Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൂട്ടുകാരന്റെ ഭാര്യയെ ബലാത്സംഗം ചെയ്തത് തോക്കിൻ മുനയിൽ നിർത്തി; ക്വട്ടേഷൻ സംഘത്തിന്റെ കത്തിമുനയിൽ നിന്നും ജീവൻ തിരിച്ചുകിട്ടിയത് തലനാരിഴയ്ക്ക്; ആശുപത്രിയിൽ നിന്നിറങ്ങിയ ശേഷം തല്ലിക്കൊന്നത് ആനപ്പെട്ടി സ്വദേശിയായ ഗൃഹനാഥനെ; പിടിച്ചുപറി മുതൽ ബലാത്സംഗവും കൊലപാതകവും വരെ തൊഴിലാക്കിയ പോത്ത് ഷാജിയുടെ അന്തകനായത് സ്വന്തം അനന്തരവനും

കൂട്ടുകാരന്റെ ഭാര്യയെ ബലാത്സംഗം ചെയ്തത് തോക്കിൻ മുനയിൽ നിർത്തി; ക്വട്ടേഷൻ സംഘത്തിന്റെ കത്തിമുനയിൽ നിന്നും ജീവൻ തിരിച്ചുകിട്ടിയത് തലനാരിഴയ്ക്ക്; ആശുപത്രിയിൽ നിന്നിറങ്ങിയ ശേഷം തല്ലിക്കൊന്നത് ആനപ്പെട്ടി സ്വദേശിയായ ഗൃഹനാഥനെ; പിടിച്ചുപറി മുതൽ ബലാത്സംഗവും കൊലപാതകവും വരെ തൊഴിലാക്കിയ പോത്ത് ഷാജിയുടെ അന്തകനായത് സ്വന്തം അനന്തരവനും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിടിച്ചുപറി മുതൽ കൊലപാതകവും ബലാത്സംഗവും വരെ തൊഴിലാക്കിയ പോത്ത് ഷാജി എന്ന തൊളിക്കോട് തുരുത്തി തേവൻപാറവീട്ടിൽ ഷാജിയുടെ മരണവും ഗുണ്ടാവരുമാനം പങ്കുവെക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ. ഒപ്പം കൊണ്ടുനടന്ന് വളർത്തിയ സ്വന്തം സഹോദരിയുടെ മകന്റെ കൈകൊണ്ടു തന്നെയായിരുന്നു ഷാജിയുടെ അന്ത്യവും. പിടിച്ചുപറി, മോഷണം, വധശ്രമം, ബലാത്സംഗം, ആയുധംകൊണ്ടുള്ള ആക്രമണം, സ്ത്രീപീഡനം തുടങ്ങി നിരവധി ക്രിമിനൽ കേസിൽ പ്രതിയായിരുന്നു ഷാജി. തിരുവനന്തപുരം ജില്ലയിലെ മിക്ക പൊലീസ് സ്റ്റേഷനുകളിലും ഷാജിയുടെ പേരിൽ കേസുണ്ട്. നാല് വർഷം മുമ്പ് നെടുമങ്ങാടിന് സമീപം വച്ച് ക്വട്ടേഷൻ സംഘം ഷാജിയുടെ കഴുത്ത് വെട്ടി മുറിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ ഷാജി അത്യാസന്നനിലയിൽ ആഴ്ചകളോളം തീവ്രപരിചരണവിഭാഗത്തിൽ ചികിൽസയിൽ കഴിഞ്ഞിരുന്നു.

ആശുപത്രിയിൽ നിന്നും ഇറങ്ങിയ ശേഷം വിതുര ആനപ്പെട്ടി സ്വദേശിയായ ഗൃഹനാഥനെ മർദ്ദിച്ച് കൊലപ്പെടുത്തി. കേസിൽ കോടതിയിൽ നിന്നും ജാമ്യം നേടി പുറത്തിറങ്ങിയ ശേഷം വീണ്ടും പഴയ പാത പിൻതുടരുകയായിരുന്നു. ഷാജിയുടെ പേരിൽ മോഷണം, കൊലപാതകം, കൂലിത്തല്ല്, അടിപിടി, ക്വട്ടേഷൻ കേസുകളാണ് നിലവിലുള്ളത്. കേസുകളിൽ ജാമ്യം നേടി പുറത്തിറങ്ങിയ ശേഷം വീണ്ടും കേസുകളുണ്ടാക്കുകയാണ് ഷാജിയുടെ പതിവ്.

കഴിഞ്ഞ വർഷമാണ് കൂട്ടുകാരന്റെ ഭാര്യയെ തോക്കുകാട്ടി ഭീഷണിപ്പെടുത്തി ഷാജി ബലാത്സംഗം ചെയ്തത്. പീഡനത്തിലും മർദ്ദനത്തിലും ദേഹമാസകലം പരിക്കേറ്റ് അവശയായ ഇരുപത്തെട്ടുകാരിയായ യുവതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. യുവതിയുടെ ഭർത്താവിനെ അന്വേഷിച്ച് വന്ന ഷാജി വീട്ടിൽ മറ്റാരുമില്ലെന്ന് മനസിലാക്കി യുവതിയെ കൈയേറ്റം ചെയ്യുകയായിരുന്നു. എതിർക്കാൻ ശ്രമിച്ച യുവതിയെ അടിച്ചും മർദ്ദിച്ചും അവശയാക്കി. എയർറൈഫിൾ ഉപയോഗിച്ചായിരുന്നു മർദ്ദനമെന്ന് യുവതി പൊലീസിനോട് പറഞ്ഞു. നാട്ടുകാരാണ് യുവതിയെ അന്ന് ആശുപത്രിയിലെത്തിച്ചത്.

രണ്ട് കുട്ടികളുടെ അമ്മയായ യുവതി ആദ്യഭർത്താവുമായി പിരിഞ്ഞശേഷമാണ് വിതുരയിലെത്തിയത്. രണ്ടാം ഭർത്താവുമൊന്നിച്ച് പോത്ത് ഷാജിയുടെ വീട്ടിൽ വാടകയ്ക്കായിരുന്നു താമസം. പോത്ത് ഷാജിയുടെ അടുത്ത സുഹൃത്താണ് യുവതിയുടെ ഭർത്താവ്. യുവതിയുടെ ഭർത്താവിനെ കാണാനായി ഇടയ്ക്കിടെ വീട്ടിൽവരാറുള്ള ഷാജി ഇയാളില്ലാത്ത തക്കം നോക്കിയെത്തി യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഭീഷണിപ്പെടുത്താനുപയോഗിച്ച തോക്ക് ഇയാളുടെ സഹായിയായ മറ്റൊരു സ്ത്രീയുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തി. പക്ഷികളെ വെടിവെക്കാനായി താൻ വാങ്ങിയതാണ് ഈ തോക്ക് എന്നായിരുന്നു ഷാജിയുടെ വാദം.

ഇതുൾപ്പെടെ നാൽപ്പതിൽ അധികം കേസുകളാണ് ഷാജിയുടെ പേരിൽ വിവിധ സ്റ്റേഷനുകളിലായി നിലവിലുള്ളത്. ഇതിനിടയിലും സ്വന്തം ക്വട്ടേഷൻ സംഘവുമായി 'പണി'യെടുത്ത് ജീവിക്കുന്നതിനിടെയാണ് അനന്തിരവൻ തന്നെ ഷാജിയെ വകവരുത്തുന്നത്. സഹോദരിയുടെ മകനായ സജീദാണ് ഷാജിയെ വെട്ടി കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി സജീദും ഷാജിയും ചേർന്ന് വിതുരയിലെ ബാറിൽ വെച്ച് മദ്യപിക്കുന്നതിനിടെ വാക്കുതർക്കമുണ്ടായി. മദ്യപിക്കുന്നതിനിടെ വരുമാനം പങ്കുവെയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ വാക്കുതർക്കം വഴക്കായി വളരുകയായിരുന്നു. തുടർന്ന് വീട്ടിലെത്തിയ ഷാജിയെ ബന്ധുവായ സജീദ് പിന്തുടർന്നെത്തി വെട്ടുകയായിരുന്നു.

രാത്രി എട്ടരയോടെ തേവൻപാറയിലെ വീട്ടിലെത്തിയ ഷാജിയെ പിന്തുടർന്ന് എത്തിയ സജീദ് വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. തലയുടെ ഇടതു ഭാഗത്തും മുഖത്തും മാരകമായി മുറിവേറ്റ ഷാജിയെ രാത്രി തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണം സംഭവിച്ചു. ഓടി രക്ഷപ്പെട്ടെ സജീദിനെ പൊലീസ് പിന്നീട് പിടികൂടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP