ഓമാനൂരിൽ കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന് ആരോപിച്ച് യുവാക്കളെ തല്ലിച്ചതച്ച സംഘത്തിന് പിൻബലം കഞ്ചാവ് ലഹരി മാഫിയകൾ; ഗുണ്ടാ പിരിവ് നൽകാത്തവരെ കാരണങ്ങൾ ഉണ്ടാക്കി മർദ്ദിക്കുന്നതും പതിവു പരിപാടിയെന്ന് ആക്ഷേപം; നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ മാഫിയ സംഘങ്ങൾ സ്പോൺസർ ചെയ്യുന്ന സാംസ്കാരിക കൂട്ടയ്മകളുടെ നേതൃത്വത്തിൽ പരിപാടികൾ; മക്കൾ ലഹരിക്ക് അടിമയാക്കപ്പെട്ടതിന്റെ ദൂഷ്യം അനുഭവിക്കുന്നത് പ്രദേശത്തെ മുപ്പതിലേറെ കുടുംബങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: മലപ്പുറം ഓമാനൂരിൽ കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ തട്ടിക്കൊണ്ടുപോകൽ ആരോപിച്ച് യുവാക്കളെ ആക്രമിച്ച സംഭവത്തിൽ നടന്നത് ആസൂത്രിത ആക്രമണം എന്നു സൂചന. സംഭഴവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഓമാനൂർ കണ്ണൻതൊടി ഫൈസൽ (43), തടപ്പറമ്പ് കൂനുമ്മൽ ദുൽഫിക്കർ അലി (23), ഓമാനൂർ മണിപ്പാട്ടിൽ എംപി. മുഹതസ്ഖാൻ (23) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
വധശ്രമം, പൊലീസ് കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, സംഘം ചേരൽ, റോഡ് ഗതാഗതം തടസ്സപ്പെടുത്തൽ, കലാപം സൃഷ്ടിക്കൽ, അക്രമത്തിന് സംഘംചേരൽ വകുപ്പ് ചുമത്തി കേസെടുത്തു. ഇവരെ കോടതി റിമാൻഡു ചെയ്തു. കണ്ടാലറിയുന്ന 40 പേർക്കെതിരേയും കേസെടുത്തിട്ടുണ്ട്. കൊണ്ടോട്ടി കെ.സി.എം. കാർ കെയർ ഉടമകളായ വാഴക്കാട് സ്വദേശി ചീരോത്ത് റഹ്മത്ത് അലി, കൊണ്ടോട്ടി സ്വദേശി സഫറുല്ല എന്നിവർക്കുനേരേ ഓമാനൂരിൽവെച്ച് തിങ്കളാഴ്ചയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു വിദഗ്ദ്ധചികിത്സയ്ക്ക് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഒൻപതാംക്ലാസ് വിദ്യാർത്ഥി സൃഷ്ടിച്ച തട്ടിക്കൊണ്ടുപോകൽ നാടകമായിരുന്നു ഇവരെ ആക്രമിക്കുന്നതിലേക്ക് വഴിവെച്ചത്. ബസ്സ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന തന്നെ കാറിൽ എത്തിയ രണ്ടുപേർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചൂവെന്ന് വിദ്യാർത്ഥി നാട്ടുകാരോട് പറഞ്ഞതായിരുന്നു സംഭവങ്ങളുടെ തുടക്കം. കഥ ഞൊടിയിടയിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. പിതാവുമൊത്ത് കുട്ടി പൊലീസ്സ്റ്റേഷനിൽ പരാതിയും നൽകി. സി.സി.ടി.വി. പരിശോധനയിൽ കണ്ട കാറിന്റെ ഫോട്ടോയും നമ്പരും വാട്സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും കൈമാറ്റം ചെയ്യപ്പെട്ടു. ഇതേത്തുടർന്ന് വാഴക്കാട് പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച് പൊലീസ്സ്റ്റേഷനിലേക്ക് പോവുന്നതിനിടയിലായിരുന്നു യുവാക്കൾക്ക് നേരേ ആക്രമണമുണ്ടായത്.
അതേസമയം ഒമാനൂരിൽ ഇത്തവണ സംഘങ്ങൾക്ക് പിൻബലമാകുന്നത് ജില്ലയിലെ തന്നെ കഞ്ചാവ് ലഹരി മാഫിയകൾ ആണ്. ഒമാനൂരിൽ കഞ്ചാവ് ലഹരി മാഫിയ പിടിമുറുക്കിയിട്ടു വർഷങ്ങളായി അതിനെതിരെ പരാതി കൾ നാട്ടുകാർ നൽകിയിരുന്നു എങ്കിലും നിയമപാലകർ വേണ്ട നടപടികൾ എടുക്കാത്തത് കാരണം തന്നെയാണ് ഗുണ്ടാ സംഘങ്ങൾ ആ നാട്ടിൽ വേരുറപ്പിച്ചത് എന്ന ആക്ഷേപം ശക്തമാണ്. ഒമാനൂരിൽ എന്തെങ്കിലും ഒരു പ്രവർത്തി തുടങ്ങണം എങ്കിൽ ഈ ഗുണ്ടാസങ്ങൾക്കു പറയുന്ന ക്യാഷ് നൽകാൻ അവിടത്തെ ജനങ്ങൾ നിർബന്ധിതരായി മാറുന്നു, ഗുണ്ടാ പിരിവു നൽകാത്ത ആളുകൾക്ക് നേരെ ഇല്ലാത്ത കാരണങ്ങൾ ഉണ്ടാക്കി കയ്യേറ്റം നടത്താനും വ്യാജ പരാതികൾ നൽകി അവരെ ബുദ്ധിമുട്ടിക്കാനും വരെ ഈ മാഫിയകൾ വളർന്നു കഴിഞ്ഞു. പല ആളുകളും പൊതുജന മധ്യത്തിൽ വച്ച് അവരുടെ ആക്രമണത്തിനു ഇരയായി ട്ടും വേണ്ട നടപടികൾ ആ മാഫിയകൾക്ക് നേരെ എടുക്കാത്തത് കാരണം അവർ അന്നാട്ടിൽ തഴച്ചു വളരാൻ കാരണം ആയെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്.
പൊതു ജനത്തിന്റെ കണ്ണിൽ പൊടിയിടാൻ വേണ്ടി ഈ മാഫിയകൾ സ്പോൺസർ ചെയ്യുന്ന സാംസ്കാരിക കൂട്ടയ്മകളും സൃഷ്ട്ടിച്ചു പൊതു പ്രവർത്തകരെയും രാഷ്ട്രീയക്കാരെയും അവരുടെ വരുതിയിലാക്കി. പൊലീസ് സ്റ്റേഷനിലും എക്സൈസിലും ഇവരെ സഹായിക്കാൻ പോന്ന ഉദ്യോഗസ്ഥർ ഉണ്ടെന്നത് നാട്ടുകാർക്കിടയിൽ പരസ്യമായ രഹസ്യം ആണ്. എക്സൈസിൽ ജോലി ചെയ്യുന്ന ഒരു ഉദോഗസ്ഥൻ ആണ് ഇവർക്ക് വേണ്ട ലഹരി മരുന്നുകൾ എത്തിക്കുന്നത് എന്നതും നാട്ടുകാർക്കിടയിൽ ചർച്ച ആയ സംഭവം ആണ്.
ഒമാനൂരിൽ മുപ്പത്തി രണ്ടോളം കുടുംബങ്ങൾ സ്വന്തം മക്കൾ ലഹരിക്ക് അടിമയാക്കപ്പെട്ടതിന്റെ പേരിൽ നരകയാതന അനുഭവിക്കുന്നവരാണ്. പല പ്രവാസികൾ ആയ രക്ഷിതാക്കൾ മക്കൾ ലഹരി മാഫിയയുടെ കെണിയിൽ അകപെട്ടതിന്റെ പ്പേരിൽ പ്രവാസ ജീവിതം അവസാനിപ്പിച്ച് മക്കളെ നേർവഴിക്കു നടത്താൻ വേണ്ടി അവരുടെ ജീവനോപാധി വരെ വേണ്ടാന്ന് വച്ച് നാട്ടിൽ സ്ഥിര താമസം ആക്കേണ്ടി വന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഹരി മാഫിയകൾ അവർക്കു വേണ്ട ഇരകളെ സൃഷ്ട്ടിക്കാൻ വേണ്ടി ശ്രമിക്കുമ്പോൾ അവരെ തടയാൻ പോന്ന നടപടികൾ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തു നിന്നും ലഭിക്കുന്നില്ല എന്ന് നാട്ടുകാർ പരാതി പെടുന്നു.
ഒമാനൂരിലെയും സമീപ പ്രദേശങ്ങളിലെയും യുവാക്കൾ ലഹരിക്ക് അടിമ ആകുന്നതു തടയാൻ വേണ്ടി ലഹരിവിരുദ്ധ സമിതി രൂപീകരിച്ചു ആ പ്രദേശത്തെ ജനങ്ങൾ അവസാന പോരാട്ടത്തിന് തയ്യാറായി വരുന്നു. അവർക്കു വേണ്ട സഹായ സഹകരങ്ങൾ നാട്ടുകാരിൽ നിന്നും നിയമ പാലക്കാരിൽ നിന്നും ലഭിച്ചാൽ മാത്രമേ ഇത്തരം മാഫിയകളെ അമർച്ച ചെയ്യാൻ സാധിക്കുകയുള്ളൂ എന്ന് ലഹരി വിരുദ്ധ സമര നേതാക്കൾ അറിയിച്ചു.
അതിനിടെ ഓമാനൂർ ചെത്തുപാലത്ത് തട്ടിക്കൊണ്ടുപോകൽ ശ്രമം ആരോപിച്ച് മർദിച്ച സംഭവത്തിൽ സ്കൂൾ വിദ്യാർത്ഥിയെ ബന്ധുവീട്ടിലേക്ക് മാറ്റാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി) ഉത്തരവിട്ടു. കുട്ടിയെ ബുധനാഴ്ച സി.ഡബ്ല്യു.സിക്ക് മുന്നിൽ ഹാജരാക്കിയിരുന്നു. തുടർന്ന് നടന്ന സിറ്റിങ്ങിന് ശേഷമാണ് ബന്ധുവീട്ടിലേക്ക് മാറ്റാൻ തീരുമാനിച്ചത്. കുട്ടിക്ക് നേരെ ഭീഷണിയുള്ളതായി ചൈൽഡ്ലൈൻ സി.ഡബ്ല്യു.സിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സി.ഡബ്ല്യു.സി ചെയർമാൻ ഷാജേഷ് ഭാസ്കർ അറിയിച്ചു. രണ്ട് മാസത്തേക്കാണ് ബന്ധുവീട്ടിലേക്ക് മാറ്റാൻ നിർദേശിച്ചത്. തുടർന്ന് നവംബർ 20ന് വീണ്ടും സമിതിയുടെ മുന്നിൽ ഹാജരാക്കാൻ നിർദേശിച്ചിട്ടുണ്ട്.
ഈ കാലയളവിൽ കുട്ടിക്ക് മാതാപിതാക്കളെ കാണാനും വീട്ടിലേക്ക് വരാനും സ്വാതന്ത്ര്യമുണ്ട്. ആവശ്യം വരുന്നപക്ഷം പൊലീസിന്റെ സഹായം തേടാം. നിലവിൽ പഠിച്ച സ്കൂളിൽതന്നെ പോകാനാണ് വിദ്യാർത്ഥി താൽപര്യപ്പെട്ടത് എന്നതിനാൽ ഇവിടെതന്നെ തുടർന്ന് പഠിക്കാനും സമിതി അനുമതി നൽകി. അതേസമയം, കുട്ടിക്ക് ബുധനാഴ്ച രാവിലെ ചൈൽഡ്ലൈൻ നേതൃത്വത്തിൽ ആദ്യഘട്ട കൗൺസലിങ് നൽകി. ഡോ. കെ.പി. ഷാജിയുടെ നേതൃത്വത്തിലാണ് കൗൺസലിങ് നടത്തിയത്. പരീക്ഷ പേപ്പർ ലഭിക്കുമെന്ന പേടിയിൽ സ്കൂളിലേക്ക് പോകാതിരിക്കാൻ വേണ്ടിയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പറഞ്ഞതെന്ന് കുട്ടി വ്യക്തമാക്കി. നേരത്തേ കണ്ട മലയാളം സിനിമയിലെ ദൃശ്യങ്ങൾ ഓർത്തെടുത്താണ് സംഭവം അവതരിപ്പിച്ചത്.
മലപ്പുറം ജില്ലയിൽ വ്യാജ തട്ടിക്കൊണ്ടു പോകൽ കഥകളായി വരുന്ന നാലാമത്തെ സംഭവമാണ് ഇത്. മുമ്പ് നിലമ്പൂർ ചന്തക്കുന്ന്, തിരൂർ എന്നിവിടങ്ങളിലും കഴിഞ്ഞദിവസം പരപ്പനങ്ങാടിയിലും സമാന സംഭവമുണ്ടായതായി സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്പി എംപി. മോഹനചന്ദ്രൻ പറഞ്ഞു. കെട്ടുകഥ വിശ്വസിച്ച് ചന്തക്കുന്നിലും തിരൂരിലും പൊതുജനം രംഗത്തിറങ്ങിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്