ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ 371 കേന്ദ്രം എടുത്ത് കളയില്ലെന്ന് അമിത് ഷാ; കള്ളപ്രചരണത്തിന് പിന്നിൽ പാക്കിസ്ഥാന്റെ കൗശലം; വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ പ്രത്യേക അവകാശങ്ങളിൽ തൊടുകപോലുമില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി
മറുനാടൻ മലയാളി ബ്യൂറോ
ഗുവാഹത്തി: കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ പശ്ചാത്തലത്തിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവികൾ അനുവദിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 371 കേന്ദ്രം എടുത്ത് കളയില്ലെന്നും അതിൽ തൊടുക പോലും ഇല്ലെന്നും അമിത് ഷാ ഉറപ്പു നൽകി. നോർത്ത് ഈസ്റ്റ് കൗൺസിലിന്റെ 68ആം പ്ലീനറി സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റാനുള്ള തീരുമാനം വന്നത് മുതൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ പദവികളും റദ്ദാക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 പോലെയല്ല വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക പദവികളെന്നും ഇവ തമ്മിൽ ഒരുപാട് വ്യത്യാസമുണ്ടെനും അമിത് ഷാ പറഞ്ഞു. കശ്മീരിന്റെ പദവി താത്ക്കാലികം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ആർട്ടിക്കിൽ 370 റദ്ദാക്കിയതിന് പിന്നാലെ 371 റദ്ദാക്കും എന്ന വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി ഉദ്ദേശിച്ചുകൊണ്ടുള്ള തെറ്റായ വാർത്തയാണ് എന്ന് അമിത് ഷാ പറഞ്ഞു. പാക്കിസ്ഥാൻ വടക്ക് കിഴക്കൻ ജനങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാക്കാനും സംഘർഷം സൃഷ്ടിക്കാനും ശ്രമിക്കുന്നതായി മുൻപ് വാർത്തകൾ വന്നിരുന്നു. ഇങ്ങനെ ഒരിക്കലും സംഭവിക്കില്ല എന്ന് ഞാൻ പാർലമെന്റിലും പറഞ്ഞിരുന്നു. ഞാൻ അത് വീണ്ടും ഇവിടെ ആവർത്തിക്കുന്നു. ആർട്ടിക്കിൾ 371ൽ കേന്ദ്ര സർക്കാർ തൊടുകയില്ല. പൗരന്മാരുടെ ദേശീയ രജിസ്റ്ററിനെ കുറിച്ച് പലരും പല തരത്തിലുള്ള പ്രസ്താവനകൾ നടത്തിയതായി കണ്ടു. ഞാൻ വളരെ വ്യക്തമായി പറയുന്നു. ഒരു അനധികൃത കുടിയേറ്റക്കാരനെ പോലും ഈ രാജ്യത്ത് കഴിയാൻ ഇന്ത്യൻ സർക്കാർ അനുവദിക്കില്ല. അതാണ് ഞങ്ങളുടെ അർപ്പണബോധം എന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.
കശ്മീരിനെ കൂടാതെ മറ്റ് ചില ഇന്ത്യൻ സംസ്ഥാനങ്ങൾക്കും ഭരണഘടന പ്രത്യേക പദവികൾ അനുവദിച്ച് നൽകുന്നു. ഭരണഘടനയുടെ 371, 371 എ മുതൽ 371 എച്ച് വരെയും 371 ജെ എന്നീ അനുഛേദങ്ങൾ പ്രകാരം 11 സംസ്ഥാനങ്ങൾക്ക് പ്രത്യേക പരിരക്ഷയുണ്ട്. ഈ സംസ്ഥാനങ്ങളിലെ സവിശേഷ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ പരിഗണിച്ചാണ് ഈ പ്രത്യേക പദവികൾ ഭരണഘടന വ്യവസ്ഥ ചെയ്തിരിക്കുന്നത്.
371 - മഹാരാഷ്ട്ര, ഗുജറാത്ത്
മഹാരാഷ്ട്രയിലെ വിദർഭ, മറാത്ത് വാഡ അടക്കമുള്ള മേഖലകൾക്കും ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകൾക്കും വികസനത്തിനായി പ്രത്യേക വികസന ബോർഡുകൾ സ്ഥാപിക്കണം. ഈ ബോർഡുകളെ പ്രവർത്തനം സംബന്ധിച്ചു വാർഷിക റിപ്പോർട്ട് നിയമസഭയിൽ സഭയിൽ സമർപ്പിക്കണം. മേൽ സൂചിപ്പിച്ച പ്രദേശങ്ങൾക്ക് ആവിശ്യമായ വികസന ഫണ്ട് അനുവദിക്കുക, അവിടത്തെ ജനങ്ങൾക്ക് സംസ്ഥാന സർവീസിൽ ആവശ്യമായ അവസരങ്ങൾ ഉറപ്പു വരുത്തുക, സങ്കേതിക വിദ്യാഭ്യാസത്തിലും വൊക്കേഷണൽ ട്രൈയ്നിങ്ങിലും ആവശ്യമായ അവസരങ്ങൾ ഒരുക്കുവാനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് സംസ്ഥാന ഗവർണമാരെ ഉത്തരവാദിത്വം ഏൽപ്പിക്കാൻ 371ാം അനുഛേദം രാഷ്ട്രപതിക്കു അധികാരം നൽകുന്നു.
371 എ - നാഗാലാൻഡ്
നാഗകളുടെ മതപരവും സാമൂഹികവുമായ കാര്യങ്ങളിലും അവർ വർഷങ്ങളായി തുടർന്നു പോരുന്ന ആചാരാനുഷ്ടാന നിയമങ്ങളിലും ആചാര നിയമങ്ങൾക്ക് അനുസൃതമായ സിവിൽ ക്രിമിനൽ കോടതി നടപടികളുടെ നടത്തിപ്പിലും ഭൂമിയുടെയും വിഭവങ്ങളുടെയും ഉടമസ്ഥത, കൈമാറ്റം എന്നീ കാര്യങ്ങളിലും നാഗലാൻഡ് നിയമസഭ തീരുമാനിക്കുന്നത് വരെ പാർലമെന്റ് പാസ്സാക്കുന്ന നിയമങ്ങൾ നാഗലാൻഡിനു ബാധകമല്ല.
ആഭ്യന്തര പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ക്രമസാമാധാന വിഷയങ്ങളിൽ ഗവർണർക്ക് സവിശേഷമായ ഉത്തരവാദിത്വവും അധികാരവും. ട്യൂൻസാങ് മേഖലക്ക് മാത്രമായി പ്രത്യേക കൗൺസിൽ രൂപീകരിക്കണം. ഈ ജില്ലയിൽ നിയമസഭാ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് അടക്കമുള്ള അധികാരം ഈ കൗൺസിലിന് നൽകുന്നതു അടക്കമുള്ള വ്യവസ്ഥകളാണ് 371 അ അനുഛേദം പറയുന്നത്.
371 ബി - അസം
അസമിലെ ഗോത്ര മേഖലയിൽ പ്രവർത്തിക്കുന്നതിനായി അവിടെ നിന്നുള്ള നിയമസഭാ സമാജികരെ ഉൾപ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കാനും അവർക്ക് സുരക്ഷ ഉറപ്പു വരുത്താൻ ഗവർണറെ ചുമതലപെടുത്താനുമുള്ള വ്യവസ്ഥ 371 ആ വ്യവസ്ഥ ചെയ്യുന്നു.
371 സി - മണിപ്പൂർ
അസമിലേതിനു സമാനമായി മണിപ്പൂരിലെ മലയോര മേഖലകൾക്കായി പ്രത്യേക സമിതി.
371 ഡി, ഇ - ആന്ധ്രപ്രദേശ്
പൊതുമേഖലയിലെ ജോലികളിലും വിദ്യാഭ്യാസത്തിലും സംസ്ഥാനത്തിന്റെ വിവിധ മേഖകളിലെ ജനങ്ങൾക്ക് അവസരങ്ങളും തുല്യതയും ഉറപ്പു വരുത്തുന്നതിന് ആവശ്യമായ വിവിധ നടപടികൾക്ക് പ്രസിഡന്റിനെ അധികാരപ്പെടുത്തുന്ന വ്യവസ്ഥ. ഇത്തരം വിഷയങ്ങളിലെ പരാതികൾ പരിഹരിക്കുന്നതിനായി പ്രത്യേക ട്രിബ്യൂണൽ. ട്രിബ്യൂണലിന്റെ തീരുമാനങ്ങളിൽ ഇടപെടാൻ സുപ്രീംകോടതിക്കു മാത്രം അധികാരം. സംസ്ഥാനത്തു യൂണിവേഴ്സിറ്റി സ്ഥാപിക്കാൻ പാർലമെന്റിനു പ്രത്യേക അധികാരം നൽകുന്ന വ്യവസ്ഥയാണ് 371 ഇ.
371 എഫ് - സിക്കിം
സിക്കിമിലെ നിയമസഭാ ലോകസഭാ പ്രാതിനിധ്യത്തിനു പ്രത്യേക വ്യവസ്ഥകൾ. വിവിധ ജനവിഭാഗങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനു അവരുടെ പ്രതിനിധികളെ സിക്കിം അഡ്മിനിസ്ട്രേറ്റീവ് അസംബ്ലിയിൽ ഉൾപ്പെടുത്താൻ പാർലമെന്റിനു ആവശ്യമായ സീറ്റുകൾ സൃഷ്ടിക്കാം. സിക്കിമിലെ സാമാധാനവും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിന് ഗവർണക്കു പ്രത്യേക അധികാരം.
371 ജി - മിസോറാം
നിയമസഭയിൽ 40ൽ കൂടുതൽ അംഗങ്ങളുണ്ടാവണമെന്ന് പ്രത്യേക വ്യവസ്ഥ. ആചാരാനുഷ്ടാന നിയമങ്ങളുമായി ബന്ധപ്പെട്ട് നാഗലാൻഡിനുള്ള സമാനമായ അവകാശങ്ങൾ മിസോറാമിനുണ്ട്. അത്തരം കാര്യങ്ങളിൽ പാർലമെന്റ് പാസ്സാക്കുന്ന നിയമങ്ങൾ സംസ്ഥാന നിയമസഭ അംഗീകരിച്ചാൽ മാത്രമേ സംസ്ഥാനത്തിന് ബാധകമാവൂ.
371 എച്ച് - അരുണാചൽ പ്രദേശ്
നിയമസഭയിൽ ചുരുങ്ങിയത് 30 അംഗങ്ങളുണ്ടാവണമെന്ന് നിഷ്കർക്ഷിക്കുന്നതും ഗവർണക്ക് പ്രത്യേക അധികാരങ്ങൾ നൽകാൻ പ്രസിഡന്റിനെ അധികാരപ്പെടുത്തുന്നതുമായ വ്യവസ്ഥകൾ.
371 ജെ - 2012ലെ ഭരണഘടനാ ഭേദഗതിയിലൂടെ ഹൈദരാബാദ് - കർണാടക റീജിയണുകളിലായി ആറു പിന്നാക്ക ജില്ലകൾക്ക് പ്രത്യേക പദവിയും വികസന ബോർഡും ഫണ്ടും പ്രദേശിക സംവരണവും വ്യവസ്ഥ ചെയ്യുന്നു.
371 എ മുതൽ ജെ വരെയുള്ള വ്യവസ്ഥകൾ പിന്നീടു പാർലമെന്റ് ഭരണഘടനാ ഭേദഗതികളിലൂടെ കൊണ്ടു വന്നതാണ്. എന്നാൽ, 370, 371 അനുഛേദങ്ങൾ 1950 ജനുവരി 26ന് ഭരണഘടന അംഗീകരിക്കുമ്പോൾ തന്നെ അതിൽ ഉൾപ്പെട്ടിട്ടുള്ളതാണ്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍