ജോസ് കെ മാണിയുടെ തമാശ കേട്ട് പൊട്ടി ചിരിക്കുന്ന പിജെ ജോസഫ്; വാ പൊത്തി ആസ്വദിക്കുന്ന ഇടതുപക്ഷത്തെ ഫ്രാൻസിസ് ജോർജ്; എല്ലാത്തിനും സാക്ഷിയായി എൻഡിഎക്കാരൻ പിസി തോമസും; കത്തോലിക്കാക്കാരായ കേരളാ കോൺഗ്രസുകാരിൽ ചിത്രത്തിൽ ഇല്ലാത്തത് പിസി ജോർജ് മാത്രം; പിളരും തോറും വളരുന്ന കേരളാ കോൺഗ്രസിന് പാലായിലെ തോൽവി പുതിയ പാഠമോ? ദുബായിൽ പിജെയും ജോസും തോളിൽ കൈയിടുമ്പോൾ മൂക്കത്ത് വിരൽ വച്ച് പാലായിൽ കൂകി തളർന്നവർ; കേരളാ കോൺഗ്രസ് രാഷ്ട്രീയം ഇനി എങ്ങോട്ട്?
മറുനാടൻ മലയാളി ബ്യൂറോ
ദുബായ്: കേരളാ കോൺഗ്രസുകാർ ലയനത്തിനുള്ള പുറപ്പാടിലാണോ? പാലായിൽ തമ്മിൽ അടിച്ചവർ ദുബായിലെത്തിയപ്പോൾ കളിചിരിയിലായി. എല്ലാവരും പരസ്പരം അംഗീകരിച്ചു. പാലായിൽ നഷ്ടം ജോസ് ടോമിന് മാത്രവും. കേരളാ കോൺഗ്രസിന്റെ ചെയർമാൻ സ്ഥാനത്തിന് വേണ്ടി പോരടിക്കുന്ന പിജെ ജോസഫും ജോസ് കെ മാണിയും എല്ലാ വേദനയും മറന്ന് ഒന്നിച്ചു. കേരളത്തിലെ രാഷ്ട്രീയവും ഈ ചിത്രങ്ങൾ കണ്ട് മൂക്കത്ത് വിരൽ വയ്ക്കുകയാണ്. പിളരും തോറും വളരുന്ന പാർട്ടിയാണ് കേരളാ കോൺഗ്രസ് എന്നതായിരുന്നു മാണിയുടെ മുദ്രാവാക്യം. എന്നാൽ മാണിയുടെ മരണത്തിന് ശേഷം പാലായിൽ ഇത് വില പോയില്ല. ജോസ് ടോമിന്റെ തോൽവിക്ക് കാരണം തമ്മിലടിയാണെന്ന് കോൺഗ്രസ് പോലും തുറന്നു സമ്മതിച്ചു.
പതിറ്റാണ്ടുകളുടെ ആധിപത്യത്തിന് ശേഷം കേരള കോൺഗ്രസിന്റെ കൈയിൽ നിന്നും പാല സീറ്റ് നഷ്ടപ്പെട്ടത് സംബന്ധിച്ച ചർച്ചകൾ രാഷ്ട്രീയ വൃത്തങ്ങളിൽ ഇപ്പോഴും നടക്കുന്നുണ്ട്. പിജെ ജോസഫും ജോസ് കെ മാണിയും തമ്മിലുള്ള രാഷ്ട്രീയ പോരാണ് യുഡിഎഫിന് ഒരു സീറ്റ് നഷ്ടപ്പെടാൻ ഇടയാക്കിയത് എന്നാണ് വിലയിരുത്തലുകളിൽ പ്രധാനം. എന്നാൽ പാലായിൽ ചെല്ലുമ്പോൾ പരസ്പരം കടിച്ചു കീറുന്ന പിജെ ജോസഫും ജോസ് കെ മാണിയും കേരളം വിട്ടാൽ പിന്നെ എങ്ങനെയാണ്. സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ് ഒരു ചിത്രം. കോട്ടയത്തെ കോൺഗ്രസ് നേതൃത്വം പോലും അത്ഭുതത്തോടെ കാണുകയാണ് ഈ ചിത്രത്തെ. എങ്ങനെ ഇത് സംഭവിച്ചുവെന്ന് ആർക്കും ഒരു പിടിയുമില്ല. പിളരും തോറും വളരും എന്ന ആശയം മാറ്റി എല്ലാവരും ഒരുമിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.
പാലായിലെ തോൽവിക്കും ശത്രുതയ്ക്കും ശേഷം പി ജെ ജോസഫ്, ജോസ് കെ മാണി എന്നിവർ ഉൾപ്പെടെയുള്ള കേരള കോൺഗ്രസ് നേതാക്കൾ ഒരുമിച്ചാണ് ദുബായിലെത്തിയത്. കത്തോലിക്കാ കോൺഗ്രസ് ആഗോള സമ്മേളനത്തിൽ പങ്കെടുക്കാൻ ഇരുവരും ഒരു വിമാനത്തിൽ ആണ് ദുബായിയിൽ എത്തിയത്. പി ജെ ജോസഫും ജോസ് കെ മാണിയും ഒരുമിച്ച വേദി പങ്കിടുകയും ചെയ്തു. പാലായിലെ ജോസ് ടോമിന്റെ പ്രചരണത്തിൽ പോലും കാണാത്ത ഐക്യം. ഇതോടെ ജോസ് ടോമിന്റെ തോൽവിക്ക് പിന്നിലെ യാഥാർത്ഥ കാരണക്കാരനെ അന്വേഷിക്കുകയാണ് യുഡിഎഫ് അണികൾ. ജോസ് കെ മാണിയേയും പിജെ ജോസഫിനേയും കൂടാതെ കോൺഗ്രസ് എംപി ഡീൻ കുര്യാക്കോസ്, കേരള കോൺഗ്രസ് എംപി തോമസ് ചാഴിക്കാടൻ, ജനാധിപത്യ കേരള കോൺഗ്രസിന്റെ നേതാവ് ഫ്രാൻസിസ് ജോർജും ചിത്രത്തിലുണ്ട്.
കഴിഞ്ഞയാഴ്ച വരെ പരസ്പരം ശത്രുക്കളായിരുന്ന നേതാക്കളാണ് കേരളാ കോൺഗ്രസിലെ ജോസ് കെ മാണിയും പിജെ ജോസഫും. കേരള കോൺഗ്രസിൽ ഉടക്കി ഇടതുപക്ഷത്തേക്ക് ചാഞ്ഞ ഫ്രാൻസിസ് ജോർജ്ജിന്റെ ജനാധിപത്യ കേരള കോൺഗ്രസ് കേരളാ കോൺഗ്രസുമായി ശത്രുതയിലുമാണ്. തമ്മിൽ കടിച്ച് കീറുന്ന മുന്ന് നേതാക്കൾക്കൊപ്പം കോൺഗ്രസിന്റെ ഡീൻ കുര്യാക്കോസും ചിത്രത്തിലുണ്ട്. കത്തോലിക്ക കോൺഗ്രസിന്റെ 101ാം വാർഷികവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ആഗോള സമ്മേളനത്തിനാണ് നേതാക്കൾ ദുബായിലെത്തിയത്. യുഡിഎഫ് നേതാക്കൾക്ക് ദുബായിലെ യുഡിഎഫ് കമ്മിറ്റി വിമാനത്താവളത്തിൽ വെച്ച് നൽകിയ സ്വീകരണത്തിനിടെയാണ് ഫോട്ടോ പകർത്തിയത്. ഇതിനൊപ്പം സമ്മേളന വേദിയിലെ ചിത്രങ്ങളും വൈറലാകുകയാണ്. അങ്ങനെ കത്തോലിക്കാ കോൺഗ്രസിന്റെ സമ്മേളനവും ചർച്ചയാവുകയാണ്.
ജോസ് ടോമിന്റെ പ്രചരണത്തിന് പിജെ ജോസഫ് എത്തിയപ്പോള്‍ വേദിയിൽ നിന്നും കൂകി വിളി എത്തിയിരുന്നു. ഇതിനൊപ്പം ജോസഫിനെ കളിയാക്കി ജോസ് കെ മാണിയുടെ നിയന്ത്രണത്തിലുള്ള പാർട്ടി മുഖപത്രമായ പ്രതിച്ഛായയിൽ ലേഖനവും എത്തി. ഇതോടെ ജോസ് കെ മാണിയും ജോസഫും അടുക്കാനാവാത്ത വിധം അകന്നെന്ന വിലയിരുത്തലെത്തി. പാലായിൽ തോൽവിക്ക് കാരണം ജോസഫെന്നായിരുന്നു ജോസ് ടോമിന്റെ പ്രതികരണം. ജോസ് കെ മാണിയെന്നായിരുന്നു പിജെ ജോസഫിന്റെ കുറ്റപ്പെടുത്തൽ. ഇതെല്ലാം അതിവേഗം മറന്ന് തോളിൽ കൈയിടുന്ന പിജെ ജോസഫിന്റേയും ജോസ് കെ മാണിയുടേയും ചിത്രം കണ്ട് മൂക്കിൽ വിരൽ വയ്ക്കുന്നത് പാലായിലെ പൊതു യോഗത്തിൽ കൂകിയവരാണെന്നതാണ് വസ്തുത.
കേരള കോൺഗ്രസുകാർ ഒരുമിച്ച് ഒറ്റപാർട്ടിയാകാനുള്ള ശ്രമം തുടരുമെന്ന് കേരള കോൺഗ്രസ് തോമസ് വിഭാഗം ചെയർമാൻ പി സി തോമസ് നേരത്തെ അറിയിച്ചിരുന്നു. ദുബായിൽ രണ്ടു ദിവസമായി നടക്കുന്ന പരിപാടിയിൽ ചർച്ചകൾ നടക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. പരിപാടിയിൽ വിവിധ ഗ്രൂപ്പുകളിൽ ഉൾപ്പെടുന്ന കേരള കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നുണ്ടെന്നും കേരളത്തിൽ പിസി തോമസ് പറഞ്ഞിരുന്നു. ഇതാണോ ദുബായിൽ നടക്കുന്നതെന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. 2018-ഓഗസ്ററ് ഒന്നിന് പി.ടി ചാക്കോയുടെ ചരമ വാർഷികം ആചരിക്കാൻ കോട്ടയത്ത് ചേർന്ന പരിപാടിയിൽ കെഎം മാണി, ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ എന്നിവർ പങ്കെടുക്കുകയും ലയനത്തിന് അനുകൂല തീരുമാനം സ്വീകരിക്കുകയും ചെയ്തിരുന്നു. തീരുമാനത്തിന് മുൻകൈ എടുക്കാൻ പി.സി തോമസിനെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. ഇതെല്ലാം വീണ്ടും ചർച്ചയാക്കുന്നതാണ് പുതിയ ചിത്രങ്ങൾ.
1960 കളുടെ ആദ്യ പാദത്തിൽ കേരള രാഷ്ട്രീയം കലങ്ങി മറിഞ്ഞതോടെയാണ് കേരള കോൺഗ്രസ് പിറവികൊണ്ടത്. പി സി ചാക്കോയുടെ പീച്ചി വിവാദത്തിൽ തുടങ്ങി രാജിയിലും മരണത്തിലുമെത്തിയ സംഭവവികാസങ്ങളാണ് കോൺഗ്രസിൽ നിന്ന് കെ എം ജോർജിന്റെ നേതൃത്വത്തിൽ കേരള കോൺഗ്രസെന്ന പാർട്ടിയുടെ പിറവിയിലേക്ക് നയിച്ചത്. രാഷ്ട്രീയ കേരളത്തെ ത്രസിപ്പിച്ച് കോട്ടയത്തെ തിരുനക്കര മൈതാനിയിൽ വെച്ച് മന്നത്ത് പത്മനാഭൻ പതാക ഉയർത്തിയതുമുതൽ പിളർപ്പിലൂടെ വളരുന്ന ചരിത്രമാണ് കേരള കോൺഗ്രസിനുള്ളത്. 1964 മുതൽ ഇന്നോളമുള്ള കേരള കോൺഗ്രസിന്റെ ചരിത്രം പിളർപ്പുകളുടെ കൂടിയാണ്. 1977 ആദ്യം പുറത്തുപോയത് ആർ ബാലകൃഷ്ണ പിള്ള. കേരള കോൺഗ്രസ് ബി രൂപീകരിച്ചു. 1979ൽ രണ്ടാം പിളർപ്പ്. പി ജെ ജോസഫുമായി തെറ്റി പിരിഞ്ഞ കെ എം മാണി കേരള കോൺഗ്രസ് എം രൂപീകരിച്ചു. മാണി എൽഡിഎഫിലും ജോസഫ് യുഡിഎഫിലും എത്തി. 1982 മൂന്ന് വിഭാഗങ്ങളും യുഡിഎഫിന്റെ ഭാഗമായി. 1985 പിള്ളയും മാണിയും ജോസഫും ലയിച്ചു, നാല് മന്ത്രിമാരും 14 എംഎൽഎമാരുമായി യുഡിഎഫിൽ
1987 അസ്വാരസ്യങ്ങൾക്ക് ഒടുവിൽ മൂന്നാം പിളർപ്പ്. പി ജെ ജോസഫ് എൽഡിഎഫിൽ, പിള്ളയും മാണിയും യുഡിഎഫിൽ. 1993 മാണിയുമായി തെറ്റിപിരിഞ്ഞ ടി എം ജേക്കബ് പുതിയ പാർട്ടിയുണ്ടാക്കി. നാലാം പിളർപ്പിൽ ജേക്കബ് ഗ്രൂപ്പ് പിറന്നു. 1996 അഞ്ചാമത്തെ പിളർപ്പ്. ഇക്കുറി കേരള കോൺഗ്രസ് ബി പിളർന്നു. ജോസഫ് എം പുതുശ്ശേരി പുറത്തെത്തി, പിന്നീട് മാണി ഗ്രൂപ്പിന്റെ ഭാഗമായി. 2001 മാണിയുമായി തെറ്റിപിരിഞ്ഞ് പി സി തോമസ് പുതിയ പാർട്ടിയുണ്ടാക്കി. ഐ എഫ് ഡി പി 2004 ൽ എൻ ഡി എക്കൊപ്പം കൂടി, ഇതാണ് ആറാമത്തെ പിളർപ്പ്. 2004 എൻ ഡി എ മുന്നണിയുടെ ഭാഗമായി മത്സരിച്ച പി സി തോമസ് മാണിയുടെ മകൻ ജോസ് കെ മാണിയെ തോൽപിച്ചു. 2003 അടുത്ത പിളർപ്പ് ജോസഫ് ഗ്രൂപ്പിലായിരുന്നു. ഏഴാമത്തെ പിളർപ്പിൽ പി സി ജോർജ് കേരള കോൺഗ്രസ് സെക്യുലർ രൂപീകരിച്ചു.
2005 പി സി തോമസ് ജോസഫ് ഗ്രൂപ്പിൽ ലയിച്ച് ഇടതുമുന്നണിയിൽ എത്തി. 2007 കെ എം മാണി - ബാലകൃഷ്ണ പിള്ള- പി സി ജോർജ് ലയനശ്രമം. പക്ഷേ വിജയിച്ചില്ല. 2009 പി സി ജോർജിന്റെ കേരള കോൺഗ്രസ് സെക്യുലർ മാണിക്കൊപ്പം എത്തി. 2010 ജോസഫ് - മാണി ലയനം. എൽഡിഎഫ് വിട്ട് ജോസഫ് യുഡിഎഫിന്റെ ഭാഗമായി. 2010 ജേക്കബ് ഗ്രൂപ്പും കേരള കോൺഗ്രസിൽ ലയിച്ചു. 2015 വീണ്ടും പിളർന്നു. ബാർ കോഴ വിഷയത്തിൽ മാണിയോട് പിണങ്ങി പി സി ജോർജ് വിട്ടുപോയി, സെക്യുലർ പുനരുജ്ജീവിപ്പിച്ചു. അങ്ങനെ എട്ടാമത്തെ പിളർപ്പ്. 2016 ഒമ്പതാമതും പിളർന്നു. മാണി ഗ്രൂപ്പ് പിളർത്തി ഫ്രാൻസിസ് ജോർജ് എൽഡിഎഫിലെത്തി. 2016 കേരള കോൺഗ്രസും പിളർന്നു. പി സി തോമസ് എൻഡിഎയിൽ, സുരേന്ദ്രൻ പിള്ള യുഡിഎഫിലും.
ജോസഫും ജോസ് കെ മാണിയും തമ്മിലെ ഭിന്നതയും മറ്റൊരു പിളർപ്പിലേക്ക് പോകുമെന്നാണ് വിലയിരുത്തൽ. അതിനിടെയാണ് ദുബായിലെ വൈറൽ ചിത്രങ്ങൾ പിളർപ്പ് ആഗ്രഹിക്കുന്നവർക്ക് മേൽ രസം കൊല്ലിയായെത്തുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍