Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പെൺകുട്ടിയെ സ്‌കൂളിൽ കൊണ്ടാക്കുന്ന ഓട്ടോഡ്രൈവർ ആദ്യം തന്ത്രപൂർവം ഫോൺനമ്പർ കൈവശപ്പെടുത്തി; രണ്ടുദിവസം മാന്യമായ രീതിയിൽ വിളിച്ച് സംസാരിച്ചു; പിന്നീട് വാട്സ്ആപ്പിലേക്കും ഫോണിലേക്കും വന്നത് അശ്ലീല മെസ്സേജുകളും ശബ്ദസന്ദേശങ്ങളും; പെൺകുട്ടി രക്ഷിതാക്കളോട് സംഭവം പറഞ്ഞതോടെ പൊലീസിൽ പരാതി നൽകി; പോക്സോ കേസിൽ അറസ്റ്റിലായത് യൂത്ത്ലീഗുകാരനായ ഓട്ടോ ഡ്രൈവർ

പെൺകുട്ടിയെ സ്‌കൂളിൽ കൊണ്ടാക്കുന്ന ഓട്ടോഡ്രൈവർ ആദ്യം തന്ത്രപൂർവം ഫോൺനമ്പർ കൈവശപ്പെടുത്തി; രണ്ടുദിവസം മാന്യമായ രീതിയിൽ വിളിച്ച് സംസാരിച്ചു; പിന്നീട് വാട്സ്ആപ്പിലേക്കും ഫോണിലേക്കും വന്നത് അശ്ലീല മെസ്സേജുകളും ശബ്ദസന്ദേശങ്ങളും; പെൺകുട്ടി രക്ഷിതാക്കളോട് സംഭവം പറഞ്ഞതോടെ പൊലീസിൽ പരാതി നൽകി; പോക്സോ കേസിൽ അറസ്റ്റിലായത് യൂത്ത്ലീഗുകാരനായ ഓട്ടോ ഡ്രൈവർ

ജംഷാദ് മലപ്പുറം

മലപ്പുറം: വിദ്യാർത്ഥിനിയെ ഫോണിലൂടെയും വാട്സ് ആപ്പ് വഴിയും നിരന്തരം ശല്യം ചെയ്തെന്ന പരാതിയിൽ ഓട്ടോഡ്രൈവറും യൂത്ത്ലീഗ് പ്രവർത്തകനുമായ താനൂർ ഒട്ടുംപുറം സ്വദേശി അറസ്റ്റിൽ. പെൺകുട്ടിയെ സ്‌കൂളിൽ കൊണ്ടുപോയിരുന്ന ഓട്ടോയുടെ ഡ്രൈവറായിരുന്ന പ്രതി താനൂർ ഒട്ടുംപ്പുറം സ്വദേശിയെയാണ് താനൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഒട്ടുംപ്പുറം കുഞ്ഞായിന്റെ പുരക്കൽ മുഹമ്മദ് ഫാദിലാ(25)ണ് പിടിയിലായത്. മൂന്ന് മാസത്തോളമായി ഫോണിലൂടെ ശല്യം തുടർന്നതോടെ വിദ്യാർത്ഥിനിയുടെ രക്ഷിതാക്കളും പൊലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയെ ഓട്ടോയിൽ സ്‌കൂളിൽ എത്തിച്ചിരുന്ന പ്രതി ഇതിനിടയിലാണ് പെൺകുട്ടിയുടെ ഫോൺനമ്പർ ചോദിച്ചുവാങ്ങിയത്.

പിന്നീട് ഇടക്ക് ഫോണിൽ വിളിച്ച് മാന്യമായ രീതിയിൽ സംസാരിച്ചു. പിന്നീട് വാട്സ് ആപ്പ് വഴി മെസ്സേജയച്ചു. ആദ്യം മാന്യമായ സംസാരിച്ച പ്രതി പിന്നീട് അശ്ലീല രീതിയിൽ മെസ്സേജുകൾ അയച്ചുതുടങ്ങുകയായിരുന്നു. അശ്ലീലമായ നിരവധി മെസ്സേജുകൾ പ്രതി അയച്ചത് വീട്ടുകാരെ അറിയിച്ചതോടെയാണ് പ്രതിക്കെതിരെ കേസ് കൊടുത്തത്. പരാതിയുടെ അടിസ്ഥാനത്തിൽ താനൂർ സിഐ. ജസ്റ്റിൻ ജോൺ ,എസ്‌ഐ. നവീൻ ഷാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് പ്രതിയെ പിടികൂടി. പോക്സോ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. നേരെത്തെ തീരദേത്ത് നിന്നും പൊലീസിനെ അക്രമിച്ച കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് ഫാദിൽ. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

അതേ സമയം കോൺഗ്രസ് നേതാവിന്റെ ഭാര്യയെ ഫോണിൽ നിരന്തരം ഫോണിൽ വിളിച്ച് ലൈംഗിക ചുവയുള്ള വാക്ക് ഉപയോഗിച്ച് സംസാരിച്ചതിനും പീഡിപ്പിച്ച കേസിലും കഴിഞ്ഞ ദിവസം മലപ്പുറം എടവണ്ണയിൽ മറ്റൊരു യൂത്ത്ലീഗ് പ്രാദേശിക നേതാവ് അറസ്റ്റിലായിരുന്നു. എടവണ്ണ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയുടെ ഭാര്യയെ ഫോണിൽ നിരന്തരം ഫോണിൽ വിളിച്ച് ലൈംഗിക ചുവയുള്ള വാക്ക് ഉപയോഗിച്ച് ശാരീരിക ബന്ധത്തിന് നിർബന്ധിക്കുകയായിരുന്നു. ശേഷം ഭർത്താവില്ലാത്ത സമയത്ത് വീട്ടിൽ വന്ന് പലതവണ പീഡിപ്പിക്കാൻ ശ്രമിച്ചു.

ഇതിന് പുറമെ തിരുവാലിയിൽനിന്നും ഓട്ടോയിൽ പോരുന്ന സമയത്ത് വാഹനത്തിൽനിന്ന് ഇറങ്ങിയ സമയത്ത് വീണ്ടും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് കോൺഗ്രസ് നേതാവിന്റെ ഭാര്യയുടെ പരാതി. കേസിൽ കേസിൽ അറസ്റ്റിലായ യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റിയംഗമായ മുള്ളന്മട സമീറിനെയാണ് (33) മഞ്ചേരി സിജെഎം കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. എടവണ്ണ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയുടെ ഭാര്യയുടെ പരാതിയിലാണ് കേസ്.

ഭർത്താവില്ലാത്ത സമയത്ത് വീട്ടിൽ വന്ന് പലതവണ പീഡിപ്പിക്കാൻ ശ്രമിച്ചു. ഫോണിൽ നിരന്തരം വിളിച്ച് ലൈംഗിക ചുവയുള്ള വാക്ക് ഉപയോഗിച്ച് ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു. തിരുവാലിയിൽനിന്നും ഓട്ടോയിൽ പോരുന്ന സമയത്ത് വാഹനത്തിൽനിന്ന് ഇറങ്ങിയ സമയത്ത് വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നുമാണ് വീട്ടമ്മയുടെ പരാതി. മാസം മുമ്പാണ് ഇത്തരത്തിൽ പ്രതി വീണ്ടും വീണ്ടും ഇത്തരം പ്രവണത ആവർത്തിച്ചത്.

ഇതോടെയാണ് യുവതി ഭർത്താവായ എടവണ്ണ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയോട് കാര്യം പറഞ്ഞത്. തുടർന്നു ഇരുവരുംചേർന്നു മലപ്പുറം മലപ്പുറം പൊലീസ് ആസ്ഥാനത്തുവന്ന് ജില്ലാപൊലീസ് മേധാവി അബ്ദുൽ കരീമിന് നേരിട്ട് പരാതി നൽകിയത്. ഇതോടെ കേസിൽ ജില്ലാപൊലീസ് മേധാവി ഇടപെടുകയും കേസ് എടവണ്ണപൊലീസിന് കൈമാറുകയും ചെയ്തത്. രണ്ടു ദിവസം മുമ്പാണ് എടവണ്ണ പൊലീസിൽ പരാതി ലഭിച്ചത്. വിഷയത്തിൽ ജില്ലാപൊലീസ് മേധാവിയുടെ നിർദ്ദേശമുള്ളതിനാൽ തന്നെ രാഷ്ട്രീയ ബന്ധങ്ങളൊന്നും നോക്കാതെ പിറ്റേദിവസം തന്നെ എടവണ്ണ പൊലീസ് യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റിയംഗമായ മുള്ളന്മട സമീറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP