സംസ്ഥാന നേതൃത്വത്തിന്റെ താൽപര്യം ജനീഷ് കുമാറിലാണെന്ന് അറിഞ്ഞപ്പോൾ ഉദയഭാനു പിന്മാറിയത് വയസാംകാലത്തെ ശാരീരിക അസ്വസ്ഥതകൾ പറഞ്ഞ്; എം എസ് രാജേന്ദ്രൻ സാമുദായിക നേതാക്കളെ കണ്ടപ്പോൾ ജനീഷ്കുമാർ പിടിച്ചത് തലസ്ഥാനത്ത്; പുറമേ ശാന്തമെങ്കിലും കോന്നിയിൽ സിപിഎമ്മിനുള്ളിൽ വൻ പൊട്ടിത്തെറി; കാലുവാരൽ സാധ്യതയുമെന്ന് ആക്ഷേപം; ഈഴവ സ്ഥാനാർത്ഥി വേണമെന്ന വെള്ളാപ്പള്ളിയുടെ നിർദേശവും അംഗീകരിച്ചു സിപിഎം
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: കോന്നിയിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ വൻ പൊട്ടിത്തെറി എന്നായിരുന്നു ഇന്നലെ ചാനലുകളിലെ ന്യൂസ് ഫ്ളാഷ്. ഒരു പൊട്ടിത്തെറിയും അവിടെ ഉണ്ടായിരുന്നില്ല എന്നുള്ളതായിരുന്നു സത്യം. സംസ്ഥാന സെക്രട്ടറിയേറ്റ് നിർദേശിച്ച കെയു ജനീഷ്കുമാറിനെ അംഗീകരിക്കുകയും ചെയ്തു. ജയസാധ്യത ജനീഷ്കുമാറിനെക്കാൾ കൂടുതൽ എംഎസ് രാജേന്ദ്രന് ആയിരുന്നുവെന്ന് ജില്ലാ സെക്രട്ടറി കെപി ഉദയഭാനു, സെക്രട്ടറിയേറ്റംഗം പിബി ഹർഷകുമാർ എന്നിവർ അഭിപ്രായപ്പെട്ടുവെന്നതൊഴിച്ചാൽ മറ്റു പൊട്ടിത്തെറികൾ ഒന്നും ഉണ്ടായതുമില്ല. എന്നാൽ, ശരിക്കുമുള്ള പൊട്ടിത്തെറി വരാനിരിക്കുന്നതേയുള്ളൂ.
ജനീഷ്കുമാറും എംഎസ് രാജേന്ദ്രനും മലയോരമേഖലകളായ ചിറ്റാർ, സീതത്തോട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. നിലവിൽ ഇവിടെ ഇവരുടെ പേരിൽ രണ്ടു ഗ്രൂപ്പുകളായി പാർട്ടി പിരിഞ്ഞിരിക്കുകയുമാണ്. സിപിഎമ്മിന്റെ രക്തസാക്ഷി എംഎസ് പ്രസാദിന്റെ സഹോദരനാണ് എംഎസ് രാജേന്ദ്രൻ. 2011 ൽ കോന്നിയിൽ അടൂർ പ്രകാശിനെതിരേ മത്സരിച്ചു. അന്ന് മാത്രമാണ് പ്രകാശ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ ജയിച്ചത്. ശക്തമായ വെല്ലുവിളി ഉയർത്താൻ രാജേന്ദ്രന് കഴിഞ്ഞു. കഴിഞ്ഞ തവണ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ സനൽകുമാർ കോന്നി സീറ്റ് പിടിച്ചു വാങ്ങി മത്സരിക്കുകയായിരുന്നു. അന്നും സീറ്റിന് അവകാശം ഉന്നയിച്ച് എംഎസ് രാജേന്ദ്രൻ രംഗത്തുണ്ടായിരുന്നു.
അടൂർ പ്രകാശ് ഇരുപതിനായിരത്തിൽപ്പരം വോട്ടിന് ജയിച്ചപ്പോൾ സനൽകുമാറിന്റെ പ്രകടനം ദയനീയമായിപ്പോയി. എംഎസ് രാജേന്ദ്രന്റെ നേതൃത്വത്തിൽ തന്നെ കാലുവാരിയെന്ന് അന്ന് സനൽ ആരോപണം ഉന്നയിച്ചിരുന്നു. ജയത്തെക്കാളുപരി മറ്റ് ലക്ഷ്യങ്ങൾ മുൻനിർത്തി മൽസരിച്ച സനൽകുമാർ പിന്നീട് ഈ പരാതിയുമായി മുന്നോട്ട് പോയില്ല. അടൂർ പ്രകാശില്ലാത്ത കോന്നി പിടിക്കുക എളുപ്പമാണെന്ന് സിപിഎം ജില്ലാ നേതൃത്വം കരുതിയിരുന്നു. അതിനായി അവർ കണ്ടത് രാജേന്ദ്രനെയുമായിരുന്നു. എന്നാൽ, തനി രാഷ്ട്രീയക്കാരനായ ജനീഷ്കുമാർ ഇത് മാനത്ത് കണ്ടു. തലസ്ഥാനത്ത് തന്നെ പിടിമുറുക്കുകയും ചെയ്തു. കോന്നിയിലെ സിപിഎം സ്ഥാനാർത്ഥി സാധ്യതാ ലിസ്റ്റിൽ ഒന്നാമത് ഉണ്ടായിരുന്ന പേര് ജില്ലാ സെക്രട്ടറി കെപി ഉദയ ഭാനുവിന്റേതായിരുന്നു. ശാരീരിക അസ്വസ്ഥതകളാൽ തന്നെ പട്ടികയിൽ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഉദയഭാനു സംസ്ഥാന നേതൃത്വത്തിന് കത്തു നൽകിയിരുന്നു.
ഇതോടെ സംസ്ഥാന കമ്മറ്റിക്ക് മുന്നിൽ ജില്ലാ കമ്മറ്റിയംഗം കെയു ജനീഷ്കുമാറിന്റെയും മുൻ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എംഎസ് രാജേന്ദ്രന്റെയും പേരുകൾ മാത്രമായി. ഇതിൽ നിന്ന് ജനീഷ്കുമാറിനെ സ്ഥാനാർത്ഥിയായി സംസ്ഥാന നേതൃത്വം നിശ്ചയിക്കുകയും ചെയ്തു. സിപിഎം ഏരിയാ സെക്രട്ടറി ആയിരിക്കേ രാജി വച്ച് റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാകാൻ പോയ എംഎസിന്റെ തീരുമാനം പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയിരുന്നു. ഇതു തന്നെയാണ് പിന്നീട് രണ്ടു തവണയും രാജേന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിന് വിലങ്ങു തടിയായത്. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഉപരി കമ്മറ്റിയിൽ നിന്ന് എത്തിയ കെജെ തോമസ്, കെഎൻ ബാലഗോപാൽ എന്നിവർ സംസ്ഥാന കമ്മറ്റി തീരുമാനം റിപ്പോർട്ട് ചെയ്തു.
ജനീഷ്കുമാറിനേക്കാൾ വിജയ സാധ്യത എംഎസ് രാജേന്ദ്രനാണെന്നും അതിനാൽ അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കുന്നതാകും ഉചിതമെന്നും ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവും സെക്രട്ടറിയേറ്റ് അംഗം പിബി ഹർഷകുമാറും അഭിപ്രായം പ്രകടപ്പിച്ചു. തുടർന്ന് സംസ്ഥാന കമ്മറ്റി തീരുമാനം കോന്നി ഏരിയാ കമ്മറ്റി ഓഫീസിൽ ചേർന്ന് മണ്ഡലം കമ്മറ്റി യോഗത്തിലും റിപ്പോർട്ട് ചെയ്തു. ഇതോടെ ജനീഷിന്റെ പേര് കോന്നിയിലെ സ്ഥാനാർത്ഥിയായി സ്ഥിരീകരിച്ചു. പ്രഖ്യാപനം നാളെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാകും ഉണ്ടാവുക. കോന്നി മണ്ഡലത്തിലെ സാഹചര്യം പരിഗണിക്കാതെയാണ് സംസ്ഥാന നേതൃത്വം ജനീഷിനെ സ്ഥാനാർത്ഥിയാക്കിയത് എന്ന അഭിപ്രായം മുതിർന്ന നേതാക്കൾക്ക് ഇടയിലുണ്ട്.
രണ്ട് പതിറ്റാണ്ടായി യുഡിഎഫ് കോട്ടയായി അടൂർ പ്രകാശ് നിലനിർത്തിയ കോന്നി മണ്ഡലം യുവനേതാവായ ജനീഷ് കുമാറിലൂടെ തിരിച്ചു പിടിക്കാനാകുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ കണക്കു കൂട്ടൽ. പാർട്ടി സംസ്ഥാന നേതൃത്വം ജില്ലയിൽ സ്ഥാനാർത്ഥികളെ അടിച്ചേൽപ്പിക്കുന്നതായാണ് ജില്ലാ നേതൃത്വത്തിന്റെ പരാതി. ജില്ലാ ആസ്ഥാനത്തെ ആറന്മുള നിയമസഭാ നിയോജക മണ്ഡലത്തിലും പത്തനംതിട്ട പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പിലും ജില്ലയിലെ മുതിർന്ന നേതാക്കളെ അവഗണിച്ചാണ് വീണാ ജോർജിനെ അടിച്ചേൽപ്പിച്ചത് എന്ന ആക്ഷേപം ശക്തമാണ്. സാദമുദായിക സമവാക്യം പരിഗണിച്ചാണ് ജനീഷിനെ സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. കോന്നിയിൽ ഈഴവനെ സ്ഥാനാർത്ഥിയാക്കണമെന്ന വെള്ളാപ്പള്ളിയുടെ നിർദേശവും അംഗീകരിച്ചിട്ടുണ്ട്. ജനീഷ് കുമാർ സീതത്തോട് സ്വദേശിയാണ്.
നിലവിൽ സിപിഎം ജില്ലാ കമ്മറ്റിയംഗവും ഡിവൈഎഫ്ഐ സംസ്ഥാന വൈസ്പ്രസിഡന്റും യുവജന കമ്മിഷൻ അംഗവുമാണ്. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും എൽഎൽബിയുമാണ് വിദ്യാഭ്യാസ യോഗ്യത. പത്തനംതിട്ട ബാറിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നു. സീതത്തോട് കെആർപിഎംഎച്ച്എസ്എസിൽ പഠിക്കുമ്പോൾ എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. മഹാത്മാഗാന്ധി സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നു. സീതത്തോട് ഗ്രാമപഞ്ചായത്തിൽ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനായും പ്രവർത്തിച്ചു. ഭാര്യ: അനുമോൾ(സീതത്തോട് സർവീസ് സഹകരണ ബാങ്ക്). മക്കൾ: നൃപൻ, അസിഫ അനു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍