സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കോടികൾ ടേൺ ഓവറുള്ള കൊച്ചിയിലെ സാമീസ് ലാബിന്റെ ഡോക്ടർ മജീദിന് എതിരെ ലൈംഗിക പീഡനത്തിന് എറണാകുളം സിജെഎം കോടതിയിൽ പരാതി. ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവാണ് ഡോക്ടർ മജീദിന് എതിരെ പരാതി നൽകിയത്. അതിസമ്പന്നനായ ഡോക്ടർ മജീദിനെതിരെ മുൻപും ലൈംഗിക പീഡന പരാതികൾ ഉയർന്നിട്ടുണ്ട്. പലതും ഒതുക്കപ്പെട്ടതായി ആരോപണങ്ങളും ഉയർന്നിരുന്നു. കോടികൾ ടേൺ ഓവറുള്ള കമ്പനിയാണ് സാമി ലാബ്. മാധ്യമ പ്രവർത്തകനായ ജേക്കബ് ജോർജും കേസിൽ ആരോപണ വിധേയനാണ്.
രാഷ്ട്രീയ ഭരണവൃത്തങ്ങളിൽ ഉന്നത സ്വാധീനമുള്ള വ്യക്തികൂടിയാണ് ഡോക്ടർ മജീദ്. ഒരു വർഷം മുൻപ് കൊച്ചി സിജെഎം കോടതിയിൽ നൽകപ്പെട്ട ലൈംഗിക പീഡനപരാതിയിൽ പക്ഷെ ഇതുവരെ നടപടി വന്നിട്ടില്ല. 2007 മെയ് മാസത്തിലും, ഡിസംബറിലുമാണ് പരാതിക്കാധാരമായ ലൈംഗിക പീഡനങ്ങൾ നടന്നിട്ടുള്ളത്. സിനിമാക്കഥപോലുള്ള ലൈംഗിക പീഡനങ്ങളാണ് പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ നേതാവായ യുവതിയുടെ നേരെ നടന്നിട്ടുള്ളത്. വനിതാ ഗുണ്ട ശോഭാ ജോൺ കൂടി ഉൾപ്പെട്ട സങ്കീർണ്ണമായ ലൈംഗിക പീഡനകഥയുടെ വിശദ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഒരു വ്യാഴവട്ടം മുമ്പാണ് പരാതിക്കാധാരമായ സംഭവങ്ങൾ നടക്കുന്നത്. പൊലീസിൽ പരാതി മുൻപ് തന്നെ നൽകപ്പെട്ടെങ്കിലും എറണാകുളം സിജെഎം കോടതിയിൽ പരാതി നൽകുന്നത് ഒരു വർഷം മുൻപ് മാത്രമാണ്.
സാമീസ് ലാബിന്റെ ഡോക്ടർ മജീദ് സ്വന്തം ഓഫീസിൽ വിളിച്ചു വരുത്തി വദനസുരതമടക്കമുള്ള ലൈംഗിക കൃത്യങ്ങൾക്ക് യുവതിയെ ബലമായി വിധേയമാക്കുകയായിരുന്നുവെന്നാണ് പരാതി. കൊച്ചിയിലെ വൈറ്റ് ഫോർട്ട് ഹോട്ടലിൽ വിളിച്ചു വരുത്തി ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകി തന്നെ ജേക്കബ് ജോർജ് പീഡിപ്പിച്ചു എന്നാണ് പരാതിയിലുള്ളത്. ആദ്യം പീഡിപ്പിച്ച മജീദിന് പീഡിപ്പിക്കാൻ ജേക്കബ് ജോർജ് ഒത്താശ ചെയ്തു. പിന്നീട് കൊച്ചിയിലെ വൈറ്റ് ഫോർട്ട് ഹോട്ടലിൽ വിളിച്ചു വരുത്തി ശീതളപാനീയത്തിൽ മയക്കു മരുന്ന് നൽകി ബലമായി പീഡിപ്പിച്ചു. ഇവർക്കെതിരെ ലൈംഗിക പീഡനത്തിനു പൊലീസിൽ പരാതി നൽകിയിട്ട് പൊലീസ് അനങ്ങിയില്ല. പൊലീസിൽ വിശ്വാസം നഷ്ടമായപ്പോൾ എറണാകുളം സിജെഎം കോടതിയിൽ പരാതിയും കോടതി നിർദ്ദേശ പ്രകാരം രഹസ്യമൊഴിയും നൽകി.
അത് കഴിഞ്ഞിട്ടും ഒരു വർഷത്തിലേറെയായി. കേസ് കേസായി തന്നെ നിൽക്കുന്നു. ഡോക്ടർ മജീദും ജേക്കബ് ജോർജിനെയും കണ്ടു കിട്ടിയില്ലാ എന്നാണ് പൊലീസ് കോടതിയിൽ പറഞ്ഞത്. ഇത്തരം കാര്യങ്ങൾ ആണ് യുവതി പരാതിയിൽ ആരോപിക്കുന്നതും മറുനാടനോട് വെളിപ്പെടുത്തിയതും. എന്നാൽ പണവുമായി ബന്ധപ്പെട്ട ഇടപാടുകൾ മുൻ നിർത്തി യുവതിയുടെ ആരോപണങ്ങളെ അതിനിശിതമായി മറുനാടനോട് ഖണ്ഡിക്കുകയാണ് ജേക്കബ് ജോർജ് ചെയ്തത്. എല്ലാ ആരോപണങ്ങൾക്ക് പിന്നിലും സാമ്പത്തിക ഇടപാടുകൾ എന്നാണ് ജേക്കബ് ജോർജ് പറഞ്ഞത്. മജീദിന് ഒപ്പം നിന്നതിനാൽ മജീദിന്റെ ശത്രുക്കൾ തന്നെയും ശത്രുക്കൾ ആയി കണ്ടു. യുവതിയുമായി എനിക്ക് നേരിട്ട് ബന്ധമില്ല. ഈ പരാതിക്ക് പിന്നിൽ ശക്തരായ ആരോ ഉണ്ട്. അതാരാണെന്നു എനിക്ക് അറിയില്ല-ജേക്കബ് ജോർജ് പറയുന്നു.
യുവതി നൽകിയ പരാതിയുടെ വിശദാംശങ്ങൾ ഇങ്ങിനെ:
പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ വനിതാ നേതാവായിരിക്കെ അയൽവാസിയായ യുവതിക്ക് ഒരു ജോലി ശരിയാക്കി നൽകി. ഡോക്ടർ മജീദിന്റെ സ്ഥാപനത്തിലാണ് ജോലി ശരിയാക്കി നൽകിയത്. ആ പരിചയം അടുപ്പമായി വളർന്നു. 2007 മെയ് മാസം ഇരുപത്തിയേഴിനു ഞായറാഴ്ച ഡോക്ടർ മജീദ് തന്നെ എംജി റോഡിലുള്ള സാമീസ് ലാബിലേക്ക് വിളിച്ചു വരുത്തി. കുട്ടികളെയും കൂട്ടി ഒരു വിവാഹത്തിനു പരിചയക്കാരനായ ഒരു ഓട്ടോ ഡ്രൈവറുടെ ഓട്ടോയിലാണ് പോയത്. കുട്ടികളെ ഓട്ടോയിൽ ഇരുത്തി 10.30 ഓടെ ഡോക്ടർ മജീദിന്റെ ഓഫീസിലെത്തി. ജേക്കബ് ജോർജ് ആ സമയത്ത് ഓഫീസിലുണ്ടായിരുന്നു. ജേക്കബ് ജോർജ് ആണ് തന്നെ മുകളിലുള്ള മജീദിന്റെ ഓഫീസിലേക്ക് പറഞ്ഞു വിടുന്നത്. മജീദ് ഓഫീസ് മുറിയിലുണ്ടായിരുന്നു. ഡോക്ടർ മജീദ് പ്രതിയായ ഒരു കേസിന്റെ കാര്യമാണ് സംസാരിച്ചത്. പരാതിക്കാരിയുമായി സംസാരിച്ച് ഒത്തുതീർപ്പിലെത്തിക്കാൻ ഡോക്ടർ മജീദ് ആവശ്യപ്പെട്ടു.
സംസാരിച്ചു കൊണ്ടിരിക്കെ പൊടുന്നനെ മജീദ് പാന്റിന്റെ സിബ് അഴിച്ചു തന്റെ മുന്നിൽ നിന്നു. വദനസുരത്തിനു പ്രേരിപ്പിച്ചു. താൻ വഴങ്ങാതെ നിന്നപ്പോൾ തന്റെ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു. വായ തുറന്നില്ലെങ്കിൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി. ഇരിക്കുകയായിരുന്ന തന്റെ വായ ബലമായി തുറന്നു നിർബന്ധപൂർവമുള്ള വദനസുരതത്തിനു വിധേയമാക്കി. പലതവണ താൻ ചർദ്ദിച്ചു. അവശയായി. ആ സമയം മുറി പുറത്ത് നിന്നും പൂട്ടിയിരുന്നു. ഈ കാര്യം പുറത്ത് പറഞ്ഞാൽ എന്നെയും കുട്ടികളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. 11.30 നാണ് എനിക്ക് മുറിവിട്ടു പോകാൻ കഴിഞ്ഞത്. കുടുംബജീവിതം തകർന്നു പോകാതിരിക്കാൻ എനിക്ക് ഇവരുമായി സഹകരിച്ച് കഴിയേണ്ടി വന്നു.
വനിതാ ഗുണ്ട ശോഭാ ജോൺ ഭീഷണിപ്പെടുത്തുന്നു
പിന്നീട് മജീദിന്റെ അഭിഭാഷകന്റെ ക്ലാർക്ക് എന്ന് പറഞ്ഞ് 2016-ൽ ആൽഫി എന്ന ഒരാളാണ് വിളിച്ചത്. സെപ്റ്റംബർ പത്തിനാണ് ഈ വിളി വന്നത്. എറണാകുളം ജില്ലാ കോടതിക്ക് സമീപമുള്ള ഹോട്ടൽ ഗോകുലം ഊട്ടുപുരയിൽ എത്തണം. ഒരു സ്ത്രീ വരും എന്ന് പറഞ്ഞു. വനിതാ ഗുണ്ടയായ ശോഭാ ജോൺ ആണ് എത്തിയത്. മജീദിന്റെ ജീവനക്കാരനായ സമീർ എന്നൊരാളെ വിളിച്ചു വരുത്തണം എന്നാണ് ശോഭാ ജോൺ ആവശ്യപ്പെട്ടത്. മജീദിനെ കബളിപ്പിച്ച് സമീർ വൻ തുക കൈക്കലാക്കിയിട്ടുണ്ട്. ഇതിൽ 10 ലക്ഷം രൂപ എനിക്ക് നൽകിയതായി ശോഭാ ജോൺ ആരോപിച്ചു.
അതിനാൽ ഞാൻ സമീറിനെ വിളിച്ചു വരുത്തണം. ഹർജിക്കാരി വിളിച്ചാൽ സമീർ വരും എന്ന ധാരണയുള്ളത്കൊണ്ടാണ് ശോഭാ ജോൺ ഇങ്ങിനെ പറഞ്ഞത് എന്ന് എനിക്ക് അപ്പോൾ തോന്നി. ഡോക്ടർ മജീദ് പറഞ്ഞത് അനുസരിച്ചാണ് ശോഭാ ജോൺ തന്നെ വിളിപ്പിച്ചത്. കാര്യങ്ങൾ കൈവിട്ടു പോകും എന്ന് മനസിലാക്കിയപ്പോൾ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. ശോഭാ ജോർജുമായി നടന്ന മൊബൈൽ സംഭാഷണങ്ങളും തെളിവായിനൽകിയിരുന്നു. ആ പരാതി കൊച്ചി സെൻട്രൽ പൊലീസ് സ്റ്റെഷനിലെക്ക് വന്നു. പക്ഷെ പരാതിയിൽ ഇതുവരെ ഒരു നടപടിയും വന്നില്ല.
എന്നെ വെറുതെ വിടാൻ ഡോക്ടർ മജീദിന് ഉദ്ദേശ്യമില്ല. ഇവർ കാരണം എന്റെ ജീവിതം ഭീഷണി നേരിടുകയാണ്. അതി ക്രൂരമായ പ്രവർത്തികളാണ് വരുടെ ഭാഗത്ത് നിന്നും വന്നത്. ജീവാപായം നേരിടുമെന്ന് വരെ ഞാൻ ഭയപ്പെടുന്നു. സ്വാധീനം കാരണം പൊലീസ് ഒരു നടപടിയും കൈക്കൊള്ളുന്നില്ല. അതിനാലാണ് കോടതിയിലേക്ക് പരാതിയുമായി വരുന്നത്. എറണാകുളം സിജെഎം കോടതിയിൽ നൽകിയ പരാതിയിൽ യുവതി ചൂണ്ടിക്കാട്ടുന്നു.
മജീദിന്റെ പേരിൽ വേറെ കേസുകളുണ്ടായിരുന്നു. പെൺകുട്ടികളെ വഞ്ചിച്ച കേസുകളാണ് ഇത്. എന്നെ രണ്ടു പേരും പീഡിപ്പിച്ചിട്ടുണ്ട്. സമീർ മജീദിനെ കബളിപ്പിച്ച പ്രശ്നം വന്നപ്പോഴാണ് ശോഭാ ജോണിന്റെ മുന്നിലേക്ക് കൊണ്ടുവന്നു മജീദ് എന്നെ ഭീഷണിപ്പെടുത്തിയത്. ഞാൻ വിളിച്ചാൽ സമീർ വരും എന്ന് കരുതിയാണ് ശോഭാ ജോൺ എന്നെ ഭീഷണിപ്പെടുത്തിയത്.
എനിക്ക് ഈ സ്ത്രീയെ എനിക്ക് പരിചയമില്ല- ജേക്കബ് ജോർജ്
തനിക്കെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങൾ പ്രമുഖ മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജ് മറുനാടൻ മലയാളിയോട് ശക്തമായി നിഷേധിച്ചു. ഈ പരാതിക്ക് പിന്നിലാരോ ഉണ്ട്. ആരെന്നു അറിയില്ല. പരാതിയുമായി വന്ന സ്ത്രീയെ അറിയില്ല. സംഭവവുമായി എനിക്ക് ബന്ധമില്ല. പൊലീസ് അന്വേഷിച്ച കേസ് ആണിത്. ആ കേസ് ഇപ്പോൾ കോടതിയിലാണ്. ഡോക്ടർ മജീദിന്റെ കാശ് അടിച്ചു മാറ്റാൻ ശ്രമം നടത്തിയിട്ടുണ്ട്. മജീദിന് എതിരെ ഒരു പെൺകുട്ടി കേസ് നൽകിയിരുന്നു. ആ കേസിൽ ഈ പെൺകുട്ടിക്ക് എതിരെയുള്ള കാര്യങ്ങൾ മജീദിന് നൽകുന്നത് ഈ യുവതിയാണ്. മജീദും യുവതിയും തമ്മിലാണ് ബന്ധം. അല്ലാതെ ഞാനും യുവതിയും തമ്മിലല്ല. ഈ കേസിന്റെ കാര്യത്തിൽ യുവതി മജീദിനെ സഹായിച്ചപ്പോൾ വിചാരിച്ച പണം കിട്ടിയിട്ടുണ്ടാകില്ല. അതാകണം കാരണം. മജീദിന്റെ ചില ബന്ധുക്കൾക്ക് എന്നോടും ദേഷ്യം കാണണം. ആരോപണങ്ങൾക്ക് പിന്നിൽ സാമ്പത്തിക കാര്യങ്ങളാണ്. മജീദും ഞാനും ഒരുമിച്ച് ജോലി ചെയ്തതാണ്. മജീദിനോടുള്ള ദേഷ്യം എന്നോടും കാണും-ജേക്കബ് ജോർജ് പറയുന്നു.
ഒരു വ്യാഴവട്ടം മുൻപ് നടന്ന ലൈംഗിക പീഡനമാണ് ഇപ്പോൾ വീണ്ടും മുഖ്യധാരയിലേക്ക് എത്തുന്നത്. കേസ് നിലവിൽ കോടതിയിലാണ്. അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടും തനിക്ക് നീതി ലഭിച്ചില്ലെന്ന പരാതിയാണ് യുവതി ഉയർത്തുന്നത്. ഒരു വർഷം കഴിഞ്ഞിട്ടും നടപടികൾ വരാത്ത വിഷമത്തിൽ നാളുകൾ തള്ളിനീക്കേണ്ട അവസ്ഥയാണ് നീതി തേടുന്ന യുവതിയുടെ മുന്നിലുള്ളത്.
Stories you may Like
- 'മണി ചെയിൻ' ഉൽപന്ന വിൽപന ഇനി അഥോറിറ്റിയുടെ നിരീക്ഷണത്തിലാക്കും
- ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് സാബു എം ജേക്കബ്; കേരളത്തെ മാറ്റാനുറച്ച് ട്വന്റി20 പാർട്ടി
- പിണറായി ഓടിച്ച കിറ്റെക്സ് ലോകം കീഴടക്കുമ്പോൾ!
- ഹമാസിനെ വിമർശിച്ച മുജാഹിദ് നേതാവ് അബ്ദുൽ മജീദ് സ്വലാഹിയെ അഭിനന്ദിച്ച് കാസ
- ഡ്രജർ അഴിമതിക്കേസിൽ അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്