Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിറവയറുമായി ദുരിതാശ്വാസ ക്യാംപിലെത്തിയ സിന്ധു വീട്ടിലേക്ക് മടങ്ങിയത് നാല് ദിവസം പ്രായമുള്ള പിഞ്ച്കുഞ്ഞുമായി; മുണ്ടേരി വനത്തിലെ തണ്ടൻകല്ല് കോളനിയിലേക്ക് പോകാൻ നടന്നത് രണ്ട് കിലോമീറ്റർ

നിറവയറുമായി ദുരിതാശ്വാസ ക്യാംപിലെത്തിയ സിന്ധു വീട്ടിലേക്ക് മടങ്ങിയത് നാല് ദിവസം പ്രായമുള്ള പിഞ്ച്കുഞ്ഞുമായി; മുണ്ടേരി വനത്തിലെ തണ്ടൻകല്ല് കോളനിയിലേക്ക് പോകാൻ നടന്നത് രണ്ട് കിലോമീറ്റർ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: പ്രസവം കഴിഞ്ഞ് നാലാം ദിവസം പിഞ്ച്കുഞ്ഞുമായി സിന്ധു വീട്ടിലേക്ക് തിരികെ നടന്നത് രണ്ട് കിലോമീറ്റർ. മുണ്ടേരി വനത്തിനുള്ളിലെ തണ്ടൻകല്ല് കോളനിയിൽ സിന്ധു എന്ന പൂർണ ഗർഭിണിയിയെ പ്രളയത്തിൽ പയ്യാനിപ്പുഴ കരകവിഞ്ഞതോടെ ഏറെ ബുദ്ധിമുട്ടിയായിരുന്നു പുറംലോകത്ത് എത്തിച്ചത്. എന്നാൽ, നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രസവം കഴിഞ്ഞ് മുണ്ടേരി വിത്തികൃഷിത്തോട്ടത്തിലെ ക്യാംപിൽ എത്തിയതോടെയാണ് എങ്ങനെയും വീട്ടിൽ തിരിച്ചെത്തിയാൽ മതി എന്ന നിലപാട് യുവതി എടുത്തത്.

നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ബുധനാഴ്ചയാണ് ആൺകുഞ്ഞിനെ പ്രസവിച്ചത്. ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തപ്പോൾ ഒരു ദിവസം മുണ്ടേരി വിത്തുകൃഷിത്തോട്ടത്തിലെ ക്യാംപിൽ കഴിഞ്ഞു. ജനൽപാളികൾ പോലുമില്ലാത്ത കെട്ടിടത്തിൽ കുഞ്ഞുമായി കഴിയാൻ പറ്റാതെ വന്നതോടെയാണ് കോളനിയിലേക്കു തന്നെ മടങ്ങാൻ തീരുമാനിച്ചത്. 4 ദിവസം മാത്രമായ കുഞ്ഞുമായി സിന്ധുവും മാതാവ് ലീലയും ഭർത്താവ് ശശിയും ഇന്നലെ ഉച്ചയ്ക്കാണ് കാടുതാണ്ടി കോളനിയിലെത്തിയത്.

പ്രളയം തകർത്തെറിഞ്ഞ ആദിവാസി ഊരിലേക്ക് പ്രതീക്ഷയുടെ പുതുജീവനുമായാണ് സിന്ധുവെത്തിത്. പ്രസവിച്ച് നാലാം നാൾ കൈക്കുഞ്ഞുമായി 2 കിലോമീറ്റർ കാട്ടുവഴി താണ്ടിയാണ് അവർ വീണ്ടും കോളനിയിലേക്ക് എത്തിയത്. കൈക്കുഞ്ഞുമായി കോളനിയിലെ ജീവിതവും ദുരിതമാണ്. എന്തെങ്കിലും അസുഖം വന്നാൽ ആശുപത്രിയിലെത്തിക്കാൻ മാർഗമില്ല. ഇതിനു പുറമേ കാട്ടാന ഭീതിയുമുണ്ട്. കാട്ടാനകളെ പ്രതിരോധിക്കാൻ കോളനിക്കു ചുറ്റും സ്ഥാപിച്ച മതിൽ പ്രളയത്തിൽ തകർന്നിരിക്കയാണ്. പുറംലോകവുമായി ബന്ധപ്പെടാൻ ആശ്രയിച്ചിരുന്ന റോഡ് പ്രളയത്തിൽ തകർന്നതോടെ നിറവയറുമായി സിന്ധുവിനെ നടത്തി മുണ്ടേരി ഗവ. സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിൽ എത്തിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP