പൂതനമാർക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂർ; കള്ളം പറഞ്ഞും കണ്ണീർ ഒഴുക്കിയും ഇങ്ങോട്ടാരും വരേണ്ട; മനസിൽ അടക്കിവെച്ച സ്ത്രീ വിദ്വേഷം വീണ്ടും പുറത്തെടുത്തു മന്ത്രി ജി സുധാകരൻ; ഷാനിമോൾ ഉസ്മാനെതിരെയുള്ള മന്ത്രിയുടെ പരാമർശം ഏറ്റെടുത്തു യുഡിഎഫ്; സുധാകരനെതിരെ കേസെടുക്കണമെന്നും ആവശ്യം; സ്വന്തം പാർട്ടിയിലെ വനിതാ എംഎൽഎ വരെ പരാതിപ്പെട്ട സ്ത്രീവിരുദ്ധതയുടെ പ്രതീകമായ നേതാവ് തെരഞ്ഞെടുപ്പു സമയത്ത് സിപിഎമ്മിന് തലവേദനയാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ആലപ്പുഴ: നവോത്ഥാനവും സ്ത്രീശാക്തീകരണവും മുഖമുദ്രയാക്കിയ സർക്കാറാണ് കേരളത്തിലേതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന് കോറസ് പാടുന്നവരും നാഴികയ്ക്ക് നാൽപ്പതുവട്ടം പറയുന്നത്. എന്നാൽ, മുഖ്യമന്ത്രി പറയുന്ന കാര്യങ്ങൾ സ്വന്തം മന്ത്രിസഭയിലെ അംഗങ്ങൾക്ക് പോലും മനസിലാകുന്നുണ്ടോ എന്ന കാര്യത്തിൽ സംശയം നിലനിൽകുന്നുണ്ട്. രാഷ്ട്രീയവേദിയിൽ വിജയിക്കാൻ വേണ്ടി എതിരാളികളെ ഹീനമായി ആക്രമിക്കാനും മടിക്കാത്ത മനസുള്ള മന്ത്രിമാരും ഇടതു മന്ത്രിസഭയിലുണ്ട്. ആലത്തൂർ ലോക്സഭാ തെരഞ്ഞെടുപ്പു വേദിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ വ്യക്തിപരമായി അവഹേളിച്ചത് എൽഡിഎഫ് കൺവീനർ ആയിരുന്നെങ്കിൽ അരൂരിലേക്ക് എത്തുമ്പോൾ ഈ ദൗത്യം സ്ത്രീവിരുദ്ധ പരാമർശങ്ങളുടെ കാര്യത്തിൽ കുപ്രസിദ്ധനായ മന്ത്രി ജി സുധാകരനാണ്.
അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെ പൂതന എന്നു വിശേഷിപ്പിച്ചു കൊണ്ടാണ് ജി സുധാകരൻ വിവാദത്തിൽ ചാടിയത്. ഇതിനെതിരെ ശക്തമായ നിലപാടുമായി കോൺഗ്രസ് രംഗത്തെത്തികഴിഞ്ഞു. മന്ത്രിക്കെതിരെ കേസെടുക്കണമെന്ന മഹിളാ കോൺഗ്രസ് ആവശ്യപ്പെട്ടു. പൂതനമാർക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നായിരുന്നു സുധാകരന്റെ പരാമർശം. കള്ളം പറഞ്ഞും മുതലക്കണ്ണീർ ഒഴുക്കിയുമാണ് യു.ഡി.എഫ് ജയിക്കാൻ ശ്രമിക്കുന്നതെന്നും ജി സുധാകരൻ പറഞ്ഞു.
തൈക്കാട്ടുശേരിയിലെ കുടുംബയോഗത്തിലാണ് ജി സുധാകരൻ വാക്കുകളുപയോഗിച്ച് എതിർപക്ഷത്തെ കടന്നാക്രമിച്ചത്. കഴിഞ്ഞ തവണ 38000 വോട്ടിന് തോറ്റപ്പോഴും സി.ആർ ജയപ്രകാശ് കള്ളം പറഞ്ഞ് വോട്ട് ചോദിച്ചിരുന്നില്ല. ഇത്തവണ എറണാകുളത്ത് നിന്ന് കുറച്ച് സുഹൃത്തുക്കളെ കൊണ്ടുവന്ന് കള്ളപ്രചാരണം നടത്തുകയാണ്. അരൂരിൽ ഒരു വികസനവുമില്ലെന്ന് പറയുന്ന ഷാനിമോൾ ഉസ്മാൻ എങ്ങനെയാണ് വികസനം കൊണ്ടുവരിക. വീണ്ടും അരൂരിൽ ഒരു ഇടത് എംഎൽഎയാണ് ഉണ്ടാവേണ്ടതെന്നും സുധാകരൻ പറഞ്ഞു.
നേരത്തെ ഷാനിമോൾ ഉസ്മാനെതിരെ റോഡ് പണി തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് ജാമ്യമില്ലാ വകുപ്പു ചുമത്തി കേസെടുത്തതും വിവാദത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരാമർശനവും. ആലപ്പുഴയിലെ തന്നെ മറ്റൊരു സിപിഎം എംഎൽഎ പ്രതിഭാ ഹരിയെ വാക്കുകൾ കൊണ്ട് ആക്രമിച്ചും നേരത്തെ സുധാകരൻ വിവാദത്തിൽ ചാടിയിരുന്നു. സുധാകരന്റെ പൂതനാ പ്രയോഗം സിപിഎമ്മിന് അരൂരിൽ തിരിച്ചടി ഉണ്ടാക്കിയിട്ടുണ്ട്. ഇതിനെതിരെ യുഡിഎഫ് ശക്തമായി തന്നെ രംഗത്തുവന്നു. നവോത്ഥാനം പ്രസംഗിക്കുന്ന സിപിഎം മന്ത്രിമാരുടെ സ്ത്രീവിരുദ്ധതയാണ് ഇതെന്നാണ് ഉയരുന്ന വിമർശനം.
ജി സുധാകരന്റെ 'പൂതന' പ്രയോഗത്തിനു എതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് വി എം സുധീരൻ അടക്കമുള്ളവർ രംഗത്തുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ പേര് പറഞ്ഞു സർക്കാർ ചെലവിൽ വനിതാ മതിൽ സംഘടിപ്പിച്ച മന്ത്രിസഭയിലെ അംഗമായ ജി സുധാകരന്റെ അരൂരിലെ വനിതാ സ്ഥാനാർത്ഥിക്ക് എതിരെയുള്ള 'പൂതന' പ്രയോഗം സി പി എമ്മിന്റെ അധമ രാഷ്ട്രീയത്തിന്റെ വികൃതമായ പ്രതിഫലനമാണെന്ന് സുധീരൻ പറഞ്ഞു.
അതേസമയം തെരഞ്ഞടുപ്പിൽ തങ്ങളുടെ എതിർപക്ഷത്ത് മത്സരിക്കുന്ന സ്ത്രീകളെ ഹീനമായി അധിക്ഷേപിക്കുന്ന സിപിഎം നേതാക്കളുടെ പതിവ് ശൈലിയുടെ ഭാഗം തന്നെയാണ് അരൂരിൽ ഷാനിമോൾ ഉസ്മാനെതിരെ മന്ത്രി ജി സുധാകരന്റെ വകയായി ഇത്തവണ ഉണ്ടായിരിക്കുന്നതെന്ന് വിടി ബൽറാം പ്രതികരിച്ചു. മുൻപ് മലമ്പുഴയിൽ വി എസ് അച്യുതാനന്ദനും ആലത്തൂരിൽ എ വിജയരാഘവനും ചെയ്തതും ഇതുതന്നെ.
നവോത്ഥാന കേരളം ഭരിക്കുന്ന മന്ത്രി എന്നതിനപ്പുറം സിപിഎം നേതാവ് കൂടിയാണ് സുധാകരൻ എന്നതുകൊണ്ട് സാംസ്കാരിക, മാധ്യമ മേഖലകളിൽ നിന്നൊന്നും ഇതിനെതിരെ ഒരു വാക്ക് പോലും ഉയർന്നുവരില്ല എന്ന് നമുക്കറിയാം. എന്നാൽ അരൂരിലെ സാധാരണക്കാരുടെ പ്രതിഷേധം ഉയരുക തന്നെ ചെയ്യും, ജനാധിപത്യത്തിന്റെ ഭാഷയിൽ, ജനവിധിയുടെ രൂപത്തിലെന്നം ബൽറാം വ്യക്തമാക്കി.
അതേസമയം അരൂരിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി പ്രിയപ്പെട്ട അഡ്വ.ഷാനിമോൾ ഉസ്മാൻ പൂതനയല്ല വീരാങ്കനയാണ് എന്നായിരുന്നു കോൺഗ്രസ് നേതാവ് പി ടി തോമസിന്റെ പ്രതികരണം. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് പത്തൊൻപത് സീറ്റിൽ വിജയിച്ചപ്പോഴും,കപ്പിനും ചുണ്ടിനുമിടയിൽ തന്റെ സീറ്റ് കൈവിട്ടു പോയിട്ടും സമചിത്തത കൈവിടാതെ പരാജയത്തെ മനസാൽ ഉൾക്കൊണ്ട് പൊതുപ്രവർത്തന രംഗത്ത് ഉറച്ച് നിന്ന ഷാനിമോൾ ഉസ്മാനെ ആക്ഷേപിച്ചും, അവഹേളിച്ചും, അധിക്ഷേപിച്ചും പിൻതിരിപ്പിക്കാം എന്നാണോ മന്ത്രി പുങ്കുവനായ അങ്ങ് വിചാരിക്കുന്നത്...? അങ്ങേയ്ക്കു തെറ്റി ഷാനിമോൾ ഉസ്മാൻ പതിനായിരങ്ങളുടെ മനസിൽ പതിഞ്ഞ മലയാളക്കരയുടെ മാണിക്യമായി നിലനിൽക്കുകയാണ്. ഷാനിമോൾ ഉസ്മാൻ ശാന്തഗംഭീരമായ പ്രചരണ പ്രവർത്തനങ്ങളുമായി മുന്നോട്ടു തന്നെയാണ്. ഷാനിമോളെ തളർത്താമെന്നും, ആക്ഷേപിച്ച് ഒതുക്കാമെന്നും, വ്യക്തിഹത്യ നടത്താമെന്നും വിചാരിക്കുന്നത് മൗഡ്യമാണ്- പി ടി തോമസ് പറഞ്ഞു.
ഷാനിമോളുടെ പിന്നിൽ കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന അമ്മന്മാർ,സഹോദരിന്മാർ അടക്കമുള്ള ബഹുജനങ്ങൾ അണിനിരക്കുന്ന മുഖ്യ പോരാട്ടമാണ് അരുരിൽ നടക്കുന്നത്. രാഷ്ട്രീയ സദാചാരം അൽപ്പമെങ്കിലും അവശേഷിക്കുന്നുവെങ്കിൽ ബഹുമാനപ്പെട്ട ജി.സുധാകരാ അങ്ങയോട് ഞങ്ങൾ ആവശ്യപ്പെടുന്നു നിരുപാധികം മാപ്പ് പറഞ്ഞ് തനിക്ക് പറ്റിയ തെറ്റ് ഏറ്റ് പറഞ്ഞ് കേരള ജനതയോട് മാപ്പ് പറയുക. ഷാനിമോൾ ഉസ്മാനോട് മാപ്പ്,മാപ്പ് എന്ന് പറഞ്ഞാൽ അങ്ങയുടെ അന്തസ് ഉയരും. അങ്ങ് അതിന് തയ്യാറകുന്നില്ലെങ്കിൽ കേരളത്തിലെ ജനങ്ങൾ വിശിഷ്യ അരുരിലെ ജനങ്ങൾ അങ്ങയുടെ ധിക്കാരത്തിന് മറുപടി നൽകുന്ന ദിവസം അടുത്തു കൊണ്ടിരിക്കുന്നു നമ്മുക്ക് കാത്തിരിക്കാം. ഷാനിമോൾ നിങ്ങൾ ഒറ്റയ്ക്കല്ല ധീരമായി മുന്നേറൂവെന്നും പി ടി തോമസ് ഫേസ്ബുക്കിൽ കുറിച്ചു.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍