മലയാളക്കരയെ ലോകത്തിന്റെ നെറുകയിലെത്തിക്കാൻ പെല്ലിശ്ശരി; കാട്ടുപോത്ത് മുതൽ നാട്ടുകാർ വരെ അഭിനയിച്ച് തകർക്കുന്ന റിയലിസ്റ്റിക് ട്രീറ്റ്; ലോകോത്തര സിനിമകളോട് കിടപിടിക്കുന്ന സംവിധാന മികവും ഛായാഗ്രാഹണവും; വന്യമായ ക്യാമറയും വേറിട്ട ഫ്രെയിമും കണ്ട് കണ്ണ് തള്ളി പോകും; ഈ മ യൗ അമ്പരപ്പിച്ചെങ്കിൽ ജെല്ലിക്കെട്ട് പ്രേക്ഷകന്റെ പ്രതീക്ഷയ്ക്കും അപ്പുറമുള്ള ചിത്രം; ഇന്ത്യൻ സിനിമയെ ഉന്നതങ്ങളിലെത്തിക്കാൻ ഈ ജെല്ലിക്കെട്ട് ധാരാളം
എം എസ് ശംഭു
നായകൻ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച പ്രതിഭയാണ്് ലിജോ ജോസ് പെല്ലിശ്ശേരി എന്ന ചാലക്കുടിക്കാരൻ. 2010ൽ ഇന്ദ്രജിത്തിനെ നായകനാക്കി സംവിധാന രംഗത്തേക്ക് ആദ്യ പരീക്ഷണം. പിന്നീട് ആമേനിലൂടെ വേറിട്ട സംവിധാന മികവും. ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകനെ വേറിട്ട് നിർത്തുന്നത് സംവിധാനത്തിലെ സൂഷ്മതയും വേറിട്ട ഫ്രെയിമുകളുടെ പരീക്ഷണങ്ങളും തന്നെയായിരുന്നു. അങ്കമാലീ ഡയറീസ്, ഈ മ യൗ ഉൾപ്പടെ ഓരോ ചിത്രങ്ങളിലും വേറിട്ട സംവിധാന പരീക്ഷണങ്ങളുടെ ഉദാഹരണമാണ്.
ഒന്നിന് മുകളിൽ ഒന്നായി വെല്ലുന്ന പരീക്ഷണമാണ് ഓരോ ചിത്രവും കൈവരിച്ചിട്ടുള്ളത്. 2019ൽ സംസ്ഥാന ചലച്ചിത്ര പുരസ്കാരമുൾപ്പടെ ഈ മ യൗ എന്ന ചിത്രം നേടിയെടുക്കുകയും ചെയ്തു. ഐ.എഫ്.എഫ്.കെ വേദിയിലെ മികച്ച സംവധായകനുള്ള സുവർണ ചകോരം പുരസ്കാരമുൾപ്പടെ ഈ മ യൗവ്വിന്റെ സംവിധാനത്തിന് അദ്ദേഹം നേടിയെടുക്കുകയും ചെയ്തു. ചെറിയ കഥാഗതിയെ അതിവൈകരികമായും സൂഷ്മത നിറഞ്ഞ കഥാവഴിയിലും അവതരിപ്പിച്ച പ്രകടനമാണ് ഈ മ യൗ എന്ന ചിത്രത്തിലൂടെ മലാളികൾ കണ്ടത്. സംവിധാനവും നിർമ്മാണവുമൊരുക്കി ജെല്ലിക്കെട്ടുമായി ലിജോ ജോസ് വീണ്ടുമെത്തുമ്പോൾ കഥയൊരുക്കിയിരിക്കുന്നത് എസ്. ഹരീഷും, ആർ ജയകുമാറും ചേർന്നാണ്. എസ്.ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ അടിസ്ഥാനമാക്കിയാണ് ജെല്ലിക്കെട്ടുമായി വീണ്ടും പെല്ലിശ്ശേരി എത്തുന്നത്.
ഫ്രെയിമുകളിൽ മിന്നി മറിയുന്ന ഇന്ദ്രജാലങ്ങൾ
ചെമ്പൻ വിനോദ്, ആന്റണി വർഗീസ്, സാബുമോൻ എന്നിവർ ചിത്രത്തിൽ പ്രധാനറോളുകളിലെത്തുന്നു. മലയോര ഗ്രാമത്തിലെ സ്വാഭാവികമായി ഒരുകഥാവഴിയെ അതിസൂഷ്മവും വൈകാരികവും നാടകീയതയും ഇഴകലർന്ന കഥാവഴിയിലൂടെയാണ് കൂട്ടികൊണ്ട് പോകുന്നത്. ചിത്രത്തിന്റെ പേരും പോസ്റ്ററും സൂചിപ്പിക്കുന്ന പോലെ തന്നെ ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രം പോത്താണ്. റിയലിസ്റ്റിക്് മൂട് സമ്മാനിക്കുന്നതിനൊപ്പം തന്നെ ഫ്രെയിമുകളുടെ മനോഹാരിത കൊണ്ടുംപശ്ചാലത്തല സംഗീതവും ക്യാമറകളുടെ മാന്ത്രികത കൊണ്ടും ഈ ചിത്രം ലോകോത്തര സിനിമകളോട് കിടപിടിക്കും എന്നതിൽ സംശയമില്ല.
ടൊറന്റോ ഇൻർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ അംഗീകാരത്തിന്റെ നിറവിൽ എത്തണമെങ്കിൽ ഈ സിനിമ ഒന്നൊന്നര പടം എന്നൊക്കെ പറഞ്ഞാൽ മതിയല്ലോ. മലയോര ഗ്രാമത്തിനെ അടയാളപ്പെടുത്തുന്ന ഫ്രെയിമുകളിൽ ചിത്രത്തിന്റെ തുടക്കം. നിഗൂഡതകൾ നിറഞ്ഞതും അത്ഭുതം സമ്മാനിക്കുന്നതുമായ നിരന്തരമായ ഷോട്ടുകൾ, മിനിട്ടുകളിൽ എത്രയധികം ഷോട്ടുകൾ മിന്നിമായുമെന്ന് പ്രേക്ഷക് പോലും സംശയം തോന്നിപ്പോയേക്കാം. അത്രയേറെ റിയലിസ്റ്റിക്ക് പാറ്റേണിൽ നിൽക്കുന്ന ക്യാമറയും പശ്ചാത്തല സംഗീതവും. മലയാള സിനിമയുടെ വേറിട്ട് ചുവടുമാറ്റത്തിന് ഒരു പക്ഷേ ഈ സിനിമ ഒരു അടയാളപ്പെടുത്തലായിരിക്കും.
ബീഫിന്റെ രാഷ്ട്രീയം ജെല്ലിക്കെട്ടിൽ
ഇന്ത്യ മുഴുവൻ ബീഫ് കോളിളക്കം സൃഷ്ടിച്ച വാർത്തയായി മാറിയപ്പോൾ ബീഫിന്റെ പേരിൽ കൊലപാതകങ്ങൾ നടക്കുമ്പോഴാണ് പോത്തിനെ പ്രധാനറോളിലെത്തിച്ച് ലിജോ സിനിമയുമായി എത്തുന്നത്. നായകന്മാർ ഈ സിനിമയിൽ അപ്രസക്തമായിരിക്കും. കാരണം ഈ ചിത്രം പറയുന്നത് നായാട്ടിന്റെ കഥയാണ്. ചെമ്പൻ വിനോദ് അവതരിപ്പിക്കുന്ന അറവ് കാരനായ പോത്ത് വർക്കി എന്ന കഥാപാത്രത്തിന്റെ അറവ് ശാല കാണിച്ച് കഥാവഴി തുടക്കം. തുടക്കത്തിൽ തന്നെ ആന്റണി വർഗീസ് കഥയിലേക്ക് കടന്നെത്തുന്നു. വെട്ടാനെത്തിയ പോത്ത് വിരണ്ടോടുന്നതോടെ പിന്നീട് കഥാവഴി വേറിട്ട തലത്തിൽ.
കുട്ടച്ചനെന്ന് റോളിൽ സാബുമോൻ, ജാഫർ ഇടുക്കിയുടെ തനി അച്ചായൻ കഥാപാത്രം തുടങ്ങി കണ്ടുപരിചിതമായ മുഖങ്ങൾ ചുരുക്കം. ഇവരിലേക്കാളേറെ പുതുമുഖങ്ങൾ ഈ ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. കിഴക്കൻ മലയോര ജനതയുടെ ഭക്ഷണരീതിയില്‍ ബീഫ് എത്രമാത്രം പ്രാധാന്യം അർഹിക്കുന്നുണ്ടോ അത്രയേറെ പ്രാധാന്യത്തോടെ പോത്തിനേയും പോത്തിറച്ചിയേയും ഈ കഥയിലേക്ക് കൊണ്ടുവരുന്നുണ്ട്. ഇടയ്ക്ക് വിരണ്ടോടിയ പോത്ത് കൃഷി നശിപ്പിക്കുന്ന രംഗവും പോത്തിനെ പിടികൂടി ഇറച്ചി പങ്കിടാനുള്ള നാട്ടുകാരുടെ അടിപിടിയും മത്സരവുമെല്ലാം സിമ്പോളിക്കാണ്. നായാടി നടന്ന മനുഷ്യൻ ഇന്നും നായാട്ടം തുടരുന്നു എന്ന വ്യാഖ്യാനത്തിലേക്ക് ചിത്രത്തിന്റെ ആശയം സംവേദിക്കപ്പെടുന്നു. ഒരു അറവ് പോത്തിലൂടെ കഥ പറഞ്ഞു പോകുമ്പോൾ പോലും പ്രണയത്തിന്റെ പ്രതികാരത്തിന്റെ വീണ്ടെടുക്കിലിന്റെ കഥകൂടി കടന്നെത്തുന്നു. കുട്ടിച്ചനും ആന്റണിയും നേർക്കുനേർ പോരാടുന്നിടത്തെല്ലാം ഈ പ്രതികാരത്തിന്റെ നനവ് പ്രേക്ഷകന് ലഭിക്കും.
ക്യാമറയുടെ വന്യതയിലൊരുക്കിയ മനോഹാരിത
ബീഫ് എന്നത് എത്രമാത്രം പ്രാധാന്യമാണോ അത്രമാത്രം ചിരിയും ചിന്തയും നൽകി ഈ ചിത്രത്തിൽ പ്രധാനകഥാപാത്രമാകുന്നു. ഈ സൂഷ്മമായ കഥാവഴിയിലൂടെ സിമ്പോളിക്കായ രീതിയിൽ നാടകീയത സമ്മാനിക്കുന്ന ക്ലൈമാക്സും.കയറുപൊട്ടിയോടുന്ന പോത്തിന്റെ പിറകേയോടുന്ന നാട്ടുകാർ ഒന്നാം പകുതി. രണ്ടാം പകുതിയിൽ നായാട്ടിന്റേയും വേട്ടയാടലന്റേയും പ്രതികാരത്തിന്റേയും പ്രണയത്തിന്റേയും രൂപഭാവങ്ങൾ പകരുന്ന ഷെയിഡും. ഓരോ ഫ്രെയിമുകളും അത്ഭുതപ്പെടുത്തുമ്പോൾ അതിലേറെ ആശങ്കപ്പെടുത്തുന്ന ബി.ജി.എമ്മും. മലയാള സിനിമയെ ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കാൻ ഈ സിനിമയ്ക്ക് കഴിഞ്ഞിരിക്കും എന്നതിൽ യാതൊരു സംശയവും വേണ്ട.
നാടകീയത പലയിടത്തും സമ്മാനിക്കുമ്പോൾ ചിലയിടങ്ങളിൽ ആശങ്കപ്പെട്ടു പോകും, ചെറിയ സംഭവത്തിന്റെ സൂഷ്മാംശം തേടി ക്യാമറ പലപ്പോഴും കാട്ടുപോത്തിനും, വെട്ടുകാരനും ,നാട്ടുകാർക്കും പിന്നാലെ സ്വതന്ത്രമായി ഓടി പോകുകയാണോ എന്നൊക്കെ തോന്നാം. ഛായാഗ്രഹകണത്തിന്റെ മാന്ത്രികതയും എഡിറ്റിങ്ങിന്റെ മികവും തന്നെയാണ് ഈ ചിത്രത്തിന്റെ മികച്ചവശം. രാത്രിയും പകലും നിഴലും നിഴലനക്കങ്ങളും പോലും കൃത്യതയോടെ വന്യമായി ഈ ചിത്രത്തിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
സംവിധായകൻ മുതൽ ക്യാമാറാമാൻ വരെ ഒന്നിനൊന്നായി നിൽക്കുമ്പോൾ അഭിനയത്തിൽ സാബുമോനും ആന്റണിയുമൊക്കെ കട്ടയ്ക്ക് കട്ടയക്ക്. തരികിട സാബു എന്ന താരത്തിനെ അടയാളപ്പെടുത്തിയ ഏറ്റവും നല്ലവേഷാമായിരിക്കും ഈ ചിത്രത്തിലെ കുട്ടച്ചൻ എന്ന കഥാപാത്രം എന്നതിൽ യാതൊരു തർക്കവും വേണ്ട. ഗിരീഷ് ഗംഗാധരനെന്ന ഛായാഗ്രകനെ ലോകം അറിയാൻ ഈ സിനിമ ധാരാളമാണ്, സംഗീതം ഒരുക്കിയ പ്രശാന്ത് പിള്ളയ്ക്ക് തകർപ്പൻ കയ്യടി നൽകണം. കാതുകളിലേക്ക് ഇരച്ചുകയറുന്ന ശബ്ദകോലാഹലങ്ങളും നിഗൂഡമായ ബി.ജി.എമ്മുകളും ഓരോ ഷോർട്ടിലും പ്രകമ്പനം കൊള്ളിക്കും, ദീപു ജോസഫ് എന്ന എഡിറ്റർക്കും കുതിരപ്പവൻ നൽകണം.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍