മാത്യുവും മൂത്ത മകനും അപകടത്തിൽ മരിച്ചു; പന്ത്രണ്ട് വർഷത്തിന് ശേഷം ഭാര്യയും ഇളയ മകനും; രാമപുരം കാഞ്ഞിരത്താംകുന്നേലിലെ സമ്പന്ന കുടുംബത്തെ ഇല്ലായ്മ ചെയ്തതോ? റാണിയുടേയും റിനുവിന്റേയും ആത്മഹത്യവാദം കള്ളക്കഥയോ?
കോട്ടയം: എന്താണ് രാമപുരം കാഞ്ഞിരത്താംകുന്നേൽ പരേതനായ മാത്യുവിന്റെ ഭാര്യ റാണി മാത്യുവിനും മകൻ റിനുവിനും സംഭവിച്ചത്? ഇവരുടെ അസ്വാഭാവിക മരണം ആത്മഹത്യയായി എഴുതി തള്ളാൻ തന്നെയാകും നീക്കം. പന്ത്രണ്ട് വർഷമുമ്പത്തെ കാറപകടമുണ്ടാക്കിയ വേദനയേയും ആകുലതകളേയും മനക്കരുത്തുകൊണ്ട് പൊരുതി മുന്നേറിയ റാണിയും മകനും ആത്മഹത്യ ചെയ്യുമെന്ന് ആരും കരുതുന്നില്ല. ഭർത്താവും മകനും അപകടത്തിൽ കൺമുന്നിൽ മരിച്ചതറിഞ്ഞിട്ടും ആത്മഹത്യയെന്ന ഉത്തരത്തിലേക്ക് എത്താത്തവരാണ് റാണി. ഇതെല്ലാം പൊലീസിനും അറിയാം. എന്നിട്ടും സത്യസന്ധമായ അന്വേഷണത്തിന് ആർക്കും താൽപ്പര്യമില്ല.
കോട്ടയം ജില്ലയിൽ രാമപുരം ഏഴാച്ചേരി എന്ന സ്ഥലത്ത് സാമാന്യം സമ്പത്തിനുടമയായ 50 കാരിയായ റാണി മാത്യു എന്ന സ്ത്രീയും മകൻ 22 കാരനായ റിനു എന്ന മകനും കുടുംബവീട്ടിൽ കഴിഞ്ഞ ഫെബ്രുവരി പത്താം തീയതി മരിച്ചുകിടക്കുന്നതായി കണ്ടെത്തി. ആത്മഹത്യയും കുടുംബ ആത്മഹത്യയും ചിരപരിചിതങ്ങളായി മാറിയ മലയാളികൾക്ക് ഇതൊരു വ്യത്യസ്ഥമായ വാർത്തയുമല്ല. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വിഷം ഉള്ളിൽച്ചെന്ന് മരിച്ചെന്ന് കണ്ടെത്തലും ഉണ്ടെങ്കിൽ മറ്റു അന്വേഷണത്തിന്റെ ആവശ്യമില്ല.
എന്നാൽ സാഹചര്യങ്ങൾ ഉയർത്തുന്ന സംശയങ്ങൾ അത് റാണി മാത്യുവിന്റേയും മകന്റേയും മരണത്തിൽ നിർണ്ണായകമാണ്. അതുകൊണ്ട് തന്നെ വെറുമൊരു ആത്മഹത്യയാകില്ല ഇവരുടെ മരണം. ആരുടേയോ കരങ്ങൾ ഇതിന് പിന്നിലുണ്ടാകാം. വിഷം അകത്തു ചെന്നുള്ള മരണമെല്ലാം വെറും ആത്മഹത്യകളുമില്ല. പന്ത്രണ്ട് വർഷത്തിന് മുമ്പ് നടന്ന വെറുമൊരു കാറപകടവും ഇപ്പോൾ സംശയ നിഴലിലാകുന്നു. ഒരു കുംബത്തെ തൂത്തെറിയാൻ പന്ത്രണ്ട് കൊല്ലം മുമ്പ് ആസൂത്രണം ചെയ്ത പദ്ധതിയുടെ തുടർച്ചയാണോ അമ്മയുടെയും മകന്റേയും മരണം.
റാണിയുടെയും മകന്റെയും മരണത്തോടെ ഒരു കുടുംബമാണ് പൂർണമായും ഈ ഭൂലോകത്തുനിന്ന് തുടച്ചുനീക്കപ്പെട്ടത്. 12 വർഷം മുമ്പാണ് മറ്റൊരു ദുരന്തത്തെതുടർന്ന് ഇവർ അഭിമുഖികരിച്ചത്. കാർ അപകടത്തിൽ റാണിയുടെ ഭർത്താവും മൂത്തമകനും മരിച്ചു. അന്നത്തെ അപകടത്തിൽ റാണിയും റിനുവും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. രണ്ടു പേർക്കും ഗുരുതരമായ പരിക്കുകൾ പറ്റിയെങ്കിലും ജീവൻ തിരിച്ചു കിട്ടി. ഇപ്പോഴിതാ അവരും യാത്രയായി. അതും ദുരൂഹതകൾ മാത്രം ബാക്കി വച്ചു.
അന്നത്തെ കാർ അപകടത്തിനു ശേഷം റാണി മാത്യുവിനേയും മകനേയും സഹോദരിയായ മേരി തന്റെ വീട്ടിലേക്ക് കൊണ്ടു പോയിരുന്നു. മകന്റെ ബിരുദ പഠനം പൂർത്തിയാക്കിയ ശേഷമാണ് ഒന്നര വർഷത്തിന് മുമ്പ് രാമപുരത്തേക്ക് തിരിച്ചു പോയത്. എന്നാൽ അവിടെ അവർക്ക് മനഃസമാധാനനത്തോടു കൂടി ജീവിക്കാൻ കഴിഞ്ഞിരുന്നില്ല. ബന്ധുക്കളോട് റാണി ഇത് പറയുകയും ചെയ്തിരുന്നു. എന്തോ ദുരൂഹതകൾ കാറപകടത്തിൽ പോലും ഇവർക്ക് തോന്നിയിരുന്നു. അവകാശപ്പെട്ട കോടിക്കണക്കിന് രൂപ ലക്ഷ്യമിട്ട് ആരോ തങ്ങളെ പിന്തുടരുന്നതായി അവർ ഭയപ്പെട്ടു. രാമപുരം കോളേജിലാണ് റീനു എംകോം പഠനത്തിന് ചേർന്നത്. അതുകൊണ്ട് മാത്രം രാമപുരത്ത് കുറച്ചു കാലം കൂടി തുടരാൻ തീരുമാനിച്ചു. അതിനിടെയാണ് മരണത്തിലേക്ക് ഇവർ വഴുതി വീണത്.
രാമപുരത്ത് ഒന്നര ഏക്കർ റബ്ബർ തോട്ടവും ഏകദേശം 72 ലക്ഷം രൂപ വില മതിക്കുന്ന വീടും വസ്തുവും ഇവർക്കുണ്ടായിരുന്നു. കൂടാതെ ലക്ഷങ്ങളുടെ ബാങ്ക് ബാലൻസ് വേറെയും. സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരുന്നില്ല. കോടികളുടെ സ്വത്താണോ ഇവർക്ക് വിനയായത്? മരണത്തിന് ശേഷം കോട്ടയത്തെ ചില അഭിഭാഷകരെ ബന്ധുക്കളിൽ ചിലർ കണ്ടതായും സൂചനയുണ്ട്. അതാണ് മരണത്തിന് പിന്നിലെ സംശയങ്ങളുടഡം മൂലകാരണവും. മരിച്ച് മണിക്കൂറുകൾ കഴിഞ്ഞപ്പോഴെ സ്വത്ത് കൈക്കലാക്കുന്നതിനുള്ള ഹീനമായ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന് വ്യക്തം. ഇത് തന്നെയായിരുന്നോ പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് നടന്ന കാറപകടത്തിന് പിന്നിലുമെന്ന ചോദ്യമാണ് ഉയരുന്നത്.
റാണി മാത്യുവാകട്ടെ തന്റെ സഹോദരങ്ങളോടെല്ലാം വലിയ ആത്മബന്ധം പുലർത്തിയിരന്നു. രാമപുരത്തേക്ക് താമസം മാറിയതിന് ശേഷം അവർക്ക് പല മാനസിക സമ്മർദ്ദങ്ങളും അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നത് സഹോദരി മേരിയുടെ വാക്കുകളിൽ നിന്നും വ്യക്തമാണ്. എവിടേയോ ചതി മണക്കുന്നതായി റാണി തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ എല്ലാ കാര്യങ്ങളും തന്നോട് റാണി പറഞ്ഞിരുന്നതായി സഹോദരി മേരി മറുനാടൻ മലയാളിയോടു പറഞ്ഞു. കഥയിലെ വില്ലന്മാരേയും അറിയാമായിരുന്നു. അവർ ബന്ധുക്കളിൽ ചിലരും അയൽക്കാരും ആണെന്നും വിശ്വസിച്ചു. ഇവർ തങ്ങളെ അപകടത്തിൽപ്പെടുത്തുന്നതായി റാണി സംശയം പ്രകടിപ്പിച്ചിരുന്നതായി സഹോദരൻ കുര്യാക്കോസ് പറയുന്നു.
വലിയ ദുരന്തത്തെ അഭിമുഖീകരിച്ചവരാണ് അവരെന്ന് സഹോദരി ലില്ലിക്കുട്ടിയും പറഞ്ഞു. അതുകൊണ്ട് തന്നെ ആത്മഹത്യാ വാദം അംഗീകരിക്കാൻ കഴിയുന്നില്ല. ഇവരുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അവർ വിശദീകരിച്ചു. റാണു മാത്യുവിന്റേയും മകന്റേയും മരണം ആത്മഹത്യയല്ലെന്ന് ഉറച്ച് വിശ്വസിക്കുന്ന മേരി ഏതാനും ദിവസം മുമ്പ് ഫോണിൽ റാണിയോട് സംസാരിച്ചിരുന്നു. റാണിയുടെ എല്ലാ ദുഃഖങ്ങളും അവർ പങ്കുവച്ചിട്ടുണ്ട്. അപ്പോഴൊന്നും ആത്മഹത്യയുടെ ഒരു സൂചനയും റാണി നൽകിയില്ല. അതുകൊണ്ട് തന്നെ സമഗ്ര അന്വേഷണം വേണം. അതിനായുള്ള നിയമനടപടികളിലേക്ക് പോകുമെന്ന് റാണിയുടെ സഹോദരി ഷിലു മറുനാടനോട് പറഞ്ഞു.
വീട്ടിനുള്ളിലെ ബാത്ത്റൂമിൽ മരിച്ച നിലയിലാണ് കഴിഞ്ഞ മാസം റാണിയേയും മകനേയും കണ്ടെത്തിയത്. മൃതദേഹങ്ങൾ അഴുകിയ നിലയിലായിരുന്നു. മൃതദേഹം കണ്ടെത്തുന്നതിന് നാല് ദിവസം മുമ്പ് മുതൽ ഇവരെ വീടിനു വെളിയിൽ കണ്ടിട്ടില്ല എന്ന് അയൽവാസികൾ പറഞ്ഞു. വീടിന്റെ പിൻവശത്തുനിന്നും ഈച്ചകൾ പറക്കുന്നതും ദുർഗന്ധം വമിക്കുന്നതും ശ്രദ്ധയിൽപ്പെട്ട അയൽക്കാർ ബന്ധുക്കളെയും രാമപുരം പൊലീസ് സ്റ്റേഷനിലും വിവരമറിയിക്കുകയായിരുന്നു. പൊലീസും നാട്ടുകാരും ചേർന്ന് വീടിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന് പരിശോധിച്ചപ്പോഴാണ് ബാത്ത്റൂമിനുള്ളിൽ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തിയത്. ബാത്ത്റൂം അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. അമ്മയും മകനും ബാത്ത്റൂമിന്റെ തറയിൽ അടുത്തടുത്തായി മരിച്ചുകിടക്കുകയായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍