1,80,000 രൂപയുടെ തോക്കിന്റ ലൈസൻസ് കിട്ടാൻ 25,000 രൂപ കൈക്കൂലി നൽകണമെന്ന് പറഞ്ഞവരാണ് കേരളം ഭരിക്കുന്നത്; അപ്പോൾ ഒരുകോടിയുടെ ഫ്ളാറ്റിന്റെ കാര്യം പറയണോ? മരടിലെ ഫ്ളാറ്റ് വിഷയത്തിൽ സുപ്രീം കോടതി വിധി എന്ന മതിൽ താഴ്ത്തിക്കെട്ടി ഛോട്ടാ കള്ളന്മാർക്ക് കൂടി വിലസാനുള്ള വഴിയാണ് കോടിയേരിയും ചെന്നിത്തലയും ശ്രീധരൻ പിള്ളയും എല്ലാം ഒരുക്കിക്കൊടുക്കുന്നത്; മാഫിയകൾ എഴുതിക്കൊടുത്ത് സക്രിപ്റ്റാണ് ഇവർ വായിക്കുന്നതെന്ന് ഹിമവൽ ഭദ്രാനന്ദ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മരടിലെ ഫ്ളാറ്റ് പൊളിച്ചുമാറ്റാൻ ഉത്തരവിട്ട സുപ്രീംകോടതി നിലപാടിനെ പിന്തുണച്ച് വി എസ് അച്യുതാനന്ദൻ രംഗത്തെത്തുമ്പോൾ വെട്ടിലായത് ഫ്ളാറ്റ് നിർമ്മാതാക്കൾ മാത്രമല്ല ഭരണകക്ഷിയായ സിപിഎം കൂടിയാണ്. ഇതോടെ ഫ്ളാറ്റ് ഉടമകളുടെ സർക്കാരിനെതിരായ സമരവും തുറന്നു കാട്ടപ്പെടുകയാണ്. രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്ന വാദവും ഇതോടെ മുറുകുകയാണ്. കൊച്ചി പോലെ തന്ത്രപ്രധാനമായ സ്ഥലത്ത് ഇത്രയും വലിയ നിയമലംഘനം നടന്നിട്ടും അതറിഞ്ഞില്ലെന്ന് നടിക്കുന്ന രാഷ്ട്രീയക്കാർ ഇപ്പോൾ ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്നും അവരുടെ നിലപാടുകൾ പ്രഹസനം മാത്രമാണെന്നും വിമർശിക്കുകയാണ് ഹിമവൽ ഭദ്രാനന്ദ.
മുത്തങ്ങ സമരം നടന്നപ്പോൾ ഇവരെയൊന്നും കണ്ടില്ലെന്നും പാവങ്ങൾക്കൊപ്പമല്ല, പണക്കാർക്കൊപ്പമാണ് രാഷ്ട്രീയക്കാരെന്നും ഭദ്രാനന്ദ പറയുന്നു. 'ഹോളിഫെയ്ത്ത് എന്ന് ഫ്ളാറ്റിന് പേരിട്ട് വമ്പൻ സ്രാവുകളെ ചൂഷണം ചെയ്യുന്നവർക്ക് പുറമേ ചെറുമീനുകൾക്ക് കൂടി അവിടെ കയറി വിലസാനുള്ള വഴിയല്ലേ, രാഷ്ട്രീയക്കാർ ഒരുക്കുന്നത്. ഈ ഫ്ളാറ്റ് ഉടമകളെ പിടിക്കണം. അവരുടെ പേര് പറയാൻ പോലും ഇവന്മാർ തയ്യാറായിട്ടില്ല. ഈ പേനയുന്തുകാരും മൈക്കെടുപ്പുകാരുമൊക്കെ കോടിയേരിയെയും മറ്റും കാണുമ്പോൾ ചോദിക്കാത്തത് എന്താണ് ഈ നിയമലംഘനമൊക്കെ നടന്നപ്പോൾ നിങ്ങളല്ലേ അധികാരത്തിലിരുന്നത്? 'ഭദ്രാനന്ദ ചോദിക്കുന്നു. 180,000 രൂപയുടെ തോക്കിന്റെ ലൈസൻസ് ലഭിക്കണമെങ്കിൽ 25,000 രൂപ കൈകൂലി നൽകണമെന്ന് പറഞ്ഞവരാണ് കേരളം ഭരിക്കുന്നത്, അപ്പോൾ 10000000 രൂപയുടെ ഫ്ളാറ്റിന്റെ കാര്യം പറയണോ എന്നു ഭദ്രാനന്ദ ചോദിക്കുന്നു.
ഭദ്രാനന്ദയുടെ ഫേസബുക്ക് ലൈവിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ:
മരട് ഫ്ളാറ്റ് വിഷയത്തിൽ വി എസ്.അച്യുതാനന്ദൻ സുപ്രീംകോടതിയുടെ നിലപാടിനെ ശരി വച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. കമ്യൂണിസ്റ്റ് വിശ്വാസം കെടാതെ കാത്തുസൂക്ഷിക്കുന്ന വ്യക്തി എന്ന നിലയിൽ ഈ നിലപാടാണ് സ്വീകാര്യം. നിയമം നിയമത്തിന്റെ വഴിക്ക് പോകണം. നിയമത്തിന്റെ ഭാഗത്ത് നിന്ന് ചില കാര്യങ്ങൾ മനസിലാക്കേണ്ടതുണ്ട്.
2006 ൽ വി എസ് മുഖ്യമന്ത്രിയായിരിക്കുമ്പോഴും, കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് പിണറായി വിജയൻ എന്ന കമ്യൂണിസ്റ്റുകാരുടെ ആക്ഷേപപാത്രമായ വ്യക്തിയാണ്. അദ്ദേഹം ഇന്ന് നമ്മുടെ മുഖ്യമന്ത്രിയായിരിക്കുന്നു. അന്ന് ആഭ്യന്തര മന്ത്രിയായിരുന്നത് കോടിയേരിയും. 2011 -16 യുഡിഎഫ് ഭരണമായിരുന്നു. അവിടെ പകുതി ഉമ്മൻ ചാണ്ടിയും പകുതി രമേശ് ചെന്നിത്തലയും ആഭ്യന്തര മന്ത്രിയായി സേവനമനുഷ്ഠിച്ചു. 2016 മുതൽ ഹോം മിനിസ്ട്രി കൺട്രോൾ ചെയ്യുന്നത് പിണറായി വിജയൻ എന്ന കഥാപാത്രം തന്നെയാണ്.
കോടിയേരിയും രമേശുമൊക്കെ ഇപ്പോൾ പറയുന്നത് അവിടെ, മരടിൽ നിയമവിരുദ്ധമായാണ് ഫ്ളാറ്റ് നിർമ്മിച്ചതെന്നാണ്. ഇവരൊക്കെ ആഭ്യന്ത്രമന്ത്രിമാരായി ഇരുന്നപ്പോൾ എന്താണ് ചെയ്തത് ? പ്രത്യേകിച്ച് കൊച്ചി പോലെ തന്ത്രപ്രധാനമായ സ്ഥലത്ത് ഇത്തരമൊരു നിയമലംഘനം നടന്നത് ഇവരറിഞ്ഞില്ലേ? ഇതൊന്നും ഞങ്ങൾ അറിഞ്ഞില്ല എന്നുപറയുകയാണെങ്കിൽ, പിന്നെന്തിനാണ് ഇവർ ആ പണിക്ക് ഇരിക്കുന്നത്? ഇവരുടെ ഇപ്പോഴത്തെ വായ്ത്താരികൾ പ്രഹസനം എന്തിനാണെന്ന് കൂടി മനസ്സിലാക്കണം. കോടതിയെയും വെല്ലുവിളിച്ച് കൊണ്ട് അടുത്ത അഴിമതി നടത്തുന്ന പരിപാടി. 350 ഫ്ളാറ്റ മുതലാളിമാരിൽ നിന്നും 5 ലക്ഷം രൂപ വീതം 17.5 കോടി കൈപ്പറ്റിയിട്ട് ഇവർ സർവകക്ഷിയോഗം വിളിച്ചിരിക്കുകയാണ്.സിആർസെഡ് വണ്ണിനെ രണ്ടാക്കുക എന്നതാണ് ഈ സർവകക്ഷിയോഗത്തിന്റെ ലക്ഷ്യം. എങ്ങനെ വീണാലും പണം എന്നതാണ് രാഷ്ട്രീയക്കാരുടെ മന്ത്രം. ഇപ്പോൾ കോടിയേരി അവിടെ നിന്ന് സംസാരിക്കുമ്പോൾ അദ്ദേഹത്തിന് ഒരു എമൗണ്ട് കിട്ടുമെന്ന് മനസ്സിലാക്കിയായിരിക്കുമല്ലോ ചെന്നിത്തല അങ്ങോട്ട് ഓടുന്നത്. രമേശനെത്തുമ്പോൾ വെറുതെ കൊതിയനെ പൊലീരിക്കുന്ന ബിജെപിയുടെ ശ്രീധരൻ പിള്ള വെറുതെ ഇരിക്കുമോ?
മുത്തങ്ങസമരം നടന്നപ്പോൾ എവിടെയയായിരുന്നു ഇവരൊക്കെയെന്നും ഹിമവൽ ഭദ്രാനന്ദ ചോദിക്കുന്നു. പാവപ്പെട്ടവന്റെ വിഷയമായതുകൊണ്ട് അവന്മൊർക്കൊന്നും ഒരുഉളുപ്പുമില്ല. ഫ്ളാറ്റുകാർക്ക് മാത്രം മതിയോ? പണക്കാർക്ക് മാത്രം മതിയോ ഇവിടെ സുഖിച്ച് ജീവിക്കാൻ? അവർക്ക് നിയമഭേദഗതി വരുത്തിക്കൊടുക്കുക, അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ചെയ്യുക. മാഫിയകൾ എഴുതി കൊടുക്കുന്ന സ്ക്രിപ്റ്റ് ഇവന്മാർ വായിക്കുകയാണ്. കേരളത്തിലെ എല്ലാ തെമ്മാടിത്തരങ്ങളുടയും ഹബ്ബ് ഇന്ന് കൊച്ചിയാണ്. സ്വന്തം അനുഭവം പറയാം. 2008 ലാണ് എനിക്ക് ഒരു തോക്ക് ലൈസൻസ്ക കിട്ടിയത്. ഒരുലക്ഷത്തി ഒമ്പതിനായിരം രൂപ വിലയുള്ള തോക്കിന് ലൈസൻസിന് അപേക്ഷയുമായി ഞാൻ പോകുമ്പോൾ, 25,000 രൂപ കൈക്കൂലി കൊടുക്കേണ്ടി വന്നു. പൊലീസിലെ ഒരു ഉദ്യോഗസ്ഥന് ഈ തുക കൊടുത്തില്ലെങ്കിൽ ലൈസൻസ് കിട്ടില്ലാന്ന് പൊലീസിലെ ഒരു കീഴുദ്യോഗസ്ഥൻ എന്നോട് പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന നിലപാട് സ്വീകരിച്ചപ്പോൾ എന്നെ ഇവന്മാർ വട്ടം ചുറ്റിച്ചു. എഡിഎമ്മിന്റെ അടുത്ത് പോയി എനിക്ക് നേരേ മൂന്നു വധശ്രമുണ്ടായി, ഹൈക്കോടതിയുടെ സംരക്ഷണം എനിക്കുണ്ട്, കൂടാതെ വിലപിടിപ്പുള്ള രത്നങ്ങൾ കൈവശം വയ്ക്കുന്നതാണ്, സ്വത്തിനും ജീവനും ഭീഷണിയുണ്ട് എന്നെല്ലാം കാട്ടിയിട്ടാണ് എനിക്ക് അവർ ഇത് തന്നത്. അപ്പോഴാണ് കോടിയേരി പിന്നീട് പറഞ്ഞത് ഭദ്രാനന്ദയ്ക്ക് തോക്ക് കിട്ടിയത് ഞാൻ പോലും അറിഞ്ഞില്ലല്ലോയെന്ന്.
ഇപ്പോൾ ഏഴടി ഉയരമുള്ള മതിലാണ് വച്ചിരിക്കുന്നതെങ്കിൽ സമർഥനായ കള്ളനാണെങ്കിൽ അത് മറികടന്ന് മോഷ്ടിക്കും. അപ്പോൾ അത്രയും ചാടാൻ കഴിവില്ലാത്ത ചോട്ടാ കള്ളന്മാർ ഇപ്പുറത്ത് നിന്ന് വിളിക്കും മതിൽ ശരിയല്ലായെന്ന്. അതാണ് സുപ്രീം കോടതിയുടെ ഈ വിധിയാണ് പ്രശ്നം. അപ്പോൾ ഈ മതിലെന്ന പറയുന്ന വിധിയെ ഈ രാഷ്ട്രീയക്കാരന്മാരെല്ലാം കൂടി ഒന്നു താഴ്ത്തിയാൽ എല്ലാ ചോട്ടാ കള്ളന്മാർക്കും അതിനകത്ത് ചാടിക്കയറാം. ഹോളിഫെയ്ത്ത എന്ന് ഫ്ളാറ്റിന് പേരിട്ട് വമ്പൻ സ്രാവുകളെ ചൂഷണം ചെയ്യുന്നവർക്ക് പുറമേ ചെറുമീനുകൾക്ക് കൂടി അവിടെ കയറി വിലസാനുള്ള വഴിയല്ലേ, രാഷ്ട്രീയക്കാർ ഒരുക്കുന്നത്. ഈ ഫ്ളാറ്റ് ഉടമകളെ പിടിക്കണം. അവരുടെ പേര് പറയാൻ പോലും ഇവന്മാർ തയ്യാറായിട്ടില്ല. ഈ പേനയുന്തുകാരും മൈക്കെടുപ്പുകാരുമൊക്കെ കോടിയേരിയെയും മറ്റും കാണുമ്പോൾ ചോദിക്കാത്തത് എന്താണ് ഈ നിയമലംഘനമൊക്കെ നടന്നപ്പോൾ നിങ്ങളല്ലേ അധികാരത്തിലിരുന്നത്?
രാഷ്ട്രീയക്കാർക്ക് പറ്റിക്കാൻ അവസരമൊരുക്കി കൊടുക്കുന്നത് നമ്മളാണെന്നും സത്യസന്ധരായ ജനങ്ങൾക്ക് ഇവരുടെ കാൽക്കൽ പോയി ഇരക്കേണ്ട ഗതികേടാണെന്നും ഹിമവൽ ഭദ്രാനന്ദ തന്റെ വീഡിയോയിൽ പറയുന്നുണ്ട്.
Stories you may Like
- മരട് അനീഷിന്റെ കരുതൽ തടങ്കൽ കാപ്പാ ബോർഡ് ശരിവച്ചു
- മരട് അനീഷിനെതിരെയുണ്ടായത് പകവീട്ടൽ ആക്രമണം; കൊച്ചിയിൽ പക തുടരുമ്പോൾ
- ഗുണ്ടാത്തലവൻ മരട് അനീഷിനു നേരെ വിയ്യൂർ സെൻട്രൽ ജയിലിനുള്ളിൽ വധശ്രമം
- മരട് കൊട്ടാരം ക്ഷേത്രത്തിൽ വെടിക്കെട്ടിന് അനുമതിയില്ല
- മരട് ഫ്ളാറ്റ് പൊളിക്കൽ: ഫ്ളാറ്റ് ഉടമക്ക് നിർമ്മാണ കമ്പനി നഷ്ടപരിഹാരം നൽകണം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍