ആരെന്ത് പറഞ്ഞാലും പാലാരിവട്ടം പാലം തകർന്നില്ലേ? പാലം പൊളിക്കാതെ അറ്റകുറ്റപ്പണികൾ നടത്തിയാൽ മതിയോ? സർക്കാർ വിശദീകരണം നൽകണം; ഒക്ടോബർ 10 വെര പാലം പൊളിക്കരുതെന്നും ഹൈക്കോടതി; നിർദ്ദേശം പാലത്തിന് ബലക്ഷയമില്ലെന്നും ലോഡ് ടെസ്റ്റ് നടത്തണമെന്നുമുള്ള ഹർജികൾ പരിഗണിച്ചപ്പോൾ; ജനങ്ങളുടെ ജീവൻ വച്ച് പന്താടാനാവില്ലെന്ന് സർക്കാർ; പാലം അഴിമതിയിൽ അന്വേഷണം തടയില്ല; ടി.ഒ.സൂരജ് അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ചത്തേക്ക് മാറ്റി
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പാലാരിവട്ടം മേൽപ്പാലം ഒക്ടോബർ പത്തുവരെ പൊളിക്കുന്നത് ഹൈക്കോടതി വിലക്കി. പാലം പൊളിക്കാതെ അറ്റകുറ്റപ്പണി നടത്തിയാൽ മതിയെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഈ ഹർജി പരിഗണിക്കവേയാണ് ഒക്‌ടോബർ 10 വരെ പാലം പൊളിക്കേണ്ടെന്ന് കോടതി നിർദ്ദേശിച്ചത്. ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. ലോഡ് ടെസ്റ്റ് നടത്താതെ പാലം പൊളിക്കരുതെന്ന പൊതുതാൽപര്യ ഹർജികൾ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസിന്റെ ചുമതലയുള്ള ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീം അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്. ഐഐടിയുടെ ഉൾപ്പടെയുള്ളവരുടെ റിപ്പോർട്ടുകളിൽ പാലം പൊളിക്കണം എന്ന നിർദേശമില്ലെന്നാണ് ഹർജിക്കാർ പറഞ്ഞത്. ബലക്ഷയം ഇല്ല എന്ന അഭിപ്രായം ഹർജിക്കാർക്ക് ഉണ്ടോ എന്ന് കോടതി ചോദിച്ചു. തങ്ങൾക്ക് അങ്ങനെ ഒരു അഭിപ്രായം ഇല്ല എന്ന് മറുപടി കിട്ടി. എന്നാൽ പാലത്തിന് ബലക്ഷയമുണ്ട് എന്ന നിലപാടാണ് സർക്കാർ കോടതിയിൽ സ്വീകരിച്ചത്. ജനങ്ങളുടെ ജീവൻ വച്ച് പന്താടാനാവില്ലെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. പാലം പൊളിക്കുന്നതിന് എതിരെ പരാതി ഉയർന്ന സാഹചര്യത്തിൽ സർക്കാരിനോട് ഇത് പഠിച്ച് സത്യവാങ്മൂലം നൽകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബർ 10 ന് ഹർജി വീണ്ടും പരിഗണിക്കും.
പാലാരിവട്ടം ഫ്ളൈഓവർ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണം തടയാൻ താൽപര്യമില്ലെന്ന് ഹൈക്കോടതി. കേസിലെ പ്രതിയും പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറിയുമായിരുന്ന ടി.ഒ സൂരജ് ഉൾപ്പടെയുള്ള നാല് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. പാലം പൊളിക്കേണ്ടി വരുമെന്നത് വസ്തുതയാണെന്ന് പറഞ്ഞ കോടതി കേസ് ഡയറി ഹാജരാക്കാൻ വിജിലൻസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നാല് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.ടി.ഒ സൂരജിന് പുറമേ പാലാരിവട്ടം ഫ്ളൈഓവർ അഴിമതിയുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി സുമിത് ഗോയൽ, രണ്ടാം പ്രതിയും കേരള റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ അസി. ജനറൽ മാനേജരുമായ എം ടി തങ്കച്ചൻ, കിറ്റ്കോ ജോയിന്റ് ജനറൽ മാനേജർ ബെന്നി പോൾ എന്നിവരുടെ ജാമ്യ ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. നാലുപേരുടെയും ജാമ്യാപേക്ഷയെ എതിർത്ത് വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
അതേസമയം, പാലാരിവട്ടം മേൽപ്പാലം പുതുക്കിപ്പണിയാൻ ചെലവു വരുന്ന 18 കോടി രൂപ നിർമ്മാതാക്കളായ ആർഡിഎസ് പ്രൊജക്ടിൽ നിന്നും ഈടാക്കുമെന്ന സംസ്ഥാന സർക്കാർ പ്രഖ്യാപനം വെറും കണ്ണിൽ പൊടിയിടൽ മാത്രമെന്ന് വമിർശനം ഉയർന്നു. ഭാവിയിൽ സംസ്ഥാന സർക്കാർ പദ്ധതികളുടെ നിർമ്മാണത്തിൽ നിന്നു തടയാൻ ആർഡിഎസിനു മരാമത്ത് വകുപ്പ് വിലക്കേർപ്പെടുത്തുമെന്നും പറഞ്ഞിട്ടുണ്ടെങ്കിൽ അത് സാധിച്ചേക്കില്ല. കാരണം പാലം നിർമ്മാണത്തിലെ അപാകതകൾ ആദ്യം സംസ്ഥാന സർക്കാറിന് റിപ്പോർട്ടു ചെയ്തത് ആർഡിഎസ് കമ്പനി തന്നെയായിരുന്നു.
പാലാരിവട്ടം മേൽപാലത്തിന്റെ നിർമ്മാണ കരാറിൽ തന്നെ പാലത്തിനുണ്ടാകുന്ന കേടുപാടുകൾ ഏജൻസി സ്വയം തീർക്കുകയോ സർക്കാർ മറ്റാരെയെങ്കിലും നിയോഗിച്ചു പണി നടത്തിയാൽ ആവശ്യമായ തുക തിരികെ നൽകുകയോ വേണമെന്നു വ്യവസ്ഥയുണ്ട്. ഇ.ശ്രീധരൻ തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം 18 കോടിയാണു തകരാറുകൾ പരിഹരിക്കാനുള്ള ചെലവ്. നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ ഊരാളുങ്കൽ സൊസൈറ്റിയെ ഏൽപിക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. യാതൊരു ടെണ്ടർ നടപടികളു കൂടാതെയാണ് ഊരാളുങ്കലിന് കരാർ നൽകിയതും.
മേൽപാല നിർമ്മാണത്തിൽ കമ്പനി നേരിട്ടറിഞ്ഞോ അല്ലാതെയോ ഗുരുതര വീഴ്ച വരുത്തിയെന്നാണു വിദഗ്ധ റിപ്പോർട്ടുകളിൽ വ്യക്തമായത്. പാലങ്ങളുടെ കോൺക്രീറ്റ് മിക്സ് നിലവാരം എം 35 ആകണമെന്നാണ് ഇന്ത്യൻ റോഡ് കോൺഗ്രസ് നിബന്ധന. ഇതു പരമാവധി 32 വരെ മാത്രമേ താഴാൻ പാടുള്ളൂ. എന്നാൽ, പാലാരിവട്ടം പാലത്തിന്റേത് എം 22 ആണെന്നാണു കണ്ടെത്തൽ. സ്വകാര്യ കമ്പനികളിൽ നിന്നു നിലവാര പരിശോധനയില്ലാതെ കോൺക്രീറ്റ് മിക്സ് വാങ്ങി ഉപയോഗിച്ചതാണു പ്രശ്നമായതെന്നും സൂചനയുണ്ട്. കമ്പി ആവശ്യത്തിനില്ലെന്നും ബെയറിങ് ഘടിപ്പിച്ചപ്പോൾ പരസ്പരം മാറിയെന്നും കണ്ടെത്തിയിട്ടുണ്ട്.
ആർഡിഎസിന്റെ കേരളത്തിലെ മറ്റു നിർമ്മാണങ്ങൾക്കൊന്നും അപാകതയില്ലെന്നും മരാമത്ത് വകുപ്പ് പറഞ്ഞിട്ടുണ്ട്. ആലപ്പുഴ, കൊല്ലം ബൈപാസ് നിർമ്മാണക്കരാർ ആർഡിഎസ് സംയുക്ത കമ്പനിയാണ് ഏറ്റെടുത്തത്. മരാമത്ത് വകുപ്പ് വിലക്കേർപെടുത്തിയാലും ദേശീയപാത അഥോറിറ്റിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്ന കഴക്കൂട്ടം മേൽപാലം നിർമ്മാണത്തെയും ബാധിക്കില്ല.
കേടുപാടുകൾ ആദ്യം അറിയിച്ചത് കമ്പനി തന്നെ
അതേസമയം പാലാരിവട്ടം പാലത്തിലെ പ്രശ്നങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്തത് കമ്പനി തന്നെയായിരുന്നെന്നും, ബന്ധപ്പെട്ടവർക്കെല്ലാം ഇത് അറിയാമായിരുന്നു എന്നതിനും തെളിവായുള്ള രേഖകൾ സർക്കാറിന് തുക ഈടാക്കുന്നതിന് തിരിച്ചടിയാകും. നിർമ്മാണത്തിലെ അപാകത ശ്രദ്ധയിൽപെട്ട് 2016 നവംബർ 11 നു റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ മാനേജിങ് ഡയറക്റ്റർ വിളിച്ച യോഗത്തിൽ പാലാരിവട്ടം പാലത്തിൽ കമ്പനി ശ്രദ്ധയിൽ പെടുത്തിയിരുന്ന തകരാറുകൾ ചർച്ച ചെയ്തിരുന്നു. ഇതു സബന്ധിച്ച വിവരങ്ങൾ അന്നത്തെ യോഗത്തിന്റെ മിനിറ്റ്സ് കോപ്പിയിൽ വ്യക്തമാണ്,
2016 നവംബർ 23 നു കമ്പനി കിറ്റ്കോയ്ക്ക് നൽകിയ കത്തും ഇത് തെളിയിക്കുന്നത്. പാലം തുറന്ന് ഒരു മാസത്തിനുള്ളിൽ ഇത് സർക്കാരിനെ അറിയിച്ചിരുന്നു. പല വട്ടം തുടർന്നും പ്രസ് ചെയ്തു. എന്നിട്ടും സർക്കാർ മൂന്നു വർഷം ആ റിപ്പോർട്ട് പരിഗണിച്ചില്ല. ഈ റിപ്പോർട്ടിൽ സർക്കാർ അടയിരുന്നത് തന്നെയാണ് വിഷയത്തിൽ നഷ്ടം ഈടാക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാകും. പാലത്തെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രധാനപ്പെട്ട കാലയളവായിരുന്നു. എന്തുകൊണ്ട് സർക്കാർ ഇക്കാലമത്രയും അത് പരിഗണിച്ചില്ല എന്നതിന് ഇപ്പോഴും ഉത്തരമില്ല. പാലത്തിന്റെ ഉറപ്പിനെ ഇത് ബാധിച്ചു. പാലം പൂർണമായോ, ഭാഗികമായോ ഇപ്പോൾ പൊളിക്കേണ്ടതില്ല. 2.5 കോടി ചെലവിൽ അറ്റകുറ്റപ്പണി തീർത്തതാണ്
അത് ബലവത്താണെന്നും, ലൈഫ് ഉണ്ടെന്നും ഉറപ്പാക്കാൻ ലോഡ് ടെസ്റ്റ് അല്ലാതെ വഴിയില്ല. എന്നാൽ, ലോഡ് ടെസ്റ്റ് ചെയ്യാൻ സർക്കാർ ഇത് വരെ തയാറായിട്ടില്ല.
ബെയറിങ് ഇട്ടതിലെ പാളിച്ച അഴിമതിയല്ല, പിശകാണ്. അത് അവർ സമ്മതിക്കുകയും, ഏറ്റു പറയുകയും, തിരുത്താനുള്ള അവസരം ചോദിക്കുകയും ചെയ്തിട്ടുണ്ട്. കിറ്റ്കോ, നാഗേഷ് കൺസൾട്ടിങ്, റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ എന്നിവയുടെ ട്രാക്ക് റെക്കോർഡും മികച്ചതാണ്. ഒരു കേസിലും ഇവർ ഇത് വരെ ഉൾപ്പെട്ടിട്ടില്ല. പുനർനിർമ്മാണം പാലാരിവട്ടം പാലം പുനർ നിർമ്മിക്കുന്നത് യുഎൽസിസി ടൻഡർ നടപടികളില്ല. ഊരാളുങ്കലിന് കരാർ നൽകുന്നതിൽ നിന്നു തന്നെ സിപിഎം താൽപ്പര്യം വ്യക്തമാണ്. ഇടതു മുന്നണി അധികാരത്തിൽ വന്ന ശേഷം കേരളത്തിലെ വലിയ പങ്ക് നിർമ്മാണ കരാറുകൾ ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റി ആണ് ചെയ്തത്. ഇവ പലതും കൃത്യമായ നിബന്ധനകൾ പാലിച്ചല്ല എന്ന വിമർശനം പരക്കെ ഉണ്ട്. നിയമ സഭയിലെ ഡിജിറ്റലൈസേഷൻ കരാർ ഈ രംഗത്ത് ഒട്ടും തന്നെ അനുഭവസമ്പത്തില്ലാത്ത ഊരാളുങ്കൽ സൊസൈറ്റിയെ ടെൻഡർ നടപടികളില്ലാതെ സർക്കാർ ഏൽപ്പിച്ചത് വലിയ വിവാദങ്ങൾക്ക് വഴിമരുന്നിട്ടിരുന്നു.
2014 ജൂണിൽ നിർമ്മാണം തുടങ്ങി 18 മാസം കൊണ്ട് തീർക്കണമെന്ന് സർക്കാർ 2016 ഒക്ടോബർ 12 ന് ഉദ്ഘാടനം ചെയ്തു .അന്ന് തന്നെ ഗതാഗതത്തിന് തുറന്ന് കൊടുത്തു.യ തിടുക്കത്തിൽ പൂർത്തിയാക്കിയത് മൂലം ചില അപാകതകൾ ശ്രദ്ധയിൽ പെടുന്നു. തൊട്ടടുത്ത മാസം തന്നെ ഇക്കാര്യങ്ങൾ നിർമ്മാണ കമ്പനി കിറ്റ്കോ വഴി സർക്കാരിനെ അറിയിച്ചു. നവംബർ 23ന് നൽകിയ ആദ്യ കത്തിൽ ബെയറിങ് മാറ്റേണ്ടി വരുമെന്നും, ഏതാനും ദിവസം പാലം അടയ്‌ക്കേണ്ടി വരുമെന്നും സൂചിപ്പിച്ചു. വീണ്ടും നിരവധി തവണ കമ്പനി കിറ്റ്കോയെയും, ബന്ധപ്പെട്ടവരെയും ഔപചാരികമായി വിവരങ്ങൾ ധരിപ്പിച്ചു. ഇതിന് ശേഷം മൂന്ന് വർഷത്തിന് ശേഷം 2019 ഏപ്രിലിലിലാണ് സർക്കാർ അറ്റകുറ്റപ്പണിക്ക് അനുമതി നൽകിയത്. മെയ് 1 ന് പാലം അടച്ച് പണി തുടങ്ങി. നിർമ്മാണ കമ്പനി തന്നെയാണ് അറ്റകുറ്റപ്പണികൾ ചെയ്തത്. 2 മാസം കൊണ്ട് മെയ്ന്റനൻസ് തീർത്തു. 2.5 കോടി രൂപ ഇതിന് ചെലവഴിച്ചു.ഈ സമയത്ത് വിഷയം രാഷ്ട്രിയമാകുന്നു, മാധ്യമങ്ങൾ ഏറ്റെടുത്തു.വിജിലൻസ് കേസന്വേഷിക്കുന്നു. നിർമ്മാണത്തിൽ പ്രാഥമിക ക്രമക്കേടുണ്ടെന്ന് വിജിലൻ കണ്ടെത്തുകയും ചെയ്തു.
ശ്രീധരന്റെ റിപ്പോർട്ടിൽ പറയുന്നതും അടിത്തറയ്ക്കും തൂണിനും കുഴപ്പമില്ലെന്ന്
പാലത്തിലെ നിർമ്മാണ അപാകത പഠിച്ച ഇ. ശ്രീധരന്റെ റിപ്പോർട്ടിൽ തന്നെ പറയുന്നു അടിത്തറയ്ക്കും, തൂണുകൾക്കും ഒരു കുഴപ്പവുമില്ലെന്ന്. അടിത്തറ ഇളക്കേണ്ടെന്നും അദ്ദേഹം തന്നെ പറയുന്നുണ്ട്. എന്തെങ്കിലും കൃത്രിമം ആരെങ്കിലും കാണിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ തന്നെ അത് താഴെയല്ലേ കാണിക്കൂ. 24 മാസമായിരുന്നു നിർമ്മാണത്തിന് കണക്കാക്കിയിരുന്ന സമയം. അത് രാഷ്ടിയ സമ്മർദ്ദം കൊണ്ട് 18 മാസത്തിൽ തീർക്കേണ്ടി വന്നു. 41 കോടിയുടെ വർക്ക് എടുത്ത് 39 കോടിക്ക് തീർത്തു. ഈ കോൺട്രാക്ടർ 2 കോടി രൂപ സർക്കാരിന് തിരിച്ചു കൊടുത്തിരിക്കുകയാണ് ചെയ്തത്. തിടുക്കത്തിൽ തീർക്കേണ്ടി വന്നപ്പോൾ എന്തെങ്കിലും നോട്ടപ്പിശക് വന്നിരിക്കാം എന്നതാണ് കോൺട്രാക്ടർമാർ ആരോപിക്കുന്നത്.
പണം അഡ്വാൻസ് നൽകുന്നത് പുതിയ കാര്യമല്ലെന്നുമാണ് കോൺട്രാക്ടർമാർ ചൂണ്ടിക്കാട്ടുന്ന മറ്റൊരു കാര്യം. മൊബിലൈസേഷൻ അഡ്വാൻസ് സാധാരണ കൊടുക്കാറുള്ളത്. പുതിയ കാര്യമല്ല. 5 ശതമാനം പലിശ ലഭിച്ചിരുന്ന പൈസയെടുത്ത് 7 ശതമാനം പലിശയ്ക്കാണ് കൊടുത്തത്. മന്ത്രി, പരിഗണിക്കാം എന്നോ മറ്റോ ഫയലിൽ കുറിച്ചിരിക്കാമെങ്കിലും ഇതിൽ നടപടിക്രമങ്ങളും, നിയമവും നോക്കി അതുകൊടുക്കേണ്ടത് ഉദ്യോഗസ്ഥരാണെന്നും ഇവർ പറയുന്നു.
ചെന്നൈ ഐഐടി നിർദ്ദേശങ്ങൾ മുഴുവൻ പാലിച്ചു എന്നും ഇവർ അവകാശപ്പെടുന്നു. പണി കഴിഞ്ഞു മൂന്നു മാസം കഴിഞ്ഞപ്പോൾ പ്രതലത്തിൽ ചില വിരിച്ചിലുകൾ (Cracks) കണ്ടു. വിള്ളൽ അല്ല വിരിച്ചിൽ ആയിരുന്നു രൂപപ്പെട്ടത്. 0 .36 മില്ലി മീറ്റർ ആണ് ഈ വിരിച്ചിലിന്റെ അളവ്. അത് പരിഹരിക്കാൻ പ്രയാസമുള്ളതല്ല. കാർബൺ ഫൈബർ റാപ്പിങ് ആണ് ഐഐടി നിർദ്ദേശിച്ചത്. അതാണ് റോഡ് കോൺഗ്രസ് മാർഗ്ഗരേഖയിലുള്ളതും. ചെന്നൈ ഐഐടി പറഞ്ഞ അഞ്ച് നിർദ്ദേശങ്ങളിൽ ഒന്നാണിത്. അത് ചെയ്തുവെന്നും ഇവർ പറയുന്നു.
സാധാരണ പാലങ്ങളിലെല്ലാം എക്സ്ട്രാ ജോയിന്റ് കാണും. ഇത് മൂലം ഒരു ഗ്യാപ് ഉണ്ടാകും. യാത്ര ചെയ്യുമ്പോൾ ഇടയ്ക്കിടക്ക് ചാടുന്നത് ഈ ഗ്യാപ് ഉള്ളതുകൊണ്ടാണ്. അത് ഒഴിവാക്കാനുള്ള ഒരു ടെക്‌നോളജിയാണ് ഈ പാലത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഡെക് സ്ലാബ് കണ്ടിന്യൂയിറ്റി ജോയിൻ സിസ്റ്റം എന്നാണ് ഈ സാങ്കേതിക വിദ്യ അറിയപ്പെടുന്നത്. അത് വിജയിച്ചില്ല. അതിനു പല കാരണങ്ങൾ കാണാം. ഐഐറ്റി നിർദ്ദേശിച്ചതനുസരിച്ചാണ് ഡെക് സ്ലാബ് കണ്ടിന്യൂയിറ്റി ജോയിൻ സിസ്റ്റം ഒഴിവാക്കി പകരം സാധാരണ ചെയ്യാറുള്ളത് പോലെ ജോയിന്റ് സിസ്റ്റം കൊണ്ടുവരാമെന്നു വച്ചത്. അതാണ് അവിടെ നടന്ന പണി. അതാണ് പാലം മുഴുവൻ വെട്ടിപ്പൊളിച്ചു എന്ന പ്രതീതി ഉണ്ടാക്കിയത്. തുടർച്ചയായി പോയിരുന്ന സ്ലാബുകൾ വെട്ടിപ്പൊളിച്ചു ജോയിന്റുകൾ കൊടുക്കുകയാണ് ചെയ്തത്. അത് കണ്ടപ്പോഴാണ് പാലം മുഴുവൻ ആരും അറിയാതെ കോൺട്രാക്റ്റർക്ക് വേണമെങ്കിൽ ഈ തകരാർ പരിഹരിക്കാമായിരുന്നതാണ്. അതിനു മുതിരാതെ സംഭവിച്ച പാളിച്ച അവർ ഔദ്യോഗികമായി ബന്ധപ്പെട്ടവരെ അറിയിച്ചു. ഐഐടി യിൽ നിന്നുള്ള വിദഗ്ധരെ കൊണ്ട് വന്നത് അവരുടെ ചെലവിൽ തന്നെയാണ്. പാലം അടച്ചിട്ടില്ലായിരുന്നെങ്കിൽ ഇത് പൊതു ജനം അറിയുകപോലും ഇല്ലായിരുന്നുവെന്നും കോൺട്രാക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍