എറണാകുളത്ത് അനായാസം വിജയിച്ചു കയറാമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്; കോന്നിയിൽ അടൂർ പ്രകാശിന്റെ വിടവ് നികത്താൻ കെൽപ്പുള്ള സ്ഥാനാർത്ഥി ഇല്ലെങ്കിൽ മണ്ഡലം കൈവിട്ടു പോയേക്കും; അരൂരിൽ സിപിഎം കളത്തിൽ ഇറങ്ങുന്നത് വിജയത്തിൽ കുറഞ്ഞൊന്നും ലക്ഷ്യമിടാതെ; ലോക്സഭയിൽ നേടിയ നേരിയ ഭൂരിപക്ഷത്തിന്റെ പ്രതീക്ഷയിൽ കോൺഗ്രസും; നിയമസഭാ ഉപതിരഞ്ഞെടുപ്പു നടക്കുന്ന മൂന്ന് മണ്ഡലങ്ങളുടെ പൊതു രാഷ്ട്രീയചിത്രം ഇങ്ങനെ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് എംപിമാരായി ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ എം ആരിഫ് എന്നിവർ ഡൽഹിക്ക് പോയ ഒഴിവിലാണ് എറണാകുളം, കോന്നി, അരൂർ നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പു നടക്കുന്നത്. ഇവിടങ്ങളിൽ സ്ഥാനാർത്ഥികളെ നിർണയിക്കാനും തെരഞ്ഞെടുപ്പിനുമെല്ലാം അവശേഷിക്കുന്നത് ഒരു മാസത്തെ സമയം മാത്രമാണ്. ഒക്ടോബർ 21നാണ് വോട്ടെടുപ്പു നടക്കുന്നത്. ഈ മൂന്ന് മണ്ഡലങ്ങളിൽ കോൺഗ്രസ് വിജയം ഉറപ്പിച്ചു വന്നിരിക്കുന്നത് എറണാകുളം മണ്ഡലത്തിലാണ്. കാലങ്ങലായി യുഡിഎഫ് കോട്ടയായ ഈ മണ്ഡലത്തിൽ ആരാകും സ്ഥാനാർത്ഥി എന്ന കാര്യത്തിൽ മാത്രമേ സംശയം അവശേഷിക്കുന്നുണ്ട്.
ഹൈബി ഈഡൻ ലോക്സഭയിലേക്ക് സ്ഥാനാർത്ഥി ആയതോടെ കെ വി തോമസ് ഈ സീറ്റിൽ കണ്ണുവെച്ചിട്ടുണ്ട്. അതേസമയം, ടി ജെ വിനോദിനെയോ മുൻ മേയർ ടോണി ചമ്മണിയെയോ ആണ് ഈ സീറ്റുകളിലേക്ക് സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെടുന്നത്. കെ വി തോമസ് ഇടഞ്ഞാൽ അദ്ദേഹത്തിന് സീറ്റു നൽകേണ്ട അവസ്ഥയുമുണ്ടാകും. യുഡിഎഫിന്റെ പൊന്നാപുരം കോട്ടായാണ് ഇതെന്ന് ഹൈബി ഈഡൻ പ്രഖ്യാപിച്ചു കഴിഞ്ഞു. കോൺഗ്രസിന് ഇവിടെ സ്ഥാനാർത്ഥിയാകാൻ വലിയനിര തന്നെ ഉള്ളപ്പോൾ മറുവശത്ത് സിപിഎം ആരെ സ്ഥാനാർത്ഥി ആക്കും എന്ന തിരിച്ചിലിൽ ആണ്. ഇവിടെ പൊതു സ്വതന്ത്രനെയോ സെബാസ്റ്റ്യൻ പോളിനെയോ പരിഗണിക്കാനുള്ള സാധ്യത കൂടുതലാണ്.
കുറച്ചു കാലങ്ങളായി യുഡിഎഫ് കോട്ടയായാണ് കോന്നി നിയമസഭാ മണ്ഡലം അറിയപ്പെടുന്നത്. ഇവിടെ അടൂർ പ്രകാശിന്റെ വ്യക്തിപ്രഭാവം തന്നെയാണ് മണ്ഡലത്തെ കുറച്ചു കാലങ്ങളായി നിലനിർത്തി പോന്നത്. ഇവിടെ സിപിഎമ്മിന് ശക്തമായ സാന്നിധ്യമുള്ള മണ്ഡലമാണ്. ബിജെിപിയും അടുത്തകാലത്തായി കരുത്താർജ്ജിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അടൂർ പ്രകാശിന് പകരക്കാരനായി കരുത്തനായ സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ട അവസ്ഥ ഇവിടെ കോൺഗ്രസിനുണ്ട്. അടൂർ പ്രകാശിന്റെ പരിഗണന തന്നെയാകും ഇവിടെ കോൺഗ്രസ് പരിഗണിക്കുക. ആരാണ് തന്റെ മനസിൽ ഉള്ളതെന്ന കാര്യം അടൂർ പ്രകാശ് വെളിപ്പെടുത്തിയിട്ടില്ല.
ഐ ഗ്രൂപ്പ് മണ്ഡലം 'എ'യ്ക്ക് വിട്ടുകൊടുത്താലും ഇല്ലെങ്കിലും അടൂർ പ്രകാശ് ആരെ പിന്തുണക്കുന്നോ അവരായിരിക്കും കോന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥി. ഐ ഗ്രൂപ്പിൽ നിന്ന് പഴകുളം മധുവിന്റെ പേരാണ് ഉയർന്നു കേൾക്കുന്നത്. കോന്നി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ റോബിൻ പീറ്ററിന്റെ പേരും പട്ടികയിലുണ്ട്. അടൂർ പ്രകാശിന്റെ വിശ്വസ്തനാണ് എന്നത് റോബിന്റെ പേരിന് മുൻതൂക്കം നൽകുന്നു. പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലെ മികവും റോബിന് അനുകൂലമാണ്. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എലിസബത്തിന്റെ പേരും ചർച്ചകളിൽ സജീവമായി ഉയർന്നു കേൾക്കുന്നുണ്ട്. അതേസമയം ഈഴവ സമുദായ പ്രാതിനിധ്യം വേണമെന്ന് വാദിക്കുന്നവരുമുണ്ട്. അങ്ങനെ വരുമ്പോൾ മറ്റൊരാളെ പരിഗണിച്ചേക്കാം.
1996 ൽ കൈവിട്ട മണ്ഡലം യുവരക്തത്തെയിറക്കിയാൽ തിരിച്ചു പിടിക്കാൻ കഴിഞ്ഞേക്കുമെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വോട്ടർമാരെ കയ്യിലെടുക്കാൻ പ്രത്യേക പ്രഖ്യാപനങ്ങളും സിപിഎം കോന്നിയിൽ നടത്തിതുടങ്ങിയിരിക്കുന്നു. കോന്നി മണ്ഡലത്തിലെ വനമേഖലയോട് ചേർന്നു താമസിക്കുന്ന കർഷകർക്ക് ഉപാധിരഹിത പട്ടയം നൽകുമെന്ന് സിപിഎം പ്രഖ്യാപിച്ചത് അടക്കം മണ്ഡലം തിരിച്ചു പിടിക്കാൻ ലക്ഷ്യമട്ടാണ്. ലോക്സഭ തിരഞ്ഞെടുപ്പിൽ 46946 വോട്ടുകളാണ് കോന്നിയിൽ ഇടതുപക്ഷത്തിന് ലഭിച്ചത്. ഇത് വർധിപ്പിക്കാനായി ബ്രാഞ്ച് തലംമുതലുള്ള പ്രവർത്തനം സിപിഎം തുടങ്ങിക്കഴിഞ്ഞു.
സ്ഥാനാർത്ഥി ചർച്ചകളും സിപിഎമ്മിൽ സജീവമാണ്. ഡിവൈഎഫ്ഐ സംസ്ഥാന വൈസ്പ്രസിഡന്റും യുവജനകമ്മീഷൻ അംഗവുമായ അഡ്വ. കെയു ജനീഷ് കുമാറിന്റെ പേരാണ് ചർച്ചകളിൽ സജീവമായി ഉള്ളത്. 2016 ലെ എൽഡിഎഫ് സ്ഥാനാർത്ഥി പട്ടികയിലും അവസാനഘട്ടംവരെ ജനീഷ് കുമാറിന്റെ പേര് പരിഗണിച്ചിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു, കഴിഞ്ഞ തവണ അടൂർ പ്രകാശിനെതിരെ മത്സരിച്ച ആർ സനൽകുമാർ, എംഎസ് രാജേന്ദ്രൻ എന്നിവരുടെ പേരുകും ഇടതുമുന്നണിയിൽ സജീവമായി ഉയർന്നു കേൾക്കുന്നുണ്ട്. 2016 ൽ 20748 വോട്ടിനായിരുന്നു അടുർ പ്രകാശ് കോന്നിയിൽ നിന്ന് വിജയിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ നിയോജക മണ്ഡലത്തിൽ ബിജെപി മൂന്നാം സ്ഥാനാത്തായിരുന്നെങ്കിലും സ്ഥാനാർത്ഥിയുടെ മികവും ശബരിമല വികാരവുമായിരുന്നു തുണയായത്. ഇക്കുറി അതില്ലാത്തതിനാൽ പ്രതീക്ഷ കുറവാണ്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കു ലഭിച്ച വോട്ടിനേക്കാൾ 28,284 വോട്ടുകളുടെ വർധനയാണ് കോന്നിയിൽ ഇത്തവണ ഉണ്ടായത്. യുഡിഎഫിന് 3,813 വോട്ടിന്റെയും എൽഡിഎഫിന് 1,562 വോട്ടിന്റെയും കുറവാണ് ഇത്തവണ കോന്നിയിൽ ഉണ്ടായത്. ബിജെപി സംസ്ഥാന നേതാക്കളായ എംടി രമേശ്, പി സുധീർ എന്നിവരുടെ പേരുകൾ ഉയരാനിടയുണ്ട്. ജില്ലാ ഭാരവാഹികൾ മത്സരിച്ചാൽ അശോകൻ കുളനട, ഷാജി ആർ. നായർ എന്നിവരിൽ ആരെയങ്കിലുമായിരിക്കും മത്സരിപ്പിക്കുക. വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും രണ്ടാംസ്ഥാനമെങ്കിലും പിടിക്കാൻ ലക്ഷ്യമിട്ടായിരിക്കും ബിജെപി പ്രവർത്തനങ്ങൾ.
അരൂരിൽ സിപിഎമ്മിന് ജയിച്ചേ തീരൂ..
ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഒട്ടാകെ യുഡിഎഫ് തരംഗം ആഞ്ഞടിപ്പോഴും എൽഡിഎഫിന് വീഴാതെ പിടിച്ച നിൽക്കാൻ ആയത് ആലപ്പുഴയിൽ മാത്രമായിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു ഷാനിമോൾ ഉസ്മാനെ ഇഞ്ചോടിഞ്ച് പോരാട്ടത്തിലായിരുന്നു എഎം ആരിഫ് കീഴ്പ്പെടുത്തിയത്. 9096 വോട്ടുകൾക്കായിരുന്നു ആരിഫിന്റെ വിജയം. അതുകൊണ്ട് തന്നെ നിയമസഭയിൽ ആരിഫിന്റെ പകരക്കാരൻ വിജയിക്കേണ്ടത് അനിവാര്യമാണ്. ഇവിടെ സി ബി ചന്ദ്രബാബു, ജില്ലാ സെക്രട്ടറി ആർ നാസർ
തുടങ്ങിയ നേതാക്കളെയാണ് സിപിഎം പരിഗണിക്കുന്നത്.
ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 38750 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അരൂരിലെ ആരിഫിന്റെ ജയം. എന്നാൽ എൽഡിഎഫിനേയും ആരിഫിനേയും ഞെട്ടിക്കുന്നതായിരുന്നു ലോക്സഭ തിരഞ്ഞെടുപ്പിൽ അരൂർ നിയമസഭയിൽ നിന്നും ലഭിച്ച വോട്ടുകൾ. 648 വോട്ടിന്റെ ഭൂരിപക്ഷമാണ് മണ്ഡലത്തിൽ ഷോനിമോൾ ഉസ്മാൻ നേടിയത്. ഇതാണ് യുഡിഎഫിന്റെ ആത്മവിശ്വാസം ഉയർത്തുന്നതും. അതുകൊണ്ട് തന്നെ കോൺഗ്രസ് പരിഗണിക്കുന്നവരിൽ ഷാനിമോളുടെ പേരിന് മുൻതൂക്കമുണ്ട്. കോൺഗ്രസ് നേതൃത്വത്തിന് ഷാനിമോളെയാണ് താൽപ്പര്യം. എന്നാൽ, എ എ ഷുക്കൂറിനെയും എം ലിജുവിന്റെ പേരും കോൺഗ്രസ് പരിഗണിക്കുന്നുണ്ട്.
പാർട്ടി നിർദ്ദേശിച്ചാൽ മത്സരിക്കാൻ തയ്യാറാണെന്ന് ഷാനി മോൾ ഉസ്മാനും വ്യക്തമാക്കി. തന്നോട് സ്ഥാനാർത്ഥിയാകാൻ പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ മടിയില്ല. അരൂർ പാർട്ടിയുടെ നല്ല കേഡർമാർ ഉള്ള സ്ഥലമാണ്. യുഡിഎഫ് ഏറ്റവും ശക്തമായിട്ടുള്ള മണ്ഡലമാണ് അരൂർ എന്നും ഷാനി മോൾ പറഞ്ഞു. മുസ്ലിം സമുദായാംഗങ്ങളെ കോൺഗ്രസ് പരിഗണിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. ഈ സാഹചര്യത്തിൽ ഷാനിമോളെ അരൂരിൽ മത്സരിപ്പിച്ചാൽ അത് കോൺഗ്രസിന് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ ഉണ്ടെന്ന് നേതാക്കൾ പറയുന്നു.
അതേസമയം ഇവിടെ എൻഡിഎയിൽ നിന്നും ബിഡിജെഎസ് സ്ഥാനാർത്ഥിയാകാൻ സാധ്യതയുണ്ട്. നേരത്തെ തുഷാർ വെള്ളാപ്പള്ളി ഈ സീറ്റ് ബിഡിജെഎസിന് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചെക്കു കേസും അതിൽ മുഖ്യമന്ത്രി പിണറായി അടക്കമുള്ളവർ ഇടപെട്ട സാഹചര്യവും പരിഗണിക്കുമ്പോൾ ബിജെപി സ്ഥാനാർത്ഥിയെ തന്നെ കളത്തിൽ ഇറക്കാനും സാധ്യത കൂടുതലാണ്.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്