മഞ്ചേശ്വരത്ത് ഖമറുദ്ദീനെയും എറണാകുളത്ത് കെ വി തോമസിനെയും അരൂരിൽ ഷാനിമോളെയും കോന്നിയിൽ പഴകുളം മധുവിനെയും വട്ടിയൂർക്കാവിൽ വിഷ്ണുനാഥിനെയും പരിഗണിച്ചു യുഡിഎഫ്; സി എച്ച് കുഞ്ഞമ്പുവും സി ബി ചന്ദ്രബാബുവും സെബാസ്റ്റ്യൻ പോളും കെ പി ഉതയഭാനുവും എം വിജയകുമാറിനും സാധ്യത നൽകി എൽഡിഎഫ്; പഴയ പടക്കുതിരകളുടെ പേരു തന്നെ ഉയർത്തി ബിജെപി വൃത്തങ്ങളും; അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ കുറിച്ചുള്ള തിരക്കിട്ട ചർച്ചകൾ തുടരുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പു നടക്കുന്ന അഞ്ചിടങ്ങളിൽ നാലെണ്ണം നിലനിർത്തുക എന്ന വെല്ലുവിളിയോടെ മത്സരിക്കാൻ ഇറങ്ങുന്ന യുഡിഎഫിന് കനത്ത വെല്ലുവിളി. സിപിഎം ടെൻഷൻ അരൂരിൽ മാത്രം ഒതുങ്ങുമ്പോഴാണ് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ തവണത്തെ ഇടതു തരംഗത്തെ അതിജീവിച്ച മണ്ഡലങ്ങൾ നിലനിർത്തുന്നത് വെല്ലവിളിയായി മാറുന്നത്. സ്ഥാനാർത്ഥി നിർണായം തന്നെ യുഡിഎഫിൽ വലിയ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്.
ലോക്സഭാ തിരഞ്ഞെടുപ്പു പതനത്തിൽ നിന്നു കരകയറി ഭരണത്തിന്റെ വിലയിരുത്തൽ ഇനിയെങ്കിലും അനുകൂലമാക്കാൻ എൽഡിഎഫ്. ശക്തമായ ത്രികോണ മത്സരത്തിൽ മഞ്ചേശ്വരത്തും വട്ടിയൂർക്കാവിലും ജയം ഉറപ്പാക്കാനുള്ള സാധ്യതയാണ് എൻഡിഎ നേടുന്നുത്. അതിനെല്ലാം മുന്നോടിയായി പാലായിലെ സെമിഫൈനൽ പോരിന്റെ ഫലം കാത്തു രാഷ്ട്രീയ കേരളവും. പാലായ്ക്കു പിന്നാലെ അഞ്ചിടത്തു ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ സംസ്ഥാന രാഷ്ട്രീയം പെട്ടെന്ന് ഉഷാറായി. 27നു പാലായിൽ നിന്നുള്ള ഫലമാണു നിർണായകം.
യുഡിഎഫിൽ മഞ്ചേശ്വരത്ത് മുസ്ലിം ലീഗും ബാക്കി 4 സീറ്റുകളിൽ കോൺഗ്രസുമാണു മത്സരിക്കുക. എൽഡിഎഫിനു വേണ്ടി എല്ലാ സീറ്റിലും സിപിഎം മത്സരിക്കും. അരൂർ സീറ്റ് ബിഡിജെഎസിന് എന്നാണ് എൻഡിഎയിലെ ധാരണ; ബാക്കി സീറ്റുകളിൽ ബിജെപി. സിറ്റിങ് സീറ്റുകളെന്ന നിലയിൽ മഞ്ചേശ്വരം, എറണാകുളം, കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ യുഡിഎഫിനു വിജയം ഉറപ്പാക്കിയേ തീരൂ. അരൂർ സിപിഎമ്മിന്റെ സിറ്റിങ് മണ്ഡലമാണെങ്കിലും 4 മാസം മുൻപത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇവിടെ കൂടുതൽ വോട്ട് നേടിയത് യുഡിഎഫിന്റെ ഷാനിമോൾ ഉസ്മാനാണ്. ഫലത്തിൽ അഞ്ചും സിറ്റിങ് മണ്ഡലമായി കരുതിത്തന്നെ കളത്തിലിറങ്ങി വിജയം കൊയ്യാനാണു യുഡിഎഫ് നീക്കം.
എപ്പോഴും എൽഡിഎഫിനൊപ്പം നിൽക്കുന്ന ഒരു വിഭാഗത്തെ യുഡിഎഫിന് അടർത്തി മാറ്റാൻ കഴിഞ്ഞതാണു ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു കാരണമെന്നു ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്, ആ വിഭാഗം തിരിച്ചെത്തിയെന്നു തെളിയിക്കേണ്ടത് അനിവാര്യമാണ്. ന്യൂനപക്ഷം തങ്ങളിലേക്കു തിരികെയെത്തിയെന്ന് ഉപതിരഞ്ഞെടുപ്പു വിജയത്തിലൂടെ തെളിയിക്കാനായില്ലെങ്കിൽ, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയ കാരണം ശബരിമല വിഷയം തന്നെയെന്നു തുറന്നു സമ്മതിക്കേണ്ടി വരും. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പും അതു കഴിഞ്ഞുള്ള നിയമസഭാ തിരഞ്ഞെടുപ്പും എന്തു ഫലം നൽകുമെന്ന സൂചന കൂടി ഉപതിരഞ്ഞെടുപ്പു ഫലത്തിലൂടെ അറിയാം.
കഴിഞ്ഞ തവണ 86 വോട്ടുകൾക്കു നഷ്ടപ്പെട്ട മഞ്ചേശ്വരവും 7622 വോട്ടുകൾക്കു കൈവിട്ട വട്ടിയൂർക്കാവും പിടിച്ചെടുക്കുകയെന്നതാണു ബിജെപിക്കു മുഖ്യ ലക്ഷ്യം. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റു പോലും നേടാനാകാത്തതിന്റെ ക്ഷീണം തീർക്കാനും ദേശീയ നേതൃത്വത്തിനു മുന്നിൽ തലയുയർത്തി നിൽക്കാനും ഒരിടത്തെങ്കിലും വിജയം അനിവാര്യം. നരേന്ദ്ര മോദി അജയ്യനായി തുടരുന്ന ഏറ്റവും അനുകൂല സാഹചര്യത്തിൽ വോട്ടുവ്യത്യാസം പഴയതിനെക്കാൾ കുറഞ്ഞാൽ ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിൽ അഴിച്ചുപണി പ്രതീക്ഷിക്കാം. അനുയോജ്യരായ സ്ഥാനാർത്ഥികളെ കണ്ടെത്തുകയാണു വെല്ലുവിളി.
മഞ്ചേശ്വരത്തും വട്ടിയൂർക്കാവിലും നടക്കുന്നത് ശക്തമായ ത്രികോണ പോരാട്ടമാണെന്ന് ഉറപ്പാണ്. മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി. ഖമറുദ്ദീൻ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം. അഷറഫ്, ജില്ലാ ജോയിന്റ് സെക്രട്ടറി മുനീർ ഹാജി മൊഗ്രാൽ എന്നിവരെയാണ് ലീഗ് പരിഗണക്കുന്നവർ. ഇതിൽ ഖമറുദ്ദീനാണ് മുൻതൂക്കം. എൽഡിഎഫിൽ നിന്നും മുൻ സ്ഥാനാർത്ഥി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച്. കുഞ്ഞമ്പു, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ആർ.ജയാനന്ദ എന്നിവരെ പരിഗണിക്കുന്നു. ബിജെപിയിൽ നിന്നും ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത്, മണ്ഡലം പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരി, രവീശതന്ത്രി കുണ്ടാർ എന്നിവരുടെ പേരുകളാണ് ഉയർന്നു കേൾക്കുന്ന്ത. ശക്തർ വേണമെന്ന് കരുതിയാൽ ഇവിടെ കെ സുരേന്ദ്രനും മത്സരിച്ചേക്കും.
എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം തീർച്ചയായും വിജയിക്കേണ്ട സീറ്റ് അരൂരിലേതാണ്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഡിവൈഎഫ്ഐ നേതാവും മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായ മനു സി.പുളിക്കൽ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മത്സ്യഫെഡ് ചെയർമാനുമായ പി.പി. ചിത്തരഞ്ജൻ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കേരള സർവകലാശാല സിൻഡിക്കറ്റ് മുൻ അംഗവുമായ കെ.എച്ച്. ബാബുജാൻ എന്നിവരെയാണ് സിപിഎം പരിഗണിക്കുന്നത്. അതേസമയം യുഡിഎഫിൽ നിന്നും കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ഷാനിമോൾ ഉസ്മാന്റെ പേരിനാണ് മുൻതൂക്കം. മുൻ എംഎൽഎ എ.എ.ഷുക്കൂർ, ഡിസിസി പ്രസിഡന്റ് എം.ലിജു, യൂത്ത് കോൺഗ്രസ് അരൂർ നിയമസഭാ മണ്ഡലം പ്രസിഡന്റ് എസ്.രാജേഷ്, മുൻ ജില്ലാ പഞ്ചായത്ത് അംഗവും ഡിസിസി അംഗവുമായ കെ. രാജീവൻ എന്നിവരുടെ പേരുകളും ഉയർന്നു കേൾക്കുന്നു. മുസ്ലിം സമുദായത്തിലെ സ്ഥാനാർത്ഥിക്കാണ് കൂടുതൽ പരിഗണന ലഭിക്കുക. ഇവിടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അരൂരിൽ മത്സരിച്ച ടി.അനിയപ്പനെയാണ് എൻഡിഎ പരിഗണിക്കുന്നത്. ചേർത്തലയിൽ മത്സരിച്ച പി. എസ്.രാജീവിനെയും പരിഗണിക്കുന്നു.
യുഡിഎഫ് കോട്ടയായി വിലയിരുത്തുന്ന എറണാകുളത്ത് ഡിസിസി അധ്യക്ഷനും ഡപ്യൂട്ടി മേയറുമായ ടി.ജെ. വിനോദ്, മുൻ എംപി കെ.വി.തോമസ്, മുൻ മേയർ ടോണി ചമ്മണി എന്നിവരുടെ പേരുകളാണ് പരിഗണിക്കപ്പെടുന്നത്. എൽഡിഎഫിൽ നിന്നും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഹൈബി ഈഡനോടു പരാജയപ്പെട്ട എം. അനിൽകുമാർ, സെബാസ്റ്റ്യൻ പോളിന്റെ മകനും ഗവ. പ്ലീഡറുമായ റോൺ ബാസ്റ്റ്യൻ എന്നിവരെയും പരിഗണിക്കുന്നുയ ബിജെപി എറണാകുളം മണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാൽ, സംസ്ഥാന സെക്രട്ടറി ബി. ഗോപാലകൃഷ്ണ എന്നിവരെയാണ് പരിഗണിക്കുന്നത്.
യുഡിഎഫിനെ സംബന്ധിച്ചിടത്തോളം വിജയം അനിവാര്യമായ മണ്ഡലമാണ് കോന്നി. ഇവിടെ പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്ററിനാണ് സാധ്യത. അടൂർ പ്രകാശിന്റെ താൽപ്പര്യമാണ് പരിഗണിക്കുന്നത്. എന്നാൽ പഴയകുളം മധുവിന്റെ പേരും സജീവമായി ഉയർന്നു കേൾക്കുന്നു. ഡിസിസി മുൻ പ്രസിഡന്റ് പി. മോഹൻരാജ്, ഡിസിസി പ്രസിഡന്റ് ബാബു ജോർജ് എന്നിവരെയും പരിഗണിക്കുന്നു. എൽഡിഎഫ് സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, റാന്നി പെരുനാട് ഏരിയാ കമ്മിറ്റി അംഗം എം.എസ്. രാജേന്ദ്രൻ, യുവജന കമ്മിഷൻ അംഗം കെ.യു. ജനീഷ്കുമാർ എന്നിവരെ പരിഗണിക്കുമ്പോൾ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് അശോകൻ കുളനട എന്നിവരെയാണ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയാകാൻ നിരവധി പേരാണ് കോൺഗ്രസിലുള്ളത്. പി സി വിഷ്ണുനാഥിന്റെ പേരടക്കം ഉയർന്നു കേൾക്കുന്നു. മുൻ എംപി എൻ. പീതാംബരക്കുറുപ്പ്, മനുഷ്യാവകാശ കമ്മിഷൻ അംഗവും മുൻ എംഎൽഎയുമായ കെ.മോഹൻകുമാർ, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി ശ്രദ്ധനേടിയ ജ്യോതി വിജയകുമാർ, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, എൻഎസ്എസ് നേതാവ് ശാസ്തമംഗലം മോഹൻ എന്നിങ്ങനെ പോകുന്നു മറ്റു പേരുകൾ.
ഇവിടെ മണ്ഡലം തിരിച്ചു പിടിക്കാൻ ലക്ഷ്യമിടുന്ന മുൻ മന്ത്രിയും കെടിഡിസി ചെയർമാനുമായ എം.വിജയകുമാറിനെ കളത്തിലിറക്കിയേക്കും. കരകൗശല കോർപറേഷൻ ചെയർമാൻ കെ. എസ്. സുനിൽകുമാർ, തിരുവനന്തപുരം മേയർ വി.കെ. പ്രശാന്ത് എന്നിവരും പരിഗണനയിലുണ്ട്. ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, ജില്ലാ പ്രസിഡന്റ് എസ്.സുരേഷ്, സംസ്ഥാന നിർവാഹക സമിതിയംഗം വി.വി. രാജേഷ് എന്നിവരെയാണ് സജീവമായി പരിഗണിക്കുന്നത്.
വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും ശക്തമായ ത്രികോണ മത്സരമാകും. വട്ടിയൂർക്കാവിൽ കഴിഞ്ഞ ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ ബിജെപി. രണ്ടാംസ്ഥാനത്താണ്. സിപിഎം. മൂന്നാംസ്ഥാനത്തും. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി.യെ മഞ്ചേശ്വരം കൈവിട്ടത് 89 വോട്ടിനാണ്. മൂന്നുമുന്നണികളും ഇഞ്ചോടിഞ്ച് പോരാടുന്ന മണ്ഡലങ്ങളെന്ന നിലയിൽ സ്ഥാനാർത്ഥിനിർണയവും പ്രധാനമാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്