ദേവാലയങ്ങൾ ഭിക്ഷാടന കേന്ദ്രങ്ങൾ പോലെയാവരുത്
കോരസൺ വർഗീസ്
'ദേവാലയങ്ങൾ ഭിക്ഷാടന കേന്ദ്രങ്ങൾ പോലെയാവരുത്. വിശ്വാസികളിൽ നിന്നും ഭിക്ഷ ചോദിച്ചു കിട്ടുന്ന സംഭാവനകൾ കൊണ്ട് ഇന്ന് ദേവാലയവും അതിന്റെ പ്രവർത്തനങ്ങളും നടത്താൻ സാധിക്കില്ല. ദേവാലയവും അതിലെ അംഗങ്ങളും ഒന്നിച്ചു ദരിദ്രമായിരിക്കുന്നത് സമുദായത്തിനു ഗുണം ചെയ്യുകില്ല. ദേവാലയങ്ങൾക്കൊരു ബിസിനസ് സമീപനം ഉണ്ടാവുന്നത് അത്ര പാപം ഒന്നുമല്ല.' ഇത് പറഞ്ഞത് കേരളത്തിലെ യാഥാസ്ഥിക സുറിയാനി പാരമ്പര്യത്തിൽ ജനിച്ചു വളർന്ന, അമേരിക്കയിലെ പ്രസിദ്ധമായ എപ്പിസ്‌കോപ്പൽ ദേവാലയത്തിലെ വൈദികയാണ്.
റെവ. വിന്നി വർഗീസ്, അമേരിക്കയുടെ ചരിത്രമുഹൂർത്തങ്ങളുടെ നിധികൾ നിക്ഷേപിച്ചിരിക്കുന്ന ന്യൂയോർക്ക് വാൾസ്ട്രീറ്റിലെ പ്രസിദ്ധമായ ട്രിനിറ്റി ദേവാലയത്തിന്റെ വൈദികഗണത്തിൽ പെട്ടയാളാണ്. ന്യൂയോർക്കസിറ്റിയിൽ നിന്നും പുറത്തിറങ്ങുന്ന പ്രസിദ്ധമായ ഒരു ദിനപത്രത്തിൽനിന്നുമാണ് 'വർഗീസ്' എന്ന പേരു ശ്രദ്ധിച്ചത്.
മൻഹാട്ടനിലെ സ്വതന്ത്രചിന്തകരുടെ ഈറ്റില്ലം എന്നറിയപ്പെടുന്ന; ഹിപ്പികളുടെ സങ്കേതമായ ഗ്രീനിച്ച് വില്ലേജിലെ ബൗറി- സെയിന്റ് മാർക്ക് ദേവാലയത്തിൽ നിന്നും വാൾസ്ട്രീറ്റിലെ ട്രിനിറ്റി ദേവാലയത്തിലേക്ക് യാത്രയാകുന്ന റെവ. വിന്നി വർഗീസിനെക്കുറിച്ചു അമേരിക്കൻ പത്രത്തിൽ വന്ന ഒരു വാർത്തയാണ് ശ്രദ്ധിച്ചത്. കവികളും സിനിമാക്കാരും സാഹിത്യകാരന്മാരും സ്വതന്ത്ര ചിന്തകരുമായി വിവിധ തരത്തിലുള്ളവർ ആരാധനക്കിടെ ഈ ദേവാലയത്തിൽ പ്രസംഗിക്കുന്നു എന്ന് കേട്ടിട്ടുണ്ട്. കഞ്ചാവിന്റേയും സ്വവർഗ്ഗാനുരാഗികളുടെയും സ്വതന്ത്ര ചിന്തകരുടെയും സാമ്പ്രാജ്യത്തിൽ ഒരു മലയാളി വനിത? റെവ. വിന്നി വർഗീസിന്റെ കാലഘട്ടത്തിൽ സെയിന്റ് മാർക്ക് ദേവാലയത്തിലെ അംഗസംഖ്യ മൂന്നിരട്ടിയായി എന്നതാണ് പത്രങ്ങൾ എടുത്തു കാട്ടിയത്.
കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി ഓരോ വെള്ളിയാഴ്ചകളിലും ഉച്ചക്ക്, വാൾസ്ട്രീറ്റിലുള്ള ട്രിനിറ്റി ദേവാലയത്തിൽ പോകാറുണ്ടായിരുന്നു. ജോലിസ്ഥലത്തുനിന്നും ചെറിയ നടപ്പായിരുന്നതിനാൽ മഴയായാലും മഞ്ഞായാലും മുടങ്ങാതെ ആ തീർത്ഥയാത്ര നടത്തുന്നത് വിശ്വാസത്തേക്കാളുപരി വീണ്ടും വീണ്ടും ഒരു ചരിത്രനിമിഷത്തിന്റെ അംശമാകുക എന്നതുകൂടിയായിരുന്നു. 1789 ഏപ്രിൽ 30 നു, അമേരിക്കയുടെ ഒന്നാം പ്രസിഡന്റ് ജോർജ്ജ് വാഷിങ്ടൺ വാൾ സ്ട്രീറ്റിലുള്ള ഫെഡറൽ ഹാളിൽ സത്യപ്രതിജ്ഞ ചെയ്ത ശേഷം അദ്ദേഹത്തിന്റെ ക്യാബിനറ് അംഗങ്ങളോടൊപ്പം നടന്നുവന്നു ട്രിനിറ്റി പള്ളിയുടെ സെന്റ് പോൾസ് ചാപ്പലിൽ ആരാധന നടത്തി. 1776-ൽ നടന്ന ഗ്രേറ്റ് അമേരിക്കൻ റെവല്യൂഷൻ യുദ്ധത്തിൽ ഈ ദേവാലയവും ഇതിനടുത്ത അഞ്ഞൂറോളം വീടുകളും കെട്ടിടങ്ങളും തീക്കിരയായി.പിന്നെ ഒരു വർഷത്തോളം അമേരിക്കയുടെ പിതാവ് ജോർജ്ജ് വാഷിങ്ടൺ ഈ ചാപ്പലിലെ ആരാധനക്ക് മുടങ്ങാതെ പങ്കെടുത്തിരുന്നു. ഈ വഴികളും അദ്ദേഹം നിന്നു സംസാരിച്ച ഇടങ്ങളും ഇരുന്ന ബെഞ്ചും ഒക്കെ അവിടെ നിലനിൽക്കുമ്പോൾ അറിയാതെ അതിന്റെ ഒരു ഭാഗമാക്കുക ഒരു നിമിത്തമായി കരുതി.
ഗോഥിക് റിവൈവൽ സ്‌റ്റൈലിൽ പണിത ദേവാലയ സമുച്ചയത്തിലെ ഗോപുരം ഒരു കാലത്തു മൻഹാട്ടനിലെ ഏറ്റവും ഉയരമുള്ള ഗോപുരമായിരുന്നു. പുണ്യവാന്മാരുടെ പ്രതിമകൾ കൊത്തിവച്ച ഗോപുരങ്ങൾ കൊണ്ട് സമ്പുഷ്ടമായ ഈ ദേവാലയത്തിൽ കടന്നു ചെന്നാൽ ഏതോ ഗുഹാ ക്ഷേത്രത്തിന്റെ പ്രതീതിയാണ് ജനിപ്പിക്കുന്നത്. അകത്തെ കൂരിരുട്ടിൽ നിരനിരയായി ഉയർന്നുനിൽക്കുന്ന തൂണുകൾക്കിടയിലെ സാറ്റിൻ കുഷ്യനിട്ട ബെഞ്ചിൽ അമർന്നിരുന്നു കഴിയുമ്പോൾ അവിടെ നമ്മുടെ സകല പരാധീനകളും ആണ്ടുപോവുന്നു. മച്ചിലെ സ്‌റ്റൈൻ ഗ്ലാസ് ചിത്രങ്ങൾക്കിടയിലൂടെ ഉതിർന്നു വരുന്ന നേർത്ത പ്രകാശ രശ്മികൾക്ക് നമ്മെ പവിത്രമായ ഒരു വലയത്തിൽ എത്തിക്കുവാനും കഴിയും. അനേകം സഞ്ചാരികൾ കണ്ണ് മിഴിച്ചു അവിടെ നടന്നു തിരിയുമ്പോഴും, നിറഞ്ഞു നിൽക്കുന്ന കനത്ത നിശബ്ദത, ബ്രഹ്മാണ്ഡത്തിന്റെ ശൂന്യതയും വന്യതയും നമ്മെ ഓർമ്മപ്പെടുത്തും.
പള്ളിക്കു ചുറ്റുമുള്ള പൂന്തോട്ടത്തിൽ നിരനിരയായി നിക്ഷേപിച്ചിരിക്കുന്ന ശവകുടീരങ്ങൾ, വേനൽക്കാലത്തു അവക്കിടയിൽ സ്ഥാപിച്ചിട്ടുള്ള ബെഞ്ചുകളിൽ ഇരിക്കുമ്പോൾ ഏകാന്തതയുടെ അപാര തീരത്തു എത്തി നിൽക്കുന്ന പ്രതീതി. വസന്തകാലത്തു കൊഴിഞ്ഞു വീഴുന്ന പൂക്കളുടെ ചാരുതയും, ശിശിരത്തിന്റെ മിടിപ്പും, മഞ്ഞിന്റെ മരവിപ്പും ഈ ശ്മശാനം എന്തോ വിളിച്ചു പറയുന്നുണ്ട്. ചിലരുടെ ശവദാഹത്തിനു ശേഷം ചിതാഭസ്മം പൂത്തോട്ടത്തിൽ വിതറിയിട്ടുണ്ട്. സഞ്ചാരികളെകൊണ്ട് എപ്പോഴും സജ്ജീവമാണ് ഈ ശ്മശാനത്തിലെ ഇടവഴികൾ. ചിതറിക്കിടക്കുന്ന അസ്ഥികളുടെ തരികളെ ചുറ്റിപ്പറ്റി കാലത്തെ അതിജീവിച്ച കുറെയേറെ ആത്മാക്കളുടെ മർമ്മരം അവിടെ നിറഞ്ഞു നിൽക്കുന്നുണ്ടാവാം. അമേരിക്കൻ മുതലാളിത്തത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന അലക്‌സാണ്ടർ ഹാമിൽട്ടന്റെ ശവകുടീരവും ഇവിടെയാണ്. പത്തു ഡോളർ നോട്ടിൽ കാണുന്ന അദ്ദേഹത്തിന്റെ ചിത്രം ഒരു ചെറിയ ജീവിതകാലത്തെ വലിയ കഥയാണ് പറഞ്ഞുവെയ്ക്കുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ഒരു ഇടവകപള്ളി എന്ന് വിശേഷിക്കപ്പെടുന്നുണ്ട് ന്യൂയോർക്ക് സിറ്റിയിലെ വാൾസ്ട്രീറ്റ് ട്രിനിറ്റി എപ്പിസ്‌കോപ്പൽ ഇടവക. 1705 -ൽ ക്വീൻ ആനിയിൽ നിന്നും വരദാനമായി കിട്ടിയ 62 ഏക്കർ ഭൂമിയിൽ ഇപ്പോൾ, ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ മൻഹാട്ടനിലെ 14 ഏക്കർ പ്രൈം റിയൽ എസ്റ്റേറ്റ്, 5.5 മില്യൺ ചതുരശ്രയടി കൊമേർഷ്യൽ സ്ഥലം അടങ്ങിയ 6 ബില്യൺ ഡോളർ പോർട്ട്‌ഫോളിയോ ആണ് പള്ളിക്കുള്ളത്. 2011 ലെ കണക്കു പ്രകാരം രണ്ടു ബില്യൺ ഡോളർ ആസ്തിയുള്ള മൻഹാട്ടനിലെ ഏറ്റവും വലിയ ഭൂവുടമ ഈ ഇടവകയാണ്.
റെവ .വിന്നി വർഗീസുമായി അഭിമുഖത്തിനായി പള്ളിയുടെ അടുത്തുള്ള ഓഫീസ് ബിൽഡിങ്ങിൽ എത്തി. റെവ. വിന്നിയുടെ ബന്ധുവാണോ സെക്യൂരിറ്റിയുടെ ചോദ്യത്തിൽ ഒന്നു പകച്ചു പോകാതിരുന്നില്ല. എന്റെ പേരിനൊപ്പം ഉള്ള വർഗീസാണ് ഇത്തരം ഒരു ചോദ്യം ഉണ്ടാക്കിയതെന്ന് പിന്നാണ് മനസ്സിലായത്. 39 -ആം നിലയിലുള്ള റിസപ്ഷനിൽ റെവ. വിന്നിയുടെ അസിസ്റ്റന്റ് ഷാരോൺ കാത്തു നിന്നിരുന്നു. ഒരു വലിയ വാൾ സ്ട്രീറ്റ് കോർപറേഷൻ ഓഫീസിന്റെ സെറ്റപ്പ് , സ്റ്റാഫുകളും.
അമേരിക്കയിലാണ് ജനിച്ചതെങ്കിലും റെവ. വിന്നി ചെറുപ്പകാലം കുറച്ചു നാൾ കേരളത്തിൽ താമസിച്ചു , ഇടയ്ക്കു നാട്ടിൽ പോകുകയും ചെയ്തിരുന്നു. പിതാവ് പത്തനംതിട്ട ഡിസ്ട്രിക്റ്റിലുള്ള മാർത്തോമ്മാസഭാ അംഗവും അമ്മ കോട്ടയം മണർകാട് യാക്കോബായ പള്ളിക്കാരിയുമായിരുന്നു. പഠനകാലത്തു മതം ഒരു വിഷയമായി തിരഞ്ഞെടുത്തത് ഒരു നിയോഗമായിരുന്നു. കോളേജ് കാലത്തു അമ്മയോടൊപ്പം മണർകാട് പള്ളിയിൽ പോയി, അവിടെ അമ്മ സെന്റ് മേരിയുടെ തിരുശേഷിപ്പിൽ തൊട്ടു പ്രാർത്ഥിക്കുന്നതു കണ്ടു. താൻ പള്ളിയുടെ അകത്തളത്തിൽ നിസ്സംഗയായി വെറുതേ ഇരുന്നു. തന്റെ ഇടം ഇവിടമല്ല എന്ന് അപ്പോഴേക്കും തോന്നിത്തുടങ്ങിയിരുന്നു. അപ്പോഴേക്കും ആംഗ്ലിക്കൻ രീതികൾ പരിചയപ്പെട്ടതുകൊണ്ടല്ല; പൗരോഹിത്യം എന്ന പടവും സ്വതന്ത്രമായ ജീവിത വീക്ഷണവും ക്രമീകരങ്ങളും സ്ത്രീകൾക്ക് വിലക്കപ്പെട്ട കനിയും ആയിരിക്കുന്ന സമൂഹത്തിൽ താൻ അന്യ ആണെന്ന് തിരിച്ചറിഞ്ഞു. റെവ. വിന്നിയുടെ സഹോദരൻ പോൾ വർഗീസും അമേരിക്കൻ കോമഡി രംഗത്ത് തന്റെ മുദ്ര പതിപ്പിച്ച ഹാസ്യ നടനാണ്.അങ്ങനെ അമേരിക്കൻ മുഖ്യധാരയിൽ അവർ കൈപിടിച്ചുകയറി.
അമേരിക്കയുടെ വളരെ ലിബറൽ ആയ ഒരു വലിയ കൂട്ടത്തെയും, സാമ്പത്തീക രംഗത്ത് ചുക്കാൻ പിടിക്കുന്ന കടുത്ത യാഥാസ്ഥികരായ വാൾ സ്ട്രീറ്റ് സമൂഹത്തെയും ട്രിനിറ്റി ദേവാലയത്തിലെ പ്രസംഗപീഠത്തിൽനിന്നും അഭിസംബോധന ചെയ്യുമ്പോൾ , മനസ്സിലെവിടെയോ എഴുതപ്പെട്ട മണർകാട് പള്ളിയും, മാതാവിന്റെ ഇടക്കെട്ടും, പെരിയാർ നദിയും സുന്ദരമായ കേരളത്തിലെ പ്രകൃതിയും, നൂറ്റാണ്ടുകൾ പഴക്കമുള്ള മലങ്കര നസ്രാണി പാരമ്പര്യങ്ങളും ഒക്കെ അറിയാതെ വന്നുകൊണ്ടിരുന്നു. പണ്ഡിതോചിതമായ സംഭാഷങ്ങൾക്കിടെ ഇന്നും അമേരിക്ക അഭിമുഖീകരിക്കുന്ന നീറുന്ന വർണ്ണവിവേചനവും, ഉച്ചനീചത്വങ്ങളും, തെരുവിൽ ജീവിതം നയിക്കുന്ന 12 ശതമാനം അമേരിക്കക്കാരുടെ സങ്കട ക്കടലായി തിരയടിച്ചുയർന്നു. ലോകജനസംഖ്യയുടെ 4.4 ശതമാനമേ അമേരിക്കയിൽ ഉള്ളു എങ്കിലും, ലോകത്തിലെ തടവുകാരിൽ 22 ശതമാനവും അമേരിക്കൻ ജയിലുകളിൽ ഹോമിക്കപ്പെടുകയാണ് എന്ന് തുടങ്ങി, അമേരിക്കയുടെ ഹൃദയത്തിലൂടെ കത്തിക്കയറുകയാണ് റെവ. വിന്നി വർഗീസ്.
ട്രിനിറ്റി ദേവാലയത്തിന്റെ ആഗോള സംരംഭങ്ങളുടെയും സാമൂഹിക ഇടപെടലുകളുടെയും മേധാവികൂടിയാണ് റെവ. വിന്നി. അതുകൊണ്ടുതന്നെ ന്യൂയോർക്ക് സിറ്റി സംവിധാങ്ങളോടൊപ്പവും അല്ലാതെയും ദാരിദ്ര്യ നിർമ്മാർജ്ജനം, ജയിൽമിഷൻ തുടങ്ങി മനുഷ്യത്തപരമായ വലിയ പദ്ധതികൾക്കാണ് റെവ. വിന്നി നേതൃത്വം നൽകുന്നത്. ജീസസ് സുനഗോഗുകളേക്കാൾ കൂടുതൽ സമയം പ്രസംഗിച്ചതും പ്രവർത്തിച്ചതും ജനക്കൂട്ടങ്ങൾക്കിടയിലായിരുന്നു. പള്ളികളുടെ സുരക്ഷിത വലയങ്ങൾ ഭേദിച്ച് , ദരിദ്രർക്കൊപ്പം തെരുവുകളിൽ നിൽക്കാൻ സാധിക്കാത്തതാണ്, ക്രിസ്തീയ സഭക്ക് സാക്ഷ്യം നഷ്ടപ്പെടുന്നത് എന്ന് പറയുമ്പോൾ ആ കണ്ണുകളിൽ നിരവധി ദാരുണമായ ചിത്രങ്ങൾ മിന്നി മറയുന്നുണ്ടാവണം. മനസ്സിൽ എവിടോയൊക്കയാ തട്ടി നിൽക്കുന്ന സംഭവങ്ങൾ ഉടക്കി നിന്നു. പെട്ടന്ന്, ഒരു ചെറു ചിരിയോടെ സംഭാഷണത്തിലേക്കു തിരിച്ചു വന്നു.
പതിനേഴാം വയസ്സിൽ ബൈബിൾ വായിക്കുന്നതിനിടെയാണ് ഒരു ദൈവിക വിളി തിരിച്ചറിഞ്ഞത്, പിന്നെ ജീവിതത്തിന്റെ പാത അങ്ങോട്ട് തന്നെ അറിയാതെ പോയി. സതേൺ മെത്തഡിസ്‌റ് യൂണിവേഴ്‌സിറ്റിയിൽ നിന്നും മതവിഷയത്തിൽ ബിരുദത്തിനു ശേഷം യൂണിയൻ സെമിനാരിയിൽ നിന്നും തീയോളജിയിൽ മാസ്റ്റേഴ്‌സ്. കേരളത്തിൽ നിന്നും വന്ന നിരവധി ബിഷോപ്പന്മാർ പഠിച്ച സെമിനാരിയാണ് ഇത്. 6 വർഷങ്ങൾ പ്രസിദ്ധമായ കൊളംബിയ യൂണിവേഴ്‌സിറ്റി ചാപ്ലയിൻ, ഹാഫിങ്ങ്ടൺ പോസ്റ്റ് എന്ന മാധ്യമത്തിലെ സ്ഥിരം എഴുത്തുകാരി, 'വാട്ട് വി ഷാൽ ബിക്കം' എന്ന മാധ്യമത്തിന്റെ പത്രാധിപർ, ചർച്ച് മീറ്റ്സ് ദി വേൾഡ് എന്ന പുസ്തകത്തിന്റെ രചയിതാവ് എന്നീ നിലകളിലും ബൗദ്ധികമായ ഇടപെടലുകൾ നിരന്തരം നടത്തുന്നു. അമേരിക്കയിൽ സ്വയം നേരിടേണ്ടി വന്ന വർണ്ണ വിവേചനം ഒരു യുദ്ധമായി ഏറ്റെടുക്കാനും റെവ. വിന്നി തയ്യാറായി.
വിചിത്രമായ ലിംഗഭേദത്തെപ്പറ്റിയുള്ള തിരിച്ചറിവുകൾ നമ്മെ സ്വാതന്ത്ര്യത്തിന്റെ പടവുകളിൽ എത്തിക്കുകയാണെന്നും, ഇത്തരം അറിവുകളാണ് വ്യക്തിയെ പൂർണ്ണതയുള്ള സൃഷ്ട്ടികൾ ആക്കുന്നത്, എല്ലാവര്ക്കും അഭിവൃദ്ധിപ്രാപിക്കുന്ന സമൂഹമാക്കുന്നത് എന്നും മടിയില്ലാതെ പറയാൻ റെവ. വിന്നി ധൈര്യം കാട്ടി. സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറെച്ചുനില്പിൻ, എന്ന വേദ വാക്യമാണ് തനിക്കു ശക്തി പകരുന്നത്. ഈ ലോകം എല്ലാവര്ക്കും വേണ്ടിയാണ്, ഒരാളുടെ അവകാശം നിഷേധിച്ചല്ല കുറച്ചുപേർക്ക് പുരോഗതി ഉണ്ടാക്കേണ്ടത്. വാൾ സ്ട്രീറ്റിന്റെ പടിവാതിലിൽ നിന്നും ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കാനും സാമൂഹ്യ നീതിക്കു വേണ്ടി ഒരു പോരാളിയാവാനും തന്നെ ഉറപ്പിക്കുന്നത് ഇത്തരം ക്രിസ്തുചിന്തകളാണ്.
ക്രൂരമായ ഒറ്റപ്പെടലുകളും തിരസ്‌കരണങ്ങളും താങ്ങാനാവാത്ത ഒരു കൂട്ടം സൗത്ത് ഏഷ്യൻ വംശജർ അമേരിക്കയിലുണ്ടു്. അമേരിക്കൻ പേരു കൊണ്ടു മാത്രം ഇവിടുത്തെ വംശീയ വന്മതിൽ ചാടിക്കടക്കാനാവില്ല. പുരോഗമനമായ ചിന്താഗതിയിലുള്ളവരുടെ ഒത്തുചേരൽ ഒരു ശക്തിയായി പടരണം. ഞാൻ ഒരു പടി മുന്നോട്ടുപോയി എന്ന് തോന്നുന്നു, എന്റെ മുന്നിൽ ഇത്തരം കടവുകൾ ഒന്നും കണ്ടിരുന്നില്ല, എന്നാൽ ഇനിയും കൂടുതൽ തോണികൾ അവിടവിടെയായി കടന്നു വരും എന്ന് തന്നെയാണ് പ്രതീക്ഷ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍