Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചത് പുനലൂർ സ്വദേശി; പരാതിയെ തുടർന്ന് അന്വേഷിച്ചപ്പോൾ അറിഞ്ഞത് നേരത്തേ വിവാഹം കഴിച്ചതിൽ ഒരു കുഞ്ഞുണ്ടെന്നും പോരാത്തതിന് മൂന്നാമതൊരു പെൺകുട്ടിയുമായി പ്രണയത്തിലാണെന്നും; മൊബൈൽ ടവർ കേന്ദ്രീകരിച്ച് പൊലീസ് കണ്ടെത്തിയത് പുതിയ കാമുകിയുമായി വാടകയ്ക്കു താമസിച്ചുവരുകയായിരുന്ന പ്രതിയെ

പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചത് പുനലൂർ സ്വദേശി; പരാതിയെ തുടർന്ന് അന്വേഷിച്ചപ്പോൾ അറിഞ്ഞത് നേരത്തേ വിവാഹം കഴിച്ചതിൽ ഒരു കുഞ്ഞുണ്ടെന്നും പോരാത്തതിന് മൂന്നാമതൊരു പെൺകുട്ടിയുമായി പ്രണയത്തിലാണെന്നും; മൊബൈൽ ടവർ കേന്ദ്രീകരിച്ച് പൊലീസ് കണ്ടെത്തിയത് പുതിയ കാമുകിയുമായി വാടകയ്ക്കു താമസിച്ചുവരുകയായിരുന്ന പ്രതിയെ

മറുനാടൻ മലയാളി ബ്യൂറോ

ചാത്തന്നൂർ: പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതിന് ശേഷം ഉപേക്ഷിച്ച യുവാവ് അറസ്റ്റിലായി. പുനലൂർ കരവാളൂർ വിഷ്ണുഭവനിൽ വിഘ്‌നേശിനെയാണ് മുണ്ടക്കയം സ്വദേശിയായ പെൺകുട്ടിയുടെ പരാതിയിൽ അറസ്റ്റ് ചെയ്തത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് കൂടെ താമസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു ഇയാൾ. തുടർന്ന് പെൺകുട്ടിയെ ഇയാൾ ഉപേക്ഷിച്ചു. ഒന്നരമാസമായി നടത്തിയ തിരച്ചിലിനൊടുവിൽ മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുടുക്കിയത്. കൊല്ലം മാടൻനട ഭരണിക്കാവ് ക്ഷേത്രത്തിനു സമീപം മറ്റൊരു പെൺകുട്ടിയുമൊത്ത് വാടകയ്ക്കു താമസിച്ചുവരുകയായിരുന്നു പ്രതി.

ബാർബർ തൊഴിലാളിയായ വിഘ്നേശ് കഴിഞ്ഞവർഷമാണ് പുനലൂർ സ്വദേശിനിയായ പെൺകുട്ടിയെ പ്രണയിച്ച് കൂടെ കൂട്ടി. ഈ ബന്ധത്തിൽ മൂന്നുമാസം പ്രായമുള്ള പെൺകുഞ്ഞുമുണ്ട്. ഇതേസമയം പുനലൂരിൽ ബന്ധുവീട്ടിൽ നിന്നുപഠിക്കാൻ എത്തിയ മുണ്ടക്കയം സ്വദേശിനിയായ പെൺകുട്ടിയെ പ്രേമം നടിച്ച് തിരുവനന്തപുരത്ത് ആദ്യ പെൺകുട്ടിയുടെ ബന്ധുവീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു. തുടർന്ന് പരവൂരിലെത്തി ഭാര്യഭർത്താക്കന്മാർ എന്നനിലയിൽ നാല് വീടുകളിൽ മാറിമാറി താമസിച്ചു. പരവൂരിലെ ഒരു കടയിൽ ജോലിക്കു പോകുകയും ചെയ്തു. ഇതിനിടെ പരവൂരിൽ ഭർത്താവ് ഉപേക്ഷിച്ച ഒരു കുഞ്ഞുള്ള മറ്റൊരു പെൺകുട്ടിയെ പ്രേമം നടിച്ച് വലയിലാക്കി ഇവരുമായി കടന്നു. ഫോണിൽ ബന്ധപ്പെട്ടപ്പോൾ, താൻ മറ്റൊരാളെ വിവാഹം കഴിച്ചതായി ഇയാൾ അറിയിച്ചു. തുടർന്നാണ് മുണ്ടക്കയം സ്വദേശിയായ പെൺകുട്ടി പരവൂർ പൊലീസിൽ പരാതി നൽകിയത്.

പ്രതിയെ വെള്ളിയാഴ്ച തിരുവനന്തപുരത്തും പരവൂരിലും കൊണ്ടുപോയി തെളിവെടുപ്പു നടത്തി. വൈദ്യപരിശോധനയ്ക്കുശേഷം പരവൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്‌ഐ. സുരേഷ്‌കുമാർ, പരവൂർ എസ്‌ഐ. ജയകുമാർ, സി.പി.ഒ.മാരായ സന്തോഷ്‌കുമാർ, അനിൽകുമാർ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP