കെ. ആർ.ഇന്ദിരയുടെ വിഷലിപ്ത പരാമർശങ്ങൾ ഉള്ളിലടിഞ്ഞു കിടക്കുന്ന മലിനചിന്തകളുടെയും വർഗ്ഗീയ-വംശീയ വിദ്വേഷത്തിന്റെയും പ്രതിഫലനങ്ങൾ; സ്ത്രൈണകാമശാസ്ത്രമെന്ന വികലപുസ്തകത്തിന്റെ രചയിതാവിന്റെ ചിന്തകൾ സാഹിത്യകേരളത്തിനും സാംസ്കാരികകേരളത്തിനും അപമാനം; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
അഞ്ജു പാർവതി പ്രഭീഷ്
മലയാള സാഹിത്യതറവാടിന്റെ മുറ്റത്ത് പടർന്നു പന്തലിച്ചു തണൽ വിരിച്ചു നിന്നിരുന്ന പല വടവൃക്ഷങ്ങളും കാലപ്രവാഹത്തിൽ നിലംപതിച്ചുവെങ്കിലും ആ മഹാവൃഷങ്ങൾ നമുക്കായി വച്ചുനീട്ടിയ ഫലങ്ങൾ അഥവാ അവരുടെ രചനകൾ ഇന്നും കാലാനുവർത്തിയായി നിലക്കൊള്ളുന്നതുക്കൊണ്ടു മാത്രമാണ് സാഹിത്യമെന്ന ശാഖയ്ക്ക് ഇന്നും പ്രസക്തമായ മാനം കേരളീയസമൂഹം നല്‍കുന്നത്.മാത്രവുമല്ല അവയുടെ തണലിൽ വളർന്നുവന്ന ചില ചെറുമരങ്ങളെങ്കിലും പൂർവികരുടെ പൈതൃകത്തെ എഴുത്തിലൂടെ നിലനിറുത്തി പോരുന്നതിനാൽ തന്നെ ചില എഴുത്തുകാർക്കെങ്കിലും നമ്മൾ മാന്യമായ,അവരർഹിക്കുന്ന രീതിയിലുള്ള ബഹുമാനം നല്‍കാനും മടിക്കാറില്ല.
എന്നിരുന്നാലും ഇത്തിൾക്കണ്ണികൾ എന്ന സംജ്ഞ നിലനിറുത്തി പോരാൻ ഉതകുന്ന സാഹിത്യകാരന്മാരും സാഹിത്യകാരികളുമാണ് ഈ തറവാട്ടുമുറ്റത്ത് ഇന്ന് ഏറിയപങ്കും .നവമാധ്യമങ്ങളിൽ പോസ്റ്റ് രൂപേണ ഇവരിൽ ചിലർ നാട്ടുന്ന വാചകങ്ങൾ കാണുമ്പോൾ സാഹിത്യമെന്ന വാക്കിനു ഇത്രയേറെ അപചയമോയെന്നു സാധാരണ ജനങ്ങൾ ധരിക്കുന്നതിൽ തെറ്റ് പറയാൻ പറ്റില്ല .ഇത്രയും പറഞ്ഞുവന്നത് നവമാധ്യമങ്ങളിൽ വൈറൽ ആയ ,എഴുത്തുകാരിയെന്നു സ്വയം അവകാശപ്പെടുന്ന ഒരു സ്ത്രീയുടെ വർഗ്ഗീയ-വംശീയ വിദ്വേഷം വമിക്കുന്ന പോസ്റ്റുകളും അതിനെതിരെയുള്ള ജനരോഷത്തെയും കുറിച്ചാണ് .
ഒന്നോ രണ്ടോ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ സ്വയം ബുദ്ധിജീവി ചമയുന്ന ഒരു വിഭാഗം നമുക്കിടയിൽ തന്നെയുണ്ട് .ആരും ശ്രദ്ധിക്കാത്ത ഇക്കൂട്ടർ മുഖപുസ്തകത്തിൽ വിവാദമുണ്ടാക്കുന്ന തരത്തിൽ ഏതെങ്കിലും പോസ്റ്റ് ഇട്ടുകൊണ്ട് ജനശ്രദ്ധയാകർഷിക്കാൻ ശ്രമിക്കും. കുപ്രസിദ്ധിയിലൂടെയെങ്കിലും വാർത്തകളിൽ ഇടം പിടിക്കുകയെന്നതാണ് ഇപ്പോഴത്തെ ട്രെന്റ്. അത്തരത്തിലൊന്ന് ശ്രമിച്ചതാണ് നമ്മുടെ ഈ സാഹിത്യകാരിയും.സ്ത്രൈണകാമശാസ്ത്രമെന്ന ഇക്കിളി പുസ്തകമെഴുതി സ്ത്രീസമത്വം ആവിഷ്കരിക്കാൻ നോക്കിയെങ്കിലും വേണ്ടത്ര ജനശ്രദ്ധ കിട്ടിയില്ല.
സ്ത്രൈണ കാമാശാസ്ത്രമെന്ന പുസ്തകത്തിലൂടെ സ്ത്രീയുടെ രതികാമനകളെ പുറത്തേയ്ക്ക് കൊണ്ടുവരാൻ ശ്രമിച്ച കഥാകാരിക്ക് തന്റെ ഉള്ളിലുള്ള വൃത്തികെട്ട വംശീയ-വർഗ്ഗീയ വിദ്വേഷത്തെ അടക്കി വയ്ക്കുവാൻ കഴിഞ്ഞില്ല. താത്തമാരുടെ പേറിനെ കുറിച്ചുള്ള ആകുലതയ്ക്കിടയിൽ ലൈംഗികതയിൽ തിരുകിവച്ച സ്ത്രീവാദവും സ്ത്രീസമത്വവും അറിയാതെ ഒഴുകിപ്പോയി! വാത്സ്യായനന്റെ കാമസൂത്രത്തിനു ബദലായി രചിച്ച ''സ്ത്രൈണ കാമശാസ്ത്രത്തിനു യാതൊരു ശ്രദ്ധയും സാഹിത്യലോകം കൊടുക്കാതെ വന്നതിലുള്ള കടുത്ത അപകർഷതാബോധത്തിനൊപ്പം സ്വന്തം മനസ്സിലെ വൈകൃതങ്ങളും കൂടി കൂട്ടുച്ചേർന്നപ്പോൾ എഴുത്തുകാരിയിൽ നിന്നും മലിനചിന്തകൾ പോസ്റ്റുകളായി വമിക്കാൻ തുടങ്ങി.'താത്തമാർ പന്നിപെറും പോലെ പെറ്റുകൂട്ടുക തന്നെ ചെയ്യും. എങ്ങനെയെങ്കിലും പെരുത്ത് ലോകം പിടിച്ചടക്കേണ്ടതാണല്ലോ. പൈപ്പ് വെള്ളത്തിൽ ഗർഭ നിരോധന മരുന്ന് കലർത്തി വിടുകയോ മറ്റോ വേണ്ടി വരും നിങ്ങളിൽ നിന്ന് ഈ ഭൂമി രക്ഷപെടാൻ.' ആകാശവാണിയിലെ പ്രോഗ്രാം ഡയറക്ടറായ,എഴുത്തുകാരിയായ ഒരദ്ധ്യാപികയുടെ വാക്കുകൾ ഇത്രമേൽ അധമവും സംസ്കാരശൂന്യവുമാവുമ്പോൾ തലകുമ്പിടണം സാംസ്കാരികകേരളം.
ആകാശവാണിയുടെ എ സി മുറികളിലും ചില്ലുമേടകളിലും ഇരുന്നു ശീലിച്ച ഒരുവൾക്ക് മണ്ണിന്റെ മണമുള്ള മനുഷ്യരുടെ മനോവിചാര വികാരങ്ങൾ മനസ്സിലാവാത്തതുക്കൊണ്ടാണ് വിനായകനു ലഭിച്ച അവാർഡും കമ്മട്ടിപ്പാടത്തിലെ ഗംഗയെന്ന കഥാപാത്രവും അസ്വസ്ഥമാക്കിയത്.ജന്മിത്വം സിരകളിൽ ആവേശമായി പടർന്ന ജനതയുടെ പ്രതിനിധികൾക്ക് ഈ സിനിമ നല്‍കുന്നത് ചവർപ്പുള്ള ഒരനുഭവമായിരിക്കും ..അവർക്ക് ഗംഗയെയും വിനായകനെയും അംഗീകരിക്കാനാവില്ല .സിരകളിൽ ഓടുന്ന രക്തത്തിൽ പോലും ആര്യ ദ്രാവിഡ വൈരുധ്യം കാണുന്നവർക്ക് കമ്മട്ടിപാടവും ഗംഗയും വിനായകനും തീണ്ടാപാടകലെയായിരിക്കുമെന്ന് മുമ്പൊരിക്കൽ ഇന്ദിരയുടെ എഴുത്തിലൂടെ ബോധ്യമായതാണ്.
തൃശൂർ ആകാശവാണിയിലെ ഒരുദ്യോഗസ്ഥയെ ജാതിപ്പേരു വിളിച്ചു ആക്ഷേപിച്ചുവെന്നൊരു കേസ് ഈ കഥാകാരിയുടെ പേരിൽ മുമ്പ് ഉണ്ടായിട്ടുണ്ട് .ഉള്ളിൽ അടക്കി വച്ച ജാതിചിന്തകളുമായി അക്ഷരങ്ങളെ വ്യഭിചരിക്കാൻ ഇറങ്ങിയ ഇവർക്ക് ഒരിക്കലും ചേരില്ല എഴുത്തുകാരിയെന്ന പേര്.സമൂഹത്തിനു നേർവഴി കാട്ടേണ്ടവരാണ് എഴുത്തുകാർ .അല്ലാതെ കലയെ പോലും അവർണ്ണ സവർണ്ണ തുലാസ്സുകൊണ്ട് അളക്കുന്ന ഇന്ദിരയെന്ന ഒരുവളെപ്പോലെ വൃത്തികെട്ട മനസ്ഥിതിയുള്ളവരല്ല.വാത്സ്യായനന്റെ കാമശാസ്ത്രത്തിലെ സ്ത്രീവിരുദ്ധതയെ എതിർത്ത് ലൈംഗിക സമത്വം ഉദ്ദേശിച്ചായിരുന്നു സ്ത്രൈണ കാമസൂത്രമെന്ന കൃതിയെന്നു പറഞ്ഞ് രതിയെ മാർക്കറ്റ് ചെയ്യാൻ ഇറങ്ങിയവൾക്ക് ഉള്ളിന്റെയുള്ളിൽ അടക്കിവച്ച ഇസ്ലാംവിരുദ്ധതയെ മറയ്ക്കാൻ കഴിഞ്ഞില്ല.അതുക്കൊണ്ടാണല്ലോ സ്ത്രീയുടെ ഗർഭപാത്രത്തിന്റെ പവിത്രത കാണാതെ പ്രസവമെന്നതിൽ പോലും മതം മാത്രം കാണാൻ കഴിഞ്ഞത്.സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും പ്രസവിക്കാനുള്ള അവകാശത്തെക്കുറിച്ചുമൊക്കെ വികലമായ ചിന്താഗതി വച്ചുപുലർത്തുന്ന ഇവരാണോ ഫെമിനിസ്റ്റ്?
ഇന്ദിരമാർ ഒന്നോർക്കണം വിഷമുള്ള വർണ്ണ വ്യവസ്ഥിതിയുള്ള മനസ്സിൽ നിന്നും വമിക്കുന്ന ചിന്തകളെ എന്നും ഒരു തീണ്ടാപാടകലെ നിറുത്തുന്നവരാണ് ബുദ്ധിയും ബോധവുമുള്ള മലയാളികൾ .അത്തരക്കാരുടെ മനസ്സിൽ നിങ്ങളെ പോലെയുള്ളവരുടെ സ്ഥാനം പടിക്ക് പുറത്താണ് .ആ ചിന്തകളെ പേപിടിച്ച നായയെ പോലെ ആട്ടിയോടിക്കും ഇനിയും പ്രതികരണ ശേഷി അടിയറവു വയ്ക്കാത്ത ഒരുവിഭാഗം ജനങ്ങൾ.മുസ്ലിം - ദളിത് വിരുദ്ധതയും, മതരാഷ്ട്ര വാദവും മാത്രം കൈമുതലായുള്ള ചിന്തകളിലെ നെറികേടിനു കാലം തന്നെ നിനക്കൊക്കെ മറുപടി നല്‍കും.
Stories you may Like
- ഫേസ്ബുക്ക് കാമുകനെ തേടി പാക്കിസ്ഥാനിലെത്തിയ ഇന്ത്യൻ യുവതിക്ക് വിവാഹം
- ഇന്ത്യൻ യുവതിയുമായി പ്രണയത്തിലല്ലെന്ന് പാക്കിസ്ഥാൻ യുവാവ്
- പാക്കിസ്ഥാനിൽ പോയി ഇന്ത്യയിൽ മടങ്ങിയെത്തിയ അഞ്ജുവിനെ കാണാനില്ല
- പാക്കിസ്ഥാന്റെ സൗന്ദര്യത്തെ പുകഴ്ത്തി വീണ്ടും അഞ്ജുവിന്റെ വീഡിയോ
- രാജസ്ഥാനിൽ നിന്നുള്ള യുവാവ് പാക് യുവതിയെ ഓൺലൈനിലൂടെ വിവാഹം കഴിച്ചു
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍