Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

`പണത്തിന് വേണ്ടി എന്റെ പപ്പ ആരോടും മുഖം കറുത്ത് സംസാരിക്കില്ല`; നല്ല കോൺഗ്രസുകാരനായിരുന്നിട്ടും എന്റെ പപ്പയെ ചതിച്ച് കൊന്നതാണ്; പപ്പയില്ലാത്ത ഈ വീട്ടിൽ ഇന്ന് സന്തോഷം ഇല്ലാതാക്കിയത് അങ്ങയുടെ പാർട്ടിക്കാരാണ്; പാവപ്പെട്ടവരുടെ ദുഃഖം കാണുമ്പോൾ ഒഴുക്കുന്ന അങ്ങയുടെ കണ്ണുനീർ സത്യമാണെങ്കിൽ എന്റെ പപ്പയെ ഇല്ലാതാക്കിയവരെ ശിക്ഷിക്കാൻ സഹായിക്കണം; ആത്മഹത്യ ചെയ്ത ചെറുപുഴ ജോസഫിന്റെ മകൻ മുല്ലപ്പള്ളിക്ക് അയച്ച വൈകാരികമായ കത്ത് പുറത്ത്

`പണത്തിന് വേണ്ടി എന്റെ പപ്പ ആരോടും മുഖം കറുത്ത് സംസാരിക്കില്ല`; നല്ല കോൺഗ്രസുകാരനായിരുന്നിട്ടും എന്റെ പപ്പയെ ചതിച്ച് കൊന്നതാണ്; പപ്പയില്ലാത്ത ഈ വീട്ടിൽ ഇന്ന് സന്തോഷം ഇല്ലാതാക്കിയത് അങ്ങയുടെ പാർട്ടിക്കാരാണ്; പാവപ്പെട്ടവരുടെ ദുഃഖം കാണുമ്പോൾ ഒഴുക്കുന്ന അങ്ങയുടെ കണ്ണുനീർ സത്യമാണെങ്കിൽ എന്റെ പപ്പയെ ഇല്ലാതാക്കിയവരെ ശിക്ഷിക്കാൻ സഹായിക്കണം; ആത്മഹത്യ ചെയ്ത ചെറുപുഴ ജോസഫിന്റെ മകൻ മുല്ലപ്പള്ളിക്ക് അയച്ച വൈകാരികമായ കത്ത് പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ചെറുപുഴയിൽ കരാറുകാരൻ ജോസഫിന്റെ ആത്മഹത്യയിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് കത്തയച്ച് ജോസഫിന്റെ മകൻ ഡെൻസ്. പ്രാദേശിക കോൺഗ്രസ് നേതാക്കൾക്ക് പിതാവിന്റെ മരണത്തിൽ പങ്കുണ്ടെന്നാണ് വിദ്യാർത്ഥിയായ അപ്പുക്കുട്ടൻ എന്ന് വിളിക്കുന്ന ഡെൻസ് എഴുതിയ കത്തിൽ പറയുന്നത്. തന്റെ പിതാവ് കൊല്ലപ്പെടാൻ കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും ശിക്ഷിക്കണമെന്നുമാണ് ഡെൻ്‌സ ആവശ്യപ്പെടുന്നത്. കെ കരുണാകരൻ സ്മാരക ട്രസ്റ്റ് കെട്ടിടത്തിന്റെ കരാറുകാരനായിരുന്നു ജോയ് എന്ന ജോസഫ്.

നല്ല കോൺഗ്രസുകാരനായിരുന്ന അച്ഛനെ കോൺഗ്രസുകാർ തന്നെ ചതിച്ച് ഇല്ലാതാക്കിയത് എന്തിനെന്ന് ചോദിക്കുന്ന കത്തിൽ അമ്മയുടെയും തന്റെയും കണ്ണീര് കണ്ട്, നീതിക്കായി ഇടപെടണമെന്ന് ഡെൻസ് ആവശ്യപ്പെടുന്നു. അതേസമയം, ജോസഫിന് ലഭിക്കാനുള്ള തുക ലഭ്യമാക്കാൻ അനുനയ ചർച്ചകളും കോൺഗ്രസ് തുടങ്ങിയിട്ടുണ്ട്. അതിന് പുറമെ മരണത്തെ കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സമിതിയേയും നിയോഗിച്ചിട്ടുണ്ട്.ജോയിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.

മരിക്കുന്നതിന് തലേദിവസം മുദ്രപത്രം അടക്കമുള്ള രേഖകൾ സഹിതമാണ് ജോയ് പോയതെന്നും ഈ രേഖകൾ കാണാനില്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടക്കണമെന്നും കുടുംബം നേരത്തെ തന്നെ ആവശ്യപ്പെട്ടതാണ്.സംഭവദിവസം രാത്രി 3.30 വരെ പൂർണമായി തെരച്ചിൽ നടത്തിയ അതേ കെട്ടിടത്തിൽ തന്നെ മൃതദേഹം കണ്ടതിൽ ദുരൂഹതയുണ്ട്. അപായപ്പെടുത്തിയ ശേഷം മൃതദേഹം അവിടെ കൊണ്ടുവന്നുവച്ചതാകമെന്ന സംശയവും കുടുംബം ഉയർത്തി. രണ്ടു കൈകളിലേയും ഒരു കാലിലെയും ഞരമ്പുകൾ മുറിച്ച നിലയിൽ കാണപ്പെട്ടതിലും ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. നൽകാനുള്ള പണം ചോദിച്ചു ബന്ധപ്പെട്ടപ്പോൾ എല്ലാ കോൺ?ഗ്രസ് നേതാക്കളും ഒഴിവുകഴിവുകൾ പറഞ്ഞെന്നും കുടുംബം ആരോപിച്ചിരുന്നു.

കത്തിന്റെ ഉള്ളടക്കം ഇങ്ങനെ

സാർ ഓണത്തിരക്കിലായിരിക്കും എന്ന് അറിയം. എന്നാലും എന്റെ ഈ ക്തത് വായിക്കണം. ഞങ്ങളുടെ ഓണം ഇപ്പോൾ കണ്ണീരിലാണ്. എന്റെ പപ്പയെ സാർ ്‌റിയും. ചെറുപുഴ മുതുപാറയിൽ ജോസഫ് ജോയ് എന്നാണ് എല്ലാവരും വിളിക്കുന്നത്. പപ്പ ഉണ്ടായിരുന്നപ്പോൾ ഇവിടെ വലിയ സന്തോഷമായിരുന്നു. ആ സന്തോഷവും സുഖവുമെല്ലാം ഈ മാസം 5ന് അണഞ്ഞ് പോയി. എന്റെ പപ്പ നല്ല കോൺഗ്രസുകാരനായിരുന്നു. എന്നിട്ടും എന്തിനാമ് സാർ അവർ എന്റെ പപ്പയെ ഇല്ലാതാക്കിയത്. സ്വന്തം പണം അല്ലാതെ ഒന്നും ആഗ്രഹിക്കരുത് എന്ന് എന്നും പ്രാർത്ഥിക്കുമ്പോൾ പപ്പ പറയുമായിരുന്നു. പക്ഷേ എന്നിട്ടും പപ്പ ഇന്ന് ഇല്ല. എനിക്ക് എന്റെ പപ്പയുടെ മടിയിൽ ഇരിക്കാൻ കൊതിയാകുന്നു.

കോൺഗ്രസുകാരൻ ആയതുകൊണ്ടാണ് അങ്ങനെ ഒരു കരാർ ഏറ്റെടുത്തത്. ആരോടും പൈസയുടെ പേരിൽ മുഖം കറുത്ത് സംസാരിക്കുന്ന ആളല്ല എന്റെ പപ്പ. എന്നിട്ടും അവർ കാരണം എന്റെ പപ്പ ഇല്ലാതായി. വേദന കാണുമ്പോൾ കരയുന്ന അങ്ങയുടെ കണ്ണുനീർ സത്യമാണെങ്കിൽ എന്റെ പപ്പയെ ഇല്ലാതാക്കിയവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരാനും ശിക്ഷിക്കാനും അങ്ങ് മുൻകൈ എടുക്കണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP