സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെതിരെയുള്ള പാശ്ചാത്യ മാധ്യമങ്ങളുടെ ആരോപണം ജനറൽ അബ്ദുൾ അസീസിന്റെ കൊലപാതകത്തിലും തുടരുന്നു; സൽമാൻ രാജാവിന്റെ അംഗരക്ഷകനെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുറത്താക്കിയിരുന്നെന്നും ഖഷോഗി വധത്തിന്റെ വിശദാംശങ്ങൾ അറിഞ്ഞിരുന്നതാണ് കൊലയ്ക്ക് കാരണമെന്നും ആരോപിച്ച് പാശ്ചാത്യ മാധ്യമങ്ങൾ; എംബിഎസിനെ പ്രകോപിപ്പിക്കാൻ മറ്റൊരു കൊലപാതകം കൂടി
മറുനാടൻ മലയാളി ബ്യൂറോ
ജിദ്ദ: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അഥവാ എംബിഎസിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി വീണ്ടും പാശ്ചാത്യ മാധ്യമങ്ങൾ രംഗത്തെത്തി.സൽമാൻ രാജാവിന്റെ അംഗരക്ഷകനായ അബ്ദുൾ അസീസ് അൽ-ഫാഗം ഏതാനും ദിവസങ്ങൾക്ക് മുമ്പ് കൊല്ലപ്പെട്ടതിന് പുറകിൽ എംബിഎസാണെന്നാണ് പാശ്ചാത്യ മാധ്യമങ്ങളുടെ പുതിയ ആരോപണം. അസീസിനെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് അംഗരക്ഷക സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നുവെന്നും സൗദി പൗരനും ജേർണലിസ്റ്റുമായിരുന്ന ജമാൽ ഖഷോഗിയെ കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വച്ച് ക്രൂരമായി കൊലപ്പെടുത്തിയ വധത്തിന്റെ വിശദാംശങ്ങൾ അസീസ് അറിഞ്ഞതിനെ തുടർന്നാണ് എംബിഎസ് അയാളെയും വക വരുത്തിയതെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ ആരോപിക്കുന്നത്.
ഖഷോഗി വധത്തിന് പുറകിലും എംബിഎസാണെന്ന് അന്ന് പാശ്ചാത്യ മാധ്യമങ്ങൾ കുറ്റപ്പെടുത്തിയിരുന്നു. ചുരുക്കിപ്പറഞ്ഞാൽ എംബിഎസിനെ പ്രകോപിപ്പിക്കാൻ മറ്റൊരു കൊലപാതക ആരോപണം കൂടി ഉയർന്ന് വന്നിരിക്കുകയാണ്.ശനിയാഴ്ച സൗദിയിലെ പടിഞ്ഞാറൻ നഗരമായ ജിദ്ദയിൽ വച്ചാണ് അസീസ് കൊല്ലപ്പെട്ടിരുന്നത്. ഒരു സുഹൃത്തിന്റെ വീട്ടിലായിരുന്നപ്പോൾ അവിടെ വച്ചുണ്ടായ വ്യക്തിപരമായ തർക്കമായിരുന്നു കൊലപാതകത്തിൽ കലാശിച്ചത്. അടുത്തിടെ ഇറാഖ് പ്രധാനമന്ത്രി ആദിൽ അബ്ദുൾ മഹ്ദിയുമായി സൽമാൻ രാജാവ് കൂടിക്കാഴ്ച നടത്തുമ്പോൾ അദ്ദേഹത്തിനൊപ്പം അസീസിനെ കണ്ടിരുന്നു.
തന്റെ സുഹൃത്തിന്റെ വീട് സന്ദർശിക്കുന്നതിനിടെ അസീസിനെ കാണാൻ മാംദൗഹ് അൽ അലി എന്നയാൾ കടന്ന് വരുകയും അവർ തമ്മിൽ തർക്കമുണ്ടാകുകയും ചെയ്തുവെന്നും തുടർന്ന് പുറത്തേക്ക് പോയ അലി തോക്കുമായി വന്ന് അസീലിനെ വെടിവച്ച് കൊല്ലുകയായിരുന്നുവെന്നുമാണ് ഔദ്യോഗിക സൗദി പ്രസ് ഏജൻസി വെളിപ്പെടുത്തുന്നത്. ഈ വെടിവയിൽ ഈ വീട്ടിലുണ്ടായിരുന്ന ഒരു ഫിലിപ്പിനോ നഴ്സ്, വീട്ടുടമയുടെ സഹോദരൻ എന്നിവർക്കും പരുക്കേറ്റുവെന്നാണ് റിപ്പോർട്ട്. കൊലപാതകത്തിന് ശേഷം അലി രക്ഷപ്പെടാൻ ശ്രമിക്കുകയും കീഴടങ്ങാൻ തയ്യാറാവാതിരിക്കുകയും ചെയ്തതിനെ തുടർന്ന് സുരക്ഷാ സേനകളുമായി ഏറ്റുമുട്ടലുണ്ടാകുകയും ചെയ്തതിനെ തുടർന്ന് അലി കൊല്ലപ്പെട്ടിരുന്നു. ഈ ഏറ്റ് മുട്ടലിൽ അഞ്ച് സുരക്ഷാ ഭടന്മാർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
വ്യക്തിപരമായ തർക്കത്തെ തുടർന്നാണ് അസീസ് കൊല്ലപ്പെട്ടതെന്ന് അൽ-എഖ്ബാരിയ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്യുന്നുവെങ്കിലും ഇതിന് പുറകിൽ എംബിഎസിന്റെ വൈരാഗ്യമാണ് പ്രവർത്തിച്ചിരിക്കുന്നതെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ ആരോപിക്കുന്നത്.തനിക്ക് വെടിവയ്പിനാൽ സംഭവിച്ച പരുക്കുകളെ തുടർന്നാണ് അസീല്‍ ഒരു ഹോസ്പിറ്റലിൽ വച്ച് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നുമുണ്ട്. സൽമാൻ രാജാവുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന ആളാണ് അസീസ് എന്നത് സൗദിക്കാർക്കെല്ലാം അറിയാവുന്ന കാര്യമാണ്.
മേജർ ജനറൽ അബ്ദുൽ അസീസ് അൽ ഫഗ്ഹം വെടിയേറ്റു മരിച്ചതിലെ ദുരൂഹതകൾ നീങ്ങിയെന്ന് സൗദി പൊലീസ് പറയുന്നതിനിടെയാണ് പുതിയ സംശയങ്ങൾ പശ്ചാത്യമാധ്യമങ്ങൾ ഉയർത്തുന്നത്. സ്വകാര്യ സാമ്പത്തിക വിഷയങ്ങളിലെ തർക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പൊലീസ് പറയുന്നത്. ലോകത്തെ ഏറ്റവും മികച്ച ബോഡി ഗാർഡായി, വേൾഡ് അക്കാദമി ഫോർ ട്രെയ്നിങ് ആൻഡ് ഡവലപ്മെന്റ് മേജർ ജനറൽ അബ്ദുൽ അസീസിനെ തിരഞ്ഞെടുത്തിരുന്നു. സൽമാൻ രാജാവിന്റെ യാത്രകളിലെല്ലാം അനുഗമിച്ചിരുന്നത് അബ്ദുൽ അസീസ് അൽ ഫഗ്ഹം ആയിരുന്നു. അബ്ദുൽ അസീസ് അൽ ഫഗ്ഹമെന്ന കൊന്ന കീഴടങ്ങാൻ വിസമ്മതിച്ച പ്രതി മംദൂഹ് ബിൻ മിഷാൽ അൽ അലി പൊലീസുകാരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സുഹൃത്തിന്റെ ജിദ്ദയിലെ വീട്ടിലായിരുന്നു സംഭവം. വീട്ടുജോലിക്കാരനും സുഹൃത്തിന്റെ സഹോദരനും 5 സുരക്ഷാ ഉദ്യോഗസ്ഥർക്കും പരുക്കേറ്റു. ഇവർ സുഖം പ്രാപിച്ചുവരുന്നു. സുഹൃത്ത് തുർക്കി ബിൻ അബ്ദുൽ അസീസ് അൽ സബ്ത്തിയുടെ ഹയ്യു ശാത്തിയിലെ വീട്ടിൽ വച്ചാണ് അബ്ദുൽ അസീസ് ഫഗ്ഹാമിന് വെടിയേറ്റത്. വൈകിട്ടായിരുന്നു സംഭവം.
സബ്ത്തിയുടെ വീട്ടിൽ ഇരുവരും സംസാരിച്ചുകൊണ്ടിരിക്കെ ഇവരുടെ സുഹൃത്ത് മംദൂഹ് ബിൻ മിഷാൽ അൽ അലി അവിടേക്ക് എത്തുകയായിരുന്നു. ഇരുവർക്കുമിടയിലെ തർക്കത്തിനിടെ ഇറങ്ങിപ്പോയ അലി തോക്കുമായി തിരിച്ചെത്തി അബ്ദുൽ അസീസ് ഫഗ്ഹമിന് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവയ്പ്പിൽ വീട്ടുജോലിക്കാരനായ ഫിലിപ്പൈനി സ്വദേശിക്കും തുർക്കി ബിൻ അബ്ദുൽ അസീസ് അൽ സബ്ത്തിയുടെ സഹോദരനും വെടിയേറ്റു. ഉടൻ പൊലീസ് സംഭവസ്ഥലത്തെത്തുകയും തുടർന്ന് നടന്ന ഏറ്റുമുട്ടിൽ പ്രതി മൻദൂബ് ആലി കൊല്ലപ്പെട്ടു. ഇതും സംശയങ്ങൾക്ക് ഇടനൽകുന്നതായി പശ്ചാത്യ മാധ്യമങ്ങൾ ആരോപക്കുന്നു. എന്നാൽ ഇതെല്ലാം നിഷേധിക്കുകയാണ് പൊലീസ്
സുഹൃത്ത് ഫൈസൽ ബിൻ അബ്ദുൽ അസീസ് അൽ സബ്ത്തിയുടെ വീട്ടിൽസന്ദർശനത്തിനെത്തിയതായിരുന്നു അൽ ഫഗ്ഹാം. ഇതിനിടെ മറ്റൊരു സുഹൃത്തായ മൻദൂബ് ബിൻ മിശ്അൽ എത്തി. ഇദ്ദേഹവുമായി സാമ്പത്തിക ചർച്ച തർക്കത്തിലെത്തുകയും അതിനിടെ പ്രതി വെടിയുതിർക്കുകയായിരുന്നുവെന്ന് മക്ക പൊലിസ് അറിയിച്ചു. അബ്ദുൽ അസീസ് ഫഗ്ഹമിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉടൻ പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതി കീഴടങ്ങിയില്ല. തുടർന്നുണ്ടായ വെടിവെപ്പിൽ പ്രതി കൊല്ലപ്പെട്ടുവെന്നാണ് വിശദീകരണം.
പരിക്കേറ്റ ഫിലിപ്പീനി സ്വദേശി ജീഫ്രീ ദാൽവിനോ സർബോസിയീംഗിനെയും അഞ്ചു സുരക്ഷ സൈനികരേയും ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആക്രമണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് മക്കാ പൊലീസ് വക്താവ് അറിയിച്ചു. അബ്ദുല്ല രാജാവിന്റെ സുരക്ഷ ഉദ്യോഗസ്ഥനായിരുന്ന അബ്ദുൽ അസീസ് ഫഗ്ഹം പിന്നീട് സൽമാൻ രാജാവിന്റെ സുരക്ഷ ഉദ്യോഗസ്ഥനായി ചുമതലയേൽക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച പ്രൈവറ്റ് ഗാർഡായാണ് അബ്ദുൽ അസീസ് ഫഗ്ഹം അറിയപ്പെടുന്നത്. വേൾഡ് അക്കാദമി ഫോർ ട്രെയ്നിങ് ആൻഡ് ഡവലപ്മെന്റാണ് ഇദ്ദേഹത്തെ ഏറ്റവും മികച്ച പ്രൈവറ്റ് ബോഡി ഗാർഡായി തെരഞ്ഞെടുത്തത്.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍