മുത്തൂറ്റ് മുതലാളി പൂട്ടിയിട്ട് പോയാൽ പോടാ പുല്ലേ എന്ന് പറയണം; മുത്തൂറ്റിന്റെ വേലകൾക്ക് മുന്നിൽ തോറ്റ് പോയാൽ കേരളത്തിൽ ഉടനീളം തകർക്കപ്പെടുന്നത് നിശ്ശബ്ദർ ആക്കപ്പെട്ട തൊഴിലാളി വർഗ്ഗമാണ്; തൊഴിലാളിയെ വഞ്ചിക്കുന്നവന്റെ കച്ചവടം കേരളത്തിൽ വേണ്ട; മൂത്തൂറ്റ് സമരവും സിഐടിയുവും: അഖിൽ കോട്ടാത്തല എഴുതുന്നു
അഖിൽ കോട്ടാത്തല
മുത്തൂറ്റ് -സിഐടിയു സമര പ്രശ്നത്തിൽ ആരുടെ ഭാഗത്താണ് നീതി ആരുടെ ഭാഗത്താണ് ന്യായം എന്നതിൽ ഉപരി കേരളത്തിൽ കാലങ്ങൾ ആയി എന്താണ് സിഐടിയു ചെയ്തത് എവിടെയാണ് അവർ പരാജയപ്പെട്ടത് എന്നത് കൃത്യമായി വിലയിരുത്തേണ്ടിയിരിക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വളർന്നത് തൊഴിലാളി സമരങ്ങളിലൂടെ അവരുടെ നീതിക്ക് വേണ്ടി ശബ്ദമുയർത്തി തന്നെയായിരുന്നു എന്നതിൽ യാതൊരു സംശയവും വേണ്ട. ആ കാലഘട്ടങ്ങളിൽ അത്തരം സമരങ്ങൾ നീതിക്ക് വേണ്ടിയുള്ളതായപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ജനം സ്വീകരിച്ചു. എന്നാൽ പിന്നീട് തങ്ങളുടെ സമരം പാർട്ടി അണികൾ പാർട്ടിയുടെ സാമ്പത്തിക അടിത്തറ കെട്ടിപ്പടുക്കാൻ ആയി വിനിയോഗിക്കാൻ തുടങ്ങി. നാട്ടിൽ മുതൽമുടക്കാൻ തയ്യാറായി വരുന്ന നല്ലൊരു ശതമാനം വ്യക്തികളെയും പാർട്ടിക്ക് അടിമപ്പെട്ടു ബിസിനെസ്സ് ചെയ്യിക്കുക എന്ന നയം നടപ്പിലാക്കാൻ പാർട്ടി താഴെ തട്ട് മുതൽ ശ്രമം തുടങ്ങി. പാർട്ടിയുടെ ഏതെങ്കിലും ഘടകത്തിന്റെ അപ്രീതിക്ക് പാത്രമായാൽ ആ സ്ഥാപനം പൂട്ടിക്കുക എന്നത് കമ്മ്യൂണിസ്റ്റ് പാർട്ടി തങ്ങളുടെ അജണ്ടയാക്കി മാറ്റി. അതുകൊണ്ട് തന്നെ പാർട്ടിയുടെ ശത്രുത ഏറ്റുവാങ്ങാതെ അവർക്ക് വേണ്ട പിരിവ് നൽകി പല മുതലാളിമാരും കച്ചവടം ചെയ്തു പോരുന്നു.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഈ രീതി കാരണം കേരളത്തെ ഒട്ടുമിക്ക കോർപ്പറേറ്റ് കമ്പനികളും അകറ്റി നിർത്തി. തൊഴിലാളി പാർട്ടി കാരണം കേരളത്തിൽ യുവാക്കൾക്ക് തൊഴിൽ ഇല്ലാതായി എന്ന് ചുരുക്കം. ഉടുക്കാൻ തുണിയില്ലെങ്കിലും കോണകം പുരപ്പുറത്തിടുന്ന മലയാളിയുടെ സ്വഭാവം കാരണം കേരളത്തിൽ ബംഗാളി കമ്മ്യൂണിസ്റ്റ് നേതാക്കൾ ലുലു മാൾ തൊട്ട് കക്കൂസ് വരെ കെട്ടാൻ കേരളത്തിൽ അണി ചേർന്നു.എന്തിനേറെ വേലക്കാരൻ പണി തൊട്ട് ഭർത്താവുദ്യോഗം വരെ മിക്ക വീട്ടിലും ഇന്ന് ബംഗാളി ചെയ്യുന്ന അവസ്ഥയിൽ ആണ് കാര്യങ്ങൾ.കിളയ്ക്കാനുള്ള പുരുഷന്മാരുടെ മടിയാണ് നമ്മുടെ പരമ്പരാഗത കൃഷി കേരളത്തിൽ ഇല്ലാതാക്കിയത്. ആംഗ്ലോ ഇന്ത്യൻ പോലെ ബംഗ്ലോമല്ലു എന്നൊരു സംവരണ വിഭാഗം ഭാവിയിൽ ഉണ്ടാവാതിരിക്കാൻ പ്രാർത്ഥിച്ചിട്ടു മാത്രം കാര്യമില്ല എന്നോർമ്മിപ്പിക്കുന്നു..
ഹൊ ഈ കമ്മ്യൂണിസ്റ്റ് പാർട്ടി ബംഗാൾ ഭരിച്ചില്ലായിരുന്നു എങ്കിൽ എന്താകുമായിരുന്നു കേരളത്തിലെ അവസ്ഥ. വീട്ടിൽ പോച്ച ചെത്താൻ വരുന്നവരെ നമ്മൾ സാർ എന്ന് വരെ വിളിക്കേണ്ടി വന്നേനെ. പിറ്റേന്ന് പണിക്ക് വരാൻ അവരുടെ കാല് കൂടി പിടിക്കേണ്ടി വന്നാലും അത്ഭുതപ്പെടേണ്ട. വീടുകൾ മുതൽ വൻകിട ഫ്ളാറ്റ് സമുച്ഛയങ്ങൾ വരെ ഇഴഞ്ഞു നീങ്ങിയേനെ. അങ്ങനൊരു സാഹചര്യം വരാതെ കേരളത്തെ രക്ഷിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയോട് തീർത്താൽ തീരാത്ത നന്ദിയുണ്ട്.
ഇത്രയൊക്കെ പറഞ്ഞെങ്കിലും മുത്തൂറ്റ് സമരത്തിൽ ഞാൻ സിഐടിയുവിനൊപ്പമാണ്. അത് മുത്തൂറ്റ് മുതലാളിയോടുള്ള വിരോധം കൊണ്ടല്ല. സിഐടിയു ഉന്നയിക്കുന്ന വിഷയങ്ങൾക്ക് ചെറുതല്ലാത്ത പ്രാധാന്യം ഉണ്ട്. 2010 കാലഘട്ടത്തിൽ ഒരു LD ക്ലർക് ശമ്പളം 10000 രൂപയിൽ താഴെ ആയിരുന്നു എന്നത് ഇന്ന് ഉയർന്ന് 20000 രൂപയിൽ എത്തിയപ്പോൾ അന്ന് 6000 രൂപ അടിസ്ഥാന ശമ്പളം വാങ്ങിയ ഒട്ടുമിക്ക അസംഘടിത മേഖല തൊഴിലാളികൾക്കും ഇന്നും ഇത് തന്നെയാണ് അടിസ്ഥാന ശമ്പളം. അതായത് ഞാൻ പറഞ്ഞത് ശരിയാണോ എന്ന് തിരക്കുക.
സൂപ്പർ മാർക്കറ്റുകൾ, വലിയ തുണികടകൾ, വാഹന ഷൂ റൂമുകൾ, ഷോപ്പിങ് മാൾ, ആശുപത്രികൾ തുടങ്ങിയ മേഖലകളിൽ ഇന്നും 6000 മോ 7000 മോ ആണ് അടിസ്ഥാന ശമ്പളം..
എന്തായിരിക്കും കാരണം എന്ന് ചിന്തിച്ചിട്ടുണ്ടോ.? ഒട്ടുമിക്ക മുതലാളിമാരും ആദ്യം ഫണ്ട് മുടക്കുന്നത് കച്ചവടത്തിൽ അല്ല. രാഷ്ട്രീയ നേതാക്കളെ സുഖിപ്പിക്കാൻ ആണ്. ആ സുഖത്തിൽ ഈ നേതാക്കൾ തൊഴിലാളികളെ മറന്നു. തൊഴിലാളികൾ തങ്ങൾക്ക് വേണ്ടി ശബ്ദിക്കാൻ ആരുമില്ലാത്തതുകൊണ്ട് അടിമ ആയി ജീവിച്ചു പോകുന്നു. പലരുടെയും ജീവിത സാഹചര്യമാണ് ഇത്തരം മുതലാളിമാർ നോക്കുന്നത്. ആരെങ്കിലും ശബ്ദം ഉയർത്തിയാൽ അവരെ പറഞ്ഞു വിടും. തൊഴിലാളികളെ ഭിന്നിപ്പിച്ചു ഭരിക്കും. ഒരിക്കലും ഒരൈക്യം അവരിൽ ഉണ്ടാവാതെ മാനേജർമാർ നോക്കണം.
പല മുതലാളിമാർക്കും കച്ചവടത്തേക്കാൾ തൊഴിലാളികളെ ശ്രദ്ധിക്കുന്നതാണ് ഇഷ്ടം. ഈ അടുത്ത കാലം വരെ തുണിക്കടയിൽ സ്ത്രീകൾ രാവിലെ മുതൽ നിന്നായിരുന്നു ജോലി ചെയ്തിരുന്നതെന്നു നോക്കണം. തൊഴിലുറപ്പ് ശമ്പളം പോലും ദിവസേന 300 ൽ അധികം നൽകുന്ന ഈ രജ്യത്തു രാജ്യത്തെ തൊഴിൽ നിയമത്തെ കാറ്റിൽ പറത്തിയാണ് ഇവർ കച്ചവടം മുന്നോട്ട് കൊണ്ട് പോകുന്നത്. സർക്കാർ നിശ്ചയിച്ച അടിസ്ഥാന ശമ്പളം നൽകുന്നില്ല. നൽകുന്ന ശമ്പളം ബാങ്ക് വഴി നൽകുന്നില്ല. ബാങ്ക് വഴി നൽകിയാൽ ഒരു ലോൺ എടുക്കാനുള്ള സാധ്യത തൊഴിലാളിക്ക് ഉണ്ടാവുന്നു. ആ നീതിയും ഇവിടെ കൊടുക്കുന്നില്ല. ദിവസേന 10 മണിക്കൂർ കുറഞ്ഞത് അവർ ജോലിയെടുക്കുന്നു. വ്യാജമായ പേരുകളിൽ ലേബർ ഓഫീസിൽ കണക്ക് കാണിക്കുന്നു. അന്വേഷണം നടക്കുമ്പോൾ കാശ് കൊടുത്തു പിടിച്ചു നിൽക്കുന്നു. താഴെ തട്ടു മുതൽ സെക്രട്ടറിയേറ്റ് വരെ ഈ അഴിമതി പടരുന്നു.
ഫലമോ തൊഴിലാളിയുടെ ചോരയും നീരും മുതലാളിമാർ വിറ്റു കാശാക്കുന്നു. എനിക്ക് കച്ചവടത്തിലെ ലാഭം അല്ല തൊഴിൽ നൽകുകയാണ് ലക്ഷ്യം എന്ന് പറയുന്ന മുതലാളിമാരോട്. തൊഴിൽ ഞാനും നൽകും..രാവിലേ മുതൽ വൈകിട്ട് വരെ എന്റെ വണ്ടി ഓടിക്കണം..വീട്ടിലെ പോച്ച ചെത്തണം..കുട്ടികളെ നോക്കണം..പക്ഷെ വൈകിട്ട് ശമ്പളം ചോദിക്കുമ്പോൾ ഞാൻ മുണ്ട് പൊക്കി കാണിക്കും..ജോലിയല്ല സാറുമാരെ മാന്യമായ വേതനം നൽകുക ആണ് നിങ്ങൾ ചെയ്യേണ്ടത്..കൂടുതൽ ഒന്നും വേണ്ട സർക്കാർ നിശ്ചയിച്ച ശമ്പളം കൊടുത്താൽ മതി...
ഇവിടെ മുത്തൂറ്റ് മുതലാളി പൂട്ടിയിട്ട് പോയാൽ പോടാ പുല്ലേ എന്ന് പറയണം..മുത്തൂറ്റിന്റെ വേലകൾക്ക് മുന്നിൽ തോറ്റ് പോയാൽ കേരളത്തിൽ ഉടനീളം തകർക്കപ്പെടുന്നത് നിശ്ശബ്ദർ ആക്കപ്പെട്ട തൊഴിലാളി വർഗ്ഗമാണ്..അവർക്ക് വേണ്ടി ഒരു ലോക്കൽ നേതാവും മുതലാളിമാരെ പിണക്കാൻ ശ്രമിക്കില്ല. എല്ലാ സ്ഥാപനങ്ങളിലും അടിസ്ഥാന ശമ്പളം നൽകാൻ മുതലാളിമാർ തയ്യാറാകണം..നൽകുന്ന ശമ്പളം ബാങ്ക് വഴി നൽകണം. ലേബർ ഓഫീസർമാർ എല്ലാ വലിയ സ്ഥാപനങ്ങളിലും ഒരു മീറ്റിങ് നടത്തണം. അവരുടെ ന്യായമായ ആവശ്യങ്ങൾ നിയമത്തിന്റെ സാധ്യത നോക്കി നടപ്പിലാക്കണം.പൂട്ടിയിട്ട് പോകുന്നവർ പോകട്ടെ ഇവിടെ നല്ലൊരു മുതലാളി തൊഴിലാളി സംസ്കാരം ഉണ്ടാവട്ടെ..തൊഴിലാളി മുതലാളിക്ക് വേണ്ടി ജീവൻ കൊടുത്തും പണിയെടുക്കും അവന്റെ ജീവിതം നൽകുന്നത് ആ മനുഷ്യൻ ആണ് എന്നവന് മനസിൽ തട്ടി തോന്നിയാൽ മതി..
തൊഴിലാളിയെ വഞ്ചിക്കുന്നവന്റെ കച്ചവടം കേരളത്തിൽ വേണ്ട...അതുകൊണ്ട് സിഐടിയു സമരം കേവലം മുത്തൂറ്റ് വിരോധം ആയി മാറാതെ തൊഴിലാളി സമരം ആയി മാറണമെങ്കിൽ കേരളത്തിൽ ഉടനീളം ഈ ആവശ്യം ഉയർന്ന് വരണം..സർവ രാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ....സംഘടിച്ചു സംഘടിച്ചു ശക്തരായില്ലേലും വീണു പോകാതെ പിടിച്ചു നിക്കു...
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍