തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം; ആറ്സീറ്റ് പിടിച്ചെടുത്ത് വൻനേട്ടം; 15 സീറ്റിൽ യുഡിഎഫ് ജയിച്ചുകയറിയപ്പോൾ 10 സീറ്റ് നേടിയ എൽഡിഎഫിന് കൈമോശം വന്നത് രണ്ടുസീറ്റുകൾ; തിരുവനന്തപുരം ജില്ലയിലെ കാരോട് പഞ്ചായത്തിലെ കാന്തള്ളൂർ വാർഡിൽ സിപിഎം സിറ്റിങ് സീറ്റ് കൈക്കലാക്കി ബിജെപി; തലസ്ഥാനത്ത് യുഡിഎഫ് മുന്നേറിയപ്പോൾ പാലക്കാട് നേട്ടം കൊയ്തത് എൽഡിഎഫ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: 27 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ, യുഡിഎഫിന് നേട്ടം. 15 സീറ്റിൽ യുഡിഎഫ് ജയിച്ചുകയറിയപ്പോൾ എൽഡിഎഫിന് കഴിഞ്ഞവട്ടത്തെ അപേക്ഷിച്ച് രണ്ടുസീറ്റുകൾ നഷ്ടമായി. ആറ് സീറ്റുകളാണ് യുഡിഎഫ് അധികമായി നേടിയെടുത്തത്. ബിജെപി ഒരുസീറ്റിലും നേട്ടം കൊയ്തു.
കക്ഷി നില: യുഡിഎഫ്-15 എൽഡിഎഫ്-10 ബിജെപി-1 യുഡിഎഫ് പിടിച്ചെടുത്തത് -6 നഷ്ടം-2
പഴയ നില-യുഡിഎഫ്-11, എൽഡിഎഫ്-12 സ്വതന്ത്രർ-4
തിരഞ്ഞെടുപ്പ് ഫലം ഇങ്ങനെ
തിരുവനന്തപുരം
ജില്ലാ പഞ്ചായത്ത് മണമ്പൂർ സിവിഷൻ ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥി സിപിഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. എസ് ഷാജഹാൻ വിജയിച്ചു.1921 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം.. ജില്ലാ പഞ്ചായത്തംഗമായിരുന്ന സിപിഐ എമ്മിലെ എസ് കൃഷ്ണൻകുട്ടിയുടെ നിര്യാണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് . കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 1520 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയായി കോൺഗ്രസ് ഐയിലെ ഇ റിഹാസും എൻഡിഎ സ്ഥാനാർത്ഥിയായി ബിജെപിക്കു തോട്ടയ്ക്കാട് ശശിയും മത്സരിച്ചു. എൽഡിഫ് ഭരിക്കുന്ന 26 അംഗം ജില്ലാ പഞ്ചായത്തിൽ നിലവിൽ എൽഡിഎഫ്-- 19, യുഡിഎഫ്-- 5, ബിജെപി--1 എന്നിങ്ങനെയാണ് കക്ഷിനില.
പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ കണിയാപുരം ഡിവിഷൻ യുഡിഎഫ് നിലനിർത്തി. കോൺഗ്രസിലെ കുന്നുപുറം വാഹിദ് 1056 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. വഹിദിന് 2439 വോട്ടുലഭിച്ചു. അഡ്വ. ചന്ദ്രചൂഡൻ (ബിജെപി)-1383,- ബി മഹേഷ് (എൽഡിഎഫ്)--1353. എൽഡിഎഫ്-- 6, യുഡിഎഫ് -5 എന്നിങ്ങനെയാണ് കക്ഷിനില. 2 വാർഡുകളിലെ അംഗങ്ങളൈ അയോഗ്യരാക്കിയിട്ടുണ്ട്. ഇവിടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല.
ചെങ്കൽ പഞ്ചായത്തിലെ മര്യാപുരം വാർഡിൽ എൻഡിഎ സ്ഥാനാർത്ഥി ഫ്രാൻസിസ് വിജയിച്ചു. സ്വതന്ത്ര നായി 36 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച എം തോമസ് മരിച്ചതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. തച്ചക്കുടി ഡി ഷാജിയായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി.യു ഡി എഫ് സ്ഥാനാർത്ഥി സാം രാജും .എൽഡിഎഫ് ഭരിക്കുന്ന ചെങ്കൽ പഞ്ചായത്തിൽ ആകെ 21 വാർഡുകളുണ്ട്. നിലവിലെ കക്ഷിനില: എൽഡിഎഫ്-8, യുഡിഎഫ്-8, ബിജെപി- 2, സ്വതന്ത്രർ-2.
കാരോട് പഞ്ചായത്തിലെ കാന്തള്ളൂർ വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസ്ഐയുടെ ടി സത്യരാജ് വിജയിച്ചു. കഴിഞ്ഞതവണ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽ ഡിഎഫ് വിജയിച്ച വാർഡാണ്.സിപിഐ എം ന്റെ വി സൗമ്യയായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി. ബിജെപിക്കുവേണ്ടി പ്രമോദും മൽസരിച്ചു. സിപിഐ എം ന്റെ സി ബി ബിനു ജോലി കിട്ടിയതിനാലാണ് ഉപതെരഞ്ഞെടുപ്പ്. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ ആകെ 19 വാർഡുകളുണ്ട്. നിലവിലെ കക്ഷിനില: എൽഡിഎഫ്- 9, യുഡിഎഫ്-8, ബിജെപി-1
അമ്പൂരി പഞ്ചായത്തിലെ തുടിയംകോണത്ത് യുഡിഎഫ് വിജയിച്ചു. കോൺഗ്രസ് ഐയിലെ പി രാജു 149 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. രാജുവിന് 443 വോട്ടുലഭിച്ചു. നിലവിൽ എൽഡിഎഫ് അംഗമായിരുന്ന വാർഡിൽ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയെ നിർത്താതെ യുഡിഎഫിനെ സഹായിക്കുകയായിരുന്നു. എൽഡിഎഫിലെ കെ ശ്രീജകുമാരിക്ക് 294 വോട്ടുലഭിച്ചു. എൽഡിഎഫ്--6, യുഡിഎഫ്--5, ബിജെപി--2 എന്നിങ്ങനെയാണ് കക്ഷി നില.
കുന്നത്തുകാൽ പഞ്ചായത്തിലെ നിലമാംമൂട് വാർഡിൽ യുഡിഎഫ് വിജയിച്ചു. കോൺഗ്രസ് ഐയിലെ എസ് ഷിബുകുമാർ 169 വോട്ടിന്റെ ഭൂരിപക്ഷം നേടി. ഷിബുവിന് 717 വോട്ടും ടി ആൽബിൻ (എൽഡിഎഫ്)-- 548, വി ധന്യ (ബിജെപി)-- 383 വോട്ടും നേടി. എൽഡിഎഫ്--10, യുഡിഎഫ്--8, ബിജെപി--3 എന്നിങ്ങനെയാണ് പഞ്ചായത്ത് കക്ഷിനില.
പാങ്ങോട് പഞ്ചായത്തിലെ അടപ്പുപാറ വാർഡിൽ യുഡിഎഫ് വിജയിച്ചു. കോൺഗ്രസിലെ അശ്വതി പ്രദീപ് ആണ് വിജയിച്ചത്. വാർഡംഗമായിരുന്ന സിപിഐ എമ്മിലെ ചിത്രകുമാരിക്ക് ജോലി ലഭിച്ചതിനെ തുടർന്ന് രാജിവച്ചതിനാലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. സിപിഐ എമ്മിലെ വി പി വിശാഖ് ആയിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി. ദീപ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചു. 19 അംഗ ഭരണസമിതിയിൽ നിലവിൽ സിപിഐ എം 5, കോൺഗ്രസ് 5, ബിജെപി 4, എസ്ഡിപിഐ 3, വെൽഫയർ പാർട്ടി - 1 എന്നിങ്ങനെയാണ് കക്ഷിനില.
തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ മണലകം വാർഡിൽ എൽഡിഎഫ് വീണ്ടും വെന്നിക്കൊടി പാറിച്ചു സിപിഐയിലെ എൻ രാജേന്ദ്രൻ 27 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. രാജേന്ദ്രന് 360 വോട്ടുലഭിച്ചു. കെ പി പുരുഷോത്തമൻ (യുഡിഎഫ്) - 333 സുജിത്ത് (ബിജെപി)- 94 വോട്ടും ലഭിച്ചു. പഞ്ചായത്ത് കക്ഷിനില എൽഡിഎഫ്9, യുഡിഎഫ്-2, ബിജെപി-7.
കൊല്ലം
കൊല്ലം ജില്ലയിൽ കുണ്ടറ, കുളക്കട പഞ്ചായത്തുകളിലെ രണ്ടു വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും വിജയിച്ചു. കുളക്കട പഞ്ചായത്ത് മലപ്പാറ വാർഡ് യുഡിഎഫിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. കുണ്ടറ പഞ്ചായത്തിലെ റോഡുകടവ് വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു.
കുളക്കട മലപ്പാറ വാർഡിൽ സിപിഐ എം മലപ്പാറ ബ്രാഞ്ച് അംഗം സുനിൽകുമാറാണ് വിജയിച്ചത്. 198 വോട്ടിന്റ ഭൂരിപക്ഷത്തിലാണ് വാർഡ് പിടിച്ചെടുത്തത്. സുനിൽ കുമാറിന് 566 വോട്ടും യുഡിഎഫ് സ്ഥാനാർത്ഥി തങ്കമ്മയ്ക്ക് 368 വോട്ടും ലഭിച്ചു. പഞ്ചായത്ത് അംഗമായിരുന്ന കോൺഗ്രസിലെ ഗോപിയുടെ മരണത്തെത്തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. ഗോപിയുടെ ഭാര്യയാണ് തങ്കമ്മ. ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച സിന്ധുവിന് 129 വോട്ട് ലഭിച്ചു.
കുണ്ടറ പഞ്ചായത്തിലെ റോഡുകടവ് പത്താംവാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി ആർഎസ്പിയിലെ അനിൽകുമാർ വിജയിച്ചു. 104 വോട്ടാണ് ഭൂരിപക്ഷം. എൽഡിഎഫ് സ്ഥാനാർത്ഥി സിപിഐ എമ്മിലെ ജിജി റോയിക്ക് 191 വോട്ടും സ്വതന്ത്ര സ്ഥാനാർത്ഥി റാബുജിക്ക് 184 വോട്ടും ലഭിച്ചു.
പത്തനംതിട്ട
പത്തനംതിട്ട നാറാണംമൂഴി പഞ്ചായത്ത് 12 -ാം വാർഡ് യുഡിഎഫ് നിലനിർത്തി. ആനിയമ്മയാണ് വിജയി. എൽഡിഎഫ് സ്ഥാനാർത്ഥിയായി ലിസിയും ബിജെപി സ്ഥാനാർത്ഥിയായി ജോളി ബിജുവും മത്സരിച്ചു. മെമ്പറായിരുന്ന കോൺഗ്രസിന്റെ ലീലഭായിയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. നാറാണംമൂഴി പഞ്ചായത്ത് ഭരണം എൽഡിഎഫ് ആണ്.
ഇടുക്കി
അടിമാലി ബ്ലോക്ക് പഞ്ചായത്തുകൊന്നത്തടി ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു. അമ്പിളി സലീലൻ 522 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി അമ്പിളി സലീലന് 1833 വോട്ടും എൽഡിഎഫിലെ സിന്ധു ബോസിന് 1311വോട്ടുമാണ് ലഭിച്ചത്. എൽഡിഎഫ് അംഗമായിരുന്ന സിന്ധു ഷാജി സർക്കാർ ജോലി ലഭിച്ചതിനാൽ രാജിവച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.
എറണാകുളം
മുളന്തുരുത്തി പഞ്ചായത്ത് 13-ാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി ജോളി ജോർജ് വിജയിച്ചു. എൽഡിഎഫിലെ സുജാത മനോഹരനെ 161 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ വിജയിച്ച യുഡിഎഫിന്റെ സിബി തങ്കച്ചൻ രാജി വച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.72 വോട്ടുകൾക്കാണ് കഴിഞ്ഞ തവണ സിബി തങ്കച്ചൻ ആയച്ചത്.16 ഭരണ സമിതിൽ യുഡിഎഫ് ന് 14 അംഗങ്ങൾ ഉണ്ടായിരുന്നു. 2 പേരാണ് എൽഡിഎഫ് അംഗങ്ങൾ. അതുകൊണ്ട് ഉപതിരഞ്ഞെടുപ്പ് ഫലം ഭരണത്തെ ബാധിക്കില്ല.
കളമശേരി 32-ാം വാർഡിൽ (ഉണിച്ചിറ വാർഡ്) യുഡിഎഫ് വിജയിച്ചു. യുഡിഎഫ് കൗൺസിലറായിരുന്ന ടി ആർ ബിജു മരിച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മുൻ കൗൺസിലർ ബിജുവിന്റെ സഹോദര ടി ആർ വിനോദ് ആണ് വിജയി. സിബിൻ ആയിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി.
തൃശൂർ
കുഴൂർ ഉപതൈരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചു. കോൺഗ്രസിലെ നിത കൃഷ്ണയാണ് വിജയി. ജെസ്സി പോളി ആയിരുന്നു എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി പഞ്ചായത്ത് പ്രസിഡണ്ട് പി ശാന്തകുമാരി മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഭരണസമിതിയിൽ നിലവിൽ കോൺഗ്രസിന് ആറും സിപിഐഎമ്മിന് അഞ്ചും അംഗങ്ങളുണ്ട്. രണ്ട് ബിജെപി അംഗങ്ങളുമുണ്ട്.
പാലക്കാട്
തദ്ദേശഭരണ ഉപതെരെഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ രണ്ട് വാർഡുകൾ എൽഡിഎഫ് പിടിച്ചെടുത്തു. പല്ലശന മഠത്തിൽക്കളം ആറാം വാർഡ് യുഡിഎഫിൽ നിന്നും തെങ്കര പഞ്ചായത്ത് 12--ാം വാർഡ് സ്വതന്ത്രനിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തു. പല്ലശനയിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ യശോദയാണ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി എ സുനിലിനെയാണ് പരാജയപ്പെടുത്തിയത്, യുഡിഎഫ് അംഗം മരിച്ചതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.
തെങ്കര പഞ്ചായത്ത് 12--ാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സി എച്ച് ഷനോബാണ് സീറ്റ് പിടിച്ചെടുത്തത്. സ്വതന്ത്രനായിരുന്ന സി എച്ച് മുഹമ്മദ് മരിച്ചതിനെത്തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. ഇദ്ദേഹത്തിന്റെ മകനാണ് നിലവിലെ എൽഡിഎഫ് സ്ഥാനാർത്ഥി.യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൾ റഷീദ്, കെ ഉണ്ണിക്കൃഷ്ണൻ എന്നിവർ പരാജയപ്പെട്ടു.
നെല്ലിയാമ്പതിയിലെ പുലയമ്പാറ ഒന്നാം വാർഡിലും എൽഡിഎഫ് വിജയിച്ചു. പട്ടികവർഗ വനിതാ സംവരണ വാർഡായ ഇവിടെ വി മീനയാണ് വിജയി. പഞ്ചായത്ത് പ്രസിഡന്റായിരുന്ന എൽഡിഎഫിലെ ജിൻസി സർക്കാർ സർവീസിൽ പ്രവേശിച്ചതിനെത്തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.
പൂക്കോട്ടുകാവ് പഞ്ചായത്തിലെ 12---ാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചു. രതിമോളാണ് വിജയി. പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന എൽഡിഎഫിലെ പി സിജിക്ക് സർക്കാർ ജോലി ലഭിച്ചതിനെത്തുടർന്നുള്ള ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ബിജെപിക്കും യുഡിഎഫിനും ഇവിടെ സ്ഥാനാർത്ഥിയുണ്ടായില്ല. സ്വതന്ത്ര അംഗം പി പി മാലതിയായിരുന്നു എതിർ സ്ഥാനാർത്ഥി.
പാലക്കാട് നഗരസഭയിലെ 17--ാം വാർഡ് നരികുത്തി യുഡിഎഫ് നിലനിർത്തി. റിസ്വാനയാണ് വിജയി, എച്ച് ഫൗസിയാബി, എം എസ് ജസീന എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. ബിജെപിക്ക് സ്ഥാനാർത്ഥിയുണ്ടായില്ല. യുഡിഎഫിന്റെ കൗൺസിലറായ എ എം ഫാസില സർക്കാർ ജോലി ലഭിച്ചതിനെത്തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്വതന്ത്രസ്ഥാനാർത്ഥിയായി എം വഹീദയാണ് മത്സരിച്ചത്.
ഷൊർണൂർ നഗരസഭ 17--ാം വാർഡിൽ (ടൗൺ വാർഡ്) യുഡിഎഫ് സ്ഥാനാർത്ഥി പി ആർ പ്രവീൺ വിജയിച്ചു. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി സി രാധാകൃഷ്ണനാണ് പരാജയപ്പെട്ടത്. എംപി ആയി തെരെഞ്ഞെടുക്കപ്പെട്ട യുഡിഎഫിലെ വി കെ ശ്രീകണ്ഠൻ രാജിവച്ച ഒഴിവിലായിരുന്നു ഉപതെരഞ്ഞെടുപ്പ്.
മലപ്പുറം
മങ്കട പഞ്ചായത്ത് കോഴിക്കോട്ട് പറമ്പ് വാർഡിൽ 357 വോട്ടിന് എൽഡിഎഫിലെ സി പി നസീറ വിജയിച്ചു. എൽഡിഎഫ് അംഗം സിപിഐയിലെ ജാസ്മിൻ ആലങ്ങാടൻ സർക്കാർ ജോലി ലഭിച്ചതിനെത്തുടർന്ന് രാജിവച്ചതിനാലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കഴിഞ്ഞതവണ 99 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം. എൽഡിഎഫ് സ്ഥാനാർത്ഥി സിപിഐയിലെ സി പി നസീറയും യുഡിഎഫ് സ്വതന്ത്ര നസീമ വാപ്പുവും തമ്മിലാണ് മത്സരം. ബിജെപി സ്വതന്ത്ര നളിനിയും മത്സരിക്കുന്നു. എൽഡിഎഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. എൽഡിഎഫിന് ഒമ്പതും യുഡിഎഫിന് എട്ടും സീറ്റുണ്ട്.
നന്നംമുക്ക് പഞ്ചായത്തിലെ പെരുമ്പാൾ വാർഡ് യൂഡിഎഫ് നിലനിർത്തി. യുഡിഎഫ് സ്ഥാനാർത്ഥി സാഹിറ 23 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കഴിഞ്ഞ തവണ 167 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യൂഡിഎഫ് വിജയിച്ച വാർഡാണിത്. എതിർ സ്ഥാനാർത്ഥിയായ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഹസീന മുസ്തഫക്ക് 570 വോട്ടും യൂഡിഎഫ് സ്ഥാനാർത്ഥി സാഹിറക്ക് 593 വോട്ടും ബിജെപി സ്ഥാനാർത്ഥി ഷീല വടക്കേപുരക്കലിന് 126 വോട്ടും ലഭിച്ചു. ആകെ 1773 വോട്ടാണ് വാർഡിലുള്ളത്. ഇതിൽ പോൾ ചെയ്തത് 1289 വോട്ടാണ്. ബൂത്ത് ഒന്നിൽ എൽഡിഎഫ് അഞ്ചുവോട്ടിന് ലീഡാണ്. 342 വോട്ട് യൂഡിഎഫിന് ലഭിച്ചപ്പോൾ എൽഡിഎഫിന് 347 വോട്ടുലഭിച്ചു. ബിജെപിക്ക് 119 വോട്ടും ലഭിച്ചു. ബൂത്ത് രണ്ടിൽ യൂഡിഎഫിന് 251 വോട്ട് ലഭിച്ചു. എൽഡിഎഫിന് 223 വോട്ടും കിട്ടി. ബിജെപി ഈ ബൂത്തിൽ ആകെ ലഭിച്ചത് 7 വോട്ടാണ്. കഴിഞ്ഞ തവണ രണ്ടുബൂത്തിലും കൂടി ബിജെപിക്ക് 167 വോട്ട് ലഭിച്ചിരുന്നു. ഇത്തവണ 126 വോട്ടായി ആയി ചുരുങ്ങി.
കോഴിക്കോട്
കോഴിക്കോട് ജില്ലയിൽ ഉപതെരെഞ്ഞെടുപ്പ് നടന്ന മൂന്നിൽ രണ്ടിടത്തും എൽഡിഎഫിന് വിജയം.മേലടി ബ്ലോക്ക് പഞ്ചായത്ത് തിക്കോടി ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ വി എം സുനിത (സിപിഐ എം) വിജയിച്ചു. സുനിതയ്ക്ക് 1895 വോട്ടും കോൺഗ്രസ് സ്ഥാനാർത്ഥി ശാന്തകുറ്റിയിലിന് 1195 വോട്ടും ലഭിച്ചു. ഭൂരിപക്ഷം 700 വോട്ട്. എൽഡിഎഫ് വിജയിച്ച വാർഡാണ്.
നിലവിലെ അംഗമായിരുന്ന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വി കൈരളിക്ക് സർക്കാർജോലി ലഭിച്ചതിനാൽ രാജിവച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. 2015ൽ സ്ഥാനാർത്ഥിയെ നിർത്തി 346 വോട്ടു നേടിയ ബിജെപി ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർത്തിയില്ല.
കോട്ടൂർ പഞ്ചായത്ത് 17ാം വാർഡ് (പടിയക്കണ്ടി) ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സിപിഐ എമ്മിലെ വി കെ അനിത വിജയിച്ചു. 255 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫിന്റെ വിജയം.
പോൾ ചെയ്ത 1114 വോട്ടിൽ അനിതയ്ക്ക് 668 വോട്ടും യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി സുജ പറക്കുന്നത്തിന് 413 വോട്ടും ലഭിച്ചു. ബിജെപി സ്ഥാനാർത്ഥി കണ്ടപ്പാട്ടിൽശോഭനയ്ക്ക് 33 വോട്ടും ലഭിച്ചു. ബിജെപിയുടെ വോട്ട് കഴിഞ്ഞതിനെക്കാളും കുറഞ്ഞു. 2015ലെ തെരഞ്ഞെടുപ്പിൽ 269 വോട്ടിനാണ് സിപിഐ എം ഈ വാർഡിൽ വിജയിച്ചത്.
കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പുവ്വാട്ടുപറമ്പ് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വാർഡ് നിലനിർത്തി. എം പിയായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ ഹരിദാസ് രാജിവെച്ചതിനെ തുടർന്നായിരുന്നു ഉപ തെരഞ്ഞെടുപ്പ് .യുഡിഎഫിലെ നസീബാറാ യി യാണ് വിജയി.
ഭൂരിപക്ഷം പകുതിയായി കുറഞ്ഞു. ബീജെപിക്കും യൂ ഡി എഫിനും വോട്ട് കുറഞ്ഞു. ആകെ വോട്ട് - 13930 . ആകെ പോൾ ചെയ്ത വോട്ട് - 9799 _ ശതമാനം - 74. 3 . എൽ ഡി എഫിലെ ദീപ - 3889 , യൂ ഡി എഫിലെ നസീബാ റായ് - 4794, ബിജെപിയിലെ കെ ടി ജയ- 995 , നസീബ സ്വതന്ത്ര - 121 , ലീഡ് - 905 . മുൻ വർഷം രമ്യാ ഹരിദാസിന് ലഭിച്ച ഭൂരിപക്ഷം 1536 വോട്ടായിരുന്നു. നാല് മാസങ്ങൾക്ക് മുമ്പ് നടന്ന ലോക സഭാ തെരഞ്ഞെടുപ്പിൽ രണ്ടായിരത്തിലധികമായിരുന്നു യൂ ഡി എഫ് ഭൂരിപക്ഷം. മുൻ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 1654 വോട്ടാണ് ലഭിച്ചത്. ഈ തെരഞ്ഞെടുപ്പിൽ അത് 995 ആയി കുറഞ്ഞു.
കാസർകോഡ്
കാസർകോട് ബേഡകം പഞ്ചായത്തിൽ നാലാം വാർഡ് എൽഡിഎഫ് വിജയിച്ചു. ബിജെപി സ്ഥാനാർത്ഥി കവിതയെ 399 വോട്ടിനാണ് എൽഡിഎഫ് സ്ഥാനാർത്ഥി എ ടി സരസ്വതി തോൽപിച്ചത്. യുഡിഎഫ് ഇവിടെ സ്ഥാനാർത്ഥിയെ നിർത്തിയില്ല. കഴിഞ്ഞതവണത്തെ വിജയി എൽഡിഎഫിലെ കൃപാജ്യോതി സർക്കാർ ജോലി കിട്ടി രാജിവെച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്.
Stories you may Like
- തിരുവനന്തപുരത്ത് ബിജെപിക്ക് കനത്ത തിരിച്ചടി; ഇത്തവണ നേട്ടം ഇടതുപക്ഷത്തിന്
- തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിർവ്വഹണത്തിൽ ഐ എച്ച് ആർഡി പങ്കാളിയാകുന്നു
- യുഡിഎഫ് 9, എൽഡിഎഫ് 7, ബിജെപി 1; തദ്ദേശത്തിൽ ചരിക്കുന്നത് കോൺഗ്രസ് മുന്നണി
- പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ അതിവേഗം നിയമിക്കാൻ കേന്ദ്രസർക്കാർ
- സംസ്ഥാനത്ത് 1000 ആയുഷ് യോഗ ക്ലബ്ബുകൾ: മന്ത്രി വീണാ ജോർജ്
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്