Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആകെ മൂന്നുവണ്ടിയുള്ളതിൽ രണ്ടെണ്ണം വിട്ടുകൊടുത്തു; മൂന്നാമത്തേത് സ്വന്തം ആവശ്യത്തിന് വേണമെന്ന് വാശിപിടിച്ചു; പാലാ ഉപതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി കളക്ടർ ഉത്തരവിട്ടിട്ടും വിട്ടുനൽകാതിരുന്ന ഏറ്റുമാനൂർ നഗരസഭ ചെയർമാന്റെ വാഹനം പൊലീസ് പിടിച്ചെടുത്തു

ആകെ മൂന്നുവണ്ടിയുള്ളതിൽ രണ്ടെണ്ണം വിട്ടുകൊടുത്തു; മൂന്നാമത്തേത് സ്വന്തം ആവശ്യത്തിന് വേണമെന്ന് വാശിപിടിച്ചു; പാലാ ഉപതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി കളക്ടർ ഉത്തരവിട്ടിട്ടും വിട്ടുനൽകാതിരുന്ന ഏറ്റുമാനൂർ നഗരസഭ ചെയർമാന്റെ വാഹനം പൊലീസ് പിടിച്ചെടുത്തു

മറുനാടൻ മലയാളി ബ്യൂറോ

ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭ ചെയർമാന്റെ ഔദ്യോഗിക വാഹനം പൊലീസ് പിടിച്ചെടുത്തു. പാലാ ഉപതിരഞ്ഞടുപ്പ് ഡ്യൂട്ടിക്കായി കളക്ടർ ഉത്തരവിട്ടിട്ടും വിട്ടുനൽകാതിരുന്നതോടെയാണ് നടപടി. വാഹനം പൊലീസ് പിടിച്ചെടുത്ത് മീനച്ചിൽ തഹസിൽദാർക്ക് കൈമാറി. കളക്ടറുടെ ഉത്തരവ് പ്രകാരം എസ്.എച്ച്.ഒ. എ.ജെ.തോമസിന്റെ നേതൃത്വത്തിലാണ് ശനിയാഴ്ച രാവിലെ വാഹനം പിടിച്ചെടുത്തത്.

16-നാണ് നഗരസഭയുടെ വാഹനങ്ങൾ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി വിട്ടുനൽകണമെന്ന് നഗരസഭാ സെക്രട്ടറിക്ക് കളക്ടറേറ്റിൽനിന്ന് ഉത്തരവ് നൽകിയത്. എന്നാൽ വാഹനം വിട്ടുനൽകിയില്ല. 18-ന് വാഹനം എത്തിക്കണമെന്ന് ഡെപ്യൂട്ടി കളക്ടർ നിർദേശിച്ചിട്ടും നഗരസഭയിൽനിന്ന് മറുപടിയൊന്നും ലഭിച്ചില്ല. തുടർന്നാണ് നടപടി.

എന്നാൽ നഗരസഭയിൽ മൂന്നു വാഹനങ്ങൾ മാത്രമാണുള്ളതെന്നും രണ്ടെണ്ണം 16-നുതന്നെ നൽകിയിരുന്നെന്നും ചെയർമാൻ ജോർജ് പുല്ലാട്ട് പറഞ്ഞു. ഭരണപരമായ ആവശ്യങ്ങളുള്ളതിനാൽ ചെയർമാൻ ഉപയോഗിക്കുന്ന വാഹനം വിട്ടുതരാൻ കഴിയില്ലെന്ന് സെക്രട്ടറി വഴി മെയിൽ അയച്ചിരുന്നു. കളക്ടറേറ്റിലെത്തി നേരിട്ട് കത്ത് നൽകുകയും ചെയ്തു. വാഹനം പിടിച്ചെടുത്ത നടപടി രാഷ്ട്രീയപ്രേരിതമാണെന്നും കേന്ദ്ര-സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർമാർക്ക് പരാതി നൽകിയിട്ടുണ്ടന്നും ജോർജ് പുല്ലാട്ട് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP