മമ്മൂക്ക മുതൽ ജൂനിയർ ആർട്ടിസ്റ്റുകൾ വരെ നീതി പുലർത്തിയ പ്രകടനം; സാധാരണക്കാരന്റെ ജീവിതത്തെ ഒപ്പിയെടുത്ത കഥാവഴിയും ഗാനഗന്ധർവ്വൻ എന്ന കൊച്ചു സിനിമയുടെ വിജയഘടകം; കലാസദൻ ഉല്ലാസിന്റെ വേഷത്തിൽ തനി നാട്ടിൻപുറത്തുകാരനായി തിളങ്ങി മമ്മൂട്ടി; 2019ൽ താരത്തിലെ നടനെ ഉപയോഗപ്പെടുത്തിയ സംവിധാന മികവ് ചിത്രത്തിന്റെ ഹൈലൈറ്റ്; സംവിധായകർക്ക് അനുകരിക്കാം പിഷാരടിയെ
എം എസ് ശംഭു
ജയറാമിനെ നായകനാക്കി പഞ്ചവർണതത്ത എന്ന ചിത്രത്തിന്റെ സംവിധാനത്തിലൂടെയാണ് സ്റ്റേജ് ആർടിസ്റ്റ്, കോമഡി താരം, നടൻ എന്നീ നിലകളിൽ തിളങ്ങിയ രമേഷ് പിഷാരടി സംവിധാനരംഗത്തേക്ക് കടന്നെത്തിയത്. പഞ്ചവർണതത്തയ്ക്ക് ശേഷം പിഷാരടി കഥയും തിരക്കഥയും സംവിധാനവും ഒരുക്കുന്ന ഗാനഗന്ധർവ്വൻ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ വേറിട്ട പ്രകടനം കാഴ്ചവയ്ക്കുന്ന സിനിമ തന്നെയാണ്. പിഷാരടിയും ഹരി പി. നായരും ചേർന്നാണ് ഗാനഗന്ധർവ്വന്റെ കഥയും തിരക്കഥയും സംവിധാനവും ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി കലാസദൻ ഉല്ലാസായി ചിത്രത്തിൽ കടന്നെത്തുമ്പോൾ നായികയായി എത്തുന്നത് വന്തിതാ മനോഹരനാണ്. സലിംകുമാർ, സിദ്ദിഖ്, മുകേഷ്, മനോജ് കെ ജയൻ, ദേവൻ, സുരേഷ് കൃഷ്ണ, മണിയൻപിള്ള രാജു അടക്കം മലയാളത്തിന്റെ താരനിര തന്നെ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി കടന്നെത്തുന്നുണ്ട്്. ശരാശരിക്ക് മുകളിൽ വിജയിച്ച ജയറാം ചിത്രം പഞ്ചവർണ തത്ത പിഷാരടിയുടെ ആദ്യ സംവിധാന പരീക്ഷണം ആയിരുന്നെങ്കിൽ മെഗാ സ്റ്റാറിനെ നായകനായി എത്തിച്ച തന്റെ രണ്ടാമത്തെ ചിത്രം അക്ഷരാർത്ഥത്തിൽ മികച്ച് നിൽക്കുന്നതാണ്. മമ്മൂട്ടി എന്ന മെഗാതാരത്തിനെ നായകനാക്കി സിനിമ പുറത്തിറങ്ങുമ്പോൾ ഒരു സംവിധായകനെന്ന നിലയിൽ മമ്മൂട്ടിയെന്ന മഹാനടനെ മാനം കെടുത്തിയില്ല എന്നു തന്നെ പറയാം. അമാനുഷിക പ്രകടനമോ സൂപ്പർ സ്റ്റണ്ടോ ഒന്നും ഈ ചിത്രത്തിൽ പ്രതീക്ഷിക്കണ്ട.
തനി സാധാരണക്കാരനായ മമ്മൂക്ക
സാധാരണക്കാരനായ ഒരു സ്റ്റേജ് ഗായകന്റെ ആത്മസംഘർഷമാണ് കഥയിലൂടെ കടന്ന് പോകുന്നത്. സമകാലിക പ്രസക്തമായ ആശയമോ, രാഷ്ട്രീയ വിഷയങ്ങളോ ഒന്നും തന്നെയല്ല സിനിമ സംവേദിക്കുന്നത്. കലാകാരനായ പിഷാരടി നിരവധി വേദികളിലൂടെ മലയാള സിനിമയിലെ ഉന്നതങ്ങളിലേക്ക് കാൽവച്ച വ്യക്തി ആയതിനാൽ തന്നെയാകാണം, ഇത്രഗംഭീരമായി ഈ സിനിമയിലെ ഒരോ രംഗങ്ങളും പ്രതിഫലിപ്പിക്കാൻ സാധിച്ചത്. 2019ൽ മമ്മൂട്ടി എന്ന നടനെ ഏറ്റവും മികച്ച രീതിയിൽ ഉപയോഗപ്പെടുത്തിയ സിനിമ കൂടിയാണ് ഗാനഗന്ധർവ്വൻ എന്നതിൽ തകർക്കമില്ല. നാടകങ്ങളും, ബാലയും തട്ടിലെ പകർന്നാട്ടങ്ങളും പറഞ്ഞ നിരവധി ചിത്രങ്ങൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ടെങ്കിലും ഗാനമേള സംഘത്തിന്റെ ജീവിതമൊക്കെ വളരെ റിയലിസ്റ്റിക്കായി ചിത്രത്തിൽ അവതരിപ്പിക്കപ്പെടുന്നു എന്നതാണ് ശ്രദ്ധേയം. മമ്മൂട്ടി മാത്രമല്ല ഓരോ കഥാപാത്രങ്ങളും മികച്ച രീതിയിൽ വളരെ റിയലിസ്റ്റിക്കായി തന്നെ ഈ റോളുകൾ കൈകാര്യം ചെയ്യുന്നു. ഒരു സ്റ്റേജ് ആർട്ടിസ്റ്റിന് ജീവിതത്തിലും തൊഴിലിലും സംഭവിക്കേണ്ടി വരുന്ന പല പ്രയാസങ്ങളിലേക്കും സിനിമ കടന്ന് ചെല്ലുന്നുണ്ട്. കൊച്ചിൻ കലാസദന്റെ ഗായകൻ ഉല്ലാസെന്ന് റോളിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. എല്ലാ സ്റ്റേജ് ഗായകരേയും പോലെ അംഗീകാരം ലഭിക്കാനും ജീവിതത്തിൽ പച്ചപിടിക്കാനുമൊക്കെ ആഗ്രഹിച്ച് ജീവിതത്തെ മുന്നോട്ട് കൊണ്ടു പോകുന്ന ഉല്ലാസിനെ കാണിച്ച് കൊണ്ടാണ് സിനിമ തുടക്കം.
കലാകാരന്മാരുടെ ജീവിതത്തിന്റെ അടയാളപ്പെടുത്തൽ
സ്റ്റേജ് ആർട്ടിസ്റ്റുകൾ നേരിടുന്ന വിഷമതകളെ കൃത്യമായി അവതരിപ്പിച്ച് വിജയിപ്പിക്കാൻ പിഷാരടിക്കും ഒപ്പം അഭിനയിച്ച് പ്രതിഫലിപ്പിക്കാൻ മമ്മൂട്ടിക്കും സാധിച്ചിട്ടുണ്ട്. അതിന് ഉദാഹരണമാണ് മകൾ സ്കൂളിലേക്ക് വരേണ്ടന്ന് മമ്മൂട്ടിയെ വിലക്കുന്ന രംഗം. കലാസദൻ ഉല്ലാസിന്റെ ജീവിതം തന്നെ നോക്കിയാൽ 15 വർഷമായി ഗാനമേളയാണ് ഉല്ലാസിന്റെ ജീവിതം. കുടുംബത്തെ കരയ്ക്കടുപ്പിക്കാൻ കാണികളിൽ നിന്ന് ലഭിക്കുന്ന നോട്ട് മാലകൾ പോലും പലപ്പോഴും ആശ്രയമായി വരുന്നു. അവഗണിക്കപ്പെടുന്ന പല സ്ഥലത്ത് പോലും അദ്ദേഹം പ്രതീക്ഷകൾക്കായി കാത്ത് നിൽക്കുന്ന രംഗങ്ങളെല്ലാം ചിത്രത്തിൽ കടന്നെത്തും. സ്റ്റേജുകളിൽ നിന്ന് സ്റ്റേജുകളിലേക്ക് പായുന്ന ഉല്ലാസ് ഫാസ്റ്റ് നമ്പർ സോങ്ങുമായി ആരാധകരെ കൈയിലെടുക്കുന്ന മികച്ച കലാകാരനാണ്.
എങ്കിലും സിനിമയിൽ പാടണം എന്നൊക്കെയുള്ള അവസരം ഉല്ലാസ് കൊതിക്കുന്നുണ്ട്. അമേരിക്കയിൽ സ്റ്റേജ് പ്രോഗ്രാമിൽ അവസരത്തിനായി വിസ ലഭിക്കുന്നതോടെ ഉല്ലാസിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഒരു പെൺകുട്ടി കടന്നെത്തുന്നു. ഈ രംഗം മുതൽ കഥ മറ്റൊരു ട്രാക്കിലേക്ക് വഴുതി വീഴുകയാണ്. ഒരേ സമയം ചിരിപ്പിക്കാനും സങ്കടപ്പെടുത്താനുമെല്ലാം കൃത്യമായി പിഷാരടിയിലെ സംവിധായകന് സാധിച്ചിട്ടുണ്ട്. അമാനുഷികമായ ഫൈറ്റ് സീനുകൾ ഒന്നും പ്രതീക്ഷിക്കണ്ട. വളരെ നിസാരനായ മമ്മൂക്കയെ പ്രേക്ഷകന് ഈ ചിത്രത്തിലൂടെ ലഭിക്കും. ഉദാഹരണത്തിന് ചിത്രത്തിലെ മറ്റൊരു രംഗത്തിൽ ജയിലിൽ അകപ്പെടുന്ന ഉല്ലാസ് നിസഹായനായി എനിക്ക് ഇവിടം പേടിയാകുന്നു എന്നൊക്കെ പറയുന്ന രംഗം കടന്നുവരുന്നുണ്ട്.
രണ്ടാം പകുതിയോടെ കോമഡി ട്രാക്കിൽ നിന്ന് മാറി സിനിമാക്കഥയിലേക്ക് കടന്നെത്തുന്നത്. പിന്നീടുള്ളത് സംഘർഷഭരിതമായ കഥാസന്ദർഭങ്ങള്ൾ. മമ്മൂട്ടിയുടെ നായികയായി എത്തിയ വന്ദിത മനോഹരൻ മനോഹരമായി തന്നെയാണ് അഭിനയിച്ചിരിക്കുന്നത്. ഒരു നാട്ടിൻപുറംകാരി വീട്ടമ്മ എന്ന റോൾ ഗംഭീരമാക്കി. ഇനി മറ്റ് കഥാപാത്രങ്ങളെ എടുത്താൽ കോമഡി ഷെയ്ഡ് നൽകുന്ന കഥാപാത്രങ്ങളാണ് ഏറെയും. മലയാളത്തിൽ സുന്ദരനായ വില്ലൻ റോളൊക്കെ ചെയ്ത നടൻ ദേവൻ കുടിച്ച് മുണ്ടില്ലാതെ ഇഴയുന്ന കോമഡി രംഗങ്ങളൊക്കെയുണ്ട്. സുരേഷ് കൃഷ്ണ എന്ന നടനെ ഉപയോഗപ്പെടുത്തിയതാണ് പിഷാരടിക്ക് കൈയടി നൽകേണ്ട മറ്റൊരു കഥാരംഗം. ജൂനിയർ യേഷുദാസ് ശ്യാമപ്രസാദ് എന്നറോളിലാണ് അദ്ദഹം കടന്നെത്തുന്നത്. എല്ലാ ഗാനമേള ട്രൂപ്പിലും കാണും അൽപം ജാടയിട്ട് നടക്കുന്ന ഒരു ടീം. അത്തരത്തിലൊരു സ്വയം പ്രഖ്യാപിത സെലിബ്രിറ്റിയാണ് സുരേഷ് കൃഷ്ണയുടെ റോൾ.ശരാശരി പ്രേക്ഷകനെ രസിപ്പിക്കാനഉള്ള ചായക്കൂട്ട് പിഷാരടി കൃത്യമായി സിനിമയിൽ ഉപയോഗിച്ചു എന്നതിന് തെളിവാണ് ധർമജൻ, ഹരീഷ്ണ കണാരൻ, ഇന്നസെന്റ്, സലിം കുമാർ അടക്കമുള്ള ഹാസ്യതാരങ്ങളുടെ പ്രകടനമികവ്. ഒരോ കഥാപാത്രത്തിനേയും കൃത്യമായി അഡ്രസ് ചെയ്താണ് ചിത്രം മുന്നോട്ട് പോകുന്നു എന്നതും സിനിമയുടെ മേന്മ നൽകുന്ന ഷെയിഡാണ്.
ഇടയ്ക്ക് കിളി പോയ കഥാവഴി
ഇനി കഥയിലെ തുടക്കത്തിലുള്ള കൂടി ചേരായ്മ മാത്രമാണ് അൽപം കല്ലുകടിയായി തോന്നിയത് എന്നത് പറയാതെ തരമില്ലല്ലോ. ഉല്ലാസിന്റെ ജീവിതം പറയുമ്പോൾ തന്നെ മറ്റു രണ്ട് കഥാപാത്രങ്ങൾ ചിത്രത്തിലേക്ക് കടന്നു വരുന്നു. അനധികൃത കയ്യേറ്റം ജപ്തി തുടങ്ങി നിരവധി ട്വിസ്റ്റുകൾ തുടക്കത്തിൽ തന്നെ പൊട്ടിക്കുന്നു. ഒരു കാര്യവുമില്ലാതെ ഇതിലൊക്കെ തലവെക്കുന്ന മമ്മൂട്ടിയുടെ ഉല്ലാസെന്ന റോൾ, പിന്നെ ലോജിക്കുകളെ കൊല്ലുന്ന വിവാഹം, ജയിൽവാസം, കുടുംബകോടതി എന്നിങ്ങനെ പല നാടകീയതകളും ചിത്രത്തിൽ കയറിവരുന്നു. എങ്കിലും ചങ്ങല പോലെ ബന്ധിപ്പിക്കപ്പെട്ട തിരക്കഥയുടെ മേന്മയിൽ കഥയുടെ ട്രാക്ക് കൃത്യമായി പ്രേക്ഷകന് കിട്ടും.
ഇതൊക്കെ തന്നെ പാളിച്ചയെങ്കിലും മമ്മൂട്ടിയെ ഇത്ര നിസാരനായി അരങ്ങിലെത്തിക്കാൻ കാണിച്ച കഥാകൃത്തിന്റെ ബ്രില്യൻസിന് നിറഞ്ഞ കൈയടി നൽകണം.ചെറിയ റോളുകളിലാണ് കടന്നുവരുന്നെങ്കിൽ പോലും മലയാളത്തിലെ താരനിരയെല്ലാം ഈ രണ്ടര മണിക്കൂർ ചിത്രത്തിൽ കടന്നുവരുന്നുണ്ട്. അകളകപ്പന്റെ ഛായാഗ്രഹണത്തിൽ ചിത്രത്തിലെ രംഗങ്ങളെല്ലാം വളരെ മികച്ചതായി തോന്നി. ദീപക് ദേവിന്റെ സംഗീതത്തിന് കൈയടി നൽകണം. ഇച്ചായീസ് പ്രൊക്ഷൻസിന്റെ ബാനറിൽ പിഷാരടിയാണ്.
Stories you may Like
- കാൾമാക്സ് മുതൽ എംവി ഗോവിന്ദനെ വരെ ട്രോളി നടൻ രമേശ് പിഷാരടി
- 'എന്റെ തലാ, എന്റെ ഫുൾ ഫിഗർ' ഡയലോഗ് മമ്മൂട്ടിയെ ഉദ്ദേശിച്ച്
- ഫ്രഞ്ച് പത്രത്തിന്റെ ഫ്രണ്ട് പേജിലും മമ്മൂട്ടി; ചിത്രം പങ്കുവച്ച് രമേശ് പിഷാരടി
- പ്രഗ്നാനന്ദയുടെ അഭിമാനനേട്ടത്തിൽ ആരാധകരുടെ ഹൃദയം കീഴടക്കി നാഗലക്ഷ്മി
- മഹാവിജയത്തിന്റെ സഹയാത്രികനായതിൽ സന്തോഷം; രമേശ് പിഷാരടി
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍