ഓട്ടിസത്തിന് കാരണം സ്ത്രീകൾ സന്തോഷമില്ലാതെ രതിയിൽ ഏർപ്പെടുന്നതോ; തനിക്കെതിരെ നവമാധ്യമങ്ങളിൽ നടക്കുന്നത് കുപ്രചാരണമെന്ന് എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ; ഞാനും ഒരു പിതാവാണ്, മനുഷ്യത്വമുള്ള ആരും ഈ രീതിയിൽ പ്രചാരണം നടത്തില്ല; സംശയമുള്ളവർ ചാനൽ പരിപാടി മുഴുവനും കേൾക്കണമെന്നും മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ; സമുദ്രശില എന്ന നോവലിനെ അടിസ്ഥാനമാക്കി നടന്ന ചാനൽ ചർച്ച വിവാദത്തിൽ
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: ഓട്ടിസത്തിന് കാരണം സ്ത്രീകൾ സന്തോഷമില്ലാതെ രതിയിൽ ഏർപ്പെടുന്നതാണെന്ന് താൻ പറഞ്ഞെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണം പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ. എങ്ങനെയാണ് ഈ വിവാദം വന്നതെന്ന് അറിയില്ലെന്നും, മാനവികതക്ക് വേണ്ടി നിലനിൽക്കുന്ന ആരും അങ്ങനെ പറയില്ലെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പ്രതികരിച്ചു.
സമുദ്രശില എന്ന നോവലിനെ അടിസ്ഥാനമാക്കി ഏഷ്യാനെറ്റ് ന്യുസിൽ വന്ന ഒരു പരിപാടിയിലാണ് സുഭാഷ് ചന്ദ്രൻ വിവാദ പരാമർശനം നടത്തിയതായി ആക്ഷേപം ഉയർന്നത്. എന്നാൽ ഇത് തീർത്തും വസ്തുതകൾക്ക് നിരക്കാത്തതാണെന്നും, മറിച്ചാണ് കാരണം എന്ന് വിശദീകരിക്കുകയാണ് താൻ ചെയ്ത് എന്നാണ് സുഭാഷ് ചന്ദ്രൻ പറയുന്നത്. 'ഗാന്ധാരി ബന്ധപ്പെടുമ്പോൾ കണ്ണടച്ചതിനാൽ ധൃതരാഷട്രർ അന്ധനായി ജനിച്ചുവെന്നും മറ്റുംപോലുള്ള മഹാഭാരതത്തിൽ അടക്കം പറയുന്ന മിത്തുകളെ ഖണ്ഡിച്ചാണ് ഞാൻ പരിപാടിയിൽ സംസാരിച്ചത്. ഇതിൽ കുപ്രചാരണം നടത്തുന്നവർ ആ പരിപാടി പൂർണ്ണമായും കാണണം. ഞാനും ഒരു പിതാവാണ്. മനുഷ്യത്വമുള്ള ആരും ഈ രീതിയിൽ പ്രചാരണം നടത്തില്ല'- സുഭാഷ് ചന്ദ്രൻ കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയ ആക്ററീവിസ്റ്റ് കൂടിയാ ഡോ നെൽസൺ ജോസഫിന്റെ ഫേസ്‌ബുക്ക് പോസ്റ്റാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്്. ഓട്ടിസത്തെ കുറിച്ച് അബദ്ധ ധാരണകളാണ് സുഭാഷ് ചന്ദ്രൻ വെച്ചു പുലർത്തുന്നതെന്ന് ഡോക്ടർ വിമർശിക്കുന്നു. ഏതുതരം സാഹിത്യകാരനാണെങ്കിലും ശരി സമൂഹത്തിലുള്ള കാര്യങ്ങളെക്കുറിച്ച് പറയുമ്പൊ കുറച്ചെങ്കിലും ഉത്തരവാദിത്വം കാണിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഡോ. നെൽസൺ ജോസഫിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്:
കുറെ നാൾ മുൻപ് ഒരു വ്യാജവൈദ്യൻ പറഞ്ഞ ഒരു ആന മണ്ടത്തരമോർമിക്കുന്നു.
' ഒരു പുരുഷനും സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന സമയത്ത് സ്ത്രീ കണ്ണടയ്ക്കുകയാണെങ്കിൽ ഉണ്ടാവുന്ന കുഞ്ഞ് അന്ധനായിരിക്കും ' എന്നായിരുന്നു അത്.
വീണ്ടുമോർക്കാൻ കാരണമെന്താന്നായിരിക്കും.
എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ പുതിയ നോവലിനെ പരിചയപ്പെടുത്തുന്ന വീഡിയോയിൽ പറഞ്ഞുകേട്ട ഒരു വാചകമാണ്. ' അംബ അവളുടെ ഇഷ്ട പുരുഷനുമൊത്ത് സർവതന്ത്ര സ്വാതന്ത്ര്യങ്ങളോടെയും അന്ന് വെള്ളിയാങ്കല്ലിൽ പോയി രതിലീലയിലേർപ്പെട്ടു. അതാണ് വാസ്തവമെങ്കിൽ അങ്ങനെ ഉണ്ടായ കുഞ്ഞ് ഓട്ടിസ്റ്റിക്കായിട്ടുള്ള , അല്ലെങ്കിൽ ഡൗൺ സിൻഡ്രോമുള്ള കുട്ടിയായിട്ട് ജനിപ്പിക്കാൻ എനിക്ക് ആഗ്രഹമില്ല.
കാരണം അവിടെ നമ്മള് പറയാൻ ഉദ്ദേശിച്ചതെല്ലാം റദ്ദ് ചെയ്യപ്പെടുകയാണ്. സ്ത്രീ അവളുടെ പൂർണ സന്തോഷത്തോടെയും സ്വാതന്ത്ര്യബോധത്തോടെയും അവളുടെ പ്രിയ പുരുഷനുമൊത്ത് രതിയിലേർപ്പെട്ടാൽ ഒരു മിടുക്കനായ പുത്രൻ തന്നെയാണുണ്ടാവേണ്ടത് '
പറയാൻ ഉദ്ദേശിച്ചതെന്താന്ന് സത്യത്തിൽ മനസിലായില്ല..എന്തായാലും ശരി. ഓട്ടിസം എന്ന അവസ്ഥയിലൂടി കടന്നുപോവുന്ന കുട്ടികളും അവരുടെ മാതാപിതാക്കളും നേരിടുന്ന ബുദ്ധിമുട്ടുകൾ നമുക്കറിയാം. അവിടേക്കാണ് പൂർണ സന്തോഷമില്ലാതെയോ അല്ലെങ്കിൽ ഇഷ്ടമില്ലാതെ ബന്ധപ്പെട്ടതുകൊണ്ടാണ് കുഞ്ഞുണ്ടായപ്പൊ ഓട്ടിസമുണ്ടായത് എന്ന തിയറിയുമായി... ഒരു കുഞ്ഞിനെ മിടുക്കനെന്നോ മിടുക്കില്ലാത്തവനെന്നോ മുദ്രകുത്താനുള്ള സ്‌കെയിൽ എന്താണെന്ന് സത്യത്തിൽ അറിയില്ല. ഓരോ രീതിയിൽ കഴിവുറ്റവരാണവർ.
കൃത്യമായി, സ്ഥിരമായി വിദഗ്ധരുടെ സഹായത്തോടെ നൽകുന്ന പരിശീലനം, ഒപ്പം സമൂഹത്തിന്റെയും കുടുംബത്തിന്റെയും പിന്തുണ എന്നിവയാണ് അവർക്കാവശ്യം...
രണ്ടാമത് സ്ത്രീവിരുദ്ധത... സമൂഹത്തിന്റെ സ്‌കെയിൽ വച്ച് അളക്കുമ്പൊ കുറവുകളുണ്ടെന്ന് പൊതുജനം പറയുന്ന കുഞ്ഞുങ്ങളുടെയെല്ലാം പ്രശ്നങ്ങൾക്ക് കാരണം സ്ത്രീകളാണെന്ന ആ ഒരു പറച്ചിലുണ്ടല്ലോ...അത്.. മനുഷ്യത്വരഹിതമെന്നതിലപ്പുറം ഒരു വിശേഷണവും പറയാൻ തോന്നുന്നില്ല.ഏതുതരം സാഹിത്യകാരനാണെങ്കിലും ശരി സമൂഹത്തിലുള്ള കാര്യങ്ങളെക്കുറിച്ച് പറയുമ്പൊ കുറച്ചെങ്കിലും ഉത്തരവാദിത്വം കാണിക്കണം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍