വെള്ളംകുടി മുട്ടിച്ചും വൈദ്യുതി വിച്ഛേദിച്ചും വിവാദ ഫ്ളാറ്റുകളിൽ നിന്നിറങ്ങാൻ മടിക്കുന്ന താമസക്കാരെ പുകച്ച് പുറത്ത് ചാടിക്കും; പഞ്ചായത്ത് ആയിരുന്നപ്പോൾ നൽകിയ അനുമതി നഗരസഭയായപ്പോൾ റദ്ദായെങ്കിലും നിർമ്മാതാക്കൾ പണി തുടർന്നത് ഹൈക്കോടതിയിൽ നിന്ന് അനുമതി വാങ്ങി; ഒടുവിൽ സുപ്രീം കോടതി പൊളിച്ച് കളയാൻ പറയുമ്പോൾ വഴിയാധാരമാകുന്നത് രാജ്യത്തെ നിയമവ്യവസ്ഥയിൽ വിശ്വാസം അർപ്പിച്ച ഇടത്തരം ഫ്ളാറ്റുടമകൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പൊളിച്ച് കളയാൻ സുപ്രീം കോടതി നിർദ്ദേശിച്ച മരടിലെ ഫ്ളാറ്റുകൾ അഞ്ചു ദിവസത്തിനകം ഒഴിയാൻ ഉടമകൾക്കു നഗരസഭ നോട്ടീസ് നൽകിയിട്ടും അതിന് തയ്യാറാകില്ല എന്ന നിലപാടിലാണ് ഫ്ളാറ്റ് ഉടമകൾ. തങ്ങൾ ജീവിതകാലം മുഴുവൻ അധ്വാനിച്ചും പട്ടിണി കിടന്നും ഉണ്ടാക്കിയ സമ്പാദ്യം മുഴുവൻ ഇടിച്ച് കളയുന്നതിനെതിരെ പ്രതിഷേധവുമായി ഇന്ന് തിരുവോണ നാളിൽ മരട് ഗരസഭയ്ക്ക് മുന്നിൽ തൂശനിലയിട്ട് നിരാഹാരമിരിക്കുകയാണ് ഉടമകൾ. എന്നാല്‍ ഏത് വിധേനയും കോടതി വിധി നടപ്പിലാക്കുമെന്നും അഞ്ച് ദിവസത്തിനുള്ളിൽഇതിൽ തീരുമാനമെടുക്കുമെന്നുമാണ് നിലപാട്. ഫ്ളാറ്റിൽ നിന്ന് ഒരു കാരണവശാലും ഇറങ്ങില്ല എന്ന നിലപാടാണ് ഉടമകൾക്ക്. നിങ്ങൾ ഇത് പൊളിക്കുകയാണെങ്കിൽ ഞങ്ങളും അതിന്റെ ഒപ്പം മണ്ണിനടിയിൽ ആയിക്കോളാം എന്ന് പറയുന്നവർ ാണ് ഭൂരിഭാഗം സമരക്കാരും.
ഫ്ളാറ്റ് വിട്ട് പുറത്തിറങ്ങാൻ തയ്യാറായില്ല എങ്കിൽ മറ്റ് മാർഗ്ഗങ്ങളിലേക്ക് പോകാനാണ് അധികൃതരുടെ തീരുമാനം. കെട്ടിട പെർമിറ്റ് റദ്ദാക്കുന്നതോടെ വൈദ്യുതി കണക്ഷൻ വിഛേദിക്കും. പിന്നെ കുടിവെള്ളം മുട്ടിക്കും. വാട്ടർ അതോരിറ്റിയുടെ കണക്ഷനും വിഛേദിക്കുന്നതോടെ വാശി പിടിക്കുന്ന സമരക്കാരെ പുകച്ച് പുറത്ത് ചാടിക്കാനാണ് പദ്ധതി.വീട്ടുപകരണങ്ങളുമായി ഒഴിഞ്ഞുപോയില്ലെങ്കിൽ വിചാരണ നേരിടേണ്ടിവരും എന്നതാണ് അവസ്ഥ.
കെട്ടിടങ്ങൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചുനീക്കാൻ നഗരസഭ ടെൻഡർ ക്ഷണിച്ചു. 30 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. റിട്ട് ഹർജി സ്വീകരിക്കില്ലെന്നു സുപ്രീം കോടതി അറിയിച്ച നിലയ്ക്ക്, നിയമപരമായ അവസാന നടപടിയായി തിരുത്തൽ ഹർജി നൽകാൻ താമസക്കാർ ശ്രമം തുടങ്ങി. 350 ഫ്ളാറ്റുകളിലായി താമസിക്കുന്ന ഏകദേശം 1,200 പേരാണ് കിടപ്പാടമൊഴിയേണ്ടത്.തീരദേശച്ചട്ടം ലംഘിച്ചു നിർമ്മിച്ച ഗോൾഡൻ കായലോരം ഇരട്ട സമുച്ചയം, അൽഫ വെഞ്ച്വേഴ്സ്, ജെയിൻ കോറൽ കോവ്, ഹോളി ഫെയ്ത്ത് എച്ച്ടുഒ കെട്ടിടങ്ങൾ 20-നകം പൊളിക്കണമെന്നാണു സുപ്രീം കോടതിയുടെ അന്ത്യശാസനം. ഉത്തരവു പാലിച്ചില്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന താക്കീതുമുണ്ട്. അത്കൊണ്ട് തന്നെ സർക്കാരിനും നഗരസഭയ്ക്കും മുന്നിൽ മറ്റ് മാർഗ്ഗങ്ങൾ ഒന്നും തന്നെ ഇല്ല.
തീരദേശ പരിപാലന നിയമം പാലിക്കാതെ നിർമ്മിച്ചതെന്നു കാട്ടി മരടിലെ അഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിക്കാൻ കഴിഞ്ഞ മെയ് എട്ടിനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ഇതിനു പിന്നാലെ സെപ്റ്റംബർ 20-നകം ഫ്ളാറ്റുകൾ പൊളിക്കണമെന്നു കാണിച്ച് സുപ്രീം കോടതിയുടെ അന്ത്യശാസനം കഴിഞ്ഞ ആറാം തീയതിയും ഉണ്ടായി. ഇതിനു പിന്നാലെയാണ് സർക്കാർ നടപടികൾ ഊർജിതമാക്കിയത്. ചീഫ് സെക്രട്ടറി തിങ്കളാഴ്ച ഫ്ളാറ്റുകൾ സന്ദർശിച്ചതിനു പിന്നാലെ അവധി ദിവസമെന്നതുപോലും കണക്കാക്കാതെ ചൊവ്വാഴ്ച താമസക്കാരോട് ഒഴിയാൻ ആവശ്യപ്പെട്ട് നോട്ടീസും നല്‍കുകയായിരുന്നു.
നെട്ടൂരിലുള്ള ജെയിൻ ഹൗസിങ്ങിലാണ് നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ആദ്യം എത്തിയത്. നോട്ടീസ് നല്‍കാനായി ഉദ്യോഗസ്ഥർ എത്തുന്നതറിഞ്ഞ് കാവൽക്കാരൻ ഗെയിറ്റ് അടച്ചുപൂട്ടി. സെക്രട്ടറിയെത്തി കാര്യം പറഞ്ഞപ്പോൾ ഏതാനും താമസക്കാർ പുറത്തേക്ക് എത്തി. സെക്രട്ടറിയേയും മറ്റ് ഉദ്യോഗസ്ഥരേയും ഫ്ളാറ്റിനുള്ളിലേക്ക് കൊണ്ടുപോയി. താമസക്കാരോട് വിഷയം ചർച്ച ചെയ്ത ശേഷം പുറത്തെത്തി നോട്ടീസ് പതിക്കുകയായിരുന്നു. നഗരസഭാ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാൻ, റവന്യു ഇൻസ്പെക്ടർ ശാലിനി സാം, ഹെൽത്ത് ഇൻസ്പെക്ടർ സി.ജെ. വിൽസൺ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സിബി പ്രവീൺ എന്നിവരാണ് നോട്ടിസ് നൽകിയത്.
2006ൽ മരട് പഞ്ചായത്താണു തീരദേശ നിയമം ലംഘിച്ച് ഫ്ളാറ്റ് നിർമ്മാണത്തിനു സ്വകാര്യ നിർമ്മാണ കമ്പനികൾക്ക് അനുമതി നൽകിയത്. 2010-ൽ മരട് പഞ്ചായത്ത് മുനിസിപ്പാലിറ്റിയായി. ആദ്യ മുനിസിപ്പൽ ചെയർമാനായ ടി.കെ. ദേവരാജൻ പഞ്ചായത്ത് നൽകിയ നിർമ്മാണ അനുമതി റദ്ദാക്കി. ഇതിനെതിരേ നിർമ്മാണക്കമ്പനി അധികൃതർ ഹൈക്കോടതിയിൽനിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചു.വിധിക്കെതിരേ നഗരസഭാ കൗൺസിൽ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചെങ്കിലും അനുകൂലവിധിയുണ്ടായില്ല. ഇതിനുപിന്നാലെ 2015-ൽ തീരദേശ പരിപാലന അഥോറിറ്റി സുപ്രീം കോടതിയെ സമീപിച്ചതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ഇതാണ് ഇപ്പോഴത്തെ പൊളിക്കൽ ഉത്തരവിലെത്തിച്ചത്.
അതേസമയം മരടിലെ ഫ്ളാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭയിൽ ഭരണ-പ്രതിപക്ഷങ്ങൾ ഇന്നലെ കൊമ്പുകോർത്തു. ഫ്ളാറ്റിന് അനുമതി നൽകിയത് ഇടതുപക്ഷം പഞ്ചായത്ത് ഭരിച്ചിരുന്ന കാലത്താണെന്നതടക്കമുള്ളവ ഭരണപക്ഷം ഉയർത്തി. ഇത് ബഹളത്തിനു കാരണമായി.ഫ്ളാറ്റ് പൊളിക്കുന്നത് തടയാൻ സർക്കാർ പുനഃപരിശോധന ഹർജി നൽകണമെന്നാവശ്യപ്പെട്ട് മരട് നഗരസഭ കൗൺസിലിൽ ഭരണ-പ്രതിപക്ഷങ്ങൾ വെവ്വേറെ പ്രമേയം അവതരിപ്പിച്ചു. പൊളിച്ചു മാറ്റണമെന്ന സുപ്രീം കോടതിയുടെ വിധി നഗരസഭ പരിധിയിലെ ഫ്ളാറ്റുകളിൽ താമസിക്കുന്നവർക്ക് മാനസികമായി ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. ഇവരുടെ ഒരായുസിന്റെ അധ്വാനം നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ ആവശ്യമായ നിയമപരമായ മാർഗങ്ങൾ സ്വീകരിക്കണമെന്നും ഭരണ -പ്രതിപക്ഷ അംഗങ്ങൾ അവതരിപ്പിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
Stories you may Like
- മരട് അനീഷിന്റെ കരുതൽ തടങ്കൽ കാപ്പാ ബോർഡ് ശരിവച്ചു
- മരട് അനീഷിനെതിരെയുണ്ടായത് പകവീട്ടൽ ആക്രമണം; കൊച്ചിയിൽ പക തുടരുമ്പോൾ
- ഗുണ്ടാത്തലവൻ മരട് അനീഷിനു നേരെ വിയ്യൂർ സെൻട്രൽ ജയിലിനുള്ളിൽ വധശ്രമം
- മരട് കൊട്ടാരം ക്ഷേത്രത്തിൽ വെടിക്കെട്ടിന് അനുമതിയില്ല
- മരട് ഫ്ളാറ്റ് പൊളിക്കൽ: ഫ്ളാറ്റ് ഉടമക്ക് നിർമ്മാണ കമ്പനി നഷ്ടപരിഹാരം നൽകണം
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍