'ആനയെ കൊടുത്താലും ആശ കൊടുക്കരുത്' എന്നു പറഞ്ഞ് മോദിയെയും അമിത്ഷായെയും വിമർശിച്ച് ബിഡിജെഎസ് ജനറൽ സെക്രട്ടറി ടിവി ബാബു; ബിജെപി ബാന്ധവം ഗുണം ചെയ്തില്ലെന്നും സ്ഥാനമാനങ്ങൾ നൽകാതെ കബളിപ്പിച്ചെന്നും വികാരം തുഷാറിന്റെ പാർട്ടിയിൽ ശക്തം; എൻഡിഎ മുന്നണിയിൽ എങ്കിലും അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും സിപിഎമ്മിന് രഹസ്യ പിന്തുണ; തന്ത്രം വിജയിച്ചാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ മുന്നണി വിട്ട് ഇടതുമുന്നണിയിൽ ചേക്കേറാൻ അണിയറ നീക്കങ്ങൾ സജീവമാക്കി ബിഡിജെഎസ്
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: കേരളത്തിൽ വോട്ടുകച്ചവടവുമായി നടന്ന ബിജെപിയെ നിയമസഭയിലേക്ക് വിജയിപ്പിക്കാൻ കെൽപ്പുള്ള പാർട്ടിയായി മാറ്റിയതിൽ ബിഡിജെഎസ് എന്ന പുത്തൻ രാഷ്ട്രീയപാർട്ടിയുടെ പങ്ക് കാര്യമായി തന്നെയുണ്ട്. ഒ രാജഗോപാലാൽ നേമത്തു നിന്നും വിജയിക്കാൻ കാരണവും മറ്റിടങ്ങളിലെ ബിജെപിയുടെ കുതിപ്പിനും വക നൽകിയത് ബിഡിജെഎസ് സാന്നിധ്യമായിരുന്നു. ഏറ്റവും ഒടുവിൽ പാലയിൽ മാണി സി കാപ്പനെ വിജയിപ്പിക്കാൻ ഇടയാക്കിയത് ബിഡിജെഎസ് നിലപാടായിരുന്നു. പാല ഉപതിരഞ്ഞെടുപ്പോടെ ബിഡിജെഎസ് എങ്ങോട്ട് എന്ന ചോദ്യം ഉയർന്നിട്ടുണ്ട്. ഇടതുമുന്നണിയോട് ചേർന്നു നിന്ന് അവർക്ക് പിന്തുണ നൽകുന്ന നിലപാടാണ് ഈ ഉപതിരഞ്ഞെടുപ്പിലും ബിഡിജെഎസ് സ്വീകരിക്കുന്നത്. ഇതോടെ എൻഡിഎ മുന്നണി വിടാൻ തുഷാറും കൂട്ടരും ഒരുങ്ങുന്നുവെന്നാണ് രാഷ്ട്രീയ സൂചനകൾ.
ബിജെപിയുമായി ചേർന്നിട്ട് അഞ്ചര വർഷം പിന്നിട്ടിട്ടും ബിജെപി നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ തയ്യാറാകുന്നില്ലെന്നാണ് പ്രധാന ആക്ഷേപം. ഇതിലെ അതൃപ്തി ബിഡിജെഎസ് പരസ്യമാക്കുകയും ചെയ്യുന്നുണ്ട്. അഞ്ചു നിയമസഭ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ, ബിജെപിയെ വിമർശിച്ച് ബിഡിജെഎസ് ജനറൽ സെക്രട്ടറി ടിവി ബാബു ഫേസ്ബുക്കിൽ കുറിച്ച വരികൾ സജീവ ചർച്ചയാകുന്നുണ്ട്. ആനയെ കൊടുത്താലും ആശ കൊടുക്കരുത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെയും ടി വി ബാബു ഓർമ്മപ്പെടുത്തിയത്.
ബിഡിജെഎസിന്റെ ശക്തി അളക്കുവാൻ ഈ ഉപതെരഞ്ഞെടുപ്പുകൾ ധാരാളമെന്ന് ടി വി ബാബു ഫേസ്ബുക്കിൽ കുറിച്ചു. 'നിലപാടുകൾ തുറന്നു പറയും, ധീരമായി മുന്നേറും.ആർക്കും ഭാരവും ബാദ്ധ്യതയുമാകാതെ രാഷ്ട്രീയ മുന്നേറ്റത്തിന് കേരളത്തിൽ ധാരാളം ഇടമുണ്ട്.ദരിദ്ര ജനതക്ക് അധികാര അവസരങ്ങൾ പങ്കിടാൻ മൂന്നു മുന്നണികളും തയ്യാറല്ല. ബി ഡി ജെ എസിനു മുന്നിൽ മൂന്നു മുന്നണിയും ഒരു പോലെയാണ്. അവരുടെ ദാസ്യവേലക്ക് ഇരന്നു നിൽക്കണമെന്ന ഭാവത്തെ ഭേദിക്കുകയാണ് ഞങ്ങളുടെ മൗലികമായ ചുമതല. അതിനു വൈകിയത് ഞങ്ങളുടെ മാത്രം കുറ്റമാണ്. ബിഡിജെഎസ് സ്വന്തം അനുഭവത്തിലൂടെ പഠിച്ചു കൊണ്ടിരിക്കുന്നു.' - ടി വി ബാബു കുറിച്ചു.
നേരത്തെ, ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരൂർ നിയമസഭ സീറ്റ് ബിഡിജെഎസിന് മാറ്റിവെയ്ക്കാൻ ബിജെപി തീരുമാനിച്ചിരുന്നു. എന്നാൽ ബോർഡ്, കോർപ്പറേഷൻ ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ ഇതുവരെ പാലിക്കാത്തതിൽ പ്രതിഷേധിച്ച് മത്സരിക്കേണ്ടെന്ന് ബിഡിജെഎസ് തീരുമാനിക്കുകയായിരുന്നു. എന്നാൽ പ്രചാരണത്തിൽ എൻഡിഎയുടെ ഭാഗമായി പ്രവർത്തിക്കുമെന്നും ബിഡിജെഎസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇവിടെ പ്രചരണ രംഗത്ത് അടക്കം ബിഡിജെഎസ് അത്രകണ്ട് സജീവമല്ല.
ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതെ പിണക്കം മാറില്ലെന്ന ബിഡിജെഎസിന്റെ സന്ദേശം കേന്ദ്ര നേതൃത്വം തള്ളിയിട്ടുണ്ട്. മുന്നണി വിടുന്നെങ്കിൽ വിടട്ടെയെന്ന നിലപാടിലാണ് ബിജെപി കേന്ദ്ര നേതാക്കൾ. സ്ഥാനങ്ങൾ ലഭിച്ചില്ലെന്നു ബിഡിജെഎസ് നേതൃത്വം പറയുമ്പോൾ, അവരുമായുള്ള ബന്ധം ഗുണം ചെയ്തില്ലെന്നു ബിജെപി സംസ്ഥാന നേതൃത്വവും പറയുന്നു. ഇതോടെ വെള്ളാപ്പള്ളിയും തുഷാറും തങ്ങളുടെ നിലപാട് വ്യക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്. ബിഡിജെഎസ് ഇല്ലാതെ കേരളത്തിൽ തെരഞ്ഞെടുപ്പിൽ മുന്നേറ്റം ഉണ്ടാക്കാൻ ബിജെപിക്ക് സാധിക്കില്ലെന്ന് വരുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
ബിഡിജെഎസ്, എസ്എൻഡിപി വോട്ടുകൾ അരൂരിൽ അടക്കം ഇടതുമുന്നണിക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഗ്ദാനം ചെയ്ത സ്ഥാനങ്ങൾ ലഭിച്ചില്ലെങ്കിൽ പ്രചാരണത്തിൽ സജീവമാകില്ലെന്നായിരുന്നു ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് സമയത്തെ ബിഡിജെഎസ് നിലപാട്. അന്ന് ചെങ്ങന്നൂരിൽ ഇടതു മുന്നണി വിജയിച്ചു. പിന്നീട് പാലയിലും വിജയം കൊയ്തു. മറ്റു പാർട്ടികൾ പ്രചാരണത്തിൽ മുന്നേറിയിട്ടും ബിഡിജെഎസ് നിലപാട് വ്യക്തമാക്കാത്തതിനെത്തുടർന്ന് അവരെ ഒഴിവാക്കി കൺവൻഷനുകൾ വിളിക്കാൻ ബിജെപി തീരുമാനിച്ചു. ഭീഷണിക്ക് വഴങ്ങി സ്ഥാനങ്ങൾ നൽകേണ്ടതില്ലെന്നായിരുന്നു കേന്ദ്ര തീരുമാനവും. അന്നു മത്സരത്തിൽ മൂന്നാം സ്ഥാനത്തായ പി.എസ്.ശ്രീധരൻപിള്ളയ്ക്ക് കിട്ടിയത് 35,270 വോട്ടായിരുന്നു.
2016ലെ തിരഞ്ഞെടുപ്പിൽ ലഭിച്ചത് 42,682 വോട്ട്. 7,412 വോട്ടു കുറഞ്ഞതു ബിഡിജെഎസിന്റെ നിസ്സഹകരണം കാരണം തന്നെയായിരുന്നു. തർക്കങ്ങൾ പരിഹിക്കുന്നതിന്റെ ഭാഗമായി ചെറിയൊരു സ്ഥാനവും ബിഡിജെഎസിന് കേന്ദ്രം നൽകിയിരുന്നു. സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനമാണ് ബിഡിജെഎസിനു നൽകിയത്. എന്നാൽ അന്ന് അതിന് ശേഷം കാര്യമായ സ്ഥാനമാനങ്ങൾ ലഭിച്ചില്ല. ഇതോടെ ബിഡിജെഎസ് ഉടക്കുമായി നീങ്ങി. ഇതിനിടെയാണ് ശബരിമല വിഷയം കേരളത്തിൽ സജീവമായി ചർച്ചയാകുന്നത്. ഇതോടെ, സർക്കാർ വെള്ളാപ്പള്ളിയുമായി കൂട്ടുകൂടി. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎം തിരിച്ചടി നേരിട്ടു.
ഇപ്പോഴത്തെ നിലയിൽ അരൂരിൽ ബിഡിജെഎസ് കണ്ണുവെക്കുന്നത് ഇടതു മുന്നണിയിലേക്കാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ എൽഡിഎഫിൽ സാധ്യത തേടുകയാണ് തുഷാറും സംഘവും. വെള്ളാപ്പള്ളിയുടെ നിലപാട് തന്നെയാണ് ഇതിൽ പ്രധാനമായത്. അരൂരിൽ ബിജെപി സ്ഥാനാർത്ഥിയുടെ പത്രികാ സമർപ്പണത്തിനു ബിഡിജെഎസ് നേതാക്കൾ എത്തിയെങ്കിലും പ്രചാരണത്തിൽ സജീവമല്ലെന്ന ആക്ഷേപം പ്രാദേശിക നേതൃത്വം ഉയർത്തുന്നു. തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപു ബിഡിജെഎസിനെ എൽഡിഎഫിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങൾ സിപിഎം ആരംഭിച്ചതായി പാർട്ടി കരുതുന്നു.
എസ്എൻഡിപി നേതൃത്വവുമായി സിപിഎം കൂടുതൽ അടുക്കുന്നതും വെള്ളാപ്പള്ളി നടേശന്റെ സിപിഎം അനുകൂല പ്രസ്താവനകളും ഇതിന്റെ ഭാഗമാണെന്നു നേതൃത്വം ചൂണ്ടിക്കാട്ടുന്നു. ഈഴവ സമുദായത്തിനു സ്വാധീനമുള്ള അരൂരിൽ ബിഡിജെഎസിനെയും എസ്എൻഡിപിയെയും സമ്മർദത്തിലാക്കാനാണ് ആ വിഭാഗത്തിൽനിന്നുള്ള പ്രകാശ് ബാബുവിനെ ബിജെപി സ്ഥാനാർത്ഥിയാക്കിയത്. ബിജെപിയുമായി ഭിന്നത ഉണ്ടെങ്കിലും മുന്നണി വിടുന്നതിനോടു ബിഡിജെഎസിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ബിജെപി ബന്ധം ഉപേക്ഷിച്ചാൽ എങ്ങോട്ടുപോകും എന്നതിനെ സംബന്ധിച്ചാണു തർക്കം. ഇടതുമുന്നണി വാതിൽ തുറന്നാൽ അവിടേക്ക് പോകാം എന്നു തന്നെയാണ് പാർട്ടിയുടെ നോട്ടം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍