വി കെ ഇബ്രാഹിം കുഞ്ഞിനെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റു ചെയ്തേക്കും; ആവശ്യമെങ്കിൽ നിയമോപദേശവും തേടാൻ തീരുമാനം; തുടർ നടപടികൾക്ക് വിജിലൻസിന് പൂർണ സ്വാതന്ത്ര്യം നൽകി പിണറായി; പാലാ ഉപതിരഞ്ഞെടുപ്പെന്ന പരിഗണന വേണ്ടെന്ന് നിർദ്ദേശം; അറസ്റ്റു തടയാൻ അണിയറ നീക്കങ്ങളുമായി മുസ്ലിംലീഗ് നേതൃത്വവും; ടി ഒ സൂരജിന്റെ ആരോപണങ്ങൾ ശരിവെക്കുന്ന ഫയലുകൾ അന്വേഷണ സംഘത്തിന്റെ പക്കലുള്ളത് നടപടികളെ വേഗത്തിലാക്കും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പാലാരിവട്ടം പാലം നിർമ്മാണത്തിലെ അഴിമതിയിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് മേൽ കരുക്കു മുറുകുന്നു. പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ. സൂരജിന്റെ മൊഴിയാണ് ഇബ്രാഹിംകുഞ്ഞിനെ വെട്ടിലാക്കുന്നത്. ഇതിന്റെ ചുവടുപിടിച്ച് അ്ന്വേഷണം ശക്തമാക്കിയ വിജിലൻസ് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റു ചെയ്തേക്കുമെന്ന സൂചനയാണ് നൽകുന്നത്. മൂന്നുദിവസത്തിനകം ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകാനാണ് വിജിലൻസിന്റെ തീരുമാനം. ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തി അറസ്റ്റു ചെയ്യാനാണ് ഉദ്യോഗസ്ഥ തലത്തിലെ നീക്കം.
അറസ്റ്റ് അനിവാര്യമാണെന്ന സൂചനയാണ് വിജിലൻസ് വൃത്തങ്ങൾ നൽകുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്പി. അശോക് കുമാർ തിരുവനന്തപുരത്തെത്തി വിജിലൻസ് എ.ഡി.ജി.പി., ഐ.ജി. എന്നിവരെ വ്യാഴാഴ്ച കണ്ടു. വിജിലൻസ് ഡയറക്ടറുടെ നേതൃത്വത്തിൽ അന്വേഷണസംഘം യോഗവും ചേർന്നു. തെളിവുകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കാനാണ് തീരുമാനം. അറസ്റ്റ് ആവശ്യമായിവന്നാൽ നിയമോപദേശം തേടും. നോട്ടീസ് കൈപ്പാറ്റാതിരിക്കുകയോ കൈപ്പറ്റിയശേഷം ഹാജരാകാതിരിക്കുകയോ ചെയ്താലും കോടതിയുടെ അനുമതിയോടെ അറസ്റ്റിലേക്ക് നീങ്ങിയേക്കാം. തുടർനടപടികൾക്ക് വിജിലൻസിന് പൂർണസ്വാതന്ത്ര്യം സർക്കാർ നൽകിയിട്ടുണ്ട്. പാലാ ഉപതിരഞ്ഞെടുപ്പൊന്നും പരിഗണിക്കേണ്ടെന്നും സർക്കാർ നിർദ്ദേശിച്ചതായാണ് സൂചന.
പാലം നിർമ്മിച്ച ആർ.ഡി.എസ്. കമ്പനിക്ക് മുൻകൂർ പണംനൽകിയത് അന്ന് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞിന്റെ അറിവോടെയായിരുന്നുവെന്ന് ജയിലിൽ കഴിയുന്ന സൂരജ് കോടതിയിൽ വെളിപ്പെടുത്തിയിരുന്നു. ഇതാണ് വിജിലൻസ് നടപടി അനിവാര്യമാക്കിയത്.
സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ എം.ഡി. ആയിരുന്ന എ.പി.എം. മുഹമ്മദ് ഹനീഷിനും വിജിലൻസ് നോട്ടീസ് നൽകിയേക്കും. പാലം നിർമ്മാണവുമായി നേരിട്ട് ബന്ധമുള്ള ഉന്നതോദ്യോഗസ്ഥരെയും സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരെയും ചോദ്യംചെയ്യും. പാലം നിർമ്മാണത്തിന്റെ ഫയലുകൾ അന്വേഷണസംഘത്തിന്റെ കൈവശമുണ്ട്. അതിനാൽ സൂരജിന്റെ ആരോപണങ്ങൾ അന്വേഷണസംഘത്തിന് ബോധ്യമായതായാണ് വിവരം.
അതേസമയം മുന്‍മന്ത്രിയും എംഎൽഎയുമായ ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് വൻകോളിളക്കമുണ്ടാക്കും എന്നത് ഉറപ്പാണ്. വിജിലൻസ് ഡയറക്ടർ അനിൽകാന്ത്, ഐ.ജി: എച്ച്. വെങ്കിടേഷ്, എസ്പി: വി.ജി. വിനോദ്കുമാർ, ഡിവൈ.എസ്പി. അശോക് കുമാർ എന്നിവരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തു ചേർന്ന ഉന്നതതലയോഗം അന്വേഷണപുരോഗതി വിലയിരുത്തി. ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യേണ്ടിവരുമെന്നു യോഗത്തിനുശേഷം വിജിലൻസ് ഡയറക്ടർ മുഖ്യമന്ത്രിയുടെ ഓഫീസിനെ ധരിപ്പിച്ചതായാണു സൂചന.
ടി.ഒ. സൂരജിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ മുൻ എം.ഡി: എ.പി.എം. മുഹമ്മദ് ഹനീഷിനെയും വിജിലൻസ് ചോദ്യംചെയ്യും. നിലവിൽ കൊച്ചി മെട്രോ റെയിൽ എം.ഡിയാണു ഹനീഷ്. ഒന്നരയാഴ്ച മുമ്പ് ഇബ്രാഹിംകുഞ്ഞിനെ കൊച്ചിയിലെ വിജിലൻസ് ആസ്ഥാനത്തു രണ്ടരമണിക്കൂർ ചോദ്യംചെയ്തിരുന്നു. വകുപ്പുമന്ത്രിയെന്ന നിലയിലുള്ള ചുമതലകൾ മാത്രമാണു നിർവഹിച്ചതെന്നായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ പ്രതികരണം. മന്ത്രിയെന്ന നിലയിൽ പാലത്തിന്റെ പണികളിൽ നേരിട്ട് ഇടപെടാൻ കഴിയില്ലെന്ന വാദവും അദ്ദേഹം ഉന്നയിച്ചിരുന്നു.
പഴുതടച്ചുള്ള അറസ്റ്റിനാണു വിജിലൻസ് നീക്കം. പാലം നിർമ്മാണവുമായി ബന്ധപ്പെട്ടു യു.ഡി.എഫ്. സർക്കാർ പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും വിജിലൻസ് ഇഴകീറി പരിശോധിക്കും. ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലും ഇന്നലെ വിജിലൻസ് കോടതിയിൽ ഹാജരാക്കിയപ്പോൾ മാധ്യമങ്ങളോടുമാണു സൂരജ് മുന്‍മന്ത്രിയുടെ പങ്ക് വെളിപ്പെടുത്തിയത്. സൂരജ് മാധ്യമങ്ങളോടു പ്രതികരിക്കുമ്പോൾ തിരുവനന്തപുരത്തെ എംഎൽഎ. ക്വാർട്ടേഴ്സിലായിരുന്നു കളമശേരിയിലെ മുസ്ലിം ലീഗ് എംഎൽഎ. കൂടിയായ ഇബ്രാഹിംകുഞ്ഞ്. തുടർന്ന് ആലുവയിലേക്കു പോയ അദ്ദേഹം അഭിഭാഷകനുമായി കൂടിയാലോചനകൾ നടത്തിയതായാണു സൂചന.
നേതാവിന്റെ അറസ്റ്റ് തടയാൻ ലീഗിന്റെ നേതൃത്വത്തിൽ അണിയറനീക്കങ്ങളും സജീവമാണ്. സർക്കാരിനാകെ നാണക്കേടുണ്ടാക്കിയ കേസിൽ മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നാണു മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശം. അതിനിടെ
ടി.ഒ. സൂരജ് ഉൾപ്പെടെയുള്ള നാലുപ്രതികളെ മൂവാറ്റുപുഴ വിജിലൻസ് കോടതി ഒക്ടോബർ മൂന്നുവരെ റിമാൻഡ് ചെയ്തു. ജുഡീഷ്യൽ കാലാവധി തീർന്നതിനെത്തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് വിജിലൻസ് ജഡ്ജി. ഡോ. ബി. കലാംപാഷ പ്രതികളെ 14 ദിവസത്തേക്കുകൂടി റിമാൻഡ് ചെയ്തത്. പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി 24-ന് പരിഗണിക്കും. 21 ദിവസമായി ഇവർ മൂവാറ്റുപുഴ സബ് ജയിലിലാണ്.
Stories you may Like
- അദാനി ഗ്രൂപ്പിന്റെ ആറായിരം കിലോ തൂക്കമുള്ള ഇരുമ്പുപാലം മോഷണം പോയി
- 'പാലം വലിക്കുന്നു, ശൂന്യാകാശത്താണ്'
- 'ഞങ്ങൾ പാലം പണിയുകയാണ്, അവർ അത് പൊളിക്കുന്നു', ബിജെപിക്കെതിരെ ആർജെഡി
- രക്ഷാപ്രവർത്തകർക്കും കപ്പലിലെ ഇന്ത്യൻ ജീവനക്കാർക്കും നന്ദി അറിയിച്ച് ജോ ബൈഡൻ
- കൊളംബോയിലേക്ക് യാത്രതിരിച്ച് മിനിറ്റുകൾക്കുള്ളിൽ കപ്പൽ അപകടം
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍