Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പെറ്റമ്മയെ പോലെ മാതൃഭാഷയെ സ്‌നേഹിക്കുന്ന മനുഷ്യരെക്കുറിച്ച് പരാമർശിച്ച മുഖ്യമന്ത്രിയുടെ നിലപാട് അനുകൂലമാകും എന്ന പ്രതീക്ഷയിൽ ഭാഷാസ്‌നേഹികൾ; നാളെ പിണറായി വിജയൻ പിഎസ്‌സി ചെയർമാനുമായി നടത്തുന്ന ചർച്ചയിൽ പ്രതീക്ഷിക്കുന്നത് അനുകൂല തീരുമാനം; തീരുമാനം എതിരെങ്കിൽ സമരം ശക്തമാക്കാൻ ഉറച്ച് ഐക്യമലയാള പ്രസ്ഥാനം

പെറ്റമ്മയെ പോലെ മാതൃഭാഷയെ സ്‌നേഹിക്കുന്ന മനുഷ്യരെക്കുറിച്ച് പരാമർശിച്ച മുഖ്യമന്ത്രിയുടെ നിലപാട് അനുകൂലമാകും എന്ന പ്രതീക്ഷയിൽ ഭാഷാസ്‌നേഹികൾ; നാളെ പിണറായി വിജയൻ പിഎസ്‌സി ചെയർമാനുമായി നടത്തുന്ന ചർച്ചയിൽ പ്രതീക്ഷിക്കുന്നത് അനുകൂല തീരുമാനം; തീരുമാനം എതിരെങ്കിൽ സമരം ശക്തമാക്കാൻ ഉറച്ച് ഐക്യമലയാള പ്രസ്ഥാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നാളെ പിഎസ്‌സി ചെയർമാനുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്താനിരിക്കുന്ന ചർച്ചയെ പ്രതീക്ഷയോടെ നോക്കി മലയാള ഭാഷാ സ്‌നേഹികൾ. പിഎസ്‌സി പരീക്ഷകൾ മലയാളത്തിൽ നടത്തണം എന്നാവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനം നടത്തുന്ന സമരത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിഎസ്‌സി ചെയർമാൻ എം കെ സക്കീറിനെ കാണുന്നത്. ഹിന്ദി ഭാഷാ വിവാദവുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ മാതൃഭാഷയെ കുറിച്ചുള്ള പരാമർശവും ഭാഷാ സ്‌നേഹികൾ വലിയ പ്രതീക്ഷയോടാണ് കാണുന്നത്.

പെറ്റമ്മയെപ്പോലെ മാതൃഭാഷയെ സ്‌നേഹിക്കുന്ന മനുഷ്യന്റെ ഹൃദയവികാരത്തിനു നേരെയുള്ള യുദ്ധപ്രഖ്യാപനമാണ് ഹിന്ദി ഭാഷയെ രാജ്യമാകെ പ്രാഥമിക ഭാഷയാക്കാനുള്ള ശ്രമം എന്നായിരുന്നു പിണറായി ഫേസ്‌ബുക്കിൽ കുറിച്ചത്. ഈ പശ്ചാത്തലത്തിൽ ഭാഷാ സ്‌നേഹികൾക്ക് അനുകൂലമായ തീരുമാനം എടുക്കാൻ പി എസ് സി ചെയർമാനോട് പിണറായി ആവശ്യപ്പെടും എന്നാണ് സമരക്കാരും കരുതുന്നത്.

മുഖ്യമന്ത്രി പിഎസ് സി യുമായി നാളെ നടത്തുന്ന ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് ഐക്യമലയാള പ്രസ്ഥാനം. പരീക്ഷകൾ മലയാളത്തിലാക്കണമെന്നാവശ്യപ്പെട്ട് പിഎസ്‌സി ആസ്ഥാനത്തിന് മുമ്പിൽ ഐക്യമലയാള പ്രസ്ഥാനം നടത്തുന്ന സമരം പതിനെട്ട് ദിവസം പിന്നിട്ടു.

കഴിഞ്ഞ മാസം 29 നാണ് പിഎസ്‌സി ആസ്ഥാനത്ത് ഐക്യമലയാള പ്രസ്ഥാനം നിരാഹാര സമരം തുടങ്ങിയത്. സമരത്തിന് സാംസ്കാരിക നായകർ പിന്തുണയുമായെത്തി. പ്രതിപക്ഷവും സമരം തീർക്കണമെന്നാവശ്യപ്പെട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിഎസ്‌സി ചെയർമാനുമായി ചർച്ച നടത്തുന്നത്.

കെഎഎസ് പരീക്ഷയുടെ പശ്ചാത്തലത്തിലായിരുന്നു ഐക്യമലയാള പ്രസ്ഥാനം സമരം തുടങ്ങിയത്. പക്ഷേ ചോദ്യങ്ങൾ മലയാളത്തിൽ ആക്കുന്നതിനെ പിഎസ് സി ഇതുവരെ അനുകൂലിച്ചിട്ടില്ല. ഉയർന്ന യോഗ്യത അടിസ്ഥാനമായ പരീക്ഷകളിൽ സാങ്കേതിക പദങ്ങൾക്കുള്ള പകരം പദങ്ങൾ കണ്ടെത്തുന്നതിന്റെ പ്രയാസമാണ് പ്രധാനമായും കമ്മീഷൻ നിരത്തിയത്. പക്ഷേ, പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ അനുകൂലമായ തീരുമാനം എടുക്കണം എന്ന് മുഖ്യമന്ത്രി പിഎസ്‌സിയോട് ആവശ്യപ്പെടും എന്നാണ് കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP