ഇത്തവണ ഓണം ഇല്ല.. ഓണക്കോടിയും ഇല്ല..ഉണ്ണാൻ അരിയില്ല ...കൂലിയില്ല.. ബോണസ് ഇല്ല; കോർപ്പറേറ്റ് ഭാഷയിൽ പറഞ്ഞാൽ ഞങ്ങൾ ഗുണ്ടാപ്പണി ചെയ്യുന്നതുകൊണ്ട്; ഞങ്ങൾ മനസിലാക്കുന്നു..സർ എന്തൊക്കെ തകർന്നാലും ആരൊക്കെ ഇടപെട്ടാലും ഞാൻ വഴങ്ങില്ല എന്ന അങ്ങയുടെ ധാർഷ്ട്യം; ചർച്ചയ്ക്ക് വന്നപ്പോൾ അങ്ങ് ജീവനക്കാരെ ഒന്ന് തിരിഞ്ഞ് നോക്കിയത് പോലുമില്ല; മുത്തൂറ്റ് സമരം തുടരുമ്പോൾ എംഡി ജോർജ് അലക്സാണ്ടറോട് ജീവനക്കാർ ചോദിക്കുന്നു എന്താണ് ഞങ്ങളുടെ തെറ്റ്?
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഓണത്തിന് മുമ്പ് സമരം എങ്ങനെയെങ്കിലും തീരുമെന്ന പ്രതീക്ഷയിലായിരുന്നു മുത്തൂറ്റ് ഫിനാൻസിലെ ജീവനക്കാർ. ഇന്നലെ കൊച്ചി ഗസ്റ്റ് ഹൗസിൽ മന്ത്രി. ടി.പി.രാമകൃഷ്ണൻ വിളിച്ചുചേർത്ത ചർച്ചയിൽ, തീരുമാനാകാതെ പിരിഞ്ഞതോടെ ആ പ്രതീക്ഷ തെറ്റി. ഇതോടെ ഓണത്തിന് അരി വാങ്ങാൻ പോലും കാശില്ലാത്ത നിലയിലാണ് പല ജീവനക്കാരും. ചർച്ച പൊളിഞ്ഞതോടെ സമരം 22 ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ചില കാര്യങ്ങളിൽ ധാരണയായെങ്കിലും പ്രധാന ആവശ്യമായ ശമ്പള വർദ്ധനവ് എന്ന ആവശ്യത്തിൽ തീരുമാനം ഉണ്ടായില്ല. ഇതു സംബന്ധിച്ച് മാനേജ്മെന്റിന് തീരുമാനമെടുക്കാനുള്ള സമയം നൽകി പിരിയുകയായിരുന്നു. ഇനി ഓണം കഴിഞ്ഞേ ചർച്ചയുള്ളു. ജീവനക്കാരെ ഏറ്റവും വിഷമിപ്പിക്കുന്നത് എംഡി ജോർജ് അലക്സാണ്ടറുടെ സമീപനമാണ്. ചർച്ചയ്ക്കായി അദ്ദേഹം ഗസറ്റ് ഹൗസിൽ എത്തിയെങ്കിലും, പങ്കെടുത്തില്ല. വിവാഹ ചടങ്ങിൽ പങ്കെടുക്കാനുണ്ടെന്ന് മന്ത്രിയെ അറിയിച്ച് മടങ്ങുകയായിരുന്നു.
ചർച്ചയിൽ പങ്കെടുക്കാനായി എത്തിയെങ്കിലും, തങ്ങളെ ഒന്നുനോക്കുക പോലും ചെയ്തില്ലെന്നാണ് ജീവനക്കാരുടെ വൈകാരിക പ്രതികരണം.
എന്താണ് തങ്ങൾ ചെയ്ത തെറ്റെന്ന് ചോദിക്കുന്നു ജീവനക്കാർ. ഒരുപാട് കാലം തികഞ്ഞ അടിമകളെ പോലെ കൂലി വേല ചെയ്തും തിരുമൊഴിക്ക് മറുമൊഴിയില്ല എന്ന തത്വ പ്രകാരം മിണ്ടാതിരുന്നതും ഒടുവിൽ മാസം ലഭിക്കുന്ന വരുമാനം കടത്തിൽ നിന്നും കടത്തിലേക്ക് പോയി നിവൃത്തികെട്ട ഒരു സാഹചര്യത്തിൽ മാന്യമായ ഒരു വേതനം നൽകണമെന്ന് അഭ്യർത്ഥിച്ചതോ? അത് അങ്ങ് തരാതായപ്പോൾ പോരാടിയതോ.. ഒറ്റകെട്ടായി നിന്ന് അലറിയതോ ? ജീവനക്കാർ ചോദിക്കുന്നു.
രാഹുൽ യു.കെ.ഗുപ്ത എന്ന ജീവനക്കാരന്റെ പരിഭവം ഇങ്ങനെ
മുത്തൂറ്റ് ഫിനാൻസ് സമരത്തിൽ ഇന്ന് ബഹുമാനപെട്ട കേരള തൊഴിൽ മന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടന്നു.. ബഹുമാനപെട്ട M D sir പങ്കെടുത്തു... പക്ഷെ അദ്ദേഹം തൊഴിലാളികളെ ഒന്ന് നോക്കിയത് പോലുമില്ല.. പരാതിയുമില്ല കാരണം അദ്ദേഹത്തിന്റെ അത്ര മഹത്വവും സോഷ്യൽ സ്റ്റാറ്റസും ഒന്നും ഞങ്ങൾക്കില്ല കാരണം ഞങ്ങൾ പണക്കാരല്ല കടവും കള്ളിയും കുടുംബ പ്രാരാബ്ധവും ഒക്കെയായി സാധാരണക്കാരിൽ സാധാരണക്കാരായി ജീവിതം തള്ളി നീക്കുന്ന വെറും കൂലി തൊഴിലാളികളാണ് ഞങ്ങൾ..
അത് തുറന്ന് പറയാനൊട്ടു മടിയുമില്ല.. ഞങ്ങൾക്ക് വലിയ വലിയ കണക്കറിയില്ല ഒരുപാട് കാലം കഞ്ഞിയിൽ ഉപ്പിന് പകരം കണ്ണീര് ചേർത്ത് കഴിച്ചതുകൊണ്ട് ഇപ്പോൾ കണ്ണീർ വറ്റിയ അവസ്ഥയാണ്.. അതെല്ലാം ഞങ്ങൾ ഞങ്ങളെ കുറിച്ച് തന്നെ മറക്കാൻ ശ്രമിക്കുന്ന ചില സത്യങ്ങൾ...
താങ്കൾ എല്ലാ തിരക്കുകളും കണ്ണ് മഞ്ഞളിക്കുന്ന ലാഭ കണക്കും ഉപജാപക സ്തുതികളും എല്ലാം കഴിഞ്ഞ് ഒറ്റക്കിരിക്കുമ്പോൾ ഒന്ന് ചിന്തിക്കണം sir എന്താണ് ഞങ്ങൾ അങ്ങയോട് ചെയ്ത തെറ്റ്.. ഒരുപാട് കാലം തികഞ്ഞ അടിമകളെ പോലെ കൂലി വേല ചെയ്തും തിരുമൊഴിക്ക് മറുമൊഴിയില്ല എന്ന തത്വ പ്രകാരം മിണ്ടാതിരുന്നതും ഒടുവിൽ മാസം ലഭിക്കുന്ന വരുമാനം കടത്തിൽ നിന്നും കടത്തിലേക്ക് പോയി നിവൃത്തികെട്ട ഒരു സാഹചര്യത്തിൽ മാന്യമായ ഒരു വേതനം നൽകണമെന്ന് അങ്ങയോട് അഭ്യർത്ഥിച്ചതോ.. അത് അങ്ങ് തരാതായപ്പോൾ പോരാടിയതോ.. ഒറ്റകെട്ടായി നിന്ന് അലറിയതോ..
ഞങ്ങൾ മനസിലാക്കുന്നു സർ എന്തൊക്കെ തകർന്നാലും ആരൊക്കെ ഇടപെട്ടാലും ഞാൻ വഴങ്ങില്ല എന്ന അങ്ങയുടെ ധാർഷ്ട്യം... ശരിയാണ് സർ ഞങൾ മുദ്രാവാക്യം വിളിച്ചു.. ശരിയാണ് സർ ഞങൾ circular . ശരിയാണ് സർ ഞങൾ പണിമുടക്കി കമ്പനിക്ക് നഷ്ടം വരുത്തി.. ആരാണ് സർ കാരണക്കാരൻ...
അങ്ങ് മനസിലാക്കണം അങ്ങയുടെ തൊഴിലാളി എന്ന് അഭിമാനത്തോടെയോ അല്പം ധാർഷ്ട്യത്തോടെയോ പറയാറുള്ള ഞങ്ങൾ പട്ടിണിയിലാണ് സർ.. ഞങ്ങൾക്ക് ഇത്തവണ ഓണം ഇല്ല.. ഞങ്ങളുടെ അച്ഛനും അമ്മയ്ക്കും ഭാര്യക്കും ഭർത്താവിനും കുട്ടികൾക്കും കൂടപ്പിറപ്പുകൾക്കും ഇത്തവണ ഒരു ഓണക്കോടി ഇല്ല..പുത്തരി ഉണ്ണാൻ അരിയില്ല ...കാരണം പണിയെടുത്ത ദിവസത്തെ കൂലിയില്ല അവകാശമായ ബോണസ് ഇല്ല...കാരണം അങ്ങേയുടെ കോർപ്പറേറ്റ് ഭാഷയിൽ പറഞ്ഞാൽ ഞങൾ ഗുണ്ടാപ്പണി ചെയ്യുന്നതുകൊണ്ട്..അങ്ങ് വിവേചനപരമായി ഒരുപാട് പേർക്ക് ഈ ആനുകൂല്യങ്ങൾ എല്ലാം നൽകി എന്നാൽ അവരും കാത്തിരിക്കുന്നു സർ ഈ ഗുണ്ടകൾ ഒറ്റുകാർ ഗുണ്ടാപ്പണിയും ഒറ്റലും ഒക്കെ നടത്തി നേടുന്ന എന്തെങ്കിലുമൊക്കെ ആനുകൂല്യം ഞങ്ങൾക്കും കിട്ടും എന്ന വിശ്വാസത്തിൽ അങ്ങയുടെ ലോയൽ ആർമി..എല്ലാം കഴിഞ്ഞ് അങ്ങ് ഒന്ന് വിലയിരുത്തു സർ വെറുതെയെങ്കിലും സത്യം അങ്ങേക്ക് മനസ്സിലായാലും അംഗീകരിക്കേണ്ട എങ്കിലും ഒന്ന് വിലയിരുത്തണം ഏതാണ് നെല്ല് ഏതാണ് പതിര് എന്ന് അഭ്യർത്ഥനയാണ് വെറും ഒരു പാഴ് അഭ്യർത്ഥന....
ജീവനക്കാർ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിൽ ഇന്നലത്തെ ചർച്ചയിൽ തീരുമാനമായില്ല. എന്നാൽ മാനേജ്മെന്റിന്റെയും ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ പല കാര്യങ്ങളിലും ധാരണയായതായി തൊഴിൽമന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. എല്ലാ കാര്യങ്ങളിലും ധാരണയുണ്ടാക്കാനായിട്ടില്ല. അതിനായി ഇരുഭാഗത്തും കൂടുതൽ കൂടിയാലോചനകൾ വേണ്ടിവരുമെന്നും ഓണത്തിന് ശേഷം വീണ്ടും ചർച്ച നടക്കുമെന്നും എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചക്ക് ശേഷം മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷന്റെ (സിഐടിയു) നേതൃത്വത്തിൽ 21 ദിവസമായി നടക്കുന്ന പണിമുടക്ക് ഒത്തുതീർക്കാൻ ഇതുവരെ മാനേജ്മെന്റ് സന്നദ്ധമായിരുന്നില്ല. മുമ്പ് സർക്കാർ ഇടപെട്ട് വിളിച്ച ചർച്ചക്ക് അവർ ഹാജരായില്ല. തിങ്കളാഴ്ച പകൽ മൂന്നിന് ഗസ്റ്റ്ഹൗസിൽ വിളിച്ച ചർച്ചക്ക് മുത്തൂറ്റ് എംഡി ജോർജ് അലക്സാണ്ടർ എത്തിയെങ്കിലും മറ്റ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി ചർച്ചയിൽ പങ്കെടുക്കാതെ മടങ്ങി. വിവാഹാവശ്യത്തിൽ പങ്കെടുക്കാനുണ്ടെന്ന് മന്ത്രിയെ അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്. തുടർന്ന് ആരംഭിച്ച ചർച്ച നാലു മണിക്കൂർ നീണ്ടു. ശമ്പളവർധന അംഗീകരിക്കാൻ മാനേജ്മെന്റ് പ്രതിനിധികൾ തയ്യറായില്ല. എന്നാൽ ഇടക്കാലാശ്വാസം അനുവദിച്ച് സമരം ഒത്തുതീർക്കാനുള്ള ജീവനക്കാരുടെ അസോസിയേഷന്റെ നിർദ്ദേശത്തോട് മാനേജ്മെന്റ് അനുഭാവത്തോടെ പ്രതികരിച്ചു. അതിന് കൂടുതൽ കൂടിയാലോചന വേണമെന്നും അവർ പറഞ്ഞു.
ചർച്ചയിൽ തീരുമാനമാകാത്തതിനാൽ സമരം തുടരുമെന്ന് ചർച്ചക്ക് ശേഷം നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ(സിഐടിയു) ജനറൽ സെക്രട്ടറി സി സി രതീഷ് പറഞ്ഞു. സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം, അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള, സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്, അസോസിയേഷൻ പ്രസിഡന്റ് എ എം ആരിഫ് എംപി, മുത്തൂറ്റ് യൂണിറ്റ് സംസ്ഥാന സെക്രട്ടറി നിഷ കെ ജയൻ, സംസ്ഥാന കമ്മിറ്റിയംഗം മായ എസ് നായർ, മുത്തൂറ്റ് ജനറൽ മാനേജർ(എച്ച്ആർ) സി വി ജോൺ, ചീഫ് വിജിലൻസ് ഓഫീസർ തോമസ് ജോൺ, ലീഗൽ ഓഫീസർ ജിജോ എൻ ചാക്കോ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
ജീവനക്കാരുടെ പണിമുടക്ക് മൂന്നാഴ്ചക്ക് ശേഷവും ശക്തമായി തുടരുകയാണ്. സംസ്ഥാനത്തെ മുഴുവൻ മുത്തൂറ്റ് ശാഖകളും അടഞ്ഞുകിടക്കുകയാണ്. ഇതിനിടെ സമരത്തിലേറപ്പെട്ട ജീവനക്കാരെ സമ്മർദ്ദത്തിലാക്കാൻ ആദ്യം 15 ഉം പിന്നീട് 28 ഉം ശാഖകൾ മാനേജ്മെന്റ് പൂട്ടി. ഇവയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ റിസർവ് ബാങ്കിന്റെ അനുമതി തേടിയിരിക്കുകയാണ്. സമരം തുടർന്നാൽ കൂടുതൽ ശാഖകൾ പൂട്ടുമെന്ന് ഒത്തുതീർപ്പ് ചർച്ചക്ക് മുമ്പ് എംഡി ജോർജ് അലക്സാണ്ടർ മാധ്യമങ്ങളോട് പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്