സിനിമ ഗാനങ്ങളുടെ ചുവടുപിടിച്ച് പടച്ചെടുത്ത തിരഞ്ഞെടുപ്പ് ഗാനങ്ങൾ മുഴക്കി ഉച്ചഭാഷിണികൾ; ഒന്നിനു പുറകെ ഒന്നായി പ്രചരണവാഹനങ്ങൾ; വോട്ടുറപ്പിക്കാൻ അവസാന വട്ടവും നെട്ടോട്ടമോടി പ്രവർത്തകർ; ചൂടിലും ജനങ്ങളെ പ്രചരണത്തിലേക്ക് അടുപ്പിച്ച് ചാക്യാരിന്റെ വക കൂത്തും; പ്രവർത്തകർക്ക് കൈകൊടുത്തും ജനങ്ങളോട് കുശലാന്വേഷണം നടത്തിയും റാലികളിൽ ചുറുചുറുക്കോടെ ജോസ് ടോമും; യൂഡിഎഫ് സ്ഥാനാർത്ഥിയാകുമ്പോൾ ആശങ്കയെന്തിനെന്ന് ചോദ്യവും; പാലയിൽ ജോസ് ടോമിനൊപ്പം മറുനാടൻ പ്രതിനിധിയും
പ്രകാശ് ചന്ദ്രശേഖർ
പാലാ: രാവിലെ 9 മണിയോടെ പാലപൊൻകുന്നം പാതയിലെ പൈയ്കയിൽ നിന്നും 3 കിലോമീറ്ററോളം അകലെ എലിക്കുളം പഞ്ചായത്തിലെ രണ്ടാം വാർഡിൽപ്പെടുന്ന തോണിപ്പാറ ജംഗ്ഷനിൽ എത്തുമ്പോൾ സ്ഥാനാർത്ഥിക്ക് സ്വീകരണം ഒരുക്കുന്നതിനുള്ള ഓട്ടപ്പാച്ചിലിലായിരുന്നു യൂ ഡി എഫ് പ്രവർത്തകർ.കൊടി -തോരണങ്ങൾ കെട്ടിതീരുന്നതെയുള്ളു. പ്രചാരണവാഹനങ്ങൾ ഒന്നിന് പിറകെ ഒന്നായി പാതയോരത്ത് വിശ്രമിക്കുന്നു.സിനിമ ഗാനങ്ങളുടെ ചുവടുപിടിച്ച് പടച്ചെടുത്ത് തിരഞ്ഞെടുപ്പ് ഗാനങ്ങൾ ഉച്ചഭാഷിണിയിൽ മുഴങ്ങുന്നുണ്ട്.പാതയിൽ നിന്നും അൽപ്പം ദൂരെ ഗുണ്ടുകൾ ഉൾപ്പെടുത്തി മാലപ്പടക്കം മരത്തിന്റെ ചില്ലയിൽ കെട്ടിത്തൂക്കിയിട്ടിരുന്നു.
യൂത്ത് ഫ്രണ്ട് നേതാവ് സാജൻ പ്രവർത്തകർക്ക് നിർദ്ദേശങ്ങൾ നൽകി ഓടിനടക്കുന്നതും കാണാമായിരുന്നു.ഏതാനും മിനിട്ടുകൾ പിന്നിട്ടപ്പോൾ മോൻസ് ജോസഫ് എം എൽ എ ഇവിടേയ്ക്കെത്തി. ഓടിക്കൂടിയ പ്രവർത്തകരോട് കാറിൽ നിന്നിറങ്ങാതെ തന്നെ എം എൽ എ പ്രവർത്തന പുരോഗതിയെക്കുറിച്ചാരാഞ്ഞു.പിന്നാലെ .മല്ലികശ്ശേരിയിൽക്കാണാമെന്നറിയിച്ച് മിനിട്ടുകൾക്കുള്ളിൽ മടക്കം.പിന്നാലെ എത്തിയ വാഹനത്തിൽ നിന്നും ചാക്യാർകൂത്ത് കലാസംഘം ഇറങ്ങിയതോടെ അവിടെയും ഇവിടെയും നിന്നിരുന്ന പ്രവർത്തകർ പാരയോരത്തെ വെറ്റിങ്ഷെഡിന് സമീപത്തേയ്ക്ക് ഒത്തുകൂടി.
നിമിഷങ്ങൾക്കുള്ളിൽ ചാക്യാർ പ്രകടനം ആരംഭിച്ചതോടെ രംഗം കൊഴുത്തു.സ്ഥാനാർത്ഥി ജോസ് ടോമിന്റെ ഗുണഗണങ്ങളും കെ എം മാണിയുമായുള്ള അടുപ്പവും എതിർസ്ഥാനാർത്ഥിയുടെ പോരായ്മയുമെല്ലാം ഉൾപ്പെടുത്തി, ആക്ഷേപ ഹാസ്യം വാരിവിതറിയുള്ള കൂത്തവതരണം പ്രവർത്തകരുടെ മുഴിപ്പകറ്റി. രാവിലെ 8നായിരുന്നു ഇവിടെ സ്വീകരണ പരിപാടി നിശ്ചയിച്ചിരുന്നത്.ഏകദേശം 10-15 മിനിട്ട് കടന്നുപോയതതോടെ ചാക്യാർ അടുത്ത കേന്ദ്രമായ മല്ലികശ്ശേരിയിലേയ്ക്ക് യാത്രയായി.പിന്നാലെ സ്ഥാർത്ഥി അഡ്വ.ജോസ് ടോം പ്രവർത്തകർക്കിടയിലേയ്ക്ക് കടന്നുവന്നു.പ്രവർത്തകരുമായി അൽപസമയം വിവരശേഖരണം. ഇതിനിടയിൽ പ്രവർത്തകരിൽ ഒരാൾ മാലപ്പടക്കത്തിന് തീകൊളുത്തി.
ഈ സമയമായപ്പോഴേയ്ക്കും നിരവധി യുവാക്കൾ ബൈക്കുകളിൽ ഇവിടേയ്ക്കെത്തി.അവരും ചേർന്നതോടെ ചെറിയ റോഡ് ജനസാഗരമായ പ്രതീതി.ഏറെ പണിപ്പെട്ടാണ് ഈ സമയം ഇതുവഴി വാഹനങ്ങൾ കടന്നുപോയിരുന്നത്.ആമുഖ പ്രാസംഗീകൻ ഏതാനും വാക്കുകളിൽ പര്യടനപരിപാടിയെക്കുറിച്ച് വിശദീകരിച്ചു.തുടർന്ന് മൈക്ക് സ്ഥാനാർത്ഥിക്ക് കൈമാറി.കോട്ടയം ഡിസിസി ഓഫീസിൽ വച്ച് കേരളത്തിലെ യൂ ഡി എഫ് നേതൃത്വം ഒന്നായിട്ടാണ് എന്നേ സ്ഥാനാർത്ഥിയാക്കിയത്.അന്നുമുതൽ പ്രചാരണ രംഗത്ത് നിങ്ങൾ സജീവമാണ്.അതിന് നന്ദി അറിക്കുന്നു.ബാലറ്റ് മിഷ്യനിൽ 7-ാമത് ആയിട്ടാണ് കൈതച്ചക്ക ചിഹ്നം ഉൾക്കൊള്ളിച്ചിട്ടുള്ളത്.എന്നേ ശ്രവിക്കുന്നവർ കൈതച്ചക്ക ചിഹ്നത്തിൽ വിരലമർത്തി വിജയിപ്പിക്കയ്ക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
വാക്കുകൾ ചുരിക്കി ,പ്രവർത്തകർക്ക് കൈകൊടുത്ത് ചുറുറുക്കോടെ ജോസ് ടോം പ്രചാരണവാഹനത്തിലേയ്ക്ക്. അടുത്ത സ്വീകരണം ഏകദ്ദേശം മൂന്ന് കിലോമീറ്ററോളം അകശേരിയിലായിരുന്നു.മുന്നിൽ ബൈക്ക് റാലി.പിന്നിൽ തുറന്ന പ്രചാരണവാഹനത്തിൽ സ്ഥാനാർത്ഥി.ഈ യാത്രയിലാണ് ജോസ് ടോം മറുനാടൻ ടിവിയോട് തിരഞ്ഞെടുപ്പ് വിശേഷങ്ങൾ പങ്കിട്ടത്.മാണി സാറിന്റെ പിൻഗാമിയായി... യൂഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ വിജയത്തെക്കുറിച്ച് യാതൊരുവിധ ആശങ്കയുമില്ല. നൂറ് ശതമാനവും യൂഡിഎഫ് പാലായിൽ വിജയിക്കും.അദ്ദേഹം അറിയിച്ചു.ഈ തിരഞ്ഞെടുപ്പിൽ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ എന്തൊക്കെയെന്നുള്ള ചോദ്യത്തിന് അതിനെക്കുറിച്ച് ഇപ്പോൾ ഞാനൊന്നും പറയുന്നില്ലന്നും അതൊക്കെ ചർച്ചചെയ്യപ്പെടുന്നുണ്ടെന്നും യൂഡി എഫ് നേതൃത്വം വേണ്ട സമയത്ത് പ്രതികരിക്കുമെന്നുമായിരുന്നു സ്ഥാനാർത്ഥിയുടെ മറുപടി.
മല്ലികശ്ശേരിയിലെത്തുമ്പോൾ 10 മണികഴിഞ്ഞിരുന്നു.തോണിപ്പാറയെ അപേക്ഷിച്ച് കുറച്ചുകൂടി ആൾക്കുട്ടവും പ്രവർത്തകരും ഇവിടെ കൂടിയിരുന്നു.വാഹനത്തിൽ തയ്യാറാക്കിയിരുന്ന സ്റ്റേജിലാണ് ഇവിടെ സ്വീകരണ പരിപാടി ഒരുക്കിയിരുന്നത്.സ്വാഗത പ്രസംഗം ഏതാണ്ട് സമാപിച്ച സമയത്താണ് സ്ഥാനാർത്ഥി ഇവിടെ എത്തിയത്.തുടർന്ന് കവലയിലെ വ്യാപാരസ്ഥാപനങ്ങളിലെത്തി കൈപിച്ച് കുലുക്കിയും അടുപ്പക്കാരെ വാരിപ്പുണർന്നും വോട്ടുതേടി.ഈ സമയം ഇതുവഴിയെത്തിയ ബസ്സിലെയും മറ്റ് വാഹനങ്ങളിലെയും യാത്രക്കാരെ കൈവിശിക്കാണിച്ച് കണ്ടുവെന്ന് ബോദ്ധ്യപ്പെടുത്തി.ഈ സമയം മോൻസ് ജോസഫ് എം എൽ എ സമ്മേളനത്തിന്റെ ഉൽഘാട പ്രസംഗം ആരംഭിച്ചിരുന്നു.
ഇടതുമുന്നണി സർക്കാരിന്റെ ജനദ്രോഹ നടപടികളെക്കുറിച്ചും ഭരണപരാജയത്തെക്കുറിച്ചും ചുരുങ്ങിയവാക്കുകളിൽ വിവരിച്ചും അഡ്വ.ജോസ് ടോമിന് കൈതച്ചക്ക ചിഹ്നത്തിൽ വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചും മിനിട്ടുകൾക്കുള്ളിൽ എം എൽ എ പ്രസംഗം ചുരുക്കി.പിന്നീട് സ്ഥാനാർത്ഥിയുടെ ഊഴം.ഇവിടെയും തോണിപ്പാറയിലെ പ്രസംഗത്തിന്റെ തനിയാവർത്തനം.ആകെ 10 മിനിട്ട് .പിന്നാലെ നേതാക്കൾ വേദിവിട്ടു.ജോസ് ടോം വീണ്ടും പ്രചാരണവാഹനത്തിലേയ്ക്ക്.അടുത്ത സ്വീകരണം പാമ്പൊലീയിലായിരുന്നു.മൊത്തം 27 കേന്ദ്രങ്ങളിലാണ് എലിക്കളം പഞ്ചായത്തിൽ സ്ഥാനാർത്ഥിക്ക് സ്വീകരണം ഒരുക്കിയിരുന്നത്.ഇത് പൂർത്തിയായപ്പോൾ 2 മണിയോടടുത്തിരുന്നു.
തുടർന്ന് ഉച്ച ഭക്ഷണത്തിന് ശേഷം ജന്മനാട് ഉൾക്കൊള്ളുന്ന മീനച്ചിൽ പഞ്ചായത്തിലായിരുന്നു സ്ഥാനാർത്ഥിയുടെ പര്യടനം.സ്വീകരണ കേന്ദ്രങ്ങളിൽ കൈതച്ചക്ക സമ്മാനിച്ചാണ് പ്രവർത്തകർ സ്ഥാനാർത്ഥിയെ വരവേറ്റത്.ഡോ.എൻ.ജയരാജ് എംഎൽഎ, റോഷി അഗസ്റ്റൻ എംഎൽഎ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സെബാസ്റ്റ്യൻ കുളത്തുങ്കൽ,ഫിലിപ്പ് കുഴികുളം, പ്രൊഫ.സതീശ് ചൊള്ളാനി, സാജൻ തൊടുക,കെ.പി.ജോസഫ്, അവിരാച്ചൻ കോക്കാട്ട് ,ടോമികപ്പിലുമാക്കൽ, അബ്ദുൾ കരീം, ജോഷി കെ.ആന്റണി തുടങ്ങിയവർ സ്വീകരണ യോഗങ്ങളിൽ പങ്കെടുത്തു.
എം.മുരളി, റോഷി അഗസ്റ്റൻ എം എൽ .എ, ബിജു കുന്നുംപുറം, സേവ്യർ പുല്ലന്താനി ,എ.കെ.ചന്ദ്രമോഹൻ, പ്രസാദ് കൊണ്ടുപറമ്പിൽ, സണ്ണി വെട്ടം എന്നിവർ മീനച്ചിൽ പഞ്ചായത്തിലെ പര്യടന പരിപാടികൾക്ക് നേതൃത്വം നൽകി. വൈകുന്നേരം പാലാ നഗരസഭാ പ്രദേശത്തും പര്യടനം നടത്തജോസ് ടോം പര്യടനം നടത്തി.അരുണാപുരം മരിയൽ ആശുപത്രി ജംഗ്ഷനിൽ നിന്നും ആരംഭിച്ച പര്യടനം പന്ത്രണ്ടാം മൈലിൽ സമാപിച്ചു. പി.ടി.ജോസ്, പ്രൊഫ.സതീശ് ചൊള്ളാനി ,ആൻന്റോ പടിഞ്ഞാറേക്കര ,ബി ജോയ് ഇടേട്ട്, നഗരസഭാദ്ധ്യക്ഷ ബിജി ജോജോ,ബൈജു കൊല്ലം പറമ്പിൽ, ബിജു പാലൂപടവൻ, ലീന സണ്ണി, ബെറ്റി ഷാജു, ജോർജ്കുട്ടി ചെറുവള്ളി എന്നിവരും കൗൺസിലർമാരും പര്യടന പരിപാടിയിൽ പങ്കുചേർന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍