എണ്ണപാടങ്ങൾക്ക് സുരക്ഷയൊരുക്കാൻ അമേരിക്കയിൽ നിന്ന് വാങ്ങികൂട്ടിയത് ബില്ല്യൺ കണക്കിന് ഡോളറുകൾ ചെലവിട്ടുള്ള റഡാറുകളും മിസൈലുകളും; എന്നിട്ടും ഹൂതി വിമതരുടെ ആകാശ ആക്രമണത്തെ അതിജീവിക്കാനായില്ലെന്ന ഞെട്ടലിൽ സൗദി; ആക്രമണത്തിന് ഉപയോഗിച്ചത് ഇറാൻ ഗവേഷകരുടെ അജ്ഞാത ആയുധമെന്ന വിലയിരുത്തൽ ശക്തം; വെറുമൊരു ഡ്രോൺ ആക്രമണമല്ലെന്ന് വിലയിരുത്തി പ്രതിരോധ വിദഗ്ധരും; അത് ഡ്രോണിന്റെ രൂപമുള്ള ക്രൂസ് മിസൈലോ?
മറുനാടൻ മലയാളി ബ്യൂറോ
ജിദ്ദ: ലോകത്തിലെ ഏറ്റവും വലിയ എണ്ണ സംസ്കരണ കേന്ദ്രമായ സൗദി അറേബ്യയിലെ പ്രധാന എണ്ണപ്പാടത്തിനെതിരെ യെമൻ ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ ഞെട്ടി അമേരിക്കയടക്കമുള്ള വമ്പൻ പ്രതിരോധ ശക്തികൾ. സൗദിയിലുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കു പോലും ഹൂതികളുടെ ആയുധങ്ങളെ നേരിടുന്നതിൽ പരാജയപ്പെട്ടു. എന്നാൽ സൗദിക്കെതിരെ ഹൂതികൾ പ്രയോഗിച്ചത് വിചിത്ര ആയുധമായിരുന്നു എന്നാണ് വിലയിരുത്തൽ. അതുകൊണ്ടാണ് ഇറാന്റെ പങ്ക് സംശയിക്കുന്നതും.
സൗദി അറേബ്യയിലെ എണ്ണ പ്ലാന്റുകളെ ഡ്രോൺ ആക്രമിച്ചിട്ടില്ല. ഗൈഡഡ് ക്രൂസ് മിസൈലുകളാണ് ആക്രമണത്തിനു പിന്നിലെന്നും സംശയമുണ്ട്. ഇതുകൊണ്ടാണ് വിചിത്ര ആയുധത്തിനു പിന്നിൽ ഇറാൻ ആണെന്ന് സൗദിയും അമേരിക്കയും വിലയിരുത്തുന്നത്. 'ഡ്രോണുകളിലൊന്നിന്റെ' അവശിഷ്ടങ്ങൾ സൗദി പ്രതിരോധ സേന പുറത്തുവിട്ടിരുന്നു. ചിത്രങ്ങൾ വിലയിരുത്തി അതൊരു ഡ്രോൺ ആയിരുന്നില്ല എന്നാണ് പ്രതിരോധ വിദഗ്ദ്ധർ പറയുന്നത്. ഡ്രോണിന്റെ രൂപമുള്ള ക്രൂസ് മിസൈൽ ആണെന്നാണ് അവരുടെ വാദം.
സൗദി പ്രതിരോധ സേന വെടിവച്ചിടാൻ ശ്രമിച്ചിട്ടും ശത്രുക്കൾ നേരത്തെ നിശ്ചയിച്ച സ്ഥലത്ത് തന്നെ ആയുധം പതിച്ചു. ഡ്രോണുകൾക്ക് ഇത്രയും വ്യാപകമായി നാശനഷ്ടം സൃഷ്ടിക്കാൻ കഴിയില്ല. ഇറാന്റെ ഗവേഷകർ വികസിപ്പിച്ചെടുത്ത പുതിയ ആയുധമാണ് ഇതെന്നാണ് വാദം. പുതിയ ആയുധങ്ങളുടെ പരീക്ഷണത്തിനു ഇറാൻ ഹൂതികളെ ഉപയോഗപ്പെടുത്തുകയാണെന്നും ആരോപണമുണ്ട്. ആയുധത്തിനറെ ആകൃതി വളരെ മെലിഞ്ഞതായിരുന്നു. എന്നാൽ സങ്കീർണ്ണവും. ആയുധത്തിന്റെ രൂപവും സ്വഭാവവും പരിശോധിക്കുന്നുണ്ട്. വിദഗ്ധരുടെ പ്രാഥമിക റിപ്പോർട്ട് പ്രകാരം ഇതൊരു വിചിത്ര ക്രൂസ് മിസൈൽ ആണെന്നാണ്. നിർമ്മാണം ഇറാനും.
ആയുധത്തിന്റെ നിർമ്മാണ തീയതി സ്ഥിരീകരിച്ചിട്ടില്ല. എവിടെ നിർമ്മിച്ചതാണെന്നതും അജ്ഞാതമാണ്. ഇറാനിയൻ നിർമ്മിത സൗമർ ക്രൂസ് മിസൈലുമായി ഇതിനു സാമ്യമുണ്ടെന്നാണ് വിലയിരുത്തൽ. 2000 കളിൽ യുക്രെയ്നിൽ നിന്ന് അനധികൃതമായി വാങ്ങിയ കെഎച്ച് -55 മിസൈലുകളെ റിവേഴ്സ് എൻജിനീയറിങ് വഴി പരിഷ്കരിച്ചെടുത്തതാണ് സൗമർ ക്രൂസ് മിസൈൽ.
സൗദിക്ക് സുരക്ഷയൊരുക്കുന്നത് അമേരിക്കയുടെ പാട്രിയേറ്റ് മിസൈലുകളും റഡാറുകളുമാണ്. 65 ബില്ല്യൺ ഡോളറാണ് എണ്ണപാടങ്ങളുടെ സുരക്ഷയ്ക്കായി സൗദി ആയുധങ്ങളും മിസൈലുകളും മറ്റും വാങ്ങാൻ ഈയിടെ ചെലവാക്കിയത്. അമേരിക്കൻ നിർമ്മിത ആയുധങ്ങളുടെ പ്രതിരോധ കരുത്തിലെ വിശ്വാസം സൗദിക്ക് നഷ്ടമാകുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങൾ. പുതു പുത്തൻ റഡാറുകളും വാങ്ങി. എന്നിട്ടും ഏറ്റവും വലിയ എണ്ണ ഉത്പാദന കേന്ദ്രത്തെ ഹൂതികൾക്ക് ലക്ഷ്യം വയ്ക്കാനായത് സൗദിയെ ഞെട്ടിച്ചു. അമേരിക്കൻ നിർമ്മിത ഉപകരണങ്ങളുടെ പരാജയമാണ് ഇതെന്ന് നിഗമനം അതിശക്തമാണ്. ഇതോടെ റഷ്യൻ നിർമ്മിത ആയുധങ്ങളിലേക്ക് സൗദി തിരിയാനും സാധ്യത ഏറെയാണ്.
സൗദിയിലെ എണ്ണ പാടങ്ങളെ തകർക്കാനും കപ്പലുകളെ ആക്രമിക്കാനും ഡ്രോണുകളെയാണ് ഹൂത്തികൾ സാധാരണ ഉപയോഗിച്ച് വന്നിരുന്നത്. എന്നാൽ ഇത്തവണത്തെ ആക്രമണം ഇറാൻ നേരിട്ട് നടത്തിയതാണെന്ന സംശയം സൗദിക്കുണ്ട്. വടക്ക് ഭാഗത്ത് നിന്നെത്തിയ അജ്ഞാത ആയുധം ഇറാനിൽ നിന്നോ ഇറാന്റെ നിയന്ത്രണത്തിലുള്ള ഇറാഖിലെ സുരക്ഷിത കേന്ദ്രത്തിൽ നിന്നോ തൊടുത്ത് വിട്ടതാകാമെന്നാണ് നിഗമനം. ആക്രമണത്തിന് ഉപയോഗിച്ച സാങ്കേതിക വിദ്യയും ഇറാന്റെ പങ്കിലേക്കാണ് വിരൽ ചുണ്ടുന്നതെന്ന് സൗദിയും അമേരിക്കയും പറയുന്നു.
അതിനിടെ ആക്രമണത്തോടെ ഉത്പാദനം ഭാഗികമായി നിർത്തിവെച്ച അരാംകോ എണ്ണക്കന്പനിയുടെ പ്രവർത്തനവും എണ്ണവിതരണവും ചൊവ്വാഴ്ച രാത്രിയോടെ പുനഃസ്ഥാപിച്ചതായി സൗദി ഊർജകാര്യമന്ത്രി റിയാദിൽ പ്രഖ്യാപിച്ചു. തീവ്രവാദി ആക്രമണം നടക്കുന്നതിനുമുമ്പ് എന്തായിരുന്നുവോ ആ നിലയിലേക്ക് കാര്യങ്ങൾ തിരിച്ചെത്തിയതായി ഊർജകാര്യമന്ത്രി അബ്ദുൾഅസീസ് ബിൻ സൽമാൻ രാജകുമാരനാണ് പത്രസമ്മേളനത്തിൽ അറിയിച്ചത്. ശനിയാഴ്ച പുലർച്ചെ സൗദിയുടെ കിഴക്കൻപ്രദേശമായ അബ്ക്വയിഖിലും ഖുറൈസിലുമായിരുന്നു സ്ഫോടകവസ്തു നിറച്ച ഡ്രോണുകൾ ഉപയോഗിച്ച് ഹൂതി വിമതർ ആക്രമണം നടത്തിയത്. നിത്യവും ഏഴുപത് ലക്ഷം വീപ്പ അസംസ്കൃത എണ്ണ സംസ്കരിക്കുന്നതാണ് അബ്ഖ്വയിഖിലെ അരാംകോയുടെ കേന്ദ്രം. ആക്രമണത്തോടെ ഇവിടുത്തെ ഉത്പാദനം പാതിയായി കുറഞ്ഞിരുന്നു. ലോകത്തിൽ ഏറ്റവുംകൂടുതൽ എണ്ണ ഉത്പാദിപ്പിക്കുന്ന സൗദി അറേബ്യ നേരത്തെ നൽകിയിരുന്നതിന്റെ പകുതി മാത്രമാണ് കഴിഞ്ഞ നാലുദിവസമായി വിപണിയിൽ എത്തിച്ചിരുന്നുള്ളു. ശരാശരി മുപ്പത് ലക്ഷം വീപ്പ എണ്ണയുടെ കുറവാണ് നിത്യവും ഇതുമൂലം സംഭവിച്ചത്.
അരാംകോയിലെ ആക്രമണത്തെതുടർന്ന് തിങ്കളാഴ്ച കുതിച്ചുയർന്ന എണ്ണ വില പിന്നീട് അല്പം താഴ്ന്നു. സൗദി മന്ത്രിയുടെ പ്രസ്താവന വന്നതോടെ വീണ്ടും എണ്ണവില കുറഞ്ഞു. ചൊവ്വാഴ്ച കാലത്ത് ബ്രെന്റിന്റെ വില വീപ്പയ്ക്ക് 68 ഡോളറായിരുന്നത് (ഏകദേശം 4900 രൂപ) 63.82 ഡോളറിലേക്ക് (ഏകദേശം 4500 രൂപ) താഴ്ന്നിട്ടുണ്ട്. എണ്ണവില ഇനിയും കുറയാനിടയുണ്ടെന്നാണ് സൂചനകൾ. സൗദിയുടെ എണ്ണ ഉത്പാദനം നിത്യവും 98 ലക്ഷം വീപ്പയാണ്. ഈ മാസാവസാനത്തോടെ ദിവസവും 1.1 കോടി വീപ്പയായി ഉത്പാദനം ഉയരുമെന്ന് ഊർജമന്ത്രി പ്രഖ്യാപിച്ചു. തങ്ങളുടെ ഇടപാടുകാർക്കെല്ലാം അവരുടെ ആവശ്യത്തിനനുസരിച്ചുള്ള എണ്ണ നൽകാൻ സൗദി ഇപ്പോൾതന്നെ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. ഓഹരി വിതരണത്തിനായുള്ള അരാംകോയുടെ ഒരുക്കങ്ങൾ തീവ്രവാദി ആക്രമണം കാരണം തടസ്സപ്പെടില്ലെന്ന് അരാംകോ സിഇഒ. അമിൻ നാസർ പ്രഖ്യാപിച്ചു. ആക്രമണം മൂലമുണ്ടായ തീപ്പിടിത്തം ഏഴുമണിക്കൂർകൊണ്ട് അണയ്ക്കാൻ സാധിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍