ചരിത്രത്തിലാദ്യമായി ന്യൂസിലൻഡ് ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലിൽ; ആവേശപ്പോരാട്ടത്തിൽ ജയം നാലുവിക്കറ്റിന്; ഹതഭാഗ്യരായ ദക്ഷിണാഫ്രിക്കയ്ക്ക് നിറകണ്ണുകളോടെ വിട
ഓക്ലൻഡ്: മഴ തടസപ്പെടുത്തിയ ലോകകപ്പ് സെമി ഫൈനൽ മത്സരം കാണികൾക്ക് ആവേശം പകർന്ന് അവസാനിച്ചപ്പോൾ ചിരി തൂകിയത് ന്യൂസിലൻഡ്. നിരാശരാണെങ്കിലും വിജയത്തോടടുത്ത പോരാട്ടം നടത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് തലയുയർത്തിത്തന്നെ മടങ്ങാം.
43 ഓവറായി ചുരുക്കിയ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ അഞ്ചുവിക്കറ്റിന് 281 റണ്ണാണ് ദക്ഷിണാഫ്രിക്ക നേടിയത്. ഡക്വർത്ത് ലൂയിസ് നിയമപ്രകാരം ന്യൂസിലൻഡിന്റെ വിജയലക്ഷ്യം 43 ഓവറിൽ 298 റണ്ണായി പുനർനിർണയിച്ചു. മറുപടിക്കിറങ്ങിയ ന്യൂസിലാൻഡ് ഒരു പന്തു ശേഷിക്കെ ലക്ഷ്യത്തിലെത്തി. 73 പന്തിൽ മൂന്നു സിക്സും 7 ഫോറുമായി പുറത്താകാതെ 84 റണ്ണെടുത്ത ഗ്രാന്റ് എലിയട്ടാണ് ന്യൂസിലൻഡിനെ വിജയതീരത്തിലെത്തിച്ചത്.
സ്കോർ: ദക്ഷിണാഫ്രിക്ക അഞ്ചിന് 281 (43 ഓവർ); ന്യൂസിലൻഡ് ആറിന് 299 (42.5 ഓവർ).
മഴ ഇക്കുറിയും ദക്ഷിണാഫ്രിക്കയ്ക്കു വില്ലനായ കാഴ്ചയാണ് ഇന്നും ലോകകപ്പ് വേദിയിൽ കണ്ടത്. 1992ൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ മഴനിയമം ചതിച്ച ദക്ഷിണാഫ്രിക്ക മടങ്ങുന്നത് ഇന്നും നിറകണ്ണുകളോടെയാണ് കളിപ്രേമികൾ ഓർക്കുന്നത്. മഴ തടസപ്പെടുത്തും മുമ്പ് നാനൂറും കടന്ന് പോകുന്ന ഒരു സ്കോർ തന്നെ ദക്ഷിണാഫ്രിക്ക നേടുമെന്നായിരുന്നു ആരാധകർ കരുതിയിരുന്നത്. മഴയിൽ ഓവർ വെട്ടിക്കുറച്ചപ്പോൾ ദക്ഷിണാഫ്രിക്ക പരമാവധി റൺ നേടിയെങ്കിലും വിജയം നേടാൻ അതു മതിയാകില്ലായിരുന്നു. ഇതു നാലാം തവണയാണ് സെമി ഫൈനലിൽ ദക്ഷിണാഫ്രിക്ക തോറ്റുമടങ്ങുന്നത്. ആറാം തവണ സെമിയിലെത്തിയ ന്യൂസിലൻഡ് സ്വന്തം തട്ടകത്തിൽ ഇക്കുറി വിജയം കാണുകയും ചെയ്തു.
മികച്ച നിരക്കിലാണ് ന്യൂസിലൻഡ് റണ്ണടിച്ചുകൂട്ടിയത്. തുടക്കത്തിൽ തന്നെ തകർപ്പൻ ബാറ്റിങ്ങാണ് ഓപ്പണർ കൂടിയായ ക്യാപ്റ്റൻ ബ്രൻഡൻ മക്കല്ലം കാഴ്ചവച്ചത്. 26 പന്തിൽ 4 സിക്സും 8 ഫോറുമുൾപ്പെടെ 59 റണ്ണെടുത്താണ് മക്കല്ലം പുറത്തായത്. 6.1 ഓവറിൽ 71 റണ്ണായിരുന്നു സ്കോർ ബോർഡിൽ.
ഒമ്പതാം ഓവറിൽ വെറും ആറു റണ്ണിന് കെയ്ൻ വില്യംസൺ പുറത്തായതോടെ ന്യൂസിലൻഡ് സമ്മർദത്തിൽ ആകുമെന്നു തോന്നിച്ചെങ്കിലും മാർട്ടിൻ ഗുപ്ടിലും (34), റോസ് ടെയ്ലറും (30) രക്ഷാപ്രവർത്തനം നടത്തി. ഇരുവരും പുറത്തായതോടെ ഒത്തുചേർന്ന ഗ്രാന്റ് എലിയട്ടും കോറി ആൻഡേഴ്സണും (58) ന്യൂസിലൻഡിനെ വിജയതീരത്തിലേക്ക് അടുപ്പിക്കുമെന്നു തോന്നിച്ച ഘട്ടത്തിലാണ് ആൻഡേഴ്സണെ പുറത്താക്കി മോണി മോർക്കൽ ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. ആ ഘട്ടത്തിൽ 30 പന്തിൽ 46 റണ്ണാണ് ന്യൂസിലാൻഡിന് വേണ്ടിയിരുന്നത്.
പിന്നാലെ വന്ന ലൂക്ക് റോഞ്ചി എട്ടു റണ്ണുമായി മടങ്ങിയപ്പോൾ ന്യൂസിലൻഡ് പിന്നെയും പ്രതിസന്ധിയിലായി. ആ ഘട്ടത്തിൽ ജയിക്കാൻ വേണ്ടിയിരുന്നത് 17 പന്തിൽ 29 റൺ. എലിയട്ടിനെ റണ്ണൗട്ടാക്കാൻ ലഭിച്ച അവസരം വിക്കറ്റ് കീപ്പർ ക്വിന്റൺ ഡി കോക്ക് നഷ്ടമാക്കുക്കയും ചെയ്തു. 42-ാം ഓവറിലെ അവസാന പന്തിൽ ഗ്രാന്റ് എലിയട്ടിന്റെ ക്യാച്ച് ബൗണ്ടറി ലൈനിനരികിൽ കൈവിട്ടത് അവിശ്വസനീയതയോടെയാണ് ദക്ഷിണാഫ്രിക്കൻ ആരാധകർ കണ്ടത്. ഒരോവറിൽ 12 റൺ വേണ്ടിയിരുന്നു ന്യൂസിലൻഡിനപ്പോൾ.
സ്റ്റെയിൻ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് വെട്ടോറിയുടെ ബാറ്റിൽ കൊള്ളാതെ പോയെങ്കിലും ന്യൂസിലൻഡ് ഒരു റൺ നേടി. രണ്ടാം പന്തിൽ എലിയട്ട് സിംഗിളെടുത്തു. മൂന്നാം പന്തിൽ വെട്ടോറി ബൗണ്ടറി പായിച്ചു. വിജയം മൂന്നു പന്തിൽ ആറു റണ്ണകലെ. അടുത്ത പന്ത് ബാറ്റിൽ കൊള്ളാതെ പോയെങ്കിലും ഒരു റൺ ന്യൂസിലൻഡ് നേടി. അഞ്ചാം പന്തിൽ സ്റ്റെയ്നെ സിക്സർ പായിച്ച് എലിയട്ട് ന്യൂസിലൻഡിന് മത്സരവും ഫൈനൽ ബർത്തും സമ്മാനിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി മോണി മോർക്കൽ മൂന്നും സ്റ്റെയ്നും ജെ പി ഡുമിനിയും ഓരോ വിക്കറ്റും വീഴ്ത്തി.
ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ ഡിവില്ലിയേഴ്സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഘട്ടത്തിലെ തകർച്ചയിൽ നിന്ന് കരകയറിയ ദക്ഷിണാഫ്രിക്കയ്ക്കു തുണയായത് ക്യാപ്റ്റൻ എ ബി ഡിവില്ലിയേഴ്സിന്റെ വെടിക്കെട്ടും ഫാ ഡുപ്ലെസിയുടെ 82 റണ്ണുമാണ്. 38 ഓവറിൽ 216/3 എന്ന നിലയിൽ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുമ്പോഴാണ് മഴ കളി തടസപ്പെടുത്തിയത്.
38 പന്തിൽ 60 റൺസുമായി ഡിവില്ലിയേഴ്സും 106 പന്തിൽ 82 റൺസുമായി ഫാഫ് ഡുപ്ലെസിയുമായിരുന്നു അപ്പോൾ ക്രീസിൽ. പിന്നീടുള്ള അഞ്ച് ഓവറിൽ 65 റണ്ണാണ് ദക്ഷിണാഫ്രിക്ക അടിച്ചുകൂട്ടിയത്. 107 പന്തിൽ 82 റണ്ണുമായി ഡുപ്ലെസി പുറത്തായപ്പോൾ 45 പന്തിൽ 65 റണ്ണുമായി ഡിവില്ലിയേഴ്സ് പുറത്താകാതെ നിന്നു. ഡേവിഡ് മില്ലർ 18 പന്തിൽ 49 റണ്ണെടുത്തു. ഡുമിനി എട്ടു റണ്ണുമായി പുറത്താകാതെ നിന്നു.
ഹാഷിം ആംല (10), ഡി കോക് (14), റില്ലി റൂസ്വോ (39) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്സ്മാന്മാർ. ന്യൂസിലൻഡിനായി കോറി ആൻഡേഴ്സൺ മൂന്നുവിക്കറ്റും ട്രെന്റ് ബോൾട്ട് രണ്ടു വിക്കറ്റും നേടി.
ഇതുവരെ ലോകകപ്പ് ഫൈനൽ കളിച്ചിട്ടില്ലാത്ത ടീമുകളാണ് ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും. അതിനാൽതന്നെ ഇന്നത്തെ മത്സരം ചരിത്രത്തിലാണ് ഇടംപിടിച്ചത്. 26ന് സിഡ്നിയിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടക്കുന്ന സെമി ഫൈനലിൽ ആരു ജയിക്കുമെന്നു കാത്തിരിക്കുകയാണ് ആരാധകർ. 29ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഫൈനൽ.
Stories you may Like
- കിരീടം തിരികെപ്പിടിക്കാൻ ഇന്ത്യ, ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലൂടെ
- ഏകദിന ലോകകപ്പ് ഒക്ടോബർ 5 മുതൽ, ആകെ പത്ത് വേദികൾ, മത്സരക്രമം പ്രഖ്യാപിച്ചു
- സെമിയിൽ കലമുടച്ച് ദക്ഷിണാഫ്രിക്ക; ലോകകപ്പിൽ ഇന്ത്യ-ഓസ്ട്രേലിയ ഫൈനൽ
- സെമിയിൽ പ്രോട്ടീസിനെതിരെ ഓസിസിന് 213 റൺസ് വിജയലക്ഷ്യം
- തെംബ ബവൂമയും ഡികോക്കും മാർക്രവും മടങ്ങി; ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകർച്ച
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍