻ യൂണിയൻ പാർലമെന്റ് അംഗ് (എം.ഇ.പി)പറഞ്ഞത്.
യൂറോപ്യൻ പാർലമെന്റ് എല്ലാ മാസത്തിലും പ്രസിദ്ധീകരിക്കുന്ന പത്രത്തിൽ അംഗമായ തോമസ് ഡെക്കോവസ്തി എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. കശ്മീർ താഴ്വരയിലും പാക് അധീന കശ്മീരിലും ചില തീവ്രവാദ സംഘടനകളാണ് അക്രമങ്ങൾ അഴിച്ചുവിടുന്നതെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. കശ്മീരിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ പെട്ടവരെ ആക്രമിച്ചതിന്റെ ഉത്തരവാദിത്തം സായുധ തീവ്രവാദ സംഘങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. ഇത്തരം സംഘങ്ങൾ കൊലപ്പെടുത്തിയതിൽ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും വിഘടനവാദി നേതാക്കളും ഉൾപ്പെടും. 2018 ഒക്ടോബറിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പങ്കാളിയാകുന്നവരെ തീവ്രവാദ സംഘടനകൾ ഭീഷണിപ്പെടുത്തിയിരുന്നു.
തീവ്രവാദ സംഘടനകൾക്ക് പാക്കിസ്ഥാൻ സഹായം ലഭിക്കുന്നതായി ഇന്ത്യ ചൂണ്ടിക്കാട്ടിട്ടുണ്ട്. ജെയ്ശെ മുഹമ്മദ് മസൂദ് അസ്ഹർ പാക്കിസ്ഥാനിലുണ്ടെന്ന് പാക് വിദേശകാര്യ മന്ത്രി ഷാച മെഹ്മൂദ് ഖുറേഷി സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഡെക്കോവസ്തി ലേഖനത്തിൽ പറയുന്നു. അതേസമയം ജമ്മു കാശ്മീരിന്റെ അവസ്ഥയിൽ വലിയ ആശങ്കയുണ്ട് എന്ന് യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥിയാകാനുള്ള ഡെമോക്രാറ്റിക് പാർട്ടിയുടെ മത്സരാർത്ഥികളിലൊരാളും ഇടതുപക്ഷ നേതാവുമായ ബേണി സാൻഡേഴ്സ് അടുത്തിടെ പറഞ്ഞത് അമേരിക്കൻ നയം മാറ്റത്തിന്റെ സൂചനയാണോ എന്ന ആശങ്കയ്ക്കും ഇടയാക്കിയിട്ടുണട്്. നേരത്തെ ബ്രിട്ടീഷ് ലേബർ പാർട്ടി നേതാവും ഇടതുപക്ഷക്കാരനും പ്രധാനമന്ത്രി സ്ഥാനാർത്ഥികളിലൊരാളുമായ ജെർമി കോർബിനും കാശ്മീർ പ്രശ്നത്തിൽ യുഎൻ ഇടപെടൽ ആവശ്യപ്പെട്ടിരുന്നു.
കാശ്മീർ താഴ്വയിലെ കമ്മ്യൂണിക്കേഷൻ നിയന്ത്രണങ്ങൾ ഉടൻ പിൻവലിക്കണമെന്ന് ബേണി സാൻഡേഴ്സ് ആവശ്യപ്പെട്ടു. കാശ്മീരിലെ സ്ഥിതിഗതികളിൽ എനിക്ക് വലിയ ആശങ്കയുണ്ട്. അന്താരാഷ്ട്ര നിയമങ്ങളും മനുഷ്യാവകാശ പരിഗണനകളും വച്ച് കാശ്മീരി ജനതയുടെ താൽപര്യത്തിന് അനുസൃതമായുള്ള പ്രശ്ന പരിഹാരത്തിന് യുഎൻ ഇടപെടുകയും യുഎസ് ഇതിനെ നിർബന്ധമായും പിന്തുണക്കുകയും വേണം ബേണി സാൻഡേഴ്സ് ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രണ്ട് തവണ മധ്യസ്ഥ വാഗ്ദാനം മുന്നോട്ടുവച്ചിരുന്നു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് കാശ്മീർ പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാൻ ആവശ്യപ്പെട്ടു എന്ന ട്രംപിന്റെ പ്രസ്താവന വിവാദമായിരുന്നു. എന്നാൽ മോദി സർക്കാർ ഇക്കാര്യം നിഷേധിക്കുകാണുണ്ടായത്. ഫ്രാൻസിൽ നടന്ന ജി സെവൻ ഉച്ചകോടിക്കിടെയും ട്രംപ് വാഗ്ദാനം മുന്നോട്ടുവച്ചപ്പോൾ കാശ്മീർ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി പ്രശ്നമാണ് എന്നും മൂന്നാം കക്ഷിയെ ചർച്ചയിലേയ്ക്ക് കൊണ്ടുവരാൻ താൽപര്യപ്പെടുന്നില്ല എന്നുമാണ് മോദി പറഞ്ഞത്.
നേരത്തെ ജമ്മു കശ്മീർ വിഷയം അന്താരാഷ്ട്രപ്രശ്നമാക്കി അവതരിപ്പിക്കാനുള്ള പാക്കിസ്ഥാന്റെ നീക്കത്തിന് യുഎൻ രക്ഷാസമിതിയിൽ ദയനീയ തിരിച്ചടി ഏറ്റിരുന്നു. കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ ഇന്ത്യൻ നടപടി ചർച്ച ചെയ്യാൻ ചേർന്ന രക്ഷാസമിതി അംഗങ്ങളുടെ അടച്ചിട്ട മുറിയിലെ കൂടിക്കാഴ്ച പ്രത്യേക തീരുമാനമില്ലാതെ പിരിഞ്ഞിരുന്നു. അഞ്ച് സ്ഥിരാംഗങ്ങളും 10 താൽക്കാലിക അംഗങ്ങളും പങ്കെടുത്ത ചർച്ചയിൽ ബഹുഭൂരിപക്ഷവും കശ്മീർ ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിൽ പരിഹരിക്കേണ്ട പ്രശ്നംമാത്രമാണെന്ന നിലപാടെടുത്തു. ആഫ്രിക്കൻ രാഷ്ട്രങ്ങളും ജർമനി, അമേരിക്ക, ഫ്രാൻസ്, റഷ്യ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യൻ നിലപാടിനെ അംഗീകരിച്ചു.
കശ്മീരിൽ മൂന്നാംകക്ഷിയുടെ ഇടപെടൽ ആവശ്യമില്ലെന്നും ഭീകരപ്രവർത്തനങ്ങൾക്ക് സഹായിക്കുന്ന നിലപാട് തിരുത്തിയാൽ ഇക്കാര്യത്തിൽ പാക്കിസ്ഥാനുമായി ചർച്ചയ്ക്ക് തയ്യാറാണെന്നുമുള്ള ഇന്ത്യൻ നിലപാടിന് രക്ഷാസമിതിയിൽ സ്വീകാര്യതയേറിയിരുന്നു. രക്ഷാസമിതി അപൂർവമായിമാത്രം നടത്താറുള്ള ഇത്തരം അനൗദ്യോഗിക കൂടിക്കാഴ്ചക്ക് തയ്യറായത് ചൈനയുടെ അഭ്യർത്ഥനയെ തുടർന്നാണ്. അരമണിക്കൂർ മാത്രം നീണ്ട ചർച്ചയ്ക്ക് ശേഷം പ്രസ്താവന ഇറക്കിക്കാനുള്ള പാക്കിസ്ഥാന്റെ നീക്കവും വിജയിച്ചില്ല.
രക്ഷാസമിതിയുടെ നടപടിക്രമം അനുസരിച്ച് സ്ഥിരാംഗങ്ങൾ ഉന്നയിക്കുന്ന ഏതുവിഷയവും അടച്ചിട്ടമുറിയിൽ ചർച്ച ചെയ്യാം. ഇതിന് രേഖയോ മിനിറ്റ്സോ ഉണ്ടാകില്ല. പാക്കിസ്ഥാന്റെ ആരോപണങ്ങൾ കൃത്യമായി ഖണ്ഡിക്കാൻ ഇന്ത്യയ്ക്കായെന്ന് ആഗോളമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കശ്മീരിൽ ഇന്ത്യൻ നിലപാട് അംഗീകരിച്ച രക്ഷാസമിതിയെ ഇന്ത്യയുടെ യുഎൻ സ്ഥാനപതി സയ്യദ്അക്ബറുദ്ദീൻ നന്ദി അറിയിച്ചു.ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് തിരുത്തിയാൽ പാക്കിസ്ഥാനുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും കശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മുൻകരുതൽ നടപടിയുടെ ഭാഗം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
Stories you may Like
- നരേന്ദ്ര മോദിയുടെ വിമർശനത്തിന് മറുപടിയുമായി ഫാറൂഖ് അബ്ദുല്ല
- രക്തംചിന്തി ഇന്ത്യൻ സൈന്യം കാശ്മീരിൽ സമാധാനം കൊണ്ടുവരുമ്പോൾ!
- 370-ാം അനുച്ഛേദം താത്കാലിക വ്യവസ്ഥ; ജമ്മു കാശ്മീരിലേത് സുപ്രധാന വിധി
- ഈ പ്രസ്താവനയും ഇസ്രയേലിനെ പൂർണ്ണ തൃപ്തരാക്കില്ല; ഗസ്സയിൽ ബോംബാക്രമണം തുടരുന്നു
- കൂടുതൽ ശക്തമായ ഇന്ത്യ നിർമ്മിക്കാൻ പ്രതീക്ഷ നൽകുന്ന വിധിയെന്ന് പ്രധാനമന്ത്രി
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ബാങ്ക് ലോക്കർ മുറിയിൽ വിഷവാതകം; സ്വർണം വയ്ക്കാൻ ലോക്കർ മുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ; കാർബൺ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍