ഗാന്ധിജി-പട്ടേൽ സ്മരണ പുതുക്കി അതിരാവിലെ എത്തിയ കുമ്മനത്തെ പാർട്ടി ഓഫീസിലെത്തിച്ചത് പ്രഖ്യാപനം വന്നാലുടൻ റോഡ് ഷോ തുടങ്ങണമെന്ന് ആവശ്യം ചൂണ്ടിക്കാട്ടി; പ്രഖ്യാപനം വന്നതോടെ നിരാശനായ കുമ്മനത്തെ തേടിയെത്തിയത് ഇത് തലമുറ മാറ്റമെന്ന എംടി രമേശിന്റെ പ്രസ്താവനയും; രാജഗോപാലിന്റെ മുൻകൂട്ടിയുള്ള സ്ഥാനാർത്ഥി പ്രഖ്യാപനം കുമ്മനത്തിന് വിനയായി; വട്ടിയൂർകാവിൽ വമ്പൻ പ്രതിസന്ധി; മഞ്ചേശ്വരത്തും അടിമൂക്കുന്നു; വിവാദങ്ങൾ ഒഴിഞ്ഞ് കോന്നിയും; ബിജെപിയിൽ ഗ്രൂപ്പു കളികൾ ഇനി വീണ്ടും സജീവമാകും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഹിന്ദു ഐക്യവേദി പ്രവർത്തനവുമായി നടന്ന കുമ്മനം രാജശേഖരനെ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റാക്കിയത് തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു. അതിലും അപ്രതീക്ഷിതമായിരുന്നു വട്ടിയൂർകാവിലെ സ്ഥാനാർത്ഥി പട്ടികയിൽ നിന്നും കുമ്മനത്തെ വെട്ടി മാറ്റിയതും. രണ്ടും ചെയ്തത് ബിജെപിയുടെ അധ്യക്ഷനായ അമിത് ഷായാണ്. വട്ടിയൂർകാവിൽ മത്സരിക്കാൻ സമ്മർദ്ദം ചെലുത്തി തിരുവനന്തപുരത്ത് എത്തിച്ച ശേഷം കുമ്മനത്തെ ചതിക്കുകയാണ് ചെയ്തതെന്നാണ് ആർ എസ് എസിലെ ഒരു വിഭാഗം പറയുന്നത്. നേരത്തെ കേന്ദ്ര മന്ത്രിയാക്കാമെന്ന് പറഞ്ഞ് ഡൽഹിയിൽ വിളിച്ചു വരുത്തിയും കുമ്മനത്തെ നിരാശനാക്കിയിരുന്നു. ഇപ്പോൾ വട്ടിയൂർകാവിലും. ഇതിനെല്ലാം ഉപരി തലമുറ മാറ്റമാണ് നടന്നതെന്ന ബിജെപി ജനറൽ സെക്രട്ടറി എംടി രമേശിന്റെ പ്രസ്താവനയും കുമ്മനത്തെ ഞെട്ടിച്ചിട്ടുണ്ട്.
കുമ്മനം ബിജെപി അധ്യക്ഷനായിരിക്കുമ്പോഴാണ് മെഡിക്കൽ കോഴ ആരോപണമെത്തുന്നത്. എംടി രമേശും സഹായിയായ ആർ എസ് വിനോദുമായിരുന്നു പ്രതിസ്ഥാനത്ത്. ആർ എസ് വിനോദിനെ മാത്രം ബലിയാടാക്കി എംടി രമേശിനെ രക്ഷിക്കുകയാണ് കുമ്മനം ചെയ്തത്. വി വി രാജേഷിനെ റിപ്പോർട്ട് ചോർത്തലിൽ പുറത്തുമാക്കി. എന്നാൽ ഈ ആരോപണത്തിന് തെളിവൊന്നും ഉണ്ടായിരുന്നില്ല. കുമ്മനം അധ്യക്ഷനാകുമ്പോൾ പാർട്ടിയെ നയിച്ചത് എംടി രമേശായിരുന്നു. ഏറ്റവും വിശ്വസ്തൻ. അത്തരത്തിലൊരാളാണ് തലമുറ മാറ്റമെന്ന് പറഞ്ഞ് കുമ്മനത്തെ വട്ടിയൂർകാവിൽ സ്ഥാനാർത്ഥിത്വം നിഷേധിക്കുമ്പോൾ കളിയാക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് തനിക്ക് വമ്പൻ തോൽവി സമ്മാനിച്ച പാർട്ടിയിലെ അട്ടിമറി നേതാക്കൾ വട്ടിയൂർകാവിലും അപമാനിക്കാൻ എത്തിയോ എന്ന സംശയം കുമ്മനത്തിനുണ്ട്. ഇതോടെ വട്ടിയൂർകാവിൽ ബിജെപി അണികൾ സർവ്വത്ര ആശയക്കുഴപ്പത്തിലാണ്. ഇതിനൊപ്പം മഞ്ചേശ്വരത്തും ബിജെപി വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്. കെ സുരേന്ദ്രൻ മത്സരിക്കുന്ന കോന്നിയിൽ മാത്രമാണ് ബിജെപി സംഘടനാ തലത്തിൽ കരുത്ത് കാട്ടുന്നത്.
മഞ്ചേശ്വരത്തെ ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപി.യുടെ സ്ഥാനാർത്ഥിപ്രഖ്യാപനത്തിനു പിന്നാലെ പ്രതിഷേധവുമായി പ്രവർത്തകർ രംഗത്ത് എത്തി. മഞ്ചേശ്വരം മണ്ഡലം കൺവെൻഷനിടെ പാർട്ടി സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേശനെ ബന്ദിയാക്കി. ആർ എസ് എസിന്റെ മുതിർന്ന പ്രചാരകനാണ് ഗണേശ്. സാധ്യതാപ്പട്ടികയിൽ മുന്നിലുണ്ടായിരുന്ന ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്തിനു പകരം പാർട്ടി സംസ്ഥാന സമിതിയംഗം രവീശതന്ത്രി കുണ്ടാറിനെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു ഇത്. അഡ്വ. കെ. ശ്രീകാന്ത്, മുൻ പ്രസിഡന്റ് പി. സുരേഷ് കുമാർ ഷെട്ടി, സംസ്ഥാന സമിതിയംഗം വി. ബാലകൃഷ്ണ ഷെട്ടി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രതിഷേധം. പ്രാദേശിക നേതാക്കളുടെയും പ്രവർത്തകരുടെയും വികാരം മനസ്സിലാക്കാതെയാണ് നേതൃത്വം സ്ഥാനാർത്ഥിയെ നിശ്ചയിച്ചതെന്ന് പ്രവർത്തകർ കുറ്റപ്പെടുത്തി. സ്ഥാനാർത്ഥിപ്രഖ്യാപനം വൈകിയതിലെ അതൃപ്തിയും ഇവർ പരസ്യമായി പ്രകടിപ്പിച്ചു. കുമ്പള, മീഞ്ച, മംഗൽപ്പാടി, പുത്തിഗെ പഞ്ചായത്തുകളിൽനിന്നുള്ള പ്രവർത്തകരും നേതാക്കളെക്കണ്ട് പ്രതിഷേധമറിയിച്ചു. താഴെ തട്ടിൽ ഇത് ഏറെ ചർച്ചയാകുന്നുണ്ട്. വി മുരളീധര പക്ഷത്തെ നേതാവായതു കൊണ്ടാണ് ശ്രീകാന്തിനെ ഒഴിവാക്കിയതെന്നാണ് ആരോപണം.
വട്ടിയൂർക്കാവിൽ മത്സരിപ്പിക്കാനുള്ള ബിജെപി. സംസ്ഥാന നേതൃത്വത്തിന്റെ താത്പര്യത്തെ ആർഎസ്എസ്. അനുകൂലിച്ചിട്ടും കുമ്മനം രാജശേഖരൻ പുറത്താതും ഏവരേയും ഞെട്ടിക്കുന്നു. പാർട്ടി മുൻ സംസ്ഥാന അധ്യക്ഷനും മുൻ മിസോറം ഗവർണറുമായ കുമ്മനത്തെ ഒഴിവാക്കിയതിനു പിന്നിൽ ഒരു ദേശീയ നേതാവിന്റെ ഇടപെടലാണെന്നാണ് ആക്ഷേപം. സംസ്ഥാനഘടകം ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയ അഞ്ച് ഒന്നാംപേരുകാരിൽ കുമ്മനത്തെ മാത്രമാണു തള്ളിയത്. വട്ടിയൂർക്കാവിലേക്ക് മണ്ഡലം, ജില്ലാ കമ്മിറ്റികൾ മൂന്നുപേരെയാണ് ഉൾപ്പെടുത്തിയിരുന്നത്. ഒന്നാംപേരുകാരനായി കുമ്മനം രാജശേഖരനുപുറമേ ഇപ്പോൾ സ്ഥാനാർത്ഥിയായ എസ്. സുരേഷും സംസ്ഥാനകമ്മിറ്റിയംഗം വി.വി. രാജേഷും. അനിശ്ചിതത്വത്തിനൊടുവിൽ കുമ്മനത്തെ ഒഴിവാക്കി. പിന്നെയാരു വേണമെന്നതിൽ ആർഎസ്എസ്. ഇടപെട്ടില്ല. വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയാക്കാൻ തുടക്കംതൊട്ടേ കുമ്മനത്തെയാണ് പാർട്ടി കണ്ടുവെച്ചത്. ലോക്സഭയിലേക്കു മത്സരിച്ചുതോറ്റ മുതിർന്നനേതാവു കൂടിയായ അദ്ദേഹത്തെ വീണ്ടും മത്സരിപ്പിക്കണോ എന്നതിൽ ആർഎസ്എസ്. ഹിതപരിശോധന നടത്തി. അതിനുശേഷമാണ് അനുവാദം നൽകിയതും കുമ്മനം തയ്യാറായതും. ഇതോടെ കുമ്മനത്തെ ഒന്നാമനാക്കി സംസ്ഥാനനേതൃത്വം പട്ടിക കേന്ദ്രത്തിനയച്ചു. പക്ഷേ, നറുക്കുവീണത് സുരേഷിനാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർകാവിൽ കുമ്മനത്തിന് കിട്ടിയ വോട്ടുകൾ വീണ്ടും കിട്ടിയാൽ ജയിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. ഇതാണ് സുരേഷിന്റെ സ്ഥാനാർത്ഥിത്വത്തോടെ ഇല്ലാതാകുന്നത്.
ഇന്നലെ രാവിലെയാണ് ഗുജറാത്തിൽ നിന്നും കുമ്മനം തിരുവനന്തപുരത്ത് എത്തിയത്. സർദാർ പട്ടേലിന്റെ സ്മാരകവും ഗാന്ധിജിയുടെ ആശ്രമവും സന്ദർശിച്ചാണ് കുമ്മനം ഗുജറാത്തിൽ നിന്ന് മടങ്ങിയത്തിയത്. അപ്പോൾ തന്നെ കുമ്മനമാണ് സ്ഥാനാർത്ഥിയെന്നും ഉച്ചയോടെ പ്രഖ്യാപനമെത്തുമെന്നും കുമ്മനത്തെ ബിജെപിക്കാരും അറിയിച്ചു. സംസ്ഥാന സമിതി ഓഫീസിൽ എത്തണമെന്നും നിർദ്ദേശിച്ചു. പ്രഖ്യാപനം വന്നയുടൻ റോഡ് ഷോ തുടങ്ങാനായിരുന്നു ഇതെന്നായിരുന്നു കുമ്മനത്തോട് പറഞ്ഞത്. ഇതോടെയാണ് പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് കുമ്മനം പ്രഖ്യാപിച്ചത്. നേരത്തെ യുവതലമുറയ്ക്കായി മാറി കൊടുക്കുമെന്നായിരുന്നു കുമ്മനം പറഞ്ഞത്. ആർഎസ്എസ് നേതൃത്വവും മത്സരിക്കണമെന്ന് ആവശ്യപ്പെട്ടതോടെ കുമ്മനം സ്ഥാനാർത്ഥിയാകൻ സമ്മതം മൂളി. അതിന് ശേഷമാണ് കുമ്മനത്തെ ഒഴിവാക്കിയത്. വേദനയുണ്ടെങ്കിലും ആർഎസ്എസ് നിർദ്ദേശം അനുസരിച്ച് സുരേഷിന്റെ പ്രചരണത്തിൽ സജീവ പങ്കാളിയാകാനാണ് കുമ്മനത്തിന്റെ തീരുമാനം.
അഞ്ചു മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ ഒഴിവാക്കപ്പെട്ടത് എതിരാളികളെപ്പോലും അമ്പരപ്പിച്ചു. പൂഴിക്കടകൻ പ്രയോഗത്തിൽ ആദ്യമൊന്നു പകച്ചെങ്കിലും അസാമാന്യ രാഷ്ട്രീയ മെയ്വഴക്കത്തോടെ സുരേഷിനു പിന്തുണ പ്രഖ്യാപിച്ച് കുമ്മനം അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി. മത്സരത്തിനില്ലെന്ന് ആദ്യം മുതൽ ആവർത്തിച്ചിരുന്ന കുമ്മനത്തിനുമേൽ കടുത്ത സമ്മർദം ചെലുത്തിയാണ് സ്ഥാനാർത്ഥിയാകാൻ സമ്മതിപ്പിച്ചത്. ഗൃഹസമ്പർക്കം അടക്കമുള്ളവയിൽ സജീവമായതിനു പിന്നാലെയായിരുന്നു അപ്രതീക്ഷിത ഒഴിവാക്കൽ. ഇതു കുമ്മനവും പ്രതീക്ഷിച്ചിരുന്നില്ലെന്നു സംസ്ഥാന ഓഫീസിൽനിന്ന് പുറത്തേക്കുവന്നപ്പോഴുള്ള അദ്ദേഹത്തിന്റെ മുഖഭാവത്തിൽത്തന്നെ വ്യക്തം. കുമ്മനം മത്സരിക്കണമെന്നു നിർദ്ദേശിച്ച ആർ.എസ്.എസിനും തീരുമാനം തിരിച്ചടിയായി.
തിരുവനന്തപുരം മേയർ കൂടിയായ എൽ.ഡി.എഫ്. സ്ഥാനാർത്ഥി വി.കെ. പ്രശാന്തും കോൺഗ്രസിലെ കെ. മോഹൻ കുമാറും തമ്മിലുള്ള മത്സരത്തിനിടയിലൂടെ സുരേഷിനെ സുരക്ഷിതമായി നിയമസഭയിൽ എത്തിക്കാമെന്നാണു ബിജെപി. കരുതുന്നത്. മണ്ഡലത്തിൽ ശക്തമായ പിന്തുണയുള്ള സുരേഷ് മികച്ച സംഘാടകനാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് ഒ. രാജഗോപാലിലൂടെ നടാടെ താമര വിരിയിക്കാനും വട്ടിയൂർക്കാവിലും കഴക്കൂട്ടത്തും രണ്ടാം സ്ഥാനത്തെത്താൻ കഴിഞ്ഞതും സുരേഷിന്റെ സംഘടനാപാടവത്തിനു തെളിവാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 35 സീറ്റ് നേടി 100 വാർഡുകളുള്ള തിരുവനന്തപുരം നഗരസഭയിൽ ബിജെപി. പ്രധാന പ്രതിപക്ഷമായതിനു പിന്നിലും സുരേഷിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനമാണെന്നതും അനുകൂലഘടകമായി.
കുമ്മനം രാജശേഖരന് പകരം വട്ടിയൂർക്കാവിൽ എസ് സുരേഷ് കുമാറിനെ മത്സരിപ്പിക്കാനുള്ള തിരുമാനത്തിൽ പ്രതികരണവുമായി ബിജെപി ജനറൽ സെക്രട്ടറി എംടി രമേശ് രംഗത്ത് വന്നിരുന്നു. കുമ്മനത്തെ തഴഞ്ഞതല്ലെന്നും അദ്ദേഹം സ്വയം പിന്മാറുകയായിരുന്നുവെന്നും രമേശ് പറഞ്ഞു. യുവാക്കൾക്കായി വഴി മാറുകയാണെന്ന് കുമ്മനം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതെന്നും രമേശ് വ്യക്തമാക്കി. താൻ മത്സരിക്കാൻ തയ്യാറാണെന്ന് കുമ്മനം തന്നെ വിശദീകരിച്ചിരുന്നു. അതിന് ശേഷമാണ് ഒഴിവാക്കിയത്. എന്നിട്ടും സ്വയം പിന്മാറിയെന്ന് പറഞ്ഞ് കുമ്മനത്തിന്റെ സ്ഥാനാർത്ഥിത്വം നിഷേധിക്കലിനെ വിലകുറച്ചു കാട്ടാൻ രമേശ് ശ്രമിച്ചു. ഇതിന് പുറമേയാണ് തലമുറ മാറ്റമെന്ന കളിയാക്കലും. ഇത് അതിരുവിട്ടുവെന്ന വിലയിരുത്തൽ പരിവാറുകാർക്കുണ്ട്. മെഡിക്കൽ കോഴ സമയത്ത് കൂടെ നിന്ന കുമ്മനത്തെ പിന്നിൽ നിന്ന് ചിലർ കുത്തുകയാണ് ചെയ്തതെന്നാണ് പരിവാറിലെ ബഹുഭൂരിഭാഗവും പറയുന്നത്.
ശബരിമല സമരനായകനെന്ന പ്രതിഛായയുമായി കെ.സുരേന്ദ്രൻ ബിജെപി. സ്ഥാനാർത്ഥിയായി എത്തിയതോടെ കോന്നി മണ്ഡലത്തിനു കൈവന്നതു ഗ്ലാമർ പരിവേഷമാണ്. സ്ഥാനാർത്ഥിനിർണയത്തിൽ കോൺഗ്രസിലുണ്ടായ പൊട്ടിത്തെറി തങ്ങൾക്കു ഗുണകരമാകുമെന്നും മണ്ഡലം പിടിച്ചടക്കാമെന്നുമുള്ള കണക്കുകൂട്ടലുകളാണു കെ. സുരേന്ദ്രനെ രംഗത്തിറക്കാൻ ബിജെപിയെ പ്രേരിപ്പിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ മത്സരിച്ച സുരേന്ദ്രന് വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ച നിയമസഭാ മണ്ഡലമാണ് കോന്നി. ഇവിടെ 46,540 വോട്ട് നേടിയ സുരേന്ദ്രനും ഇടതുപക്ഷത്തെ വീണാ ജോർജുമായുള്ള വ്യത്യാസം 460 വോട്ടും ജയിച്ചു കയറിയ ആന്റോ ആന്റണിയുമായുള്ള വ്യത്യാസം 2460 വോട്ടുമായിരുന്നു. ഈ സാഹചര്യങ്ങളാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 89 വോട്ടിനു തോറ്റ മഞ്ചേശ്വരത്തെക്കാൾ സുരേന്ദ്രനു കോന്നിയിൽ ജയസാധ്യത കൽപ്പിക്കാൻ കേന്ദ്ര നേതൃത്വത്തെ പ്രേരിപ്പിച്ചത്.
അതിനിടെ മഞ്ചേശ്വരം ബിജെപിയിലെ പ്രതിസന്ധി പരഹരിക്കാൻ ആർഎസ്എസ് നേതൃത്വം മഞ്ചേശ്വരത്ത് യോഗം ചേർന്നു. ജില്ലയിലെ മുതിർന്ന നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്. അഭിപ്രായ വ്യത്യാസം താഴേത്തട്ടിലെത്താതെ നോക്കാനും ഇത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാനുമാണ് മുതിർന്ന നേതാക്കളുടെ ശ്രമം. പ്രശ്നം ഉടൻ പരിഹരിച്ചില്ലെങ്കിൽ ബിജെപി വോട്ടുകൾ ചോരുന്ന സാഹചര്യമുണ്ടാകുമെന്ന് നേതൃത്വം ഭയപ്പെടുന്നു. ഇത് തടയാനുള്ള ശ്രമത്തിലാണ് ആർഎസ്എസ് നേതൃത്വം.
ആർഎസ്എസ് നേതൃത്വത്തിന്റെ താൽപര്യപ്രകാരമാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ കാസർകോട്ട് മത്സരിച്ച രവീശ തന്ത്രി തന്നെ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലും സ്ഥാനാർത്ഥിയായത്. പ്രഖ്യാപനം വന്നതിന് പിന്നാലെ തന്നെ ബിജെപി പ്രാദേശിക നേതൃത്വം കലാപക്കൊടി ഉയർത്തുകയായിരുന്നു. തെരഞ്ഞെടുപ്പ് കൺവെൻഷനുകളുമായി സഹകരിക്കില്ലെന്ന് കുമ്പള, മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കമ്മിറ്റികൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. തന്ത്രിയുടെ സ്ഥാനാർത്ഥിത്വം വഴി നിഷ്പക്ഷ വോട്ടുകൾ അകലുമെന്ന് ഒരു വിഭാഗം നേതാക്കൾ ആശങ്കപ്പെടുന്നു.
പാർട്ടി വോട്ടുകൾ സ്വന്തം ചിഹ്നത്തിലുറപ്പിക്കാൻ മഞ്ചേശ്വരത്ത് ബിജെപിക്ക് ഒരു ബുദ്ധിമുട്ടുമില്ല. ഏറെക്കാലമായി വിജയകരമായി ബിജെപി അത് നടപ്പാക്കിവരികയും ചെയ്യുന്നുണ്ട്. എന്നാൽ ന്യൂനപക്ഷ വോട്ടുകളും നിഷ്പക്ഷ വോട്ടുകളും ആകർഷിക്കാൻ കഴിയാഞ്ഞതായിരുന്നു വിജയത്തിന് വിലങ്ങുതടിയായത്. 2016-ൽ കെ.സുരേന്ദ്രൻ ഈ പരിമിതി ഒരു പരിധിവരെ മറികടന്നെങ്കിലും 89 വോട്ടുകൾക്ക് അടിയറവ് പറയേണ്ടി വന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്