വട്ടിയൂർക്കാവിൽ നായർ സ്ഥാനാർത്ഥി... കോന്നിയിൽ ഈഴവ.. അരൂരിൽ മുസ്ലിം.. എറണാകുളത്ത് ലത്തീൻ കത്തോലിക്കാ.. മഞ്ചേശ്വരത്ത് മുസ്ലിംമോ കൊങ്ങിണിയോ; അഞ്ച് സീറ്റുകളിൽ ഒരുമിച്ചു ഉപതിരഞ്ഞെടുപ്പു വന്നപ്പോൾ മൂന്ന് മുന്നണികളും സ്ഥാനാർത്ഥി നിർണയത്തിൽ കഴിവിനേക്കാൾ ആദ്യം പരിഗണിക്കുന്നത് ജാതിയും മതവും മാത്രം; ജാതിയെ പഠിക്കു പുറത്താക്കുന്ന ശീലം അമ്പേമാറ്റി സിപിഎം; നവോത്ഥാന കേരളത്തിലെ ജാതിക്കോമരങ്ങളുടെ ഉറഞ്ഞു തുള്ളലിന്റെ കാഴ്ച്ചകൾ ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിൽ അടുത്തകാലത്തായി ഏറ്റവും അധികം ചർച്ച ചെയ്യുന്നത് നവോത്ഥാനത്തെ കുറിച്ചായിരുന്നു. ജാതി വിവേചനങ്ങൾക്കെതിരെ നമ്മുടെ നവോത്ഥാന നായകർ പോരാട്ടം നയിച്ച ആ കാലത്തെ കുറിച്ച്. ഇതേക്കുറിച്ച് വിശദമായ ചർച്ചകൾ നടക്കുമ്പോഴും അതിന് തുടക്കമിട്ട രാഷ്ട്രീയ പാർട്ടി പോലും തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇതെല്ലാം മറക്കുകയാണ്. വോട്ടുരാഷ്ട്രീയത്തിനായി കഴിവിനേക്കാൾ സമുദായ അംഗങ്ങളെ മാത്രം പരിഗണിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ മാറിമറിയുന്നു. ഇപ്പോൾ ഉപതിരഞ്ഞെടുപ്പിൽ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ പുരോഗമിക്കുമ്പോഴും എല്ലാ മുണന്നികളുടെയും പരിഗണന സമുദായികമായാണ്.
വട്ടിയൂർക്കാവിൽ മൂന്ന് മുന്നണികളും നായർ സ്ഥാനാർത്ഥിയെ തന്നെയാകും കളത്തിലിറക്കുക. അതേസമയം എറണാകുളത്ത് ലത്തീൻ കത്തോലിക്കാ സമുദായത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ തന്നെയാണ് യുഡിഎഫും എൽഡിഎഫും തേടുന്നത്. ഇവിടെ ബിജെപിയും ലത്തീൻകാരനെ സ്ഥാനാർത്ഥിയാക്കാൻ സാധിക്കുമോ എന്ന അന്വേഷണത്തിലാണ്. അതേസമയം കോന്നിയിൽ ഈഴവ സ്ഥാനാർത്ഥിയും അരൂരിൽ മുസ്ലിം സ്ഥാനാർത്ഥിയും എന്ന വിധത്തിലാണ് പാർട്ടികളുടെ പരിഗണനകൾ. മഞ്ചേശ്വരത്ത് മുസ്ലിം സ്ഥാനാർത്ഥിയെ ലീഗ് കളത്തിലിറക്കുമ്പോൾ ബിജെപി കൊങ്ങിണി സ്ഥാനാർത്ഥിയെ കളത്തിലിറക്കാനാണ് ലക്ഷ്യമിടുന്നത്.
മുൻകാലങ്ങളിൽ സിപിഎം ജാതിക്കും മതത്തിനും അതീതമായി സ്ഥാനാർത്ഥി നിർണയത്തിൽ മുൻകൂക്കം കൊടുത്തത് കഴിവിനാണെങ്കിൽ ഇന്ന് ചിത്രം മാറിക്കഴിഞ്ഞു. ശബരിമല വിഷയത്തിലെ തിരിച്ചടി മറികടക്കാൻ വേണ്ടി വിശ്വാസികളുടെ വഴിയോ പോകുമെന്ന് പറഞ്ഞ് സിപിഎം സമുദായ നേതാക്കൾക്ക് താൽപ്പര്യമുള്ളവരെ തന്നെയാണ് സ്ഥാനാർത്ഥികളായി പരിഗണിക്കുന്നത്.
ഗ്രൂപ്പ് ഏതായാലും സ്ഥാനാർത്ഥി ലത്തീൻ സമുദായക്കാരനാകണം
യുഡിഎഫിന്റെ പരമ്പരാഗത മണ്ഡലമാണ് എറണാകുളം. ലത്തീൻ കത്തോലിക്കാ സമുദായത്തിൻ മുൻതൂക്കമള്ള ഈ മണ്ഡലത്തിൽ ലത്തീൻ സമുദായത്തിൽ നിന്നുള്ള സ്ഥാനാർത്ഥി മതിയെന്ന് കോൺഗ്രസുകാർ തീരുമാനിച്ചു കഴിഞ്ഞു. കോൺഗ്രസിന്റെ ഒന്നാംനിരയിൽ ഡി.സി.സി. പ്രസിഡന്റ് ടി.ജെ. വിനോദ്, കെ.വി. തോമസ് എന്നിവരാണ് ഉള്ളത്. 'എ' വിഭാഗത്തിൽനിന്നുള്ള ടോണി ചമ്മണി, ഡൊമിനിക് പ്രസന്റേഷൻ എന്നിവരും രംഗത്തുണ്ട്. നേതാക്കളായ ലാലി വിൻസന്റ്, ഹെൻട്രി ഓസ്റ്റിൻ തുടങ്ങിയ പേരുകളുമുണ്ട്. ഇവരെല്ലാം തന്നെ ലത്തീൻ സമുദായക്കാരനാണ്. മറ്റൊരു സമുദായത്തിൽ നിന്നുള്ളവരുടെ പേരു പോലും ഉയർന്നില്ലെന്ന ചുരുക്കം.
'ഐ' വിഭാഗത്തിന്റെ സീറ്റാണ് എറണാകുളം. അതുകൊണ്ടുതന്നെ ടി.ജെ. വിനോദിന് ആണ് കുടുതൽ സാധ്യതയെന്നാണ് 'ഐ' വിഭാഗം നേതാക്കൾ ഉറപ്പിച്ചുപറയുന്നത്. പാർലമെന്റ് സീറ്റ് നഷ്ടമായതിന്റെ അടിസ്ഥാനത്തിൽ, നിയമസഭാ സീറ്റ് വേണമെന്ന ക്ലെയിമാണ് കെ.വി. തോമസ് മുന്നോട്ടു വെച്ചിട്ടുള്ളത്. അതിനായി ഹൈക്കമാൻഡിനെ സമീപിക്കാനാണ് അദ്ദേഹത്തിന്റെ നീക്കം. എന്നാൽ, ഇപ്പോൾ ഹൈക്കമാൻഡിന് പഴയ 'ശക്തി' ഇല്ലാത്തതിനാൽ കെപിസിസി.യിൽ നിന്നുള്ള നിർദ്ദേശം തള്ളില്ലെന്നും നേതാക്കൾ പറയുന്നു.
സിപിഎമ്മിനും ഇവിടെ ലത്തീൻ സ്ഥാനാർത്ഥിയെ തന്നെ വേണമെന്ന അവസ്ഥയിലാണ്. ലത്തീൻ സമുദായക്കാരനാണെങ്കിൽ ഒരു പോരാട്ടത്തിനുള്ള സാധ്യത എങ്കിലുമുണ്ടെന്ന് സിപിഎം കണക്കു കൂട്ടുന്നു. സിപിഎമ്മിനുള്ളിൽ സ്ഥാനാർത്ഥിയാകാൻ പറ്റിയ ആളില്ല. അതിനാൽ അത്തരമൊരാളെ കണ്ടെത്താൻ കഴിയാത്തതിനാൽ സ്വതന്ത്രന് തന്നെയാണ് സീറ്റ്. ഡോ. സെബാസ്റ്റ്യൻ പോൾ, മകൻ റോൺ ബാസ്റ്റ്യൻ, മനു റോയ്, യേശുദാസ് പറപ്പിള്ളി, ഷാജി ജോർജ്, ഡോ. ജെ. ജേക്കബ്് തുടങ്ങിയ പേരുകൾ അണികൾ പറഞ്ഞുനടക്കുന്നുണ്ട്.
ഇവർക്കെല്ലാം പാർട്ടി ബന്ധത്തേക്കാൾ സമുദായ താൽപ്പര്യമാണുള്ളത്. അതിനിടെ, 'സീറ്റ് തന്നാൽ നല്ലൊരു ലത്തീൻ സ്ഥാനാർത്ഥിയെ തരാം' എന്ന വാഗ്ദാനവുമായി ജനതാദൾ (എസ്) രംഗത്തു വന്നിട്ടുണ്ട്. പാർട്ടി ജില്ലാ പ്രസിഡന്റ് സാബു ജോർജിനെ സ്ഥാനാർത്ഥിയാക്കാമെന്നാണ് അവർ പറയുന്നത്. സഭയുമായി അടുത്ത ബന്ധമുള്ള സാബുവിന്. ഇത് ഗുണകരമാകുമെന്നും കണക്കൂ കൂട്ടുന്നു. ബിജെപിയും ലത്തീൻ സമുദായത്തിൽ നിന്നുള്ള ഒരാളെ ആലോചിച്ചു തുടങ്ങിയിട്ടുണ്ട്.പാർട്ടിക്കുള്ളിൽനിന്ന് മണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാൽ, മഹിളാ മോർച്ച ജില്ലാ സെക്രട്ടറി പത്മജ മേനോൻ എന്നിവരുടെ പേരുകളും കേൾക്കുന്നുണ്ട്.
വട്ടിയൂർക്കാവിലും നായർ മേധാവിത്വം തന്നെ
നായർ വോട്ടു നിർണായകമായ ശബരിമല പോലുള്ള വൈകാരിക വിഷയങ്ങൾ എളുപ്പത്തിൽ ഏൽക്കുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിൽ സിപിഎമ്മിന് പരീക്ഷിക്കാൻ മികച്ച സ്ഥാനാർത്ഥിയുണ്ട്. എന്നാൽ, അദ്ദേഹം ഈഴവ സമുദായക്കാരനായത് സിപിഎമ്മിനെ പിന്നോട്ടു വലിക്കുന്നു. മറ്റാരുമല്ല, തിരുവനന്തപുരം മേയർ പ്രശാന്താണ് ഈ ജനകീയനായ സ്ഥാനാർത്ഥി. തിരുവനന്തപുരത്ത് സിപിഎമ്മിനുള്ളിൽ നിന്നും വളർന്നു വരുന്ന മിടുക്കനായ നേതാവാണ് പ്രശാന്ത്. വട്ടിയൂർക്കാവിലേക്ക് പ്രശാന്തിന്റെ പേര് പറഞ്ഞു കേൾക്കുമ്പോഴും സമുദായ പരിഗണനയിൽ നായർ സ്ഥാനാർത്ഥി വേണമെന്ന ആലോചനയിലാണ് പാർട്ടി. ഇവിടെ കെടിഡിസി ചെയർമാൻ വിജയകുമാറിനെയും വി. ശിവൻകുട്ടിയെയും കെ.എസ് സുനിൽകുമാറിനെയും സിപിഎം പരിഗണിക്കുന്നു. ഇവർ നായർ സമുദായത്തിൽ പെട്ടവരാണ് എന്നതു തന്നെയാണ് പരിഗണിക്കാൻ കാരണമാകുന്നതും.
മറുവശത്ത് കോൺഗ്രസ് പരിഗണിക്കുന്നതും നായർ സമുദായത്തിൽ പെട്ട സ്ഥാനാർത്ഥിയെയാണ്. പീതാംബര കുറുപ്പിന്റെയും ഡിസിസി അധ്യക്ഷൻ നെയ്യാറ്റിൻകര സനലിന്റെയും പേരുകളാണ് പരിഗണിക്കുന്നത്. കെ മുരളീധരന്റെ പിന്തുണയാകും മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണയത്തിൽ നിർണായകമാകുക. ഇവിടെ ബിജെപി പരിഗണനയും എല്ലാവർക്കും സ്വീകാര്യനായ കുമ്മനത്തെ തന്നെയാണ് എന്നതും ശ്രദ്ധേയമാണ്. വി വി രാജേഷും സുരേഷും സ്ഥാനാർത്ഥി ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നു.
കോന്നിയിൽ ഈഴവ, അരൂരിൽ മുസ്ലിം
കോന്നിയിലും അരൂരിലും ഹിന്ദു സ്ഥാനാർത്ഥി വേണമെന്നാണ് വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ രണ്ടിടത്തും സമുദായം മുൻനിർത്തിയുള്ള സ്ഥാനാർത്ഥഇ നിർണയത്തിലേക്കാണ് മുന്നണികൾ കടക്കുന്നത്. കോന്നിയിൽ അടൂർ പ്രകാശ് മുന്നോട്ടു വെക്കുന്നത് റോബിൻ പീറ്റർ എന്ന മിടുക്കനായ സ്ഥാനാർത്ഥിയെ ആണെങ്കിലും ഇവിടെ സമുദായ സന്തുലനത്തിന് വേണ്ടി ഈഴവനായി മറ്റൊരു സ്ഥാനാർത്ഥിയെയാണ് കോൺഗ്രസ് തേടുന്നത്. സിപിഎമ്മും സമുദായിക പരിഗണ നോക്കി സ്ഥാനാർത്ഥിയെ പരിഗണിക്കുന്നു. ബിജെപിയുടെ കാര്യവും വ്യത്യസ്തമല്ല.
മുസ്ലിം - ഈഴവ സമുദായം പ്രബലമായ അരൂരിൽ ആരിഫ് മാറുമ്പോൾ സിപിഎം ഈഴവ സമുദായത്തിൽ പെട്ട സി ബി ചന്ദ്രബാബുവിനെയാണ് പരിഗണിക്കാൻ ഒരുങ്ങുന്നത്. എന്നാൽ ഇവിടെ മുസ്ലിംസമുദായക്കാരനായ മറ്റൊരു നേതാവിനെയും സിപിഎം പരിഗണിക്കുന്നുണ്ട്. അതേസമയം കോൺഗ്രസ് ഷാനിമോൾ ഉസ്മാനെ സ്ഥാനാർത്ഥിയാക്കാൻ ഉദ്ദേശിക്കുന്നത്. ഇവിടെ മുസ്ലിം സമുദായത്തിൽ നിന്നു തന്നെയാകും കോൺഗ്രസ്ഥിന്റെ സ്ഥാനാർത്ഥി നിർണയം എന്ന് ഉറപ്പാണ്.
മുസ്ലിംലീഗിന്റെ സീറ്റായ മഞ്ചേശ്വരത്ത് ഇക്കുരി ശക്തമായ ത്രികോണ പോരാട്ടം ഉറപ്പാണ്. മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി. ഖമറുദ്ദീൻ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം. അഷറഫ്, ജില്ലാ ജോയിന്റ് സെക്രട്ടറി മുനീർ ഹാജി മൊഗ്രാൽ എന്നിവരെയാണ് ലീഗ് പരിഗണിക്കുന്നവർ. ഇതിൽ ഖമറുദ്ദീനാണ് മുൻതൂക്കം. എൽഡിഎഫ് ആകട്ടെ ഹിന്ദു സമുദായത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ കളത്തിലിറക്കാൻ ഒരുങ്ങുന്നു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച്. കുഞ്ഞമ്പു, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ആർ.ജയാനന്ദ എന്നിവരെ പരിഗണിക്കുന്നു. ബിജെപിയിൽ നിന്നും ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത്, മണ്ഡലം പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരി, രവീശതന്ത്രി കുണ്ടാർ എന്നിവരുടെ പേരുകളാണ് ഉയർന്നു കേൾക്കുന്നത്. ഇവർ കൊങ്ങിണി വിഭാഗക്കാരാണ് എന്നതും പ്രത്യേകയുണ്ട്.
കേരളത്തിലെ ജാതിശക്തികളുടെയെല്ലാം പിന്തുണുയം താൽപ്പര്യവും നോക്കി തന്നെയാണ്. ക്രൈസ്തവ സഭകൾ അടക്കമുള്ളവർ നിലപാടുകൾ വ്യക്തമാക്കുന്ന തെരഞ്ഞെടുപ്പു കൂടിയാണിത്. ഉപതിരഞ്ഞെടുപ്പുകളിൽ കൂടെ നിന്നവരെ ഉപതിരഞ്ഞെടുപ്പിൽ പിന്തുണയ്ക്കുമെന്ന് യാക്കോബായ സഭയും വ്യക്തമാക്കിയിട്ടണ്ട്. കഴിഞ്ഞ നാളുകളിൽ യാക്കോബായ സഭയ്ക്കൊപ്പം നിന്നത് ആരാണെന്ന് വിശ്വാസികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. സുപ്രീംകോടതി വിധി മറ്റ് പലയിടങ്ങളിലും നടപ്പാക്കരുതെന്നും എന്നാൽ, സഭാ വിഷയത്തിൽ അത് നടപ്പാക്കണമെന്നും വാശി പിടിക്കുന്നവരുമുണ്ട്. ഇത്തരക്കാരെ ജനം തിരിച്ചറിയും. സഭയോടൊപ്പം നിന്നവർക്ക് അവർ വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്