താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി : സുപ്രീം കോടതിയുടെ ഉത്തരവുപ്രകാരം പൊളിക്കേണ്ട മരടിലെ ഫ്ളാറ്റുകളുടെ ഉടമകൾക്കുള്ള നഷ്ടപരിഹാരത്തിന്റെ ഭാരം പൊതു ഖജനാവിൽ കെട്ടിവയ്ക്കാനുള്ള സമരത്തിന് പിന്നിലെ ശക്തികൾ ഫ്ളാറ്റ് നിർമ്മാതാക്കൾ. നഷ്ടപരിഹാരം സർക്കാരിൽ നിന്ന് വാങ്ങി നൽകും. അല്ലാത്ത പക്ഷം ഏത് വിധേനയും പൊളിക്കുന്നത് തടയും എന്നീ ഉറപ്പാണ് ഉടമകൾക്ക് നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്. നിർമ്മാതാക്കളുടെ ഉപദേശപ്രകാരമാണു ഫ്ളാറ്റുടമകൾ കേസുമായി നീങ്ങുന്നതെന്നതു സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഉടമകളിലാരും നഷ്ടപരിഹാരത്തിനു വേണ്ടി നിർമ്മാതാക്കൾക്കെതിരേ കോടതിയെ സമീപിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ മരടിൽ കരുതലോടെ നീങ്ങാൻ പിണറായി സർക്കാർ തീരുമാനിച്ചു കഴിഞ്ഞു. ഭരണപരിഷ്കരണ കമ്മീഷൻ അധ്യക്ഷൻ വി എസ് അച്യുതാനന്ദൻ അടക്കമുള്ള വിമർശനങ്ങൾ കണക്കിലെടുത്താണ് തീരുമാനം.
ഫ്ളാറ്റ് വിൽപ്പനയിലൂടെ 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളാണു രാഷ്ട്രീയ പിന്തുണയോടെ തലയൂരാൻ നീക്കം നടത്തുന്നത്. ഇതിന് സിപിഎം എംഎൽഎയുടെ പോലും പിന്തുണയുണ്ട്. ഫ്ളാറ്റ് പൊളിക്കാൻ നിയമ നടപടി എടുക്കുന്ന നഗരസഭാ സെക്രട്ടറി എം ആരിഫ് ഖാനെ സമ്മർദ്ദത്തിലാക്കാൻ തൃപ്പുണിത്തുറ എംഎൽഎ കൂടിയായ എം സ്വരാജ് രംഗത്ത് വന്നത് ഉദ്യോഗസ്ഥരെ വെട്ടിലാക്കുന്നുണ്ട്. ഫ്ളാറ്റ് ഉടമകളെ ഒഴുപ്പിക്കാൻ അനുവദിക്കില്ലെന്ന ഭീഷണിയാണ് സ്വരാജ് നടത്തിയത്. എന്തിനാണ് താൻ ഇവിടേക്ക് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് സ്വരാജ് തട്ടി കയറി. സുപ്രീംകോടതി വിധി നടപ്പാക്കാനെന്നായിരുന്നു സെക്രട്ടറിയുടെ മറുപടി. ഫ്ളാറ്റിൽ നഗരസഭ നോട്ടീസ് ഒട്ടിച്ചതിനെ പോലും എംഎൽഎ ചോദ്യം ചെയ്തു. ഈ വിഷയത്തിൽ വി എസ് അച്യുതാനന്ദൻ നടത്തിയ പ്രതികരണം സ്വരാജ് അടക്കമുള്ളവരെ വെട്ടിലാക്കിയിട്ടുണ്ട്.
അതിനിടെ കോടതി ഉത്തരവുണ്ടായാൽ ഫ്ളാറ്റുകൾ ഒഴിയേണ്ടി വരികയോ പൊളിച്ചു കളയുകയോ ചെയ്യും എന്ന് വ്യക്തമാക്കിയാണ് കെട്ടിട്ട നിർമ്മാതാക്കൾക്ക് നഗരസഭ നിർമ്മാണ അനുമതി നൽകിയത് എന്ന് രേഖകളിൽ നിന്നും വ്യക്തമായി. ഫ്ളാറ്റ് നിർമ്മാണം നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കി കൊണ്ടാണ് നഗരസഭ ഫ്ളാറ്റ് നിർമ്മാതാക്കൾക്ക് കൈവശവകാശരേഖ കൈമാറിയത്. കെട്ടിട്ടം എപ്പോൾ വേണമെങ്കിലും പൊളിച്ചു മാറ്റേണ്ടി വരും എന്ന നഗരസഭയുടെ നിബന്ധന അംഗീകരിച്ചാണ് ഫ്ളാറ്റ് നിർമ്മാതാക്കൾ കെട്ടിട്ടം നിർമ്മിച്ചതും അത് വിറ്റതും. അതുകൊണ്ടു തന്നെ ബിൽഡർമാർക്ക് കൈകഴുകാൻ കഴിയുകയുമില്ല. ജെയിൻ, ആൽഫ വെഞ്ചേഴ്സ് എന്നീ ഫ്ളാറ്റ് നിർമ്മാതാക്കളുടെ പാർപ്പിട സമുച്ചയങ്ങൾക്കാണ് മരട് നഗരസഭ മേൽപ്പറഞ്ഞ രീതിയിൽ യുഎ നമ്പർ കൈമാറിയത്. നിയമം ലംഘിച്ച് നിർമ്മിക്കുന്ന കെട്ടിട്ടങ്ങൾക്കാണ് യുഎ നമ്പർ നൽകുന്നത്. യുഎ നമ്പർ നൽകിയിരിക്കുന്ന കെട്ടിട്ടങ്ങൾ എപ്പോൾ വേണമെങ്കിലും പൊളിച്ചു കളയാൻ സാധിക്കും. ഹോളിഫെയ്ത്ത്, ഗോൾഡൻ കായലോരം എന്നീ പാർപ്പിട സമുച്ചയങ്ങൾക്കും ഉപാധികളോടെയാണ് കെട്ടിട്ട നമ്പർ നൽകിയിരിക്കുന്നത്.
തീരദേശസംരക്ഷണനിയമം ലംഘിച്ചതിനെ തുടർന്ന് മരട് നഗരസഭ നേരത്തെ തന്നെ ഫ്ളാറ്റ് നിർമ്മാതാക്കൾക്ക് സ്റ്റോപ്പ് മെമോ നൽകിയിരുന്നു. ഇതു ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ച ബിൽഡർമാർ കോടതിയിൽ നിന്നും കിട്ടിയ ഇടക്കാല വിധിയുടെ ബലത്തിലാണ് ഫ്ളാറ്റുകളുടെ നിർമ്മാണവും കച്ചവടവും നടത്തിയത്. കെട്ടിട്ട നമ്പർ നൽകണമെന്ന ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് മരട് നഗരസഭ കെട്ടിട്ടത്തിന് ഉപാധികളോട് അനുമതി നൽകിയത്. കൈവശാവാകാശ രേഖകളിലടക്കം ഇക്കാര്യം നഗരസഭ വ്യക്തമായി പറയുന്നുമുണ്ട്. തങ്ങളുടെ ഫ്ളാറ്റുകൾക്ക് എന്തെങ്കിലും നിയമപ്രശ്നം ഉള്ളതായി കെട്ടിട്ടനിർമ്മാതാക്കൾ ഒരിക്കൽ പോലും അറിയിച്ചിട്ടില്ലെന്ന് താമസക്കാർ ആവർത്തിച്ചു വ്യക്തമാക്കിയ സാഹചര്യത്തിൽ ഇക്കാര്യങ്ങളൊക്കെ മറച്ചു വച്ചാണ് ബിൽഡർമാർ ഫ്ളാറ്റുകൾ താമസക്കാർക്ക് വിറ്റത് എന്നാണ് സൂചന. ഇതിന് പിന്നാലെയാണ് വി എസ് അച്യുതാനന്ദൻ അടക്കമുള്ളവർ വിമർശനവുമായി രംഗത്ത് വന്നത്.
ഇന്നലെ വൈകിട്ടു നാലരയോടെ പൊലീസ് സംരക്ഷണത്തിൽ നോട്ടീസ് നൽകാനെത്തിയ നഗരസഭാ സെക്രട്ടറി എം. മുഹമ്മദ് ആരിഫ് ഖാനെ ഹോളി ഫെയ്ത്ത് ഫ്ളാറ്റിലെ താമസക്കാർ ഗേറ്റിൽ തടഞ്ഞു. സ്ഥലത്തുണ്ടായിരുന്ന എം. സ്വരാജ് എംഎൽഎ. നഗരസഭാ സെക്രട്ടറിയുടെ നടപടിയെ ചോദ്യം ചെയ്തു. ഞാൻ എന്റെ ജോലിയാണു ചെയ്യുന്നതെന്നു സെക്രട്ടറി മറുപടി നൽകി. ഗോബാക്ക് വിളികളോടെ പ്രതിഷേധം കനത്തപ്പോൾ മതിലിൽ നോട്ടീസ് പതിപ്പിച്ചശേഷം സംഘം മടങ്ങി. പൊലീസ് ഒന്നിലും ഇടപെട്ടില്ല. ഫ്ളാറ്റിൽ എല്ലാവിധ നിയമങ്ങളും അനുസരിച്ചും പാലിച്ചും താമസിക്കുന്നവരെ ഇറക്കിവിടാൻ വന്നാൽ അതിനെ ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിച്ച് തടയുമെന്നാണ് എം സ്വരാജ് എംഎൽഎ പറയുന്നത്. ആർട്ടിക്കിൾ 21 ഉറപ്പുനൽകുന്ന മാന്യമായി ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ് ഒഴിപ്പിക്കൽ ഭീഷണിയിലൂടെ ഉണ്ടായിട്ടുള്ളത്. അവധിദിനത്തിൽ മരട് നഗരസഭാ സെക്രട്ടറി നൽകിയ ഒഴിപ്പിക്കൽ നോട്ടീസ് നിയമപരമായി നിലനിൽക്കുന്നതല്ലെന്നും സ്വരാജ് പറയുന്നു.
നിർമ്മതാക്കളുടെ കള്ളക്കളികളാണ് അച്യുതാനന്ദനും എൻകെ പ്രേമചന്ദ്രനും ടിഎൻ പ്രതാപനും ചർച്ചയാക്കുന്നത്. അതിനിടെ, ഫ്ളാറ്റുകൾ നിയമാനുസൃതം വിൽപ്പന നടത്തിയതാണെന്നു ചൂണ്ടിക്കാട്ടി അവർ മരട് നഗരസഭയ്ക്കു കത്തുനൽകിയത് ഇതിന്റെ ഭാഗമാണ്. അതിനിടെ കോടതികളുടെ പരിഗണനയിലുള്ള കേസിൽപ്പെട്ട വസ്തുവാണു വിൽക്കുന്നതെന്നു ബോധ്യപ്പെടുത്തിയില്ലെന്നാരോപിച്ച് ചില ഉടമകൾ നിർമ്മാതാക്കൾക്കെതിരെ തിരിഞ്ഞിട്ടുണ്ട്. വസ്തു െകെമാറ്റ നിയമപ്രകാരം നിർമ്മാതാക്കൾക്കെതിരെ ഉടമകൾക്ക് നിയമനടപടിക്കു ശ്രമിക്കാം. എന്നാൽ ഇതിന് ആരും തുനിഞ്ഞിട്ടുമില്ല. ഇതിന്റെ പിന്നിൽ ബിൽഡർമാരാണെന്നാണു സർക്കാരിന്റെ നിഗമനം. ഉടമകൾ നിർമ്മാതാക്കളുടെ തിരക്കഥയ്ക്കൊത്തു ചലിക്കുകയാണെന്നും തങ്ങൾ പറയുന്നതൊന്നും ഫ്ളാറ്റുടമകൾ കേൾക്കുന്നില്ലെന്നും സർക്കാർ കരുതുന്നു.
ബാധ്യത സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള ബിൽഡർമാരുടെ തന്ത്രത്തിന്റെ ഭാഗമാണ് ഇത്. പൊതുതാൽപ്പര്യമെന്നു കണക്കാക്കാൻ കഴിയാത്ത കാര്യത്തിൽ ഖജനാവിലെ പണം ചെലവാക്കുന്നതു പുതിയ നിയമപ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യതയും ഉണ്ട്. തങ്ങൾ നിയമാനുസൃതം കൈമാറ്റം ചെയ്ത ഫ്ളാറ്റുകളുടെ കാര്യത്തിൽ ഇപ്പോൾ തങ്ങൾക്കു ബാധ്യതയില്ലെന്നാണ് മരട് നഗരസഭയ്ക്ക് നിർമ്മാതാക്കൾ നൽകിയ മറുപടിയിൽ ഉള്ളത്. ഇക്കാര്യം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ പ്രതിരോധത്തിലായ കമ്പനിയുടമകൾ ഇന്നലെ വൈകിട്ട് താമസക്കാർക്കു പിന്തുണ പ്രഖ്യാപിച്ച് സമരപ്പന്തലിലെത്തി. ഫ്ളാറ്റുകളുടെ ഉടമകൾക്കു നൽകേണ്ടിയിരുന്ന നോട്ടീസ് നിർമ്മാണക്കമ്പനിക്കു നൽകിയതിനെയാണു ചോദ്യംചെയ്തതെന്നും നഗരസഭയ്ക്കു നൽകിയ മറുപടി വളച്ചൊടിക്കുകയായിരുന്നെന്നും ഹോളി ഫെയ്ത്ത് കമ്പനി ഡയറക്ടർ സാനി ഫ്രാൻസിസ് പറഞ്ഞു.
പൊളിക്കേണ്ട പട്ടികയിലുള്ള ആൽഫ സെറീൻ ഡയറക്ടർ ജെ. പോൾ രാജും താമസക്കാർക്കു പിന്തുണയറിയിച്ച് ഹോളി ഫെയ്ത്തിലെത്തി. നിയമപ്രകാരം രജിസ്റ്റർ ചെയ്തു വാങ്ങിയ ഫ്ളാറ്റുകൾക്ക് ഉടമകൾ വർഷങ്ങളായി സ്വന്തം പേരിൽ നികുതി അടയ്ക്കുന്നുണ്ട്. അവർക്കു നൽകേണ്ട നോട്ടീസ് നഗരസഭ തങ്ങൾക്കു നൽകിയതിലാണ് എതിർപ്പ്. ബാധ്യതയില്ലെന്നോ െകെകഴുകിയെന്നോ പറഞ്ഞിട്ടില്ലെന്നും പോൾ രാജ് വിശദീകരിച്ചു. കെട്ടിട നിർമ്മാതാക്കൾ കൈയൊഴിഞ്ഞാലും ഫ്ളാറ്റുകൾ വിട്ടുപോകില്ലെന്ന നിലപാടിലാണ് താമസക്കാർ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്