കണ്ണൂർ കൈത്തറിയുടെ വിദേശ വിപണി കയ്യടക്കി ബംഗ്ലാദേശും വിയറ്റ്നാമും തമിഴ്നാടും; കണ്ണൂർ കൈത്തറിയുടെ പേരിൽ കടൽ കടന്നതിൽ ഭൂരിഭാഗവും തമിഴ്നാട്ടിൽ ഉത്പ്പാദിപ്പിച്ച പവർലൂം തുണിത്തരങ്ങൾ; പാരമ്പര്യ വാദത്തിൽ പിടിച്ചു നിന്ന് ഭാഗികമായ യന്ത്ര വൽക്കരണത്തെ പോലും പിന്തുണയ്ക്കാതെ സർക്കാർ; കൈത്തറിയുടെ മേന്മ യന്ത്രത്തറിയിൽ ഉത്പ്പാദിപ്പിക്കുന്ന സഹകരണ സംഘത്തിനും പരിഗണനയില്ല
രഞ്ജിത്ത് ബാബു
കണ്ണൂർ: കണ്ണൂരിന്റെ അഭിമാന വ്യവസായമാണ് കൈത്തറി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൈത്തറിയുടെ പെരുമ ഇന്നും നിലനിൽക്കുന്നുണ്ടെങ്കിലും കൈത്തറി ഇവിടെ നാമാവശേഷമായിക്കൊണ്ടിരിക്കയാണ്. 1968 ൽ 1,28,000 ലേറെ തറികൾ കണ്ണൂരിൽ പ്രവർത്തിച്ചിരുന്നു. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽപെട്ടവരായിരുന്നു കൈത്തറി തൊഴിലാളികളിൽ ഭൂരിഭാഗവും. എന്നാൽ ഈ വ്യവസായത്തിന്റെ തകർച്ച ജനജീവിതത്തെ തകിടം മറിച്ചിരിക്കയാണ്. ഇന്ന് 10,000 തറികൾ പോലും ഈ മേഖലയിലില്ല. കൈത്തറിയെ പുനഃരുജ്ജീവിപ്പിക്കാനുള്ള എല്ലാ സർക്കാർ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. കണ്ണൂർ കൈത്തറി എന്ന പ്രശസ്തമായ പേരിൽ തമിഴ്നാട്ടിൽ നിന്നും പവർലൂമിൽ ഉത്പ്പാദിപ്പിച്ച് വൻ ലാഭം കൊയ്ത കയറ്റുമതിക്കാർ തന്നെയാണ് ഈ തകർച്ചക്ക് പ്രധാന കാരണങ്ങളിലൊന്ന്.
അതോടെ കേരളത്തിലെ തറികൾ നടത്തിയിരുന്നവർ കുത്തുപാളയെടുത്തു. ബംഗ്ലാദേശും വിയറ്റ്നാമും അടക്കമുള്ള രാഷ്ടരങ്ങൾ കൈത്തറിയെ യന്ത്രത്തറിയാക്കി മാറ്റി യൂറോപ്യൻ വിപണി പിടിച്ചടക്കി കഴിഞ്ഞു. എന്നിട്ടും വിദേശികൾ ഏറെ കൊതിക്കുന്ന കണ്ണൂർ കൈത്തറിയെ കാലികമായും മാറ്റിയെടുക്കാൻ നമുക്കായില്ല.വിദേശ രാജ്യങ്ങളിൽ ചിലത് കണ്ണൂർ കൈത്തറി എന്നതിന് പകരം കണ്ണൂർ കോട്ടൺ എന്ന നിലയിലേക്ക് എത്തിച്ചേരുകയും ചെയ്തു. അതോടെ ചിലർ കണ്ണൂർ കൈത്തറി യന്ത്രത്തറിയിൽ ഉത്പ്പാദിപ്പിക്കാനും ആരംഭിച്ചു. കൈത്തറിയിൽ തുണിയുണ്ടാക്കാൻ ഭാരിച്ച ചെലവുള്ളതിനാൽ യന്ത്രത്തറിയിലേക്ക് മാറിയവർക്ക് പിടിച്ചു നിൽക്കാനെങ്കിലുമായി. നൂൽ ചുറ്റുന്നതും ചായം കൊടുക്കുന്നതും പാവ് വിരിക്കുന്നതുമെല്ലാം കൈത്തറിക്ക് സമാനം തന്നെ.
നെയ്ത് മാത്രം യന്ത്രം വെച്ച് ചെയ്യുന്നു. അതുകൊണ്ടു തന്നെ തുണികളിൽ വലിയ വ്യത്യാസവുമില്ല. കൈത്തറി കയറ്റുമതിക്കാർ ലാഭം കൊയ്യാൻ വേണ്ടി ്ഉപയോഗിച്ച രീതി കണ്ണൂരിലും പ്രയോഗിക്കാൻ തുടങ്ങി. കൈത്തറി സഹകരണ സംഘത്തിലെ തൊഴിലാളിക്ക് ദിവസ വേതനം ഇന്ന് ലഭിക്കുന്നത് 400 മുതൽ 500 വരെയാണ്. വർഷത്തിൽ ഭൂരിഭാഗവും പണിയില്ലാത്ത നാളുകളിൽ അതുമില്ല. സ്വകാര്യ മേഖലയിലെ കൈത്തറി സ്ഥാപനങ്ങളിൽ 350 രൂപയാണ് പരമാവധി ദിവസക്കൂലി. ഇക്കാരണങ്ങളാൽ പുതുതലമുറയിൽ ആരും തന്നെ കൈത്തറി മേഖലയിലേക്ക് കടന്നു വരുന്നുമില്ല.അതിനാൽ ഈ മേഖലയിലെ തകർച്ച നേരിട്ടവർ ചേർന്ന് കണ്ണൂർ ജില്ലാ പവർ ലൂം ഓണേഴ്സ് ഇൻഡസ്ട്രിയിൽ പ്രൊഡക്ഷൻ ആൻഡ് മാർക്കറ്റിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിച്ച് ഉത്പ്പാദനം ആരംഭിച്ചു.
ടെക്സ്കോ എന്ന പേരിൽ ഇവർ തുണി വിപണിയിലുമെത്തിച്ചിട്ടുണ്ട്. എന്നാൽ സർക്കാർ തലത്തിൽ തികഞ്ഞ അവഗണനയാണ് ഈ സംഘത്തിന് നേരിടേണ്ടി വരുന്നത്. സംഘം രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയാൽ സഹായിക്കാമെന്ന വാഗ്ദാനം നൽകിയിരുന്നുവെങ്കിലും കൈത്തറിക്ക് മാത്രമേ സഹായം നൽകൂ എന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് സംഘം പ്രസിഡണ്ട് എം. പ്രഭാകരൻ പറയുന്നു. സർക്കാർ സ്ഥാപനങ്ങളിലോ ആരോഗ്യ വകുപ്പോ സാമൂഹ്യക്ഷേമ വകുപ്പോ ഒന്നും തന്നെ കേരളത്തിൽ ഉത്പ്പാദിപ്പിക്കുന്ന തുണിത്തരങ്ങൾ വാങ്ങുന്നില്ല. എല്ലാം അന്യ സംസ്ഥാനങ്ങളിൽ നിന്നും ഉത്പ്പാദിപ്പിക്കുന്ന വൻകിട കമ്പനികളുടെ തുണികളാണ് ഉപയോഗിക്കുന്നത്.
തങ്ങൾ ആവശ്യവുമായി പോകുമ്പോൾ കൈത്തറിയെ മാത്രമേ സഹായിക്കൂ എന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. എന്നാൽ കൈത്തറിയെ പ്രോത്സാഹിപ്പിക്കാൻ സ്ക്കൂൾ വിദ്യാർത്ഥികൾക്ക് അനുവദിച്ച യൂനിഫോമിൽ കുത്തക കമ്പനികളുടെ തുണിത്തരങ്ങൾ ആധിപത്യം സ്ഥാപിച്ചിരിക്കയാണ്.ഭാഗികമായെങ്കിലും യന്ത്ര വൽക്കരണം കൊണ്ടേ കൈത്തറി മേഖലയെ പിടിച്ചു നിർത്താൻ കഴിയൂ. വിദേശ രാജ്യങ്ങളിൽ മിക്ക രാജ്യങ്ങളും മേന്മയുള കോട്ടൺ എന്ന ഡിമാന്റ് മാത്രമേ വെക്കുന്നൂള്ളൂ. അവർക്ക് വേണ്ടുന്ന തുണി വേണ്ടുന്ന സമയത്ത് ഉത്പ്പാദിപ്പിക്കാൻ പരമ്പരാഗത കൈത്തറി മേഖലക്ക് കഴിയുന്നില്ല.
അതിനാൽ തമിഴ്നാട്ടിൽ നിന്നും മറ്റും യന്ത്രത്തറിയിൽ നിന്ന് നെയ്ത തുണി കടൽ കടക്കുന്നു. കേരളത്തിന് ഈ മേഖലയിൽ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. നിലവിലുള്ള കൈത്തറി മേഖലയെ നിലനിർത്തി തന്നെ ഭാഗിക യന്ത്ര വൽക്കരണം നടത്തേണ്ടത് അനിവാര്യമായിരിക്കയാണ്. എന്നാൽ അതിന് തടസ്സം കൈത്തറി മേഖലയിലെ യൂനിയനുകളും രാഷ്ട്രീയ പാർട്ടികളുമാണ്. കൂടുതൽ ഉത്പ്പാദിപ്പിച്ച് വിദേശ ഓഡറുകൾ നേടാനുള്ള സാഹചര്യം ഉണ്ടാക്കാൻ സർക്കാറും ശ്രമിക്കുന്നില്ല.
പുതിയ തലമുറയെ ഈ മേഖലയിലേക്ക് ആകർഷിക്കാനും കൂടുതൽ വേതനം നൽകാനും ശ്രമിക്കേണ്ടതിന് പകരം വിലങ്ങു തടിയായി നിൽക്കുകയാണ് അധികൃതർ. ഏറെ കൊട്ടിഘോഷിച്ച സ്ക്കൂൾ യൂനിഫോമിൽ കൈത്തറിയുടെ പങ്ക് വളരെ ശോഷിച്ചതാണ്. അന്യ സംസ്ഥാനങ്ങളിലെ വൻകിട മില്ലുകളുടെ തുണിത്തരങ്ങളാണ് സ്ക്കൂൾ യൂനിഫോറത്തിലെ ഏറിയ പങ്കും. കാര്യങ്ങൾ ഇങ്ങിനെയായിട്ടും കേരളത്തിലെ പവർ ലൂം മേഖലയെ സർക്കാർ തന്നെ തകർക്കുന്ന സമീപനമാണ് സ്വീകരിച്ചു പോന്നത്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍