കുമ്മനത്തെ വട്ടിയൂർകാവിൽ നിന്നും മാറ്റി നിർത്തിയത് തോൽക്കുമെന്ന് ബിജെപി നേതൃത്വത്തിന് റിപ്പോർട്ട് കിട്ടിയതിനെ തുടർന്ന്; സുരേന്ദ്രൻ മഞ്ചേശ്വരത്ത് നിന്ന് മാറിയതും തോൽവി ഭയം മൂലം; ത്രികോണ മത്സര സാധ്യത പറഞ്ഞിട്ടും കോന്നിയിലെ സുരേന്ദ്രന്റെ വോട്ട് തേടൽ ആവേശം തീരെയില്ലാതെ; അരൂരിലും എറണാകുളത്തും വോട്ടു കച്ചവട ഭീഷണി തുടരുന്നു; അഞ്ചിടങ്ങളിൽ മൂന്നിടത്തും ഇരു മുന്നണികളോടും മത്സരിക്കാൻ കെൽപ്പുണ്ടായിട്ടും ബിജെപി ദയനീയമായി പരാജയപ്പെടുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേരളത്തിൽ അഞ്ച് ഉപതിരഞ്ഞെടുപ്പിൽ മൂന്നിടത്ത് ഏവരും പ്രതീക്ഷിച്ചത് ശക്തമായ ത്രികോണ മത്സരമാണ്. ഈ മൂന്നിടത്തും ബിജെപിക്ക് വിജയ സാധ്യതയുള്ളതായിരുന്നു ഇതിന് കാരണം. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ മത്സരിച്ചാൽ ജയം ഉറപ്പാണെന്ന് പോലും വിലയിരുത്തിയവരുണ്ട്. എന്നാൽ അതുണ്ടായില്ല. മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ 84 വോട്ടിനാണ് കെ സുരേന്ദ്രൻ തോറ്റത്. അതുകൊണ്ട് തന്നെ സുരേന്ദ്രനെങ്കിൽ പോരാട്ടം കടുക്കുമെന്ന് ഏവരും കരുതി. കോന്നിയിലും ലോക്സഭയിലെ വോട്ട് വച്ച് കടുത്ത മത്സരം പ്രതീക്ഷിക്കുന്നവരുണ്ട്. അവിടെ മാത്രമാണ് നേരിയ ത്രികോണ മത്സര സാധ്യതയുള്ളതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. വട്ടിയൂർകാവിലും മഞ്ചേശ്വരത്തും വിജയ സാധ്യത ബിജെപി ഇല്ലായ്മ ചെയ്തതിന്റെ കാരണം ആർക്കും വ്യക്തമല്ല. അതുകൊണ്ട് കൂടിയാണ് വോട്ട് കച്ചവട വിവാദം വീണ്ടും സജീവമാകു്ന്നത്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ സംസ്ഥാനത്ത് ഗ്ലാമർ മണ്ഡലങ്ങൾ മഞ്ചേശ്വരവും വട്ടിയൂർ്കകാവും ആയിരുന്നു. വട്ടിയൂർക്കാവിൽ കുമ്മനവും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും 2016ൽ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ഇരുവരേയും ബിജെപി വീണ്ടും മത്സരിപ്പിക്കും എന്ന് തന്നെയാണ് കരുതിയിരുന്നത്. അങ്ങനെ സംഭവിച്ചാൽ ത്രികോണ് മത്സരം എന്ന കണക്കുകൂട്ടലിലായിരുന്നു.
നെയ്യാറ്റിൻകര ഉപതെരഞ്ഞടുപ്പോടെയാണ് ബിജെപി കേരളത്തിൽ ശക്തമായ സ്വാധീനമായി മാറുന്നത്. അന്ന് ബിജെപിക്ക് 6000 വോട്ട് മാത്രമാണ് ഉണ്ടായിരുന്നത്. ഒരു വിജയസാധ്യതയുമില്ലാത്ത നെയ്യാറ്റിൻകരയിൽ ഒ രാജഗോപാലിനെ സ്ഥാനാർത്ഥിയാക്കി 30,000 വോട്ടുകൾ ബിജെപി നേടി. അരുവിക്കര ഉപതെരഞ്ഞെടുപ്പിലും രാജഗോപാൽ 35,000 വോട്ട് നേടി. ഇതിന്റെ പ്രതിഫലനം കേരള രാഷ്ട്രീയത്തിലുണ്ടായി. എന്നാൽ അതിന് ശേഷം വരുന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപി ഈ പരീക്ഷണത്തിന് മുതിർന്നില്ല. മിക്കയിടത്തും വോട്ട് കുറച്ചു. പാർട്ടിക്ക് സംഘടനാ സ്വാധീനം തീരെയില്ലാത്ത മണ്ഡലങ്ങളായിരുന്നു അവ. പാലായിലും വോട്ട് നഷ്ടമുണ്ടായി. എന്നാൽ വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു. ലോക്സഭയിലും വട്ടിയൂർകാവിലെ കുമ്മനം രാജശേഖരൻ ഏറെ മുന്നേറി. ഈ വോട്ടുകൾ നേടാനായാൽ പോലും വട്ടിയൂർകാവിൽ ജയിക്കാമായിരുന്നു. എന്നാൽ കുമ്മനത്തെ ദേശീയ നേതൃത്വം വെട്ടി. മഞ്ചേശ്വരത്തും സുരേന്ദ്രനെ നിർത്തിയില്ല.
കുമ്മനത്തെ വട്ടിയൂർകാവിൽ നിന്നും മാറ്റി നിർത്തിയത് തോൽക്കുമെന്ന് ബിജെപി നേതൃത്വത്തിന് റിപ്പോർട്ട് കിട്ടിയതിനെ തുടർന്ന് ആണെന്നാണ് സൂചന. സുരേന്ദ്രൻ മഞ്ചേശ്വരത്ത് നിന്ന് മാറിയതും തോൽവി ഭയം മൂലമാണ്. സിപിഎം വോട്ടുകൾ മറിച്ച് രണ്ടിടത്തും ബിജെപിയെ തോൽപ്പിക്കുമെന്ന കണക്കു കൂട്ടലിലാണ് ഇത്. ഇതോടെ രണ്ടിടത്തും ബിജെപിയുടെ സാധ്യത അടഞ്ഞു. വട്ടിയൂർക്കാവിൽ ഗുണം സിപിഎമ്മിന് കിട്ടി. മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് കാര്യങ്ങൾ അനായാസമാകുകയും ചെയ്തു. ത്രികോണ മത്സര സാധ്യത പറഞ്ഞിട്ടും കോന്നിയിലെ സുരേന്ദ്രന്റെ വോട്ട് തേടൽ ആവേശം തീരെയില്ലാതെയാണെന്നാണ് റിപ്പോർട്ട്. അവസാന ലാപ്പിൽ കയറി വരുമെന്ന് ബിജെപി പറയുന്നുണ്ടെങ്കിലും അത് എത്രത്തോളം സാധ്യമാകുമെന്നതിൽ സംശയമുണ്ട്. അരൂരിലും എറണാകുളത്തും ഇപ്പോഴും വോട്ട് കച്ചവടെ ഭീഷണി തുടരുകയാണ്. അഞ്ചിടങ്ങളിൽ മൂന്നിടത്തും ഇരു മുന്നണികളോടും മത്സരിക്കാൻ കെൽപ്പുണ്ടായിട്ടും കേരളത്തിലെ ബിജെപി ദയനീയമായി പരാജയപ്പെടുന്നത് സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളീച്ച കാരണമാണ്.
കേരളത്തിൽ ബിജെപി ഏറെ പ്രധാന്യത്തൊടെ കാണുന്ന മണ്ഡലമാണ് വട്ടിയൂർകാവ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തിയതോടെയാണ് വട്ടിയൂർകാവ് പിടിച്ചെടുക്കാൻ കഴിയുന്ന മണ്ഡലമാണെന്ന പ്രതീക്ഷ ബിജെപി നേതൃത്വത്തിനുണ്ടായത്. ഇവിടെയാണ് കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥിയാകുമെന്ന പ്രതീക്ഷിച്ചിരുന്ന ഇവിടെയാണ് ബിജെപിയുടെ ജില്ലാ പ്രസിഡന്റ് എസ് സുരേഷ് എ്ത്തുന്നത്. ഒ രാജഗോപാലിനെ പോലെ എല്ലാ തെരഞ്ഞെടുപ്പുകളിലും മൽസരിക്കുന്ന നേതാവായി കുമ്മനത്തെ മാറ്റുന്നതിൽ ബിജെപി ദേശീയ നേതൃത്വത്തിന് പൂർണ യോജിപ്പില്ലായിരുന്നു. ഇതും അവസാന ഘട്ടത്തിൽ സുരേഷിന് സഹായമായെന്നാണ് സൂചന. മൽസരിക്കാൻ കുമ്മനത്തിനുള്ള സമ്മതം അദ്ദേഹം തന്നെ പരസ്യപ്പെടുത്തിയിരുന്നു. അദ്ദേഹം മൽസരിക്കുമെന്ന സൂചനയാണ് ഒ രാജഗോപാലും കഴിഞ്ഞ ദിവസം നൽകിയിരുന്നത്. ഇതെല്ലാം വട്ടിയൂർക്കാവിൽ ബിജെപിക്ക് തിരിച്ചടിയാകുന്ന ഘടകങ്ങളാണ്. ഇത് മുതലെടുക്കാൻ സിപിഎം ആഞ്ഞ് ശ്രമിക്കുന്നുമുണ്ട്. മേയർ വികെ പ്രശാന്തിന് പ്രചരണത്തിൽ മുന്നേറാനും കഴിയുന്നു. ത്രികോണമെന്ന് പറയുമ്പോഴും ബിജെപിയുടെ ജയസാധ്യത വട്ടിയൂർകാവിൽ പൂർണ്ണമായും അടഞ്ഞുവെന്നാണ് സ്ഥാനാർത്ഥി നിർണ്ണയത്തോടെ ഉയരുന്ന വിലയിരുത്തൽ. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലെ കണക്കുപ്രകാരം വട്ടിയൂർക്കാവിൽ ശക്തമായ ത്രികോണ മൽസരത്തിനുള്ള സാധ്യതയുണ്ട്. എന്നാൽ ബിജെപിയിലെ ഗ്രൂപ്പ് തർക്കങ്ങളിൽ കഴിഞ്ഞ നാല് വർഷമായി ഉണ്ടാക്കിയ നേട്ടത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിന് സഹയകരമാകുമോ എന്നതാണ് മുഖ്യ ചോദ്യം.
മഞ്ചേശ്വരം നിയമസഭാ മണ്ഡലം പിടിക്കാൻ മൃദുഹിന്ദുത്വ സമീപനവുമായി ഇടതുമുന്നണിയും രംഗത്തുണ്ട്. സ്ഥാനാർത്ഥി നിർണയത്തിൽ തുടങ്ങിയ കരുനീക്കം പത്രികാസമർപ്പണത്തിലും ശബരിമല വിഷയത്തിലും വരെ എത്തിനിൽക്കുകയാണ്. ഏറ്റവുമൊടുവിൽ താൻ അമ്പലക്കമ്മിറ്റി പ്രസിഡന്റാണെന്നും വിശ്വാസിയായ കമ്മ്യൂണിസ്റ്റാണെന്നും ഇടതു സ്ഥാനാർത്ഥി ശങ്കർ റൈ മാധ്യമങ്ങൾക്കു മുന്നിൽ വെട്ടിത്തുറന്നു പറഞ്ഞു. ചരിത്രത്തിൽ ആദ്യമായി ഒരു ക്ഷേത്രത്തിൽ ദർശനം നടത്തി നാമനിർദ്ദേശ പത്രിക സമർപ്പിച്ച ആദ്യ സിപിഎം സ്ഥാനാർത്ഥിയെന്ന വിശേഷണവും ഇദ്ദേഹത്തിനായിരുന്നു. സിപിഎം കാസർകോട് ജില്ലാ കമ്മിറ്റിയംഗവും കർഷകസംഘം കുമ്പള ഏരിയാ പ്രസിഡന്റുമായ ശങ്കർ റൈ സിപിഎം പ്രാദേശിക നേതാക്കൾക്കൊപ്പം മധൂർ മദനന്ദേശ്വര സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തുകയും ഉദയാസ്മന പൂജ നടത്തി പ്രസാദം വിതരണം ചെയ്യുകയും ചെയ്ത ശേഷം സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെത്തിയാണ് പത്രികാസമർപ്പണത്തിനു പോയത്. ഹിന്ദു സമുദായത്തിനു നിർണായക വോട്ടുകളുള്ള ഇവിടെ സാധാരണയായി ബിജെപിയാണ് നേരിയ വോട്ടിനു രണ്ടാം സ്ഥാനത്തെത്താറുള്ളത്. 1987 മുതലുള്ള ഏഴു തിരഞ്ഞെടുപ്പുകളിലും ഇവിടെ ബിജെപി രണ്ടാം സ്ഥാനത്തെത്തിയത്.
1991ൽ കെ ജി മാരാർ തോറ്റത് 1072 വോട്ടിനാണെങ്കിൽ 2016ൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ തോൽവിയറിഞ്ഞത് വെറും 84 വോട്ടിനായിരുന്നു. എന്നാൽ, ഇക്കുറി ബിജെപിയിൽ കടുത്ത ഭിന്നതയാണുള്ളത്. കള്ളവോട്ട് ആരോപണം ഉന്നയിച്ച് ഒട്ടേറെ നിയമപോരാട്ടം നടത്തിയ കെ സുരേന്ദ്രൻ മഞ്ചേശ്വരത്തെ സംഘപരിവാരത്തിലെ ഭിന്നത അതിരൂക്ഷമാണെന്നു തിരിച്ചറിഞ്ഞ് മൽസരിക്കാനില്ലെന്ന് അറിയിക്കുകയായിരുന്നു. ഒടുവിൽ രവീശ തന്ത്രി കുണ്ടാറിനെ നിർത്തിയെങ്കിലും ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്തിനെ തഴഞ്ഞെന്നു പറഞ്ഞ് സംഘർഷത്തിലേക്കു വരെ എത്തിയിരുന്നു. ഇത്തരത്തിൽ ബിജെപിയിലെ പ്രാദേശികവാദവും തർക്കവുമെല്ലാം മുതലെടുക്കാമെന്നു കരുതിയാണ് സിപിഎം മൃദുഹിന്ദുത്വ നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. മുസ് ലിം ലീഗ് സ്ഥാനാർത്ഥിയായ എം സി കമറുദ്ദീന് കാര്യങ്ങൾ എളുപ്പമാകുമെന്നാണ് സൂചന. പ്രദേശവാസി കൂടിയായ ശങ്കർ റൈയ്ക്കു ജയസാധ്യതയുണ്ടെന്ന വിലയിരുത്തലിൽ ഹൈന്ദവ വോട്ടുകൾ കൂടി ലക്ഷ്യമിട്ടാണ് സിപിഎം പ്രചാരണം നടത്തുന്നതെന്നാണു സൂചന. ഇതും ബിജെപിക്ക് തിരിച്ചടിയാണ്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വലിയ നേട്ടം ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച സുരേന്ദ്രന് ലഭിച്ചത്. ഇത് തന്നെയാണ് കോന്നിയിൽ സുരേന്ദ്രനെ പരിഗണിക്കുന്നതിലേക്ക് നയിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ മത്സരിച്ച സുരേന്ദ്രന് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞ നിയമസഭ മണ്ഡലമാണ് കോന്നി. ഇവിടെ 46540 വോട്ടുകൾ നേടിയ സുരേന്ദ്രൻ വെറും 460 വോട്ടുകൾ മാത്രമാണ് വീണ ജോർജുമായിട്ടുള്ള വ്യത്യസം. ഒന്നാമത് വന്ന ആന്റോ ആന്റണിയുമായിട്ടുള്ള വ്യത്യാസം വെറും 2460 വോട്ടും. ഈ സാഹചര്യങ്ങളാണ് കഴിഞ്ഞ തവണ 89 വോട്ടിന് തോറ്റ മഞ്ചേശ്വരത്തെക്കാൾ സുരേന്ദ്രൻ കോന്നിയിൽ മത്സരിക്കട്ടെ എന്ന് പാർ്ട്ടി തീരുമാനിച്ചത്. . കടുത്ത വിഭാഗീയതയാണ് കോൺഗ്രസിലും സിപിഎമ്മിലുമുള്ളത്. സിപിഎം സ്ഥാനാർത്ഥി കെയു ജനീഷ്കുമാർ പാർട്ടിയിലെ വലിയൊരു വിഭാഗത്തിന് അനഭിമതനാണ്. സീറ്റ് നഷ്ടമായ എംഎസ് രാജേന്ദ്രന്റെ നേതൃത്വത്തിൽ പിന്നണിയിൽ ജനീഷിനെതിരേ പടയൊരുങ്ങി കഴിഞ്ഞു. സുരേന്ദ്രനെ മൽസരിപ്പിച്ചാൽ തങ്ങൾ വോട്ടുചെയ്യാമെന്ന് നേതാക്കൾ ബിജെപിക്കാരോട് പറയുന്നിടം വരെ കാര്യങ്ങൾ എത്തിക്കഴിഞ്ഞു. യുവജനവിഭാഗം നേതാവാണ് ജനീഷ്കുമാറെങ്കിലും ഡിവൈഎഫ്ഐയിലെയും എസ്എഫ്ഐയിലെയും വലിയൊരു വിഭാഗം ഇദ്ദേഹത്തിന് എതിരാണ്.
സിപിഎമ്മിനുള്ളിലും ജനീഷ്കുമാറിനോട് താൽപര്യമില്ല. ഏതാണ്ടിതേ അവസ്ഥ തന്നെയാണ് കോൺഗ്രസിലുമുള്ളത്. മോഹൻരാജിനെ കാലുവാരാനൊരുങ്ങി കോൺഗ്രസിലെ അടൂർ പ്രകാശ് അനുകൂലികൾ രംഗത്തുണ്ട്. ഇവരും സുരേന്ദ്രൻ മൽസരിക്കണമെന്ന് താൽപര്യപ്പെടുന്നവരാണ്. ഇതും സുരേന്ദ്രന് അനുകൂല സാഹചര്യമൊരുക്കുന്നു. സുരേന്ദ്രന് അനുകൂലമായ മറ്റൊരു ഘടകം സാമുദായിക സമവാക്യമാണ്. കോന്നി മണ്ഡലത്തിൽ ഹൈന്ദവർക്കിടയിൽ ഏറ്റവും കൂടുതൽ വോട്ടുള്ളത് ഈഴവർക്കാണ്. ഈഴവ വോട്ടുകൾ ഒന്നടങ്കം നേടിയാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ സുരേന്ദ്രൻ ഇവിടെ മികച്ച പ്രകടനം കാഴ്ചവച്ചത്. മോഹൻരാജ് നായർ സമുദായാംഗമാണ്. ജനീഷ്കുമാർ ഈഴവ സമുദായത്തിൽപ്പെട്ടയാളാണെങ്കിലും സുരേന്ദ്രൻ മൽസര രംഗത്തേക്ക് വരുന്നതോടെ സമുദായ വോട്ടുകൾ ലഭിക്കാതെ പോകുമെന്നാണ് ആർഎസ്എസ് വിലയിരുത്തൽ. എന്നാൽ പ്രചരണത്തിൽ അതിന്റെ തിളക്കം കാട്ടാൻ ബിജെപിക്ക് കഴിയുന്നില്ലെന്നതാണ് വസ്തുത.
എറണാകുളത്ത് സിജി രാജഗോപാൽ പ്രാദേശിക നേതാവാണ്. ഇവിടെ അത്ഭുതമൊന്നും ബിജെപി പ്രതീക്ഷിക്കുന്നില്ല,. അരൂരിൽ യുവമോർച്ചാ നേതാവ് പ്രകാശ് ബാബുവും സജീവമാണ്. എന്നാൽ കഴിഞ്ഞ തവണ ബിഡിജെഎസ് സ്ഥാനാർത്ഥിക്ക് കിട്ടിയ വോട്ട് കിട്ടുമോ എന്നത് സംശയമാണ്. ഇതെല്ലാം ബിജെപിയെ വെട്ടിലാക്കാൻ പോന്നതാണ്. അഞ്ചിടത്തും വോട്ട് കുറഞ്ഞാൽ വോട്ട് കച്ചവടം ബിജെപിക്കെതിരെ വീണ്ടും സജീവമായി ഇടതും വലതും ഉയർത്തും.
Stories you may Like
- സാദിഖ് ബാഷയ്ക്ക് വട്ടിയൂർക്കാവിൽ രഹസ്യ സുഹൃത്തുക്കൾ
- വരവിന് പിന്നിൽ കുടുംബ പ്രശ്നം മാത്രമോ? സാദിഖ് പാഷ ജയിലിനുള്ളിൽ
- എസ്ഐയുടെ കൈ തല്ലിയൊടിച്ച ലീഗ് നേതാവിനെ പിടികൂടിയതിൽ പ്രതിഷേധം
- പള്ളിയിലെ തർക്കം സാദിഖ് ബാഷയെ കുടുക്കി; തിരുവനന്തപുരത്ത് നിർണ്ണായക അറസ്റ്റ്
- ഡെപ്യൂട്ടി തഹസിൽദാരെ കയ്യേറ്റം ചെയ്ത കേസിൽ മഞ്ചേശ്വരം എംഎൽഎക്ക് തടവുശിക്ഷ
- TODAY
- LAST WEEK
- LAST MONTH
- 27 ലക്ഷത്തോളം ഞാൻ മുടക്കി, ഒരു രൂപ പോലും ശമ്പളമായി കിട്ടാത്ത സിനിമയും; ഒരാൾ ലോകം മുഴുവൻ തന്നെ തകർക്കാൻ ശ്രമിക്കുന്നു എന്ന് കരുതുന്നത് അയാളുടെ കുഴപ്പമാണ്; എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരം; 'വഴക്ക്' സംവിധായകനെതിരെ ടൊവിനോ തോമസ്
- എന്റെ സഹോദരന്റെ വിട് ബോംബിട്ടു, എന്റെ മോനെ സിപിഎം വെട്ടിക്കെല്ലാൻ ശ്രമിച്ചു; ഊരു വിലക്കി; എന്നിട്ടും കോൺഗ്രസിന് തൊണ്ട പൊട്ടി പ്രസംഗിച്ചു; ഇപ്പോൾ ഒരു വരത്തൻ പറയുന്നു, പുറത്തുപോകാൻ; ഉണ്ണിത്താനു വേണ്ടി പുറത്തുപോകുന്നു; രാജി ഭീഷണിയുമായി ബാലകൃഷ്ണൻ പെരിയ
- കെജ്രിവാൾ തീകോരിയിട്ടത് മോദിയെ തുറുപ്പാക്കിയ ബിജെപിയുടെ പ്രചരണ തന്ത്രങ്ങൾക്ക് മേൽ; 75 വയസ്സെന്ന പ്രായപരിധിയിൽ അദ്വാനിയെയും ഒഴിവാക്കിയ പഴയകഥ ചർച്ചയാക്കി യശ്വന്ത് സിൻഹയും; പ്രായം എന്തായാലും മോദി തന്നെയാകും പ്രധാനമന്ത്രിയെന്ന് ആവർത്തിച്ചു അമിത്ഷായും
- ഡാ മോനേ.. ആ ലൈബ്രറി പ്രേമം നടക്കില്ല..! അഡ്മിഷൻ തുടങ്ങിയെന്ന് അറിയിച്ചുള്ള വിവാദമായ പരസ്യം പിൻവലിച്ചു മൂവാറ്റുപുഴ നിർമല കോളേജ് അധികൃതർ; പണി കിട്ടിയത് പരസ്യ ഏജൻസിയെ ഏൽപ്പിച്ചതു കൊണ്ടെന്ന് വിശദീകരണം; പരസ്യ വീഡിയോ തുടർന്ന് ഷെയർ ചെയ്യരുതെന്ന് അഭ്യർത്ഥന
- വിവാദ പ്രസംഗത്തിൽ കെ എസ് ഹരിഹരനെതിരെ കേസെടുത്തു പൊലീസ്; വടകര പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത് സ്ത്രീത്വത്തെ അപമാനിച്ചു, കലാപം ഉണ്ടാക്കാൻ ശ്രമിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തി; നിയമപരമായി നേരിടുമെന്ന് ഹരിഹരൻ; ഹരിഹരന്റെ വീടിനെ നേരെ ബോംബെറിഞ്ഞതിന് പിന്നിൽ സിപിഎം എന്ന് കെ.കെ രമ
- 'കൂട്ടമായി വരുന്നവർ ഗ്യാങ്സ്റ്റർ ഒറ്റക്ക് വന്നാൽ മോൺസ്റ്റർ'; കെജിഎഫ് റോക്കിയുടെ ആരാധകരായ മാഫിയാ കൂട്ടം; അഖിലിന്റെ ജീവനും ഇവരെടുക്കുമ്പോൾ പ്രതിയാകേണ്ടതുകൊടും ക്രിമിനലുകൾക്ക് അനന്തു കേസിൽ ജാമ്യം കിട്ടുന്നത് തടയാനാകാത്ത ഭരണകൂട വീഴ്ച; കരമനയിലെ ഈ ഗ്യാങ് ഇനി പുറത്തിറങ്ങരുത്
- ആലുവയിൽ വീടുകയറി ആക്രമണം; മാധ്യമപ്രവർത്തകയുടെ വീട് അടിച്ചു തകർത്തു; നാല് പേർ അറസ്റ്റിൽ
- ആദ്യ ക്യാമറ മുൻ വശത്തെ റോഡ് കിട്ടാനുള്ളത്; രണ്ടാമത്തേത് യാത്രക്കാരേയും ഫുട്ബോർഡും കാണുന്ന തരത്തിൽ ക്രമീകരിച്ചത്; പിറകു വശത്തുള്ളതും റോഡിലെ കാഴ്ച പകർത്താൻ; ആ ബസിൽ അശ്ലീല ആംഗ്യം കാട്ടിയോ എന്നത് ചിത്രീകരിക്കുന്ന ക്യാമറയൊന്നുമില്ല; ക്യാമറ സ്ഥാപിച്ചവർ സത്യം പറയുമ്പോൾ
- തുടർച്ചയായ അഞ്ചാം ജയവു പ്ലേഓഫ് പ്രതീക്ഷ നിലനിർത്തി റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു; ഡൽഹി ക്യാപ്പിറ്റൽസിനെ 47 റൺസിന് വീഴ്ത്തി; മൂന്ന് വിക്കറ്റുമായി തിളങ്ങി യഷ് ദയാൽ
- ഹാർദിക്ക് പാണ്ഡ്യയെ ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തിയത് രോഹിതിനും അഗാർക്കറിനും താൽപര്യമില്ലാതെ; ടീമിലെടുത്തത് മുംബൈ ഇന്ത്യൻസ് മാനേജ്മെന്റിന്റെ സമ്മർദ്ദമോ? സൂചനകൾ നൽകി ദേശീയ മാധ്യമം
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്