കാറുകളുടെ ചില്ലുകൾ തകർത്ത് ഒരുവർഷത്തിനിടെ കവർച്ച നടത്തിയത് 17 തവണ; കിട്ടിയ കാശുപയോഗിച്ച് എക്സിക്യൂട്ടീവ് സ്റ്റൈലിൽ വസ്ത്രം ധരിച്ച് നയിച്ചത് ആഡംബര ജീവിതം; ബൈക്കിൽ പാറി നടന്ന് വളച്ചെടുത്ത് വശംവദരാക്കിയത് നിരവധി സ്ത്രീകളെ; ഒടുവിൽ കുടുങ്ങിയത് മോഷ്ടിച്ച 74 ബഹ്റിൻ ദിനാർ ഇന്ത്യൻ കറൻസിയാക്കി മാറ്റിയതും; പുഷ്പഗിരിയിലെ അബ്ദുൾ മുജീബിനെ കുടുക്കിയത് ഷംസീറിന്റെ അറസ്റ്റ്; കണ്ണൂരിൽ പിടിയിലായ ത്രിസ്റ്റാർ കള്ളന്റെ കഥ
രഞ്ജിത്ത് ബാബു
കണ്ണൂർ: പൊലീസിന്റെ തന്ത്രപരമായ നീക്കങ്ങളിൽ യഥാർത്ഥ കള്ളൻ പിടിയിലായി. നിർത്തിയിട്ട കാറുകളുടെ ചില്ലുകൾ തകർത്ത് കവർച്ച നടത്തിയ കേസിൽ പുഷ്പഗിരിയിലെ അബ്ദുൾ മുജീബിനെ (42) തളിപ്പറമ്പ് ഡി.വൈ. എസ്പി. രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത് യാദൃശ്ചികമായി. ആഡംബര രീതിയിലുള്ള ജീവിതവും എക്സിക്യൂട്ടീവ് സ്റ്റെലിൽ വസ്ത്രം ധരിച്ചും ബൈക്കിൽ സഞ്ചരിച്ച് സ്ത്രീകളെ വശംവദരാക്കിയും ജീവിച്ചു പോന്ന മുജീബാണ് കവർച്ചകേസിലെ പ്രതിയെന്ന് പൊലീസ് കണ്ടെത്തി.
കാറിനകത്ത് കവർച്ച നടത്തുന്ന സംഭവത്തിൽ കുപ്രസിദ്ധ മോഷ്ടാവ് മൊയ്യം സ്വദേശി ഷംസീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിനിടയിലാണ് ഇത്തരമൊരു കവർച്ചകേസിൽ അബ്ദുൾ മുജീബിനെക്കുറിച്ച് നിർണ്ണായകമായ തെളിവ് ലഭിച്ചത്. പറശ്ശിനിക്കടവിലെ സി.സി.ടി.വി. ക്യാമറയിൽ നിന്നും ലഭിച്ച ദൃശ്യവും അബ്ദുൾ മുജീബിലേക്ക് എത്തിച്ചേരുകയായിരുന്നു. കഴിഞ്ഞ ഒരു വർഷക്കാലമായി 17 ഓളം കാറുകളിൽ ചില്ലു തകർത്ത് കവർച്ച നടത്തുന്ന അബ്ദുൾ മുജീബിനെ പിടികൂടാൻ പൊലീസ് കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമ്പോൾ തനിക്ക് ഈ കവർച്ചകളിലൊന്നും ബന്ധമില്ലെന്ന നിലപാടിലായിരുന്നു മുജീബ്. ഒടുവിൽ കാർ തകർത്ത് കവർച്ച നടത്തിയതിന്റെ സി.സി.ടി.വി. ക്യാമറാ ദൃശ്യങ്ങൾ കാട്ടിക്കൊടുത്തതോടെ എല്ലാം സമ്മതിക്കേണ്ടി വന്നു. തളിപ്പറമ്പിനടുത്ത കരിമ്പം സ്വദേശി മൊയ്തീന്റെ സ്വിഫ്റ്റ് കാറിന്റെ ചില്ലുതകർത്ത് മുൻ സീറ്റിൽ വച്ചിരുന്ന ബാഗ് കവർന്നുകൊണ്ടായിരുന്നു കാർ ഗ്ലാസ് തകർത്തുകൊണ്ടുള്ള കവർച്ചയുടെ തുടക്കം. ആദ്യ ദിവസം തന്നെ മണിക്കൂറുകൾക്കകം പുഷ്പഗിരി സ്വദേശി വി.വി. അബ്ദുള്ളയുടെ ഇന്നോവ കാറിന്റെ ചില്ലു തകർത്ത് രണ്ടാമത്തെ കവർച്ചയും നടത്തി. രണ്ടേകാൽ ലക്ഷം രൂപയാണ് അതിൽ നിന്നും തട്ടിയെടുത്തത്. തുടർന്ന് തളിപ്പറമ്പും പരിസരവുമായി ഒരു ഡസനോളം കാറുകളിൽ ഇതേ ശൈലിയിൽ കവർച്ച നടത്തി.
കഴിഞ്ഞ ദിവസം ഉച്ച തിരിഞ്ഞ് കോൾ മൊട്ടയിലെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിക്ക് സമീപം റോഡരികിൽ നിർത്തിയിട്ട കാറിൽ കവർച്ചാ ശ്രമം നടന്നു. പറശ്ശിനിക്കടവിലെ സ്നേക് പാർക്കിലെത്തിയതായിരുന്നു കുടുംബം. തിരിച്ചെത്തിയപ്പോൾ കാറിന്റെ ചില്ല് തകർത്ത നിലയിൽ കാണുകയും ചെയ്തു. ഈ കാറിൽ കാര്യമായൊന്നുമുണ്ടായിരുന്നില്ല. തുടർന്നാണ് നാല് മണിയോടെ പറശ്ശിനിക്കടവ് പാലത്തിന് സമീപം നിർത്തിയിട്ട കാടാച്ചിറ സ്വദേശിയുടെ കാർ തകർക്കപ്പെട്ടത്. 18,000 രൂപ അതിൽ നിന്നും കവർന്നെടുത്തു. ബാഗിൽ പേഴ്സിനകത്ത് സൂക്ഷിച്ച തുകയായിരുന്നു ഇത്.പറശ്ശിനിക്കടവിൽ നിർത്തിയിട്ട കാറിന്റെ ചില്ലുകൾ തകർത്ത് രണ്ട് ദിവസം മുമ്പ് രാമന്തളി സ്വദേശിനി രേഷ്മയുടെ മൂന്നര പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നതും പ്രതി സമ്മതിച്ചു.
ഇതേ തുടർന്ന് പൊലീസ് അന്വേഷണത്തിൽ നീല ജീൻസും ചെക്ക് ഷർട്ടും ധരിച്ച യുവാവാണ് കവർച്ചക്ക് പിന്നിലെന്ന വിവരം ലഭിച്ചു. സി.സി. ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് അബ്ദുൾ മുജീബാണ് പ്രതിയെന്ന് കണ്ടെത്തുകയായിരുന്നു. കവർച്ച ചെയ്തത് ഉൾപ്പെട്ട 74 ബഹ്റിൻ ദിനാർ ടൗണിലെ ഒരു കച്ചവട സ്ഥാപനത്തിൽ നിന്നും ഇന്ത്യൻ കറൻസിയാക്കി മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം കാറിൽ നിന്നും കവർച്ച ചെയ്ത സ്വർണ്ണാഭരണം തളിപ്പറമ്പിലെ ഒരു ജൂവലറിയിൽ വിൽക്കുകയായിരുന്നു. ഇതും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സിഐ.സത്യനാഥ്, എസ്ഐ കെ.പി.ഷൈൻ എഎസ്ഐ മാരായ രഘുനാഥ്, ശാർങ്ധർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പതിനാറാം വയസ്സിൽ കവർച്ച തുടങ്ങി. നാട്ടിൽ നിൽക്കാൻ കഴിയാതെ വന്നപ്പോൾ ആന്ധ്രാ പ്രദേശിൽ താവളമാക്കിയ മോഷ്ടാവായിരുന്നു ഷംസീർ. മതം മാറി രാധാകൃഷ്ണഭട്ട് എന്ന പേര് സ്വീകരിച്ചു. അവിടെ വിവാഹം കഴിക്കുകയും ചെയ്തു. പൊലീസ് വലവിരിച്ചപ്പോൾ വീണ്ടും തളിപ്പറമ്പിലേക്ക് മടങ്ങി. കവർച്ചയുടെ പുതിയ മേച്ചിൽ പുറങ്ങൾ തേടി കാറിന്റെ ഗ്ലാസ് തകർക്കൽ ആരംഭിച്ചു. ആദ്യമാദ്യം കാറിന്റെ ചില്ലുകൾ തകർത്തായിരുന്നു കവർച്ച. പിന്നീട് പ്രധാന ആയുധം സ്റ്റെയിൻസ് സ്റ്റീലിന്റെ സ്കെയിൽ മാത്രം. സ്കെയിൽ ഉപയോഗിച്ച് കാർ വാതിലിന്റെ റബ്ബർ ബീഡിങ്ങിന്റെ ഇടയിലൂടെ കടത്തി പൂട്ടു തുറക്കും. പിന്നീട് കാറിനകത്തുള്ള പണവും ആഭരണങ്ങളും കവരും. ഡബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉണ്ടായാലും അത് കാറിനകത്തു തന്നെ ഉപേക്ഷിക്കും. ഇങ്ങിനെ ഒട്ടേറെ സവിശേഷതകളുള്ള കള്ളനെ കഴിഞ്ഞ ദിവസം തളിപ്പറമ്പ് പൊലീസ് കസ്റ്റഡിയിലെത്തതോടെയാണ് പെരിയ കള്ളനും കുടുങ്ങിയത്. ഷംസീറിലൂടെയാണ് മുജീബിലേക്ക് പൊലീസ് എത്തുന്നത്.
കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ 17 തവണ വാഹനങ്ങളിൽ ഷംസീർ കവർച്ച നടത്തിയെന്നാണ് വിവരം. തളിപ്പറമ്പിനടുത്ത കരിമ്പം സ്വദേശി മൊയ്തീന്റെ സ്വിഫ്റ്റ് കാറിന്റെ ചില്ലുതകർത്ത് മുൻ സീറ്റിൽ വച്ചിരുന്ന ബാഗ് കവർന്നുകൊണ്ടായിരുന്നു കാർ ഗ്ലാസ് തകർത്തുകൊണ്ടുള്ള കവർച്ചയുടെ തുടക്കം. ആദ്യ ദിവസം തന്നെ മണിക്കൂറുകൾക്കകം പുഷ്പഗിരി സ്വദേശി വി.വി. അബ്ദുള്ളയുടെ ഇന്നോവ കാറിന്റെ ചില്ലു തകർത്ത് രണ്ടാമത്തെ കവർച്ചയും നടത്തി. രണ്ടേകാൽ ലക്ഷം രൂപയാണ് അതിൽ നിന്നും തട്ടിയെടുത്തത്. തുടർന്ന് തളിപ്പറമ്പും പരിസരവുമായി ഒരു ഡസനോളം കാറുകളിൽ ഇതേ ശൈലിയിൽ കവർച്ച നടത്തി. ഇതിലും വലിയ കള്ളനാണ് ഷംസീർ.
ചെറുപുഴയിൽ നടന്ന ഒരു കവർച്ചയിൽ പിടിയിലാവുകയും രണ്ട് മാസം ജയിലിൽ കിടക്കേണ്ടി വരികയും ചെയ്തു. ഇയാൾ ജയിലിലായപ്പോൾ സമാന കവർച്ചകളൊന്നും നടന്നുമില്ല. എന്നാൽ അടുത്ത മാസം തന്നെ മറ്റൊരു കാർ കവർച്ച നടന്നതോടെ പൊലീസിന് അന്വേഷണം തുടരേണ്ടി വന്നു. ഷംസീർ തന്നെ മറ്റൊരു കൂട്ടാളിയെ ഉപയോഗിച്ച് കവർച്ച നടത്തിയതാണെന്ന് പിന്നീട് തെളിയുകയായിരുന്നു. കാർ കവർച്ചക്ക് താനല്ല കാരണമെന്ന് അറിയിക്കാനുള്ള ശ്രമവും അതോടെ വിഫലമായി. കഴിഞ്ഞ ദിവസം ഉച്ച തിരിഞ്ഞ് കോൾ മൊട്ടയിലെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപ്ത്രിക്ക് സമീപം റോഡരികിൽ നിർത്തിയിട്ട കാറിൽ കവർച്ചാ ശ്രമം നടന്നു. പറശ്ശിനിക്കടവിലെ സ്നേക് പാർക്കിലെത്തിയതായിരുന്നു കുടുംബം. തിരിച്ചെത്തിയപ്പോൾ കാറിന്റെ ചില്ല് തകർത്ത നിലയിൽ കാണുകയും ചെയ്തു. ഈ കാറിൽ കാര്യമായൊന്നുമുണ്ടായിരുന്നില്ല.
തുടർന്നാണ് നാല് മണിയോടെ പറശ്ശിനിക്കടവ് പാലത്തിന് സമീപം നിർത്തിയിട്ട കാടാച്ചിറ സ്വദേശിയുടെ കാർ തകർക്കപ്പെട്ടത്. 18,000 രൂപ അതിൽ നിന്നും കവർന്നെടുത്തു. ബാഗിൽ പേഴ്സിനകത്ത് സൂക്ഷിച്ച തുകയായിരുന്നു ഇത്. ഇതേ തുടർന്ന് പൊലീസ് അന്വേഷണത്തിൽ നീല ജീൻസും ചെക്ക് ഷർട്ടും ധരിച്ച യുവാവാണ് കവർച്ചക്ക് പിന്നിലെന്ന വിവരം ലഭിച്ചു. സി.സി. ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് ഷംസീറിനെ പൊലീസ് തിരിച്ചറിഞ്ഞു. തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
Stories you may Like
- ഹമാസിനെ വിമർശിച്ച മുജാഹിദ് നേതാവ് അബ്ദുൽ മജീദ് സ്വലാഹിയെ അഭിനന്ദിച്ച് കാസ
- കരിക്കിനേത്ത് സിൽക്ക് ഗലേറിയ കൊള്ളയടിച്ച കേസിൽ പ്രതികൾ പിടിയിൽ
- തിരുവനന്തപുരത്ത് നിന്നും 100 പവൻ മോഷ്ടിച്ച സംഭവം; അന്വേഷണം ഊർജ്ജിതമാക്കി
- കോട്ടയം കൂരോപ്പടയിൽ വൈദ്യുതി വിച്ഛേദിച്ച് കടകളിൽ മോഷണം
- മലപ്പുറത്തെ ജൂവലറിയിൽനിന്നും മോഷണത്തിന് പിടിയിലാകുന്ന രണ്ടാം പർദക്കാരി
- TODAY
- LAST WEEK
- LAST MONTH
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- ടെക്നോപാർക്കിലെ ജീവനക്കാരിയായ ഭാര്യയെ മർദ്ദിച്ചത് ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനീയറായ ഭർത്താവ്; കഴുത്തിൽ മൊബൈൽ ചാർജ്ജ് കേബിൾ ഇട്ട് മുറുക്കി കൊല്ലാനും ശ്രമിച്ചു; മാട്രിമോണിയൽ സൈറ്റിലൂടെ ഒത്ത വിവാഹം; പൊലീസ് ഒത്തുകളിയിലും ആരോപണം; പന്തീരാങ്കാവിലേത് സംശയ രോഗം
- വിവാഹ സൽകാരത്തിന്റെ രാത്രി ഒരു മണിക്ക് തുടങ്ങിയ മർദ്ദനം; സംശയത്തിന്റെ പേരിൽ കേബിൾ കൊണ്ട് കഴുത്തിൽ മുറക്കി നവവധുവിനെ കൊല്ലാനും രാഹുൽ ശ്രമിച്ചു; താലിമാല ഊരിക്കൊടുത്ത ശേഷം ഭർത്താവിനെതിരെ പരാതി കൊടുത്തതും ഭാര്യ; പന്തീരാക്കാവിൽ ജാമ്യമില്ലാ വകുപ്പുകൾ; ഏഴാം ദിനത്തിലെ വേർപിരിയലിൽ കേസും
- 'ഇതുപോലെ വൃത്തികെട്ട കോമാളി വേഷം ഇഷ്ടമല്ല, സത്യത്തിൽ പെട്ടന്നു കണ്ടാൽ ആരും പേടിച്ചു പോകും, അറപ്പാകുന്നു'; ആൺകുട്ടികളെ ആണായിട്ടും പെൺകുട്ടികളെ പെൺകുട്ടിയായിട്ടും തന്നെ വളർത്തണം'; ഗായകൻ സന്നിധാനന്ദനെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപ പരാമർശം; വേദനിപ്പിച്ചെന്ന് സന്നിധാനന്ദൻ
- വിരുന്നെത്തിയ വീട്ടുകാർ കണ്ടത് നവ വധുവിന്റെ ശരീരത്തിലെ മർദനമേറ്റ പാടുകൾ; പൊലീസിൽ പരാതി നൽകി വധുവിന്റെ കുടുംബം: ഏഴാം നാൾ പൊലീസ് സ്റ്റേഷനിൽവെച്ച് താലിമാല മടക്കി നൽകി വേർപിരിഞ്ഞ് യുവദമ്പതികൾ
- ആറു കൊല്ലം മുമ്പ് കേരളാ കോൺഗ്രസ് ജയിച്ചത് യുഡിഎഫ് ബാനറിൽ; ജോസ് കെ മാണിയും കൂട്ടരും മുന്നണി മാറിയപ്പോൾ ഇനി ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ എംപിമാരും ഇടതുപക്ഷത്തിന്റേതായി; സീറ്റ് കൂടിയേ തീരുവെന്ന് കേരളാ കോൺഗ്രസ് എമ്മും സിപിഐയും; സിപിഎമ്മും വിട്ടുവീഴ്ചയ്ക്കില്ല; ഇടതിൽ കലാപക്കാലം
- പ്രതിക്കൂട്ടിൽ തലകുനിച്ചു നിന്ന് നിശബ്ദമായി വിധി കേട്ടു; യാതൊരു കൂസലുമില്ലാത്ത മുഖഭാവങ്ങളോടെ ശ്യാംജിത്ത്; പൊട്ടിക്കരഞ്ഞ് എല്ലാവർക്കും നന്ദി പറഞ്ഞ് വിഷ്ണുപ്രിയയുടെ സഹോദരിമാർ; പെൺകുട്ടിക്കൾക്ക് സ്വാതന്ത്ര്യം ഉറപ്പാക്കുന്ന വിധിയെന്ന് പ്രോസിക്യൂഷൻ; തലശേരി കോടതിയിൽ വൈകാരിക രംഗങ്ങൾ
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- വിശപ്പാണ് ലോകത്തിലെ ഏറ്റവും വലിയ സത്യം! ഗോതമ്പിനും പെട്രോളിനും വൈദ്യുതിക്കും മരുന്നിനും തീവില; ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടിയ ജനം പാക്കിസ്ഥാനെതിരെ; തീവ്രവാദത്തിന്റെ മുൻ ആഗോള ഫാക്ടറിയിൽ ഇപ്പോൾ സമരകാലം; അധിനിവേശ കാശ്മീർ ഇന്ത്യ തിരിച്ചുപിടിക്കുമോ?
- പെരിയ ഇരട്ടക്കൊല കേസിലെ പ്രതിയുടെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തതിനെച്ചൊല്ലിയുള്ള കോൺഗ്രസിലെ വിവാദം കാസർകോട് പൊട്ടിത്തെറിയാകുന്നു; പോസ്റ്റ് പിൻലവിച്ച ബാലകൃഷ്ണ പെരിയ നൽകുന്നത് വഴങ്ങാമെന്ന സന്ദേശമോ? ഇതെല്ലാം ശരത്ലാലിന്റെയും കൃപേഷിന്റെയും ആത്മാക്കൾ ഇത് പൊറുക്കുമോ? പെരിയയിൽ സമവായ നീക്കം സജീവം
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്