മാട്രിമോണിയൽ വെബ്സൈറ്റുകളിൽ നിറയെ വ്യാജപ്രൊഫൈൽ; കണ്ണടച്ച് വിശ്വസിച്ചാൽ ധനനഷ്ടവും മാനഹാനിയും ഉറപ്പ്; രജിസ്റ്റർ ചെയ്തിട്ടുള്ളവർ അഞ്ച് കോടി! ബഹുഭൂരിപക്ഷവും ഇല്ലാത്ത വരനും വല്ലാത്ത വധുവും; വ്യാജന്മാർ ലൈംഗിക ചൂഷണവും പതിവാക്കുന്നു
തിരുവനന്തപുരം: മാട്രിമോണിയൽ വെബ്സൈറ്റുകളിലെ ' വമ്പൻ വിവരണങ്ങൾ' കണ്ട് വരനെയും വധുവിനെയും കണ്ണടച്ചു വിശ്വസിക്കുന്നവർ ജാഗ്രത. സൈറ്റുകളിലെ വ്യാജപ്രൊഫൈലുകളിൽ വിശ്വസിച്ച് പണവും സ്വർണവും മാനം പോയവരുടേയും എണ്ണം വർധിക്കുകയാണ്. പലരും അപമാനം മൂലം പരാതിപ്പെടാത്ത സാഹചര്യത്തിൽ പൊലീസും നിസഹായാവസ്ഥയിലാണ്. നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ കൈമാറുന്നതിനു മുമ്പും ഒന്നാലോചിക്കുക. നിങ്ങളെ കുടുക്കിൽ ചാടിക്കുന്ന നൂറുകണക്കിന് വ്യാജ പ്രൊഫൈലുകളാണ് ഭ്രമിപ്പിക്കുന്ന വിവരങ്ങളുമായി വിവിധ ഓൺലൈൻ മാട്രിമോണിയൽ സൈറ്റുകളിൽ നിറഞ്ഞിരിക്കുന്നത്.
ഒരു ഇ-മെയിൽ ഐഡിയും ഫോൺ നമ്പരും ഉണ്ടെങ്കിൽ ആർക്കും ഇത്തരം സൈറ്റുകളിൽ അംഗത്വമെടുക്കാമെന്നിരിക്കെ, സൈറ്റുകളിൽ വധുവോ/വരനോ നൽകുന്ന വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കാനുള്ള സംവിധാനങ്ങൾ സൈറ്റുകളിൽ ഇല്ലാത്തതിനാൽ തട്ടിപ്പുകാർക്ക് ഇത് ഒരു അനുഗ്രഹമാണ്. പലതരത്തിലുള്ള തട്ടിപ്പുകളാണ് ഓൺലൈൻ വിവാഹസൈറ്റുകളിൽ നടക്കുന്നത്. പത്രമാദ്ധ്യമങ്ങളിൽ ഇത്തരം പരസ്യങ്ങൾക്ക് പണം ഈടാക്കുന്നതിനാൽ തട്ടിപ്പ് വീരന്മാരും വീരത്തികളും ആശ്രയിക്കുന്നത് മാട്രിമോണിയൽ സൈറ്റുകളെയാണ്. മാട്രിമോണിയൽ വെബ്സൈറ്റുകളിൽ അംഗത്വം സൗജന്യമായതു കൊണ്ട് ്കാര്യങ്ങൾ വളരെ എളുപ്പം. ഇ-മെയിൽ ഐഡിയും ഫോൺ നമ്പറും ഉണ്ടെങ്കിൽ അംഗത്വമെടുക്കാം. പണം കൊടുക്കാതെ മാസങ്ങളോളം ഈ പ്രൊഫൈലുകൾ സജീവമായി നിലനിൽക്കുകയും ചെയ്യും.
വ്യാജ പ്രൊഫൈൽ ഉണ്ടാക്കുന്നവർ കുടുംബം, ജോലി, സാമ്പത്തികം എന്നിവയെക്കുറിച്ച് ആരും മോഹിച്ചു പോകുന്ന വിവരണമാണ് നൽകുന്നത്. അതേസമയം വിവാഹം കഴിക്കുന്നവരെക്കുറിച്ച് ഇവർക്ക് പ്രത്യേക ഡിമാന്റുകളൊന്നും തന്നെ കാണില്ല. ഇതുകണ്ട് താൽപര്യം അറിയിക്കണമെന്നു തോന്നിയാൽ ഉടൻ തന്നെ ഓൺലൈൻ മാട്രിമോണിയൽ എക്സിക്യൂട്ടിവുകൾ പെൺകുട്ടിയുടെ ഫോൺനമ്പറിലേക്ക് ബന്ധപ്പെട്ട്, പ്രൊഫൈലുകളുടെ താൽപര്യത്തെ കുറിച്ച് അറിയിക്കും. അവരുമായി ബന്ധപ്പെടണമെങ്കിൽ സൗജന്യ അക്കൗണ്ട് മാറ്റി പ്രീമിയം ആക്കണമെന്ന് അതിനായി 3000 മുതലുള്ള ഓഫറുകൾ മുന്നോട്ടുവയ്ക്കും. കുട്ടികൾക്ക് നല്ല വരനോ വധുവോ ലഭിക്കണമെന്ന രക്ഷിതാക്കളുടെ ആഗ്രഹം കൊണ്ട് അക്കൗണ്ട് പ്രീമിയമാക്കും. പിന്നെ പ്രീമിയം അക്കൗണ്ടുകളിലേക്ക് യഥാർത്ഥവും വ്യാജവുമായ പ്രൊഫൈലുകളുടെ ഒഴുക്കായിരിക്കും.
തുടക്കത്തിൽ പെൺകുട്ടിയുടെ വീടിന്റെ പരിതസ്ഥിതി അടക്കമുള്ള കാര്യങ്ങൾ മനസിലാക്കുകയാണ് തട്ടിപ്പിന്റെ ആദ്യപടി. പിന്നീട് രക്ഷിതാക്കളുടെ മുന്നിൽ മാന്യമായ പെരുമാറ്റം കാണിക്കുന്നവർ ഇവർ പെൺകുട്ടിയുടെ ഫോൺ നമ്പർ കിട്ടിയതിനു ശേഷം തട്ടിപ്പിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നു. പെൺകുട്ടിയുമായി ചാറ്റിങ് ആരംഭിക്കുന്ന ' ഭാവിവരൻ ' ഫോട്ടോ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മനസിലാക്കിയാണ് അവസാന ഘട്ടത്തിലേക്ക് കടക്കുന്നത്. പെൺകുട്ടിയുമായി അടുക്കുന്ന വ്യാജവിവാഹതട്ടിപ്പ് വീരന്മാരുടെ പ്രധാന ലക്ഷ്യം പണവും സ്വർണവും മുതലാക്കുന്നതു കൂടാതെ ലൈംഗികമായി ചൂഷണം ചെയ്യുക എന്നത് കൂടിയാണ്. ഹൈദരാബാദിലെ മൾട്ടിനാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിയായ അനുപമയ്ക്ക് നഷ്ടമായത് ഒന്നരലക്ഷം രൂപയാണ്.
മാട്രിമോണിയൽ സൈറ്റിലെ പ്രൊഫൈലിലൂടെ വിവാഹത്തിന് താൽപര്യം അറിയിച്ച കോഴിക്കോട് സ്വദേശിയായ നിതിന് വാട്ട്സ് ആപ്പിലൂടെ അയച്ചു കൊടുത്ത അനുപമയുടെ ചിത്രങ്ങൾ മോർഫ് ചെയ്താണ് ബ്ലാക്ക് മെയിൽ ചെയ്തത്. നിതിന്റെ ഭീഷണിക്ക് വഴങ്ങി വീട്ടുകാരറിയാതെ ആഭരണങ്ങൾ പണയം വച്ചാണ് ഒന്നരലക്ഷം രൂപ നൽകിയത്. ആഭരണങ്ങളെ കുറിച്ച് വീട്ടുകാർ നിർബന്ധിച്ച് ചോദിച്ചപ്പോഴാണ് അനുപമ കാര്യങ്ങൾ വ്യക്തമാക്കിയത്. പൊലീസിൽ പരാതി കൊടുക്കാൻ നിർബന്ധിച്ചെങ്കിലും പിന്നീടുള്ള നൂലാമാലകളും അപമാനവും ഓർത്ത് പരാതിയിൽ നിന്ന് പിന്മാറുകയായിരുന്നു. ഭാവിയിലെ മറ്റു വിവാഹാലോചനകൾക്ക് തടസമാണെന്നു കരുതിയാണ് പലരും പരാതിയിൽ നിന്ന് പിന്മാറുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
പ്രൊഫൈൽ ഫോട്ടോകളിലും വ്യാജന്മാർ വിലസുകയാണ്. ഫെയ്സ്്ബുക്കുകളിലെ നിർജീവ അക്കൗണ്ടുകളിൽനിന്ന് ഫോട്ടോകൾ അടിച്ചുമാറ്റിയാണ് വ്യാജപ്രൊഫൈലുകൾ വിവാഹത്തട്ടിപ്പ് വീരന്മാർ ഇരകളെ തേടി ഇറങ്ങുന്നത്. ഒരാളുടെ ഫോട്ടോ തന്നെ പല പേരുകളിൽ പല മാട്രിമോണിയൽ സൈറ്റുകളിലും കാണുന്നത് തന്നെയാണ് ഇതിന്റെ പ്രധാന തെളിവ്. ഒരു മാട്രിമോണിയൽ സൈറ്റിൽ ഡോക്ടർ ആണെങ്കിൽ അതേ വ്യക്തി മറ്റൊരു പേരോടെ മറ്റൊരു സൈറ്റിൽ ടെക്കിയായി കാണാം. തങ്ങളുടെ സൈറ്റുകളിലേക്ക് എത്തുന്ന പ്രൊഫൈൽ വിവരങ്ങളുടെ നിജസ്ഥിതിയെക്കുറിച്ച് സൈറ്റ് അധികൃതരും പരിശോധിക്കാറില്ല.
' മാട്രിമോണിയൽ സൈറ്റുകളിലെ പ്രൊഫൈലുകളെ കണ്ണടച്ചു വിശ്വസിക്കുന്നതിനു മുമ്പ് അവരുടെ ബാക്ക് ഗ്രൗണ്ടിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തിയാൽ വിവാഹത്തട്ടിപ്പുകളെ തടയാം. അംഗങ്ങൾക്ക് ചാറ്റ് ചെയ്യാനുള്ള സൗകര്യം വെബ്സൈറ്റുകൾ നൽകുന്നതിനാൽ വരന്റെയോ വധുവിന്റെയോ രക്ഷിതാക്കൾ എന്ന വ്യാജേന തട്ടിപ്പുകാർ തന്നെ വ്യാജമായി ചാറ്റ് ചെയ്യുന്നതും പതിവാണ്, ഇ-മെയിൽ ഐഡിയും ഫോൺനമ്പരും കൂടാതെ വ്യക്തിയുടെ ഐഡന്റിറ്റി വ്യക്തമാക്കുന്ന രേഖകൾ കൂടി ഉൾപ്പെടുത്തണമെന്ന നിർദ്ദേശം സൈറ്റുകൾക്ക് നൽകാനും ആലോചനയുണ്ട്. എന്നാൽ ഈ നിർദ്ദേശത്തോട് വെബ്സൈറ്റുകളുടെ മേധാവികൾ നിസഹകരണ മനോഭാവമാണ് കാണിക്കുന്നതെന്നും അസിസ്റ്റന്റ് കമ്മീഷണർ വേണുഗോപാൽ പറയുന്നു.
മാട്രിമോണിയൽ വെബ്സൈറ്റുകളിൽ കൂടി ഏറ്റവും കൂടുതൽ തട്ടിപ്പിന് ഇരയാകുന്നത് വിവാഹമോചനം നേടിയവർ ആണ്. ലൈംഗിക, സാമ്പത്തിക ചൂഷണങ്ങൾക്ക് തട്ടിപ്പുകാർ ഏറ്റവും കൂടുതൽ ലക്ഷ്യമിടുന്നതും ഈ വിഭാഗത്തിലുള്ളവരെയാണ്. ജാതി, ജോലി, സാമ്പത്തികം എന്നിവ കാര്യമാക്കുന്നില്ലെന്ന പ്രൊഫൈലുകളിലെ വിവരണങ്ങളാണ് തട്ടിപ്പുസംഘങ്ങൾ ഏറെയും ലക്ഷ്യമിടുന്നത്. വിവാഹമോചനം നേടിയവരുടെ കുടുംബപശ്ചാത്തലം വിശദമായി അന്വേഷിക്കണമെന്ന നിർദ്ദേശങ്ങളും പലപ്പോഴും പാലിക്കപ്പെടാറില്ല. മാട്രിമോണിയൽ സൈറ്റുകളിൽ ലക്ഷങ്ങളുടെ വരുമാനവിവരണം കണ്ട് യാഥാർഥ്യമാണെന്ന് കരുതി വിവാഹബന്ധം ഉറപ്പിക്കുന്നവർ, എല്ലാം കഴിയുമ്പോഴാണ് അറിയുന്നത് ഭാവിവരന്റെ അല്ലെങ്കിൽ വധുവിന്റെ തനിനിറം. ഇങ്ങനെ തട്ടിപ്പിന് ഇരയാകുന്നവരും പോയതുപോയി എന്ന മട്ടിൽ കാര്യങ്ങൾ മറക്കാറാണ് പതിവ്. വെബ്സൈറ്റുകളിലെ വ്യാജപ്രൊഫൈലുകളെ കുറിച്ചും ഒരു വ്യക്തിക്ക് ഒരേ സൈറ്റിലുള്ള പ്രൊഫൈലുകളെ തിരിച്ചറിയാനുള്ള സംവിധാനത്തെ കുറിച്ച് പ്രമുഖ മാട്രിമോണിയൽ സൈറ്റുകളിൽ മറുനാടൻ മലയാളി അന്വേഷിച്ചെങ്കിലും ' ഇത്തരം കാര്യങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നായിരുന്നു 'ഓൺലൈൻ വിവാഹദല്ലാൾ കമ്പനികളുടെ പ്രതികരണം.
വ്യാജപ്രൊഫൈലുകളും തട്ടിപ്പുകളും വർധിക്കുന്ന സാഹചര്യത്തിൽ പൊലീസ് ഉദ്യോഗസ്ഥർ ചില നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നു.
1. മാട്രിമോണിയൽ സൈറ്റുകളിൽ കൂടിയുള്ള ചാറ്റിങിന് മുമ്പ് വരന്റെ അല്ലെങ്കിൽ വധുവിന്റെ പശ്ചാത്തലം പൂർണമായി അറിയണം.
2. വിദ്യാഭ്യാസ യോഗ്യത, ജോലി എന്നിവയെ കുറിച്ച് വിശദമായി അന്വേഷിക്കുക.
3. വിവാഹത്തിനു മുമ്പ് ക്രെഡിറ്റ് കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പങ്കുവയ്ക്കാതിരിക്കുക.
4. രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നവർ കൂടുതൽ ജാഗ്രത പാലിക്കുക.
5. വിവാഹത്തിന് താൽപര്യം അറിയിക്കുന്നവരുടെ വീടുകൾ കഴിയുമെങ്കിൽ രക്ഷിതാക്കൾ തന്നെ സന്ദർശിക്കുക.
കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് വിവിധ മാട്രിമോണിയൽ സൈറ്റുകളിലായി 5 കോടിയിലധികം ആൾക്കാരാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഓരോ മാസവും പുതിയതായി രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം 20 ലക്ഷത്തിലധികമാണ്. കേരളത്തിൽ മാത്രം പതിനായിരക്കണക്കിന് പുതിയ പ്രൊഫൈലുകളാണ് രജിസ്റ്റർ ചെയ്യുന്നത്. എന്നാൽ ഇന്ത്യയൊട്ടാകെ ഓൺലൈൻ മാട്രിമോണിയൽ സൈറ്റുകളിലൂടെ നടക്കുന്ന വിവാഹങ്ങൾ പത്ത് ശതമാനത്തിൽ താഴെയും. കേരളത്തിൽ ഇതിനെക്കാൾ കുറവാണ് ഇതിന്റെ കണക്ക്. ആയിരത്തിലധികം പേരോട് വിവാഹത്തിന് താൽപര്യം അറിയിക്കുകയും മൂപ്പതിലധികം പേരുമായി ചാറ്റിങ് ബന്ധമുള്ള പ്രൊഫൈലുകളും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാജപ്രൊഫൈലുകളുടെ നിജസ്ഥിതിയാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്