Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹലോ എവരി വൺ ദിസ് ഈസ് ശ്രുതി തമ്പി; രണ്ടാഴ്ചയായി എന്റെ പേരിൽ മണി ചെയിൻ തട്ടിപ്പ് വീരത്തി ശ്രുതി തമ്പി അകത്ത് പുറത്ത് എന്നൊക്കെ പറഞ്ഞു കുറച്ചു വീഡിയോസ്; ഞാൻ യുഎഇയിൽ ഡയറക്റ്റ് സെല്ലിങ് ബിസിനസാണ് ചെയ്യുന്നത് അത്..ലീഗലാണ്; ടീം ഓഷ്യൻ മണി ചെയിൻ തട്ടിപ്പിലെ ഉസ്താദുമാരെ മറുനാടൻ വെളിച്ചത്തുകൊണ്ടുവന്നപ്പോൾ വിശദീകരണവുമായി ടിക് ടോക് താരം; ഇൻവോയ്‌സ് നൽകാത്ത ഡയറക്ട് സെല്ലിങ് തട്ടിപ്പാണെന്നും ട്രെയിനിന് തല വയ്ക്കുന്നത് പോലെയെന്നും ഇരയായ സഫ് വാൻ

ഹലോ എവരി വൺ ദിസ് ഈസ്  ശ്രുതി തമ്പി; രണ്ടാഴ്ചയായി എന്റെ പേരിൽ മണി ചെയിൻ തട്ടിപ്പ് വീരത്തി ശ്രുതി തമ്പി അകത്ത് പുറത്ത് എന്നൊക്കെ പറഞ്ഞു കുറച്ചു വീഡിയോസ്; ഞാൻ യുഎഇയിൽ ഡയറക്റ്റ് സെല്ലിങ് ബിസിനസാണ് ചെയ്യുന്നത് അത്..ലീഗലാണ്; ടീം ഓഷ്യൻ മണി ചെയിൻ തട്ടിപ്പിലെ ഉസ്താദുമാരെ മറുനാടൻ വെളിച്ചത്തുകൊണ്ടുവന്നപ്പോൾ വിശദീകരണവുമായി ടിക് ടോക് താരം; ഇൻവോയ്‌സ് നൽകാത്ത ഡയറക്ട് സെല്ലിങ് തട്ടിപ്പാണെന്നും ട്രെയിനിന് തല വയ്ക്കുന്നത് പോലെയെന്നും ഇരയായ സഫ് വാൻ

എം മനോജ് കുമാർ

 ദുബായി: ബുർജ് മാൾ കേന്ദ്രീകരിച്ച് മലയാളികൾ അടങ്ങുന്ന സംഘം നടത്തിയ കോടികളുടെ മണി ചെയ്ൻ തട്ടിപ്പിന്റെ കഥ മറുനാടൻ പുറത്തു കൊണ്ടുവന്നതോടെ ദുബായിൽ അലയൊലികൾ അടങ്ങുന്നില്ല. മറുനാടൻ വാർത്തയെ തുടർന്ന് ധൈര്യം ലഭിച്ചവർ ദുബായിലെ ടീം ഓഷ്യൻ മണി ചെയിൻ മാഫിയക്കെതിരെ ശക്തമായി രംഗത്ത് വരാൻ തുടങ്ങിയതാണ് തട്ടിപ്പ് മാഫിയയെ കുരുക്കുന്നത്. തട്ടിപ്പിന്നിരയായവർ സോഷ്യൽ മീഡിയയിൽ പരസ്യമായി പ്രത്യക്ഷപ്പെട്ട് ടീം ഓഷ്യൻ മണി ചെയിൻ മാഫിയക്കെതിരെ രംഗത്ത് വരാൻ തുടങ്ങിയതോടെ തട്ടിപ്പിന്റെ ഉസ്താദുകളായ നസിബ് ബി.ആർ, ആബിദ് ഷാ, ശ്രുതി തമ്പി, വരുൺ തുടങ്ങിയവർ ആശങ്കയിലാണ്.

ഈ ആശങ്കകൾ പരിഹരിക്കാൻ വേണ്ടി തട്ടിപ്പിന്റെ കേന്ദ്രബിന്ദുക്കളിൽ ഒരാൾ എന്ന് ആരോപിക്കപ്പെടുന്ന ടിക് ടോക് താരം ശ്രുതി തമ്പി പുറത്തിറക്കിയ ഫെയ്‌സ് ബുക്ക് ലൈവ് വീഡിയോ ശ്രുതി തമ്പിക്ക് തന്നെ കുരുക്കായേക്കും. ദുബായ് കേന്ദ്രീകരിച്ച് മണി ചെയിൻ മാഫിയക്ക് നേതൃത്വം നൽകിയ നസിബ് ബി.ആർ, ആബിദ് ഷാ, ശ്രുതി തമ്പി എന്നിവർ നടത്തിയ തട്ടിപ്പിന്റെയും വഞ്ചനയുടെയും കഥകൾ മറുനാടൻ പുറത്തുവിട്ടതോടെയാണ് വിശദീകരണ വീഡിയോയുമായി ശ്രുതി തമ്പി രംഗത്ത് വന്നത്.

മറുനാടൻ വാർത്ത തന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിച്ചു എന്നും വിവിധ സോഷ്യൽ മീഡിയകളിൽ തനിക്കുള്ള സമ്മതി അതിവേഗം നഷ്ടപ്പെടുകയാണ് എന്ന് തിരിച്ചറിഞ്ഞതോടെയാണ് ലൈവ് വിശദീകരണ വീഡിയോയുമായി ശ്രുതി തമ്പി രംഗത്ത് വന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ. ശ്രുതി തമ്പിയുടെ വിശദീകരണ വീഡിയോയിൽ പറയുന്നത് താൻ ഡയറക്റ്റ് സെല്ലിങ് നടത്തുന്നു എന്നാണ്. ഇവന്റ് മാനെജ്‌മെന്റ് ലൈസൻസ് ആണ് ഇവർക്കുള്ളത്. ഈ ലൈസൻസ് പ്രകാരം ഇവന്റ് മാനേജ്‌മെന്റ് ആണ് നടത്താൻ കഴിയുന്നത്. ഈ ലൈസൻസ് പ്രകാരമാണ് ശ്രുതി തമ്പി ഡയറക്റ്റ് സെല്ലിങ് നടത്തുന്നത്. ലൈസൻസിന്റെ കോപ്പി മറുനാടൻ പ്രസിദ്ധീകരിക്കുകയാണ്.

ദുബായ് സർക്കാർ ഇവർക്ക് നൽകിയത് ഇവന്റ് മാനേജ്‌മെന്റ് നടത്താനുള്ള ലൈസൻസാണ്. ഇതിന്റെ മറവിൽ ഇവർ ഡയറക്റ്റ് സെല്ലിങ് കൂടി നടത്തുന്നു എന്നാണ് ലഭിക്കുന്ന സൂചനകൾ. ദുബായ് നിയമപ്രകാരം ഇവന്റ് മാനേജ്‌മെന്റ് നടത്താനുള്ള ലൈസൻസിന്റെ മറപിടിച്ച് ഡയറക്റ്റ് സെല്ലിങ് നടത്തുന്നത് നിയമവിരുദ്ധമാണ്. ടീം ഓഷ്യൻ എന്നാണ് ഇവർ പറയുന്നത്. എന്നാൽ ഇവർ ഉപയോഗിക്കുന്ന പേര് ക്യു നെറ്റിന്റെതും. പാരന്റ് കമ്പനി, മൾട്ടി നാഷണൽ കമ്പനിയാണ് ക്യൂ നെറ്റ്. എന്നാൽ ഇവർ നിയമവിരുദ്ധമായി ടീം ഓഷ്യന്റെ പേരിലാണ് ഡയറക്റ്റ് സെല്ലിങ് നടത്തുന്നത്. ഇത് നിയമവിരുദ്ധമാണ്.

ഡയറക്റ്റ് സെല്ലിങ് നടത്തുമ്പോൾ കൊടുക്കുന്ന പ്രൊഡക്റ്റിന്റെ വാല്യു ആ ഉത്പ്പന്നത്തിനു വേണം. വിൽക്കുന്ന പ്രൊഡക്റ്റ്കൾക്ക് ഇൻവോയിസ് നൽകണം. ഇവർ ഒരൊറ്റ ആൾക്കും ഇൻവോയിസ് നൽകിയിട്ടില്ല. ഇൻവോയ്‌സ് നൽകാതെയാണ് ഇവരുടെ ഡയറക്റ്റ് സെല്ലിങ്. ഇൻവോയ്‌സ് നൽകാത്ത സെയിൽസ് ദുബായിൽ ബാൻ ആണ്. ഇത് നിയമവിരുദ്ധവുമാണ്. ഇതാണ് ഈ മണിചെയ്‌നിലെ തട്ടിപ്പ്. ദുബായിലെ ടീം ഓഷ്യൻ മണി ചെയിൻ തട്ടിപ്പിനെക്കുറിച്ചുള്ള ഒരു തുറന്നു സമ്മതം കൂടിയാണ് ശ്രുതി തമ്പിയുടെ വീഡിയോ. ശ്രുതി തമ്പി വീഡിയോയിൽ പറയുന്നത് ഇങ്ങിനെ:

ഞാൻ സെയിഫ് ആണ്; മറുനാടൻ വാർത്ത എന്നെ ബാധിച്ചിട്ടില്ല; വീഡിയോയിൽ ശ്രുതി തമ്പി

ഹലോ എവരിവൺ ദിസ് ഈസ് ശ്രുതി തമ്പി

ഞാനിപ്പോൾ പ്രധാന വിഷയം പറയാൻ വേണ്ടിയിട്ടാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത് തന്നെ... കാരണം രണ്ടാഴ്ചയായി എന്റെ പേരിൽ മണി ചെയിൻ തട്ടിപ്പ് വീരത്തി ശ്രുതി തമ്പി അകത്ത് പുറത്ത് എന്നൊക്കെ പറഞ്ഞു കുറച്ചു വീഡിയോസ് ഒക്കെ ഇറങ്ങുന്നത് കണ്ടു. എനിക്ക് പറയാനുള്ളത് ഇതാണ്...

ഞാൻ യുഎയിൽ ഡയറക്റ്റ് സെല്ലിങ് ബിസിനസ് ആണ് ചെയ്യുന്നത്. അത് ഇല്ലീഗലാണോ ലീഗൽ ആണോ എന്ന് നിങ്ങൾക്ക് ഡയറക്റ്റ് സെല്ലിങ് എന്ന് പറഞ്ഞു ഗൂഗിളിൽ സെർച്ച് ചെയ്ത് കഴിഞ്ഞാൽ കസ്റ്റമർ കെയർ നമ്പർ ഉണ്ടാകും. നിങ്ങൾക്ക് ഓരോരുത്തർക്ക് ഈ നമ്പരിൽ വിളിച്ച് ചോദിച്ചിട്ട് അത് നിങ്ങൾക്ക് തന്നെ ക്രോസ് ചെക്ക് ചെയ്യാൻ കഴിയും. ഏതെങ്കിലും ഒരു തുക്കടാ മാധ്യമ പേജിൽ വന്നിട്ട് എന്തെങ്കിലും വാർത്തയിൽ പിടിച്ച് എന്റെ പേര് ആഡ് ചെയ്തു എന്ന് വച്ചിട്ടു അത് എത്രയും പെട്ടെന്ന് എല്ലാവരിലേക്കും പോയി, മാക്‌സിമം റീച്ച് ആക്കി ഇതിൽ ഒരു സത്യാവസ്ഥ ഉണ്ടോ എന്ന് പോലും പറയാതെ ഇങ്ങിനെ കൊട്ടിഗ്ഘോഷിക്കേണ്ട കാര്യമില്ല.

നിങ്ങൾ ഒരു ന്യൂസ് അറിഞ്ഞു കഴിഞ്ഞാൽ ഈ ന്യൂസ് ഉള്ളതാണോ ഇല്ലാത്തതാണോ എന്ന് അറിയാനുള്ള ഉത്തരവാദിത്തം, ഒരു പക്വത കൂടി നിങ്ങൾ എല്ലാവരും കാണിക്കണം. ഞാൻ സേഫ് ആണ്. എനിക്ക് ഒരു തരത്തിലും ന്യൂസ് ബാധിച്ചിട്ടില്ല. ദുബായിൽ ഒരു ഫെയ്ക്ക് ന്യൂസ് ഇറക്കിക്കഴിഞ്ഞാൽ ഉള്ള ഫൈനും ഒരു കുറ്റകൃത്യത്തിനുള്ള പണിഷ്‌മെന്റ് എല്ലാം നിങ്ങൾക്ക് എല്ലാം അറിയാവുന്നതാണ് എന്ന് വിശ്വസിക്കുന്നു.

ഇവരുടെ തട്ടിപ്പിന് ഇരയായി ജീവിതം കുളം തോണ്ടപ്പെട്ട സഫ് വാൻ ശ്രുതി തമ്പിയുടെ വിശദീകരണം വന്നപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. ശ്രുതി തമ്പിയുടെ വിശദീകരണത്തോടുള്ള സഫ് വാന്റെ പ്രതികരണവും മറുനാടന് ലഭ്യമായിട്ടുണ്ട്.

നമസ്‌ക്കാരം ഞാൻ സഫ് വാൻ

ഞാൻ ശ്രുതി തമ്പിയുടെ ലൈവ് വീഡിയോ കണ്ടായിരുന്നു. ലൈവ് വീഡിയോ. അതിൽ അവൾ പറയുന്നത് മുഴുവൻ തെറ്റാണ്. അവർ ഓഷ്യൻ ഇവന്റ് മാനേജ്‌മെന്റിനെക്കുറിച്ച് അനുകൂലിച്ച് പറയുന്നതാണ്. എല്ലാം ലീഗൽ ആണെന്ന് അവൾ പറയുന്നു. മേ ബി ലീഗൽ ആയിരിക്കും. അതിൽ പ്രവർത്തിക്കുന്ന എല്ലാവരും ഫ്രോഡുകളാണ്. എല്ലാ രേഖകളും എന്റെ കയ്യിലുണ്ട്. ഞാൻ അവർക്ക് ദുബായിൽ 8150 ദിർഹം കൊടുത്തതിന്റെ എല്ലാ തെളിവുകളും എന്റെ കയ്യിലുണ്ട്. എന്നാൽ ട്രിപ്പ് സേവർ എന്ന മൊബൈൽ ആപ്ലിക്കേഷൻ മാത്രമാണ് എനിക്ക് ലഭിച്ചത്. വേറൊന്നും എനിക്ക് ലഭിച്ചിട്ടില്ല.

നല്ല ഡിസ്‌കൗണ്ട് കിട്ടും എന്ന് പറഞ്ഞാണ് എന്നെക്കൊണ്ട് നിർബന്ധിച്ച് എടുപ്പിച്ചത്. മെയിൻ ആയിട്ട് ആബിദ് ഷായും നസീബ് ബിആറും വരുണുമൊക്കെ കളിക്കുന്നുണ്ട്. ഇതിൽ നല്ല ഒരു റോൾ ഈ ശ്രുതി തമ്പിക്കുമുണ്ട്.

ദയവു ചെയ്ത് ആരും ഇവരുടെ വലയിൽ പോയി വീഴാതിരിക്കുക. കാരണം ശ്രുതി തമ്പി പലരെയും വീഴ്‌ത്തുന്നുണ്ട്. വാട്ട്‌സ് ആപ്പ് ആയാലും ഫെയ്‌സ് ബുക്ക് ആയാലും ടിക് ടോക്കിൽ ആയാലും എല്ലാവരെയും വിളിച്ച് വശീകരിച്ചാണ് ശ്രുതി തമ്പി ഇതിൽ കളിക്കുന്നത്. അതുകൊണ്ട് ദയവു ചെയ്ത് എന്റെ സഹോദരന്മാരും സഹോദരിമാരും ഈ കുടുക്കിൽ കുടുങ്ങാതിരിക്കുക. അനുഭവസ്ഥനാണ് ഈ പറയുന്നത്.

എനിക്ക് ഒരു ഇൻവോയിസും അവർ നൽകിയില്ല. ഇതിൽ പോയി പെടുന്നതും ട്രെയിനിനു തലവയ്ക്കുന്നതും ഒരേ പോലെയാണ്. പക്കാ ഫ്രോഡുകൾ മാത്രമാണ് ഇതിൽ പ്രവർത്തിക്കുന്നത്. അന്യരുടെ മുതൽ ആഗ്രഹിച്ച് അവരെ പറ്റിച്ച് ജീവിക്കാൻ വേണ്ടിയാണ് ഇവർ അവിടെ ദുബായിൽ എത്തിയത്. ആരും ഇതിൽ പോയി കുടുങ്ങരുത് എന്റെ സുഹൃത്തുക്കൾ ആയ പ്രവാസികളോട് ഇത് മാത്രമാണ് എനിക്ക് പറയാനുള്ളത്. എല്ലാവരും ജാഗ്രത പാലിക്കുക-സഫ് വാൻ പറയുന്നു.

മറുനാടൻ വാർത്തയോടെ തന്റെ ജനപ്രീതിക്ക് മങ്ങലേറ്റു എന്ന് തിരിച്ചറിഞ്ഞു ലൈവ് വീഡിയോ വഴി പ്രതികരിച്ച ശ്രുതി തമ്പിക്ക് ഓർക്കാപ്പുറത്ത് ഏറ്റ പ്രഹരമാണ് ശ്രുതി തമ്പി അടക്കമുള്ളവരാൽ പറ്റിക്കപ്പെട്ട സഫ് വാന്റെ പ്രതികരണം. ശ്രുതി തമ്പി അടക്കമുള്ളവർ തട്ടിപ്പ്കാരാണ് എന്നും ഇവരുടെ പിടിയിൽ അകപ്പെടുന്നതിനേക്കാൾ നല്ലത് പ്രവാസികൾ ഓടുന്ന തീവണ്ടിക്ക് തലവെയ്ക്കുകയാണ് നല്ലത് എന്നാണ് സഫ് വാൻ പറയുന്നത്. സഫ് വാന് ഒപ്പം പ്രതികരണവുമായി ഇവരുടെ തട്ടിപ്പിന്നിരയായവർ കൂടുതൽ പേർ രംഗത്ത് വരാനും തയ്യാറായി മുന്നോട്ടു വരാൻ തുടങ്ങിയിട്ടുണ്ട്. ഇതാണ് ദുബായിലെ ടീം ഓഷ്യൻ മണി ചെയിൻ മാഫിയയെ അസ്വസ്ഥരാക്കുന്നത്. ഇതിന്റെ പ്രതികരണമാണ് ഇപ്പോൾ രംഗത്ത് വന്ന ശ്രുതി തമ്പിയുടെ വീഡിയോ.

ഈ കഴിഞ്ഞ ദിവസങ്ങളിലാണ് ബുർജ് മാൾ കേന്ദ്രീകരിച്ച് മലയാളികൾ അടങ്ങുന്ന സംഘം നടത്തിയ കോടികളുടെ മണി ചെയ്ൻ തട്ടിപ്പിന്റെ കഥ മറുനാടൻ പുറത്തു കൊണ്ടുവന്നത്. സംഭവം വാർത്തയായതോടെ മണി ചെയ്ൻ മാഫിയ അങ്കലാപ്പിലാണ്. ഇതിനെ തുടർന്ന് സംഘം വിട്ടുപോയവർക്കെതിരെ ഭീഷണി സന്ദേശവുമായി ടീം ഓഷ്യൻ മണി ചെയിൻ മാഫിയ രംഗത്ത് വന്നിരുന്നു. ടീം ഓഷ്യൻ മണി ചെയിൻ മാഫിയയെ നയിക്കുന്ന എടപ്പാൾക്കാരനായ ആബിദ് ഷാ നടത്തുന്ന ഓഡിയോ ഭീഷണി സന്ദേശമാണ് മറുനാടന് ലഭിച്ചത്. ടീം ഓഷ്യൻ മണി ചെയിൻ തട്ടിപ്പ് മനസിലാക്കി ഇവരുടെ ടീമിൽ നിന്ന് ഒഴിഞ്ഞുപോയ മിഥിലാജിനെയും സത്താറിനെയും വിളിച്ച് ആബിദ് ഷാ നടത്തുന്ന ഭീഷണി സന്ദേശമാണ് പുറത്തായത്.

മണി ചെയ്ൻ തട്ടിപ്പ് വാർത്ത ദുബായി അടക്കമുള്ള ഗൾഫ് നാടുകളിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. മറുനാടൻ വാർത്ത വന്നതോടെ ദുബായിലെ നിരവധി പേർ ഇവരുടെ തട്ടിപ്പിൽ കുരുങ്ങിയ കഥകൾ പുറത്തു വിട്ടിരുന്നു. തട്ടിപ്പിന്റെ വൈപുല്യം ബോധ്യമായതോടെ കടുത്ത എതിർപ്പാണ് ദുബായിൽ നിന്നും ആബിദ് ഷായ്ക്കും കൂട്ടർക്കും എതിരെ ഉയർന്നത്. മലപ്പുറംകാരനായ ആബിദ് ഷാ തനി ഗുണ്ടാ രീതിയിൽ മിഥിലാജിനെയും സത്താറിനെയും വിളിച്ച് ഭീഷണി മുഴക്കുകയാണ്. തനിക്കെതിരെ ഇവർ എന്തെങ്കിലും പരാതി നൽകുകയോ കേസ് ആവുകയോ ചെയ്താൽ 550 വർഷം ജയിലിൽ കിടക്കേണ്ടി വരുമെന്നാണ് ആബിദ് ഷായുടെ ഇവർക്ക് നേരെയുള്ള ഭീഷണി.

സിനിമാ സ്റ്റൈലിൽ ഉള്ള മലപ്പുറം ഭീഷണിയാണ് ആബിദ് പുറത്തെടുക്കുന്നത്. ഭീഷണിയാണെങ്കിലും അതിൽ ആബിദിനുള്ള പരിഭ്രാന്തി കൂടി ഭീഷണിയിൽ ആബിദ് അറിയാതെ പുറത്ത് വരുകയും ചെയ്യുന്നുണ്ട്. ഭീഷണിയിൽ നടുങ്ങിയ മിഥിലാജും സത്താറും ദുബായി ഉപേക്ഷിച്ചു കേരളത്തിലേക്ക് എത്തി. ഈ ചെറുപ്പക്കാരുടെ ഗൾഫ് ജീവിത സ്വപ്നങ്ങൾ ആണ് ആബിദ് ഷാ യുടെ മണി ചെയിൻ മാഫിയ തകർത്തു കളഞ്ഞത്. കള്ള കേസിൽ കുടുക്കും എന്ന ഭയം കൊണ്ട് ഇവർക്ക് ദുബായിലേക്ക് തിരികെ പോകാൻ പറ്റാത്ത അവസ്ഥ ആണെന്ന് ആണ് സഫ്വാൻ, മിഥിലാജ്ജ്, സത്താർ എന്നിവർ മറുനാടനോട് വ്യക്തമാക്കിയത്.

മിഥിലാജിനെ വിളിച്ച് ആബിദ് ഷാ നടത്തുന്ന ഭീഷണി സന്ദേശം ഇങ്ങനെ:

ആയിരം ദിർഹംസ് എടുക്കാൻ വേണ്ടി കഷ്ടപ്പെടുന്ന നീ കോടിക്കണക്കിന് രൂപ കയ്യിലുള്ള ഞാനും തമ്മിൽ പ്രശ്നമുണ്ടാകുമ്പോൾ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് നീ അറിഞ്ഞിരിക്കാൻ പോകുന്നത് നല്ലതാണ്.

മിഥിലാജേ നിന്റെ പോക്ക് കണ്ടപ്പോൾ തന്നെ എനിക്ക് അറിയാമായിരുന്നു നീ എന്താണ് ചെയ്യാൻ പോകുന്നത് എന്ന്. നീ എന്ത് ചെയ്താലും എനിക്ക് അറിയാൻ പറ്റും.നീ പുതുതായി തുടങ്ങിയ നെറ്റ് വർക്ക് മാർക്കറ്റ് പൂട്ടിയോ? ജിഎസ്എ. ഇഎംഎ എന്താണ് സാധനം? സത്താർക്കായോട് പറഞ്ഞാളെ നമ്മളെ കുറിച്ച് നെഗറ്റീവ് ആയി മെസ്സേജ് അയച്ചാൽ അത് സത്താറിനു നല്ലതാവില്ലാ എന്ന് പറഞ്ഞാളെ...ഇത് പറഞ്ഞത് ആബിദ് ആണെന്നാണു എന്ന് കൂടി പറഞ്ഞാളെ...മനസിലായോ? സത്താറിനെ പോലുള്ള ഒരാളെ അല്ല ആബിദ് ഡീൽ ചെയ്തിരിക്കുന്നത്...

ഒരുപാട് ആളുകളെ ഡീൽ ചെയ്താണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്. എനിക്ക് യുഎഇയിൽ ഉള്ള സപ്പോർട്ട് ഇല്ലേ? അത് മിഥിലാജിനോ സത്താറിനോ സ്വപനം കാണാൻ പോലും കഴിയുന്നതല്ല...മനസിലാകുന്നുണ്ടോ... ആ ലെവലിൽ ഉള്ള ഹോൾഡ് ഇവിടെ ഉണ്ട്. മനസിലായോ? ആബിദിനു പറഞ്ഞിട്ട് സത്താറും മിഥിലാജും വീട്ടിൽ കിടന്നു ഉറങ്ങില്ല....മനസിലാക്കിക്കോ?...

ഞാനീ പറയുന്ന കാര്യം ഇതൊന്നും വെറുതെ എടുക്കേണ്ട....നീ കുറച്ച് കാലം ഞങ്ങളുടെ കൂടെ ആണെന്നുള്ള റെസ്പെക്റ്റ് ആണ് നിനക്ക് നൽകുന്നത്. റീ ഫണ്ട് കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങുമ്പോൾ അടുത്ത ലെവൽ എന്താണ് എന്ന് എനിക്ക് അറിയാം. കാള വാല് പൊന്തിക്കുന്നത്.. കുറച്ച് കാലമായി ഈ ബിസിനസ് തുടങ്ങിയിട്ട്...മനസിലായോ? ഇത് നിനക്കുള്ള അവസാനത്തെ വാണിങ് ആണ്. ഇനി ഇതിന്റെ പേരിൽ ഒരു ചെറു നീക്കം നടത്തിയാൽ മിഥിലാജേ നമ്മൾ തമ്മിൽ ഉള്ള ബന്ധം അങ്ങട്ട് മറക്കും...മനസിലാവുന്നുണ്ടോ?...

നീ നിന്റെ വീട്ടിക്ക് പോകൂല....അത് വേറെ കാര്യം... അതിനുള്ള കേസും ബാക്കിയുള്ള കാര്യങ്ങളും.. എനിക്ക് മിഥിലജിനും എതിരെ കൊടുക്കാൻ കഴിയും..മനസിലാവുന്നുണ്ടോ?...അതിനാണ് നിന്നെ ഞാൻ കാണണം എന്ന് പറഞ്ഞത്....ഓക്കേ....ആരെങ്കിലും വിളിക്കുകയാണെങ്കിൽ എന്നെ വിളിക്കാൻ പറയു... നീ എവിടെയാണ്... ഞാൻ റിലീഫ് മാളിന് അകത്തുണ്ട്....അവിടെ എവിടെ? അതിന്റെ ഫ്രണ്ടിൽ....എനിക്ക് ലൊക്കേഷൻ അയയ്ക്കു... ഞാൻ അവിടെ വരാം...സംഭാഷണം കട്ടാക്കുന്നു.

ദുബായിൽ മണി ചെയിൻ മാർക്കറ്റിങ് നടത്തി ആയിരക്കണക്കിന് മലയാളി യുവാക്കളെ പറ്റിച്ച നസീബ് ബിആർ, ആബിദ് ഷാ എടപ്പാൾ, ആബിദിന്റെ ഭാര്യ അസ്മ, ടിക് ടോക് സ്റ്റാർ ശ്രുതി തമ്പി, താഹിർ, ഹബീബ്, ഖാദർ, അജ്മൽ എന്നിവർ നടത്തിയ ടീം ഓഷ്യൻ മണി ചെയിൻ തട്ടിപ്പിന്റ കഥ മറുനാടൻ പുറത്ത് വിട്ടിരുന്നു, ഇതേ തുടർന്ന് മറുനാടന്റെ ഓഫീസിലും ഇവർ വിളിച്ച് കൊലവിളി നടത്തുകയും മറുനാടൻ ഓഫീസ് അടിച്ച് തകർക്കും എന്നും ഭീഷണിപ്പെടുത്തിയിരുന്നു.

തട്ടിപ്പ് നടത്തിയവരിൽ ഒരാളായ നസീബ് മുൻ സിഇടി വിദ്യാർത്ഥി

ടീം ഓഷ്യൻ ഉടമയിൽ ഒരാളായ നസീബ് ബിആർ, മുൻ സിഇടി വിദ്യാർത്ഥിയും തിരുവനന്തപുരം സ്വദേശിയുമാണ്. വർഷങ്ങൾക്ക് മുൻപ് ബാംഗ്ലൂരിലും കേരളത്തിലും ആയി ഒരുപാട് ആളുകളെ മണി ചെയിനിൽ കുടുക്കി ചതിച്ചാണ് നസീബ് ദുബായിൽ എത്തിയത്. നസീബും ആബിദും അസ്മയും ദുബായിലെ പഞ്ച നക്ഷത്ര ഹോട്ടലുകളിലാണ് സ്ഥിര താമസം. ടീം ഓഷ്യന്റെ മണി ചെയിൻ തട്ടിപ്പു വിവരം പുറത്തുകൊണ്ട് വന്ന സഫ്വാൻ പാണ്ടിക്കാടിനെയും ( മലപ്പുറം ) ദുബായിൽ കള്ള കേസിൽ കുടുക്കുവാൻ ആബിദും ഭാര്യ അസ്മ യും ശ്രമിച്ചിരുന്നു. ഇവരുടെ ചതി മനസിലാക്കിയ സഫ്വാന്റെ ദുബായിലെ ബന്ധുക്കൾ ഉടനടി ഇടപെട്ട് സഫ്വാനെ നാട്ടിൽ എത്തിക്കുകയാണ് ചെയ്തത്. എന്നാൽ സഫ്വാൻ പാണ്ടിക്കാട് തന്റെ പാണ്ടിക്കാട്ലെ വീട്ടിൽ എത്തിയതിനു ശേഷവും ആബിദിന്റെ കേരളത്തിലെ ഗുണ്ടകൾ സഫ് വാനെ വെറുതെ വിട്ടില്ല, ഇനി പരാതിപ്പെട്ടാൽ സഫ്വാന്റെ വീട്ടിൽ കയറി സഫ്വാനെയും കുടുംബത്തെയും കൊന്ന് കളയും എന്ന് ഇവർ ഫോണിൽ ഭീഷണി മുഴക്കിയിരുന്നു.

തനിക്കു നഷ്ട്ടപ്പെട്ട പണം തിരികെ ചോദിക്കാൻ ബുർജ്മാൻ മാളിൽ എത്തിയ സഫ് വാനെയും സുഹൃത്തുക്കളെയും ആബിദ്ഗുണ്ടകളെ ഉപയോഗിച്ച് കാർ പാർക്കിംഗിൽ ഇട്ട് തല്ലി ചതച്ചിരുന്നു എന്നാൽ കേസിൽ നിന്നും ആബിദ് ഊരി. സഫ്വാനെ പോലെ ഒരു വർഷം മുൻപ് ടീം ഓഷ്യൻ മണി ചെയിൻ ൽ നിന്ന് തെറ്റി പിരിഞ്ഞ ബേസിൽ, മനീഷ് എന്നിവരെ സ്വന്തം ഭാര്യ അസ്മയെ കയറി പിടിച്ചു എന്ന് പറഞ്ഞ് ആബിദ് ദുബായിൽ കള്ള കേസിൽ കുടുക്കിയിരുന്നു. ഇതേ തുടർന്ന് ദുബായിൽ നിന്ന് ബേസിലിനെ ഡീപോർട്ടഷൻ ചെയ്യുക ഉണ്ടായി, ആബിദ് ഷാ യുടെ ഫോൺ സംഭാഷണത്തിൽ ബേസിലിനെയും മനീഷിനെയും കള്ള കേസിൽ കുടുക്കിയ കാര്യം ആബിദ് തന്നെ പറയുന്നത് വ്യക്തമായി കേൾക്കാം. ഇവരുടെ തട്ടിപ്പിന് ഇരയായവരെയും ഇവർക്കെതിരെ പ്രതികരിക്കുന്നവരെയും ദുബായിൽ കള്ള കേസിൽ കുടുക്കും എന്ന് വ്യകതമായി ആബിദ് ഷാ തന്നെ പറയുന്നുണ്ട്.

ടീം ഓഷ്യൻ മണി ചെയിനിന്റെ തട്ടിപ്പുകൾ ഈ വിധം

ഇന്ത്യയിൽ നിരോധിച്ച ക്യു നെറ്റ് എന്ന മണി ചെയിൻ കമ്പനിക്ക് വേണ്ടിയാണ് ടീം ഓഷ്യൻ ദുബായിൽ പ്രവർത്തിക്കുന്നത് എന്നാണ് ആബിദും നസീബും എല്ലാവരെയും പറഞ്ഞ് വിശ്വസിപ്പിച്ചത്. എന്നാൽ ദുബായിൽ നിയമപരമായി ഇവർക്കു പണം വാങ്ങാൻ പറ്റാത്തതുകൊണ്ട് കേരളത്തിലെ ഹവാല വഴി കാഷ് ആയിട്ടാണ് എല്ലാവരുടെ കയ്യിൽ നിന്നും പണം വാങ്ങുന്നത് അതിന് വേണ്ടി ടിക് ടോക് താരം ശ്രുതി തമ്പിയെയും ഇവർ ഏർപ്പെടുത്തിയത്. , ദുബായിൽ ജോലി അനേഷിച്ചു വരുന്ന യുവാക്കളും തുച്ഛമായ ശമ്പളത്തിന് ജോലി ചെയുന്ന യുവാക്കളും ആണ് ഇവരുടെ ഇരകൾ.

ഇവരെ എല്ലാം ബർദുബൈയിൽ ഉള്ള ബുർജ്മാൻ മാളിലെ കോഫി ഷോപ്പിൽ അല്ലെങ്കിൽ ടീ സോൺ കഫെ യിൽ വിളിച്ചു വരുത്തി സ്വപ്ന വാഗ്ദാനങ്ങൾ പറഞ്ഞ് മയക്കി 8500 ദിർഹംസ് അല്ലെങ്കിൽ ഒന്നര ലക്ഷം ഇന്ത്യൻ രൂപ വാങ്ങി, 100 ദിർഹംസ് അതായത് രണ്ടായിരം രൂപ പോലും വില വരാത്ത ഡ്യൂപ്ലിക്കേറ്റ് പ്രോഡക്റ്റ് കളും കോപ്പി വാച്ച്കളും ഉപയോഗ ശൂന്യമായ മൊബൈൽ ആപ്ലിക്കേഷൻസും പകരം നൽകിയാണ് ഡയറക്റ്റ് സെയിൽസ് എന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്നത്. പിന്നീട് ഇതിൽ ആളുകളെ ചേർത്താൻ ഇവരെ നിർബന്ധിക്കുകയും ആളുകളെ ചേർത്തിയാൽ ലക്ഷക്കണക്കിന് രൂപ കമ്മീഷൻ, റോൾസ് റോയ്‌സ്, ലബോർഗിനി പോലത്തെ ആഡംബര കാറുകൾ ക്യു നെറ്റ് ൽ നിന്നും ലഭിക്കും എന്ന് പറഞ്ഞ് വിശ്വസിപ്പിക്കുന്നു. ഇനി ആളുകളെ ചേർക്കുന്ന ചെറുപ്പക്കാർക്ക് അതിന്റ കമ്മീഷൻ പോലും കൊടുക്കാതെ ആബിദും ആസ്മയും എല്ലാ കാശും മുക്കുന്നു-ഇതാണ് ഇവർക്കെതിരെ യുവാക്കൾ പരാതിപ്പെടുന്നത്.

തട്ടിപ്പുകൾ നടത്തുന്നത് ബുദ്ധിപൂർവ്വം

ടീം ഓഷ്യൻ മണി ചെയിനിന്റെ ശൃഖലയിൽ കുടുങ്ങിയാൽ പിന്നെ തിരികെ പോരുക വളരെ ബുദ്ധിമുട്ടാണ്. തിരികെ പോകാനോ അതോ ഇവർക്കെതിരെ തിരിയുകയോ ചെയ്താൽ കഞ്ചാവ് മയക്കു മരുന്ന് പെണ്ണ് കേസ് എന്നിങ്ങനെ കള്ള കേസുകളിൽ കുടുക്കും എന്ന് ഇവർ ഭീഷണി മുഴക്കും. നസീബും ആബിദും ആസ്മയും വരുണും താഹിറും ചേർന്നുള്ള ഭീഷണിയാണിത്. അല്ലെങ്കിൽ മറ്റു മണി ചെയിൻ, ബിറ്റ് കോയിൻ കമ്പനിയുടെ ആളായി അവരെ ചിത്രീകരിച്ചു കൊണ്ട് ബുദ്ധി പൂർവ്വം കരുക്കൾ നീക്കുന്നു. ഒന്നുമില്ലായ്മയിൽ നിന്ന് വളരെ പെട്ടെന്ന് ആയിരുന്നു ആബിദ് ഷാ യുടെയും അസ്മയുടെയും വളർച്ച. ഇതിന്റെയെല്ലാം പിന്നിൽ ചതിയുടെയും വഞ്ചനയുടെയും കഥകൾ ഒളിഞ്ഞിരിക്കുന്നു. ഇവർക്കെതിരെ ഉന്നത തലത്തിൽ അനേഷണം വേണം എന്നാണ് മണിചെയിനിൽ കുടുങ്ങി വഞ്ചിതരായവർ ആവശ്യപ്പെടുന്നത്.

ഈ തട്ടിപ്പ് സംഘത്തിന് എതിരെ കേരളത്തിലെ പല പൊലീസ് സ്റ്റേഷനുകളിലും പരാതി രജിസ്റ്റർ ചെയ്യാൻ ഒരുങ്ങുകയാണ് തട്ടിപ്പിനിരയായ യുവാക്കൾ, കേന്ദ്ര സർക്കാർ വഴി ഇവരുടെ തട്ടിപ്പിനെക്കുറിച്ച് യുഎഇ സർക്കാരിനെ ഔദ്യോഗികമായി അറിയിക്കാൻ ഒരുങ്ങുകയാണ് തട്ടിപ്പിന്നിരയായവർ. മണി ചെയിൻ തട്ടിപ്പിനെക്കുറിച്ച് ഇന്ത്യൻ എംബസിയെഅറിയിക്കാനും ഇവർ ശ്രമം തുടങ്ങിയിട്ടുണ്ട്. ബേസിൽ, മനീഷ്, മിഥിലാജ്, സത്താർ, സഫ്വാൻ എന്നിവരുടെ ജീവൻ തന്നെ ഇപ്പോൾ അപകടത്തിൽ ആണ് ഇവർക്ക് ആർകെങ്കിലും എന്തെകിലും സംഭവിച്ചാൽ അതിന് ഉത്തരവാദികൾ ആബിദ് ഷാ, നസീബ്, അസ്മ, ശ്രുതി തമ്പി, വരുൺ മുണ്ടയാടാൻ, താഹിർ എന്നിവർ ആയിരിക്കും എന്നും ഈ യുവാക്കൾ പറയുന്നു. കെഎംസിസി ഉൾപ്പടെ ദുബായിലെ പല സാമൂഹിക സംഘടനക്കും ഈ തട്ടിപ്പിനെ കുറിച്ച് ഇവർ വിവരം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ദുബായ് ബുർജ് മാൾ കേന്ദ്രീകരിച്ച് മലയാളികൾ അടങ്ങുന്ന സംഘം വൻ മണി ചെയിൻ തട്ടിപ്പ് നടത്തിയെന്ന വാർത്ത മറുനാടൻ പുറത്തു വിടുന്നത്. ബുർജ് മാൾ കേന്ദ്രീകരിച്ച് നടത്തിയ മണി ചെയിൻ തട്ടിപ്പിൽ ഒട്ടേറെ മലയാളികൾ കുടുങ്ങിയയിട്ടുണ്ട്. ബുർജ് ജ് മാളിലെ ഓഷൻ ഇവന്റ് മാനെജ്‌മെന്റ് കമ്പനിക്കെതിരെയാണ് ആരോപണം ഉയർന്നത്. മലയാളികൾ അടങ്ങിയ ഒരു സംഘം ഓഷൻ ഇവന്റ് മാനെജ്‌മെന്റ് കമ്പനി എന്ന പേരിൽ നടത്തിയ മണി ചെയ്ൻ തട്ടിപ്പിൽ കുരുങ്ങിയ മലപ്പുറം സ്വദേശി സഫ് വാന്റെ കരുണയഭ്യർഥിക്കുന്ന വീഡിയോ വൈറലായ ശേഷമാണ് ഇവർ നടത്തിയ മണി ചെയ്ൻ തട്ടിപ്പിനെക്കുറിച്ച് ദുബായിലുള്ള മലയാളികൾ ബോധവാന്മാരാകുന്നത്. ഈ വീഡിയോ മറുനാടൻ പുറത്തു വിട്ടിരുന്നു. മണി ചെയിൻ തട്ടിപ്പ് നടത്തിയ ഓഷൻ ഇവന്റ് മാനെജ്‌മെന്റ് കമ്പനിക്ക് നേതൃത്വം നൽകിയ നസിബ് ബി.ആർ, ആബിദ് ഷാ, ശ്രുതി തമ്പി എന്നിവർക്ക് എതിരെയാണ് മറുനാടൻ വാർത്ത നൽകിയത്. തട്ടിപ്പിൽ കുരുങ്ങിയ ജീവിതം നഷ്ടമായ സഫ് വാന്റെ കഥയാണ് മറുനാടൻ പറഞ്ഞത്. ഈ വാർത്ത ഗൾഫ് നാടുകളിൽ ചലനം സൃഷ്ടിക്കുകയും ടീം ഓഷ്യൻ മണി ചെയിൻ മാഫിയക്കെതിരെ ശക്തമായ വികാരം ഉയരുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP