Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്

സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം;  സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോടികൾ ടേൺ ഓവറുള്ള കൊച്ചിയിലെ  സാമീസ് ലാബിന്റെ ഡോക്ടർ മജീദിന് എതിരെ ലൈംഗിക പീഡനത്തിന് എറണാകുളം സിജെഎം കോടതിയിൽ പരാതി. ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവാണ് ഡോക്ടർ മജീദിന് എതിരെ പരാതി നൽകിയത്. അതിസമ്പന്നനായ ഡോക്ടർ മജീദിനെതിരെ മുൻപും ലൈംഗിക പീഡന പരാതികൾ ഉയർന്നിട്ടുണ്ട്. പലതും ഒതുക്കപ്പെട്ടതായി ആരോപണങ്ങളും ഉയർന്നിരുന്നു. കോടികൾ ടേൺ ഓവറുള്ള കമ്പനിയാണ് സാമി ലാബ്‌. മാധ്യമ പ്രവർത്തകനായ ജേക്കബ് ജോർജും കേസിൽ ആരോപണ വിധേയനാണ്.

രാഷ്ട്രീയ ഭരണവൃത്തങ്ങളിൽ ഉന്നത സ്വാധീനമുള്ള വ്യക്തികൂടിയാണ് ഡോക്ടർ മജീദ്. ഒരു വർഷം മുൻപ് കൊച്ചി സിജെഎം കോടതിയിൽ നൽകപ്പെട്ട ലൈംഗിക പീഡനപരാതിയിൽ പക്ഷെ ഇതുവരെ നടപടി വന്നിട്ടില്ല. 2007 മെയ്‌ മാസത്തിലും, ഡിസംബറിലുമാണ് പരാതിക്കാധാരമായ ലൈംഗിക പീഡനങ്ങൾ നടന്നിട്ടുള്ളത്. സിനിമാക്കഥപോലുള്ള ലൈംഗിക പീഡനങ്ങളാണ് പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ നേതാവായ യുവതിയുടെ നേരെ നടന്നിട്ടുള്ളത്. വനിതാ ഗുണ്ട ശോഭാ ജോൺ കൂടി ഉൾപ്പെട്ട സങ്കീർണ്ണമായ ലൈംഗിക പീഡനകഥയുടെ വിശദ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഒരു വ്യാഴവട്ടം മുമ്പാണ് പരാതിക്കാധാരമായ സംഭവങ്ങൾ നടക്കുന്നത്. പൊലീസിൽ പരാതി മുൻപ് തന്നെ നൽകപ്പെട്ടെങ്കിലും എറണാകുളം സിജെഎം കോടതിയിൽ പരാതി നൽകുന്നത് ഒരു വർഷം മുൻപ് മാത്രമാണ്.

സാമീസ് ലാബിന്റെ ഡോക്ടർ മജീദ് സ്വന്തം ഓഫീസിൽ വിളിച്ചു വരുത്തി വദനസുരതമടക്കമുള്ള ലൈംഗിക കൃത്യങ്ങൾക്ക് യുവതിയെ ബലമായി വിധേയമാക്കുകയായിരുന്നുവെന്നാണ് പരാതി. കൊച്ചിയിലെ വൈറ്റ് ഫോർട്ട് ഹോട്ടലിൽ വിളിച്ചു വരുത്തി ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകി തന്നെ ജേക്കബ് ജോർജ് പീഡിപ്പിച്ചു എന്നാണ് പരാതിയിലുള്ളത്. ആദ്യം പീഡിപ്പിച്ച മജീദിന് പീഡിപ്പിക്കാൻ ജേക്കബ് ജോർജ് ഒത്താശ ചെയ്തു. പിന്നീട് കൊച്ചിയിലെ വൈറ്റ് ഫോർട്ട് ഹോട്ടലിൽ വിളിച്ചു വരുത്തി ശീതളപാനീയത്തിൽ മയക്കു മരുന്ന് നൽകി ബലമായി പീഡിപ്പിച്ചു. ഇവർക്കെതിരെ ലൈംഗിക പീഡനത്തിനു പൊലീസിൽ പരാതി നൽകിയിട്ട് പൊലീസ് അനങ്ങിയില്ല. പൊലീസിൽ വിശ്വാസം നഷ്ടമായപ്പോൾ എറണാകുളം സിജെഎം കോടതിയിൽ പരാതിയും കോടതി നിർദ്ദേശ പ്രകാരം രഹസ്യമൊഴിയും നൽകി.

അത് കഴിഞ്ഞിട്ടും ഒരു വർഷത്തിലേറെയായി. കേസ് കേസായി തന്നെ നിൽക്കുന്നു. ഡോക്ടർ മജീദും ജേക്കബ് ജോർജിനെയും കണ്ടു കിട്ടിയില്ലാ എന്നാണ് പൊലീസ് കോടതിയിൽ പറഞ്ഞത്. ഇത്തരം കാര്യങ്ങൾ ആണ് യുവതി പരാതിയിൽ ആരോപിക്കുന്നതും മറുനാടനോട് വെളിപ്പെടുത്തിയതും. എന്നാൽ പണവുമായി ബന്ധപ്പെട്ട ഇടപാടുകൾ മുൻ നിർത്തി യുവതിയുടെ ആരോപണങ്ങളെ അതിനിശിതമായി മറുനാടനോട് ഖണ്ഡിക്കുകയാണ് ജേക്കബ് ജോർജ് ചെയ്തത്. എല്ലാ ആരോപണങ്ങൾക്ക് പിന്നിലും സാമ്പത്തിക ഇടപാടുകൾ എന്നാണ് ജേക്കബ് ജോർജ് പറഞ്ഞത്. മജീദിന് ഒപ്പം നിന്നതിനാൽ മജീദിന്റെ ശത്രുക്കൾ തന്നെയും ശത്രുക്കൾ ആയി കണ്ടു. യുവതിയുമായി എനിക്ക് നേരിട്ട് ബന്ധമില്ല. ഈ പരാതിക്ക് പിന്നിൽ ശക്തരായ ആരോ ഉണ്ട്. അതാരാണെന്നു എനിക്ക് അറിയില്ല-ജേക്കബ് ജോർജ് പറയുന്നു.

യുവതി നൽകിയ പരാതിയുടെ വിശദാംശങ്ങൾ ഇങ്ങിനെ:

പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ വനിതാ നേതാവായിരിക്കെ അയൽവാസിയായ യുവതിക്ക് ഒരു ജോലി ശരിയാക്കി നൽകി. ഡോക്ടർ മജീദിന്റെ സ്ഥാപനത്തിലാണ് ജോലി ശരിയാക്കി നൽകിയത്. ആ പരിചയം അടുപ്പമായി വളർന്നു. 2007 മെയ്‌ മാസം ഇരുപത്തിയേഴിനു ഞായറാഴ്ച ഡോക്ടർ മജീദ് തന്നെ എംജി റോഡിലുള്ള സാമീസ് ലാബിലേക്ക് വിളിച്ചു വരുത്തി. കുട്ടികളെയും കൂട്ടി ഒരു വിവാഹത്തിനു പരിചയക്കാരനായ ഒരു ഓട്ടോ ഡ്രൈവറുടെ ഓട്ടോയിലാണ് പോയത്. കുട്ടികളെ ഓട്ടോയിൽ ഇരുത്തി 10.30 ഓടെ ഡോക്ടർ മജീദിന്റെ ഓഫീസിലെത്തി. ജേക്കബ് ജോർജ് ആ സമയത്ത് ഓഫീസിലുണ്ടായിരുന്നു. ജേക്കബ് ജോർജ് ആണ് തന്നെ മുകളിലുള്ള മജീദിന്റെ ഓഫീസിലേക്ക് പറഞ്ഞു വിടുന്നത്. മജീദ് ഓഫീസ് മുറിയിലുണ്ടായിരുന്നു. ഡോക്ടർ മജീദ് പ്രതിയായ ഒരു കേസിന്റെ കാര്യമാണ് സംസാരിച്ചത്. പരാതിക്കാരിയുമായി സംസാരിച്ച് ഒത്തുതീർപ്പിലെത്തിക്കാൻ ഡോക്ടർ മജീദ് ആവശ്യപ്പെട്ടു.

സംസാരിച്ചു കൊണ്ടിരിക്കെ പൊടുന്നനെ മജീദ് പാന്റിന്റെ സിബ് അഴിച്ചു തന്റെ മുന്നിൽ നിന്നു. വദനസുരത്തിനു പ്രേരിപ്പിച്ചു. താൻ വഴങ്ങാതെ നിന്നപ്പോൾ തന്റെ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു. വായ തുറന്നില്ലെങ്കിൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി. ഇരിക്കുകയായിരുന്ന തന്റെ വായ ബലമായി തുറന്നു നിർബന്ധപൂർവമുള്ള വദനസുരതത്തിനു വിധേയമാക്കി. പലതവണ താൻ ചർദ്ദിച്ചു. അവശയായി. ആ സമയം മുറി പുറത്ത് നിന്നും പൂട്ടിയിരുന്നു. ഈ കാര്യം പുറത്ത് പറഞ്ഞാൽ എന്നെയും കുട്ടികളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. 11.30 നാണ് എനിക്ക് മുറിവിട്ടു പോകാൻ കഴിഞ്ഞത്. കുടുംബജീവിതം തകർന്നു പോകാതിരിക്കാൻ എനിക്ക് ഇവരുമായി സഹകരിച്ച് കഴിയേണ്ടി വന്നു.

വനിതാ ഗുണ്ട ശോഭാ ജോൺ ഭീഷണിപ്പെടുത്തുന്നു

പിന്നീട് മജീദിന്റെ അഭിഭാഷകന്റെ ക്ലാർക്ക് എന്ന് പറഞ്ഞ് 2016-ൽ ആൽഫി എന്ന ഒരാളാണ് വിളിച്ചത്. സെപ്റ്റംബർ പത്തിനാണ് ഈ വിളി വന്നത്. എറണാകുളം ജില്ലാ കോടതിക്ക് സമീപമുള്ള ഹോട്ടൽ ഗോകുലം ഊട്ടുപുരയിൽ എത്തണം. ഒരു സ്ത്രീ വരും എന്ന് പറഞ്ഞു. വനിതാ ഗുണ്ടയായ ശോഭാ ജോൺ ആണ് എത്തിയത്. മജീദിന്റെ ജീവനക്കാരനായ സമീർ എന്നൊരാളെ വിളിച്ചു വരുത്തണം എന്നാണ് ശോഭാ ജോൺ ആവശ്യപ്പെട്ടത്. മജീദിനെ കബളിപ്പിച്ച് സമീർ വൻ തുക കൈക്കലാക്കിയിട്ടുണ്ട്. ഇതിൽ 10 ലക്ഷം രൂപ എനിക്ക് നൽകിയതായി ശോഭാ ജോൺ ആരോപിച്ചു.

അതിനാൽ ഞാൻ സമീറിനെ വിളിച്ചു വരുത്തണം. ഹർജിക്കാരി വിളിച്ചാൽ സമീർ വരും എന്ന ധാരണയുള്ളത്കൊണ്ടാണ് ശോഭാ ജോൺ ഇങ്ങിനെ പറഞ്ഞത് എന്ന് എനിക്ക് അപ്പോൾ തോന്നി. ഡോക്ടർ മജീദ് പറഞ്ഞത് അനുസരിച്ചാണ് ശോഭാ ജോൺ തന്നെ വിളിപ്പിച്ചത്. കാര്യങ്ങൾ കൈവിട്ടു പോകും എന്ന് മനസിലാക്കിയപ്പോൾ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. ശോഭാ ജോർജുമായി നടന്ന മൊബൈൽ സംഭാഷണങ്ങളും തെളിവായിനൽകിയിരുന്നു. ആ പരാതി കൊച്ചി സെൻട്രൽ പൊലീസ് സ്റ്റെഷനിലെക്ക് വന്നു. പക്ഷെ പരാതിയിൽ ഇതുവരെ ഒരു നടപടിയും വന്നില്ല.

എന്നെ വെറുതെ വിടാൻ ഡോക്ടർ മജീദിന് ഉദ്ദേശ്യമില്ല. ഇവർ കാരണം എന്റെ ജീവിതം ഭീഷണി നേരിടുകയാണ്. അതി ക്രൂരമായ പ്രവർത്തികളാണ് വരുടെ ഭാഗത്ത് നിന്നും വന്നത്. ജീവാപായം നേരിടുമെന്ന് വരെ ഞാൻ ഭയപ്പെടുന്നു. സ്വാധീനം കാരണം പൊലീസ് ഒരു നടപടിയും കൈക്കൊള്ളുന്നില്ല. അതിനാലാണ് കോടതിയിലേക്ക് പരാതിയുമായി വരുന്നത്. എറണാകുളം സിജെഎം കോടതിയിൽ നൽകിയ പരാതിയിൽ യുവതി ചൂണ്ടിക്കാട്ടുന്നു.

മജീദിന്റെ പേരിൽ വേറെ കേസുകളുണ്ടായിരുന്നു. പെൺകുട്ടികളെ വഞ്ചിച്ച കേസുകളാണ് ഇത്. എന്നെ രണ്ടു പേരും പീഡിപ്പിച്ചിട്ടുണ്ട്. സമീർ മജീദിനെ കബളിപ്പിച്ച പ്രശ്നം വന്നപ്പോഴാണ് ശോഭാ ജോണിന്റെ മുന്നിലേക്ക് കൊണ്ടുവന്നു മജീദ് എന്നെ ഭീഷണിപ്പെടുത്തിയത്. ഞാൻ വിളിച്ചാൽ സമീർ വരും എന്ന് കരുതിയാണ് ശോഭാ ജോൺ എന്നെ ഭീഷണിപ്പെടുത്തിയത്.

എനിക്ക് ഈ സ്ത്രീയെ എനിക്ക് പരിചയമില്ല- ജേക്കബ് ജോർജ്

തനിക്കെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങൾ പ്രമുഖ മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജ് മറുനാടൻ മലയാളിയോട് ശക്തമായി നിഷേധിച്ചു. ഈ പരാതിക്ക് പിന്നിലാരോ ഉണ്ട്. ആരെന്നു അറിയില്ല. പരാതിയുമായി വന്ന സ്ത്രീയെ അറിയില്ല. സംഭവവുമായി എനിക്ക് ബന്ധമില്ല. പൊലീസ് അന്വേഷിച്ച കേസ് ആണിത്. ആ കേസ് ഇപ്പോൾ കോടതിയിലാണ്. ഡോക്ടർ മജീദിന്റെ കാശ് അടിച്ചു മാറ്റാൻ ശ്രമം നടത്തിയിട്ടുണ്ട്. മജീദിന് എതിരെ ഒരു പെൺകുട്ടി കേസ് നൽകിയിരുന്നു. ആ കേസിൽ ഈ പെൺകുട്ടിക്ക് എതിരെയുള്ള കാര്യങ്ങൾ മജീദിന് നൽകുന്നത് ഈ യുവതിയാണ്. മജീദും യുവതിയും തമ്മിലാണ് ബന്ധം. അല്ലാതെ ഞാനും യുവതിയും തമ്മിലല്ല. ഈ കേസിന്റെ കാര്യത്തിൽ യുവതി മജീദിനെ സഹായിച്ചപ്പോൾ വിചാരിച്ച പണം കിട്ടിയിട്ടുണ്ടാകില്ല. അതാകണം കാരണം. മജീദിന്റെ ചില ബന്ധുക്കൾക്ക് എന്നോടും ദേഷ്യം കാണണം. ആരോപണങ്ങൾക്ക് പിന്നിൽ സാമ്പത്തിക കാര്യങ്ങളാണ്. മജീദും ഞാനും ഒരുമിച്ച് ജോലി ചെയ്തതാണ്. മജീദിനോടുള്ള ദേഷ്യം എന്നോടും കാണും-ജേക്കബ് ജോർജ് പറയുന്നു.

ഒരു വ്യാഴവട്ടം മുൻപ് നടന്ന ലൈംഗിക പീഡനമാണ് ഇപ്പോൾ വീണ്ടും മുഖ്യധാരയിലേക്ക് എത്തുന്നത്. കേസ് നിലവിൽ കോടതിയിലാണ്. അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടും തനിക്ക് നീതി ലഭിച്ചില്ലെന്ന പരാതിയാണ് യുവതി ഉയർത്തുന്നത്. ഒരു വർഷം കഴിഞ്ഞിട്ടും നടപടികൾ വരാത്ത വിഷമത്തിൽ നാളുകൾ തള്ളിനീക്കേണ്ട അവസ്ഥയാണ് നീതി തേടുന്ന യുവതിയുടെ മുന്നിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP