`ഞാൻ തൃശ്ശൂരിൽ തന്നെയുണ്ട്...ഇവിടെ സലൂൺ നടത്തുകയാണ്`; ജീവനക്കാരനായി എത്തിയ യുഎഇ പൗരൻ കമ്പനിയും പണവും തട്ടിയെടുത്തത് കബളിപ്പിച്ച്; ഒമാൻ വഴി നാട്ടിലേക്ക് കടത്തിയത് അറബി എടുത്ത് തന്ന കള്ള പാസ്‌പോർട്ട് ഉപയോഗിച്ച്; 10 കോടി രൂപ തട്ടിച്ചെന്ന യുഎഇ പൗരന്റെ ആരോപണം നിഷേധിച്ചും കഥകൾ മറുനാടനോട് വിശദീകരിച്ചും ജേവിസ്; അറബിയുടെ ഭാര്യ പറയുന്നത് നുണയെന്ന് ഭാര്യ ശിൽപ; ഗൾഫിലെ അന്വേഷണത്തിൽ തെളിഞ്ഞത് സുഹൃത്തുക്കളെ പോലും വൻ തുകകൾ തട്ടിച്ച ജേവിസിന്റെ ചെയ്തികളും
എം മനോജ് കുമാർ
തിരുവനന്തപുരം: ദുബായിൽ അറബിയെ കബളിപ്പിച്ച് 10 കോടിയിലേറെ രൂപ തട്ടിയെടുത്ത് താൻ മുങ്ങിയെന്നുള്ള മാധ്യമറിപ്പോർട്ടുകൾ തെറ്റിദ്ധാരണാജനകമെന്ന് ജേവിസ് മാത്യു. യുഎഇ പൗരനായ ജമാൽ സലിം ഹുസൈനെ കബളിപ്പിച്ച് 10 കോടിയിലേറെ തട്ടിയെടുത്ത് താൻ മുങ്ങിയെന്നുള്ള മാധ്യമ റിപ്പോർട്ടുകൾ ആണ് ജേവിസ് മാത്യു മറുനാടൻ മലയാളിയോട് നിഷേധിച്ചത്. താൻ തൃശൂരിൽ തന്നെയുണ്ടെന്നും ഇവിടെ സ്വന്തമായി സലൂൺ നടത്തുന്നുവെന്നുമാണ് ജേവിസ് പ്രതികരിച്ചത്. മലയാളികൾക്ക് മലയാളിയാണ് പാര എന്ന് പറഞ്ഞു ജേവിസിന്റെ തട്ടിപ്പിന്റെ കഥ എഷ്യാനെറ്റ് ന്യൂസിന്റെ ഗൾഫ് റൗണ്ട് അപ്പ് വെളിയിൽ കൊണ്ടുവന്നപ്പോഴാണ് ജേവിസിന്റെ തട്ടിപ്പിന്റെ കഥ കേരളവും ഗൾഫ് നാടുകളും അറിയുന്നത്. ഈ വാർത്ത വന്നതോടെ നാട്ടിൽ തനിക്ക് നിൽക്കാൻ സാധിക്കില്ലെന്ന് പറഞ്ഞാണ് മറുനാടനെ ജേവിസ് ബന്ധപ്പെടുന്നത്
അറബിയുടെ ആരോപണങ്ങൾ നിഷേധിച്ച് തന്റെ വലിയ ജീവിത കഥയാണ് ജേവിസ് മറുനാടനോട് പറഞ്ഞത്. അറബിയുടെ ഭാര്യയുടെ ആരോപണങ്ങൾ നിഷേധിച്ച് പൊട്ടിക്കരഞ്ഞാണ് ജേവിസിന്റെ ഭാര്യ ശില്പയും മറുനാടനോട് സംസാരിച്ചത്. യുഎഇ പൗരനായ ജമാൽ തന്റെ കമ്പനി സ്റ്റാഫ് ആയിരുന്നുവെന്നും തന്നെ കബളിപ്പിച്ച് തന്റെ കമ്പനി അറബി സ്വന്തമാക്കുകയും വ്യാജ പാസ്‌പോർട്ട് എടുത്ത് അറബി തന്നെ ഒമാൻ വഴി കയറ്റിവിടുകയായിരുന്നുവെന്നാണ് ജേവിസ് പറഞ്ഞത്. പക്ഷെ തന്നെ കബളിപ്പിച്ച് പണം തട്ടിയെടുത്ത് ജേവിസ് മുങ്ങി എന്നാണ് ജമാൽ സലിം ഹുസൈൻ പറഞ്ഞത്. മാധ്യമ വാർത്തകൾ മുഴുവൻ വന്നതും അറബിയെ പറ്റിച്ച് മുങ്ങിയ ജേവിസ് എന്ന മലയാളിയെക്കുറിച്ചാണ്.
അറബി തന്നെ കബളിപ്പിച്ച് മുഴുവൻ പണവും കമ്പനിയും സ്വന്തമാക്കി തന്നെ കയറ്റിവിട്ടുവെന്ന് ജേവിസ് മാത്യു മറുനാടനോട് പ്രതികരിച്ചെങ്കിലും മറുനാടൻ ദുബായി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ജേവിസ് പലർക്കും പണം നൽകാനുണ്ട് എന്ന് അറിവായിട്ടുണ്ട്. ജേവിസിന്റെ വാക്കുകളിൽ കുടുങ്ങി വൻ തുകകൾ പല മലയാളികൾക്കും നഷ്ടമായിട്ടുണ്ട്. മറുനാടനോടുള്ള സംഭാഷണങ്ങളിലാണ് ഈ കാര്യങ്ങൾ വെളിയിൽ വന്നത്. പക്ഷെ ആരും പരാതിയുമായി രംഗത്ത് വന്നിട്ടില്ല. ഈ തുകകൾ ജേവിസിനു തിരികെ നൽകേണ്ടി വരുമെന്നാണ് സൂചന.
സൗഹൃദത്തിൽ ചതി മുക്കി ഇടപെടുന്നയാൾ എന്നാണ് ദുബായിലെ സുഹൃത്തുക്കൾ ജേവിസിനെ വിശേഷിപ്പിക്കുന്നത്. സൗഹൃദങ്ങൾ ചൂഷണം ചെയ്ത് വൻ തുകകൾ ജേവിസ് തട്ടിയെടുത്ത് മുങ്ങി എന്നാണ് മറുനാടന് അറിയാൻ കഴിഞ്ഞത്. സൗഹൃദത്തിന്റെ പിൻബലത്തിലെ ഈ തട്ടിപ്പ് കാരണം ജേവിസിനെ അറിയുന്നവർ പരാതിപ്പെടാൻ തയ്യാറായിട്ടില്ല. പക്ഷെ ജേവിസ് പണം നൽകാനുണ്ട് എന്നതിന് രേഖകൾ ഉള്ളതിനാൽ ഈ പണം തിരികെ വാങ്ങാൻ കഴിയും എന്ന് തന്നെയാണ് ജേവിസിനാൽ പറ്റിക്കപ്പെട്ടവരുടെ പ്രതീക്ഷ.
ജേവിസ് എന്നതിനെക്കാളും ജേവിസിന്റെ അച്ഛനെയാണ് ദുബായിൽ പലർക്കും അറിയുന്നത്. വ്യവസായിയും കോടികൾ കൈവശമുള്ളയാളുമാണ് ജേവിസിന്റെ അച്ഛനായ ഇപ്പോഴും ദുബായിലുള്ള കെ.സി.മാത്യു. ഇദ്ദേഹം ഒരു പള്ളിയിൽ പാസ്റ്ററും ബിസിനസുകാരനുമാണ്. ഇസ്സാ
മറൈൻ എക്യുപ്‌മെന്റ്‌റ് ലിമിറ്റഡ് എന്നാണ് മാത്യുവിന്റെ കമ്പനിയുടെ പേര്. കമ്പനിയും മാത്യുവും പ്രശസ്തനുമാണ്. കോടികൾ ആസ്തിയുള്ള ബിസിനസുകാരനാണ് മാത്യു. മാത്യുവിന്റെ മകൻ ഉണ്ടാക്കിയ കടങ്ങൾ അതുകൊണ്ട് തന്നെ ആരും പുറത്ത് പറയാൻ തയ്യാറല്ല. ഇന്നല്ലെങ്കിൽ നാളെ തങ്ങളുടെ കാശ് തിരികെ ലഭിക്കും എന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്.
അറബിയെ പറ്റിച്ചു ജേവിസ് മുങ്ങി എന്ന വാർത്ത വന്നപ്പോൾ മലയാളിയെ തള്ളി അറബിയായ ജമാൽ സലിം ഹുസൈന്റെ ആരോപണമാണ് മലയാളികൾ മുഖവിലയ്ക്ക് എടുക്കുന്നത്. പക്ഷെ തന്നെ കബളിപ്പിച്ച് അറബി തന്റെ മുഴുവൻ പണവും സ്ഥാപനവും സ്വന്തമാക്കുകയും അതിനു ശേഷം കേസ് എന്ന് ഭീഷണി മുഴക്കി കള്ളപാസ്‌പോർട്ട് ഉണ്ടാക്കി തന്നെ ഒമാൻ വഴി കയറ്റിവിട്ടു എന്നുമാണ് ജേവീസ് മറുനാടനോട് പ്രതികരിച്ചത്. വലിയ കഥയാണ് ജേവിസ് പറയുന്നത്. തന്നെ ചതിച്ച്, കുത്തുപാള എടുപ്പിച്ച്, ജീവിതം തന്നെ നാമാവശേഷമാക്കിയ അറബിക്ക് വേണ്ടി, ഏഷ്യാനെറ്റ് വ്യാജ വാർത്ത ചമച്ചിരിക്കുന്നു-ജേവീസ് പറയുന്നു.
തന്റെ കമ്പനിയിൽ വാക്കാൽ മാത്രം പാർട്ണർ ആയി മാറിയ ജമാൽ സലിം ഹുസൈൻ കമ്പനിയിൽ നിന്ന് എടുത്തുകൊണ്ടുപോയ ചെക്കുകളിൽ എഴുതി ചേർത്ത തുകയാണ് പത്തുകോടിയോളം വരുന്ന ഈ തുക. അറബി പാർട്ണർ ആയി മാറിയപ്പോൾ ഗുണമാകുമെന്നു കരുതി അയാളെ വിശ്വസിച്ചപ്പോൾ കമ്പനിയുടെ കാശ് അടിച്ചു മാറ്റി തന്നെയും തന്റെ കുടുംബത്തെയും ഇല്ലാതാക്കുകയാണ് അറബി ചെയ്തത്. എന്നിട്ട് എഷ്യാനെറ്റ് സഹായത്തോടെ വ്യാജവാർത്ത ചമച്ച് ഇപ്പോൾ തന്നെയും തന്റെ കുടുംബത്തേയും വ്യക്തിഹത്യ നടത്തുകയാണ്. ഈ വ്യക്തിഹത്യയ്ക്ക് മലയാളി ചാനൽ കൂട്ട് നിൽക്കുകയും ചെയ്യുന്നു.
വ്യാജ പാസ്‌പോർട്ട് എടുത്ത് അറബിയെ പറ്റിച്ച് മലയാളി ജാവിസ് മുങ്ങി എന്നാണ് ഏഷ്യനെറ്റ് വാർത്തയിൽ പറയുന്നത്. ഈ വ്യാജപാസ്പോർട്ട് തനിക്ക് എടുത്ത് തന്നതും തന്റെ വിമാനം കയറി രക്ഷപ്പെടാൻ സഹായിച്ചതും ഇതേ അറബി തന്നെയാണ്. ഈ അറബി തന്നെയാണ് ഇപ്പോൾ തനിക്ക് ജാവിസ് മാത്യു 10 കോടി നൽകാനുണ്ട് എന്ന് പറഞ്ഞു കോടതിയിൽ കേസും കൊടുത്ത് സഹായത്തിനായി എഷ്യാനെറ്റിനെ സമീപിച്ചിരിക്കുന്നത്. എന്റെ കമ്പനിയിലെ ജോലിക്കാരനായിരുന്നു അറബി എന്ന് വരെ വാർത്തയിൽ വന്നില്ല.
പത്തു കോടി പറ്റിച്ച് മുങ്ങിയ തൃശൂർ സ്വദേശി ജാവിസ് മാത്യുവിനെ കണ്ടെത്താൻ വേണ്ടിയുള്ള അന്വേഷണത്തിലാണ് യുഎഇ പൗരനായ ജമാൽ എന്നാണ് വാർത്ത. പതിനഞ്ചോളം കേസിൽ പ്രതിയായ ജാവിസ് മാത്യു വ്യാജപാസ്‌പോർട്ട് ഉപയോഗിച്ച് ദുബായ് വിട്ടിരിക്കുന്നു. അറബിയെ പറ്റിച്ച് മലയാളി നാടുവിട്ടപ്പോൾ അറബിയും കുടുംബവും അതിജീവനത്തിനുള്ള പെടാപ്പാടിലാണ്. വാർത്ത പറയുന്നു. ഗൾഫ് നാടുകളിലുള്ള മലയാളികളെ ആകെ നാണം കെടുത്തിയിരിക്കുകയാണ് ജാവിസ് എന്നാണ് അവതാരകൻ പറയുന്നത്. യുഎഇയിലെ ഇന്ത്യാക്കാർക്ക് ആശ്രയമായ സ്വദേശി എന്നാണ് ജമാലിനെ വിശേഷിപ്പിക്കുന്നത്.
ജാവിസ് മാത്യു എന്ന മലയാളി കാരണം ജമാലിന് ഇന്നു ജോലിയുമില്ല, കൂലിയുമില്ല. തിരിഞ്ഞു നോക്കാൻ കൂടപ്പിറപ്പുകൾ കൂടിയില്ല.എല്ലാത്തിനും കാരണം മലയാളിയായ ജാവിസ് തന്നെ.സ്വന്തം വാർത്തയ്ക്ക് അടിവരയിട്ട് കൊണ്ട് എഷ്യാനെറ്റ് അവതാരകൻ പറയുന്നു. ചെക്ക് കേസിൽ കുടുങ്ങിയ ജാവിസിനെ രക്ഷപ്പെടുത്താനാണ് ആദ്യം ജാവിസിനെ ബന്ധപ്പെടുന്നത് എന്നാണ് ഏഷ്യനെറ്റ് വാർത്തയിൽ അറബി പറയുന്നത്. ഈ വാർത്തയ്ക്ക് എതിരെയാണ് ജേവിസ് രംഗത്ത് വന്നത്. സ്വന്തം കഥ ജേവിസ് മറുനാടൻ മലയാളിയോട് പറയുന്നത് ഇങ്ങിനെ:.
സുഹൃത്തിന് വേണ്ടി ആദ്യ കേസും അറസ്റ്റും
എന്റെ സുഹൃത്തിന് നൽകാനുള്ള കാശ് ഒരു മലയാളി നൽകാത്തപ്പോൾ സുഹൃത്തിന്റെ പ്രശ്‌നത്തിൽ ഇടപെട്ടു അയാളുടെ വണ്ടി താൻ തടഞ്ഞുവെച്ചു. മലയാളി തന്റെ വണ്ടി പിടിച്ചു വെച്ചു കിഡ്‌നാപ്പ് ചെയ്തു എന്ന് പറഞ്ഞു കേസ് കൊടുത്തപ്പോൾ ദുബായ് പൊലീസ് തന്നെയും ആ സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. പൊലീസ് സ്റ്റേഷനിൽ നിന്ന് സിഐഡിമാർ വിളിക്കുകയായിരുന്നു. എന്താണ് എന്ന് ചോദിച്ചപ്പോൾ വന്നിട്ട് പറയാം എന്നാണ് പറഞ്ഞത്. 13 വർഷം ദുബായിൽ നിന്നപ്പോൾ എന്റെ പേരിൽ വന്ന ആദ്യ കേസ്. ഈ കേസ് വരുന്നത് 2016ലാണ് എന്ന് ഓർക്കണം. ജമാൽ പറയുന്ന കമ്പനി 2011-ൽ ഞാൻ ആരംഭിച്ചതാണ്. കേസ് വരുന്നത് 2016 ലും. ജയിലിൽ നിന്ന് ഇറങ്ങാനാണ് താൻ അറബിയായ ജമാലിന്റെ സഹായം തേടിയത്.
ദുബായിൽ സുപ്പർ മാർക്കറ്റ് നടത്തി പൊളിഞ്ഞുപോയ ഒരാളാണ് ഇയാളുടെ നമ്പർ നൽകിയത്. അയാളെയും ഈ അറബി തന്നെയാണ് പെടുത്തിയത്. പക്ഷെ തത്ക്കാലം ജയിലിൽ നിന്നും ഇറങ്ങാൻ ഈ അറബിയുടെ സഹായം മതി എന്നാണ് എന്റെ ആ സുഹൃത്ത് പറഞ്ഞത്. ജയിലിലെ ഫോണിൽ നിന്നാണ് ഞാൻ ജമാലിനെ വിളിക്കുന്നത്. 85000 ദിർഹംസ് ആണ് ജമാൽ ആവശ്യപ്പെട്ടത്. കമ്പനി അക്കൗണ്ടിൽ നിന്നും കാശ് എടുത്താണ് ഞാൻ ജമാൽ എന്ന ഈ അറബിക്ക് നൽകിയത്. അതിന്റെ ബാങ്ക് ഡിറ്റൈൽസ് വരെ എന്റെ കയ്യിലുമുണ്ട്. എന്റെ ഡ്രൈവർ ആണ് ഈ അറബിയുടെ കയ്യിൽ കൊണ്ട് വന്നു കാശ് നൽകുന്നത്. ഇതാണ് യാഥാർഥ്യം. ആ കേസിൽ ജമാൽ ഞങ്ങളെ സഹായിച്ചു. അതിനു ശേഷമാണ് ജമാലും ഞാനും തമ്മിൽ ബന്ധം വരുന്നത്.എന്നാൽ ഏഷ്യാനെറ്റ് വാർത്തയിലോ നേർ വിപരീതമായ കാര്യവും.
അറബി സ്വന്തം ചെലവ്ക്കായി തന്നെ ഊറ്റി
വാർത്തയിൽ ആദ്യം പറയുന്ന കാര്യം തന്നെ കളവാണ്. താൻ രക്ഷപ്പെടാൻ അറബിയുടെ കാലു പിടിച്ചു എന്നാണ് വാർത്ത പറയുന്നത്. എന്നാൽ അറബി സ്വന്തം ചെലവ്ക്കായി തന്നെ ഊറ്റുകയാണ് ചെയ്തത്. വിമാന ടിക്കറ്റ്, ആഡംബര വാഹനങ്ങൾ, ഹോട്ടലുകളിലെ താമസം. അറബിയുടെ വീട്ടിലെ ഫുഡ് വരെ പലപ്പോഴും താനാണ് സ്‌പോൺസർ ചെയ്തത്. എല്ലാ ആഴ്ചയിലും ഒരു വണ്ടി സാധനമാണ് ജമാലിന്റെ വീട്ടിലേക്ക് ഞാൻ വാങ്ങി നൽകിയത്. കമ്പനി അറബിക്കല്ല, തന്റെ കമ്പനിയിൽ അറബി വന്നു പാർട്ണർ ആയി ചേരുകയാണ് ചെയ്തത്. വാർത്ത നൽകുമ്പോൾ അതിന്റെ പിന്നിലെന്ത് എന്ന് അന്വേഷിക്കാതെ വാർത്ത നൽകി ഏഷ്യാനെറ്റ് മലയാളികളെ ചതിക്കുകയാണ് ചെയ്തത്. അറബിയുടെ ഭാര്യ വാർത്തയിൽ പറയുന്നു.
തന്റെ കയ്യിൽ നിന്ന് ജാവിസിന്റെ ഭാര്യ അടുപ്പം ചൂഷണം ചെയ്ത് പണം തട്ടി എന്ന്. ജോലിയും കൂലിയും പോലുമിലാത്ത അറബിയുടെയും കുടുംബത്തിന്റെ കയ്യിൽ എവിടെ കാശിരിക്കുന്നു. എല്ലാം തന്റെ കമ്പനിയുടെ പണം. അത് എല്ലാം ഊറ്റിയത് അറബിയും കുടുബവും. ഒടുവിൽ തന്റെ കമ്പനി സ്വന്തമാക്കി. തന്റെ കമ്പനി എന്ന് അറബി പറയുന്ന ആ കമ്പനിയുടെ ലൈസൻസ് ആരുടെപേരിലാണ് എന്ന് നോക്കട്ടെ. അദ്ദേഹത്തിന്റെ അറിവിലേക്ക് ആയി പറയുകയാണ്. ആ ലൈസൻസ് എന്റെ പേരിലാണ്. ആ കമ്പനി സ്വന്തമാക്കി വരുമാനം അടിച്ചു മാറ്റാനാണ് അറബി വ്യാജ പാസ്‌പോർട്ട് വഴി തന്നെ നാടുകടത്തിയത്. എന്നിട്ട് എല്ലാം തന്റെ പേരിലിട്ടു തന്നെ തട്ടിപ്പുകാരനായി മുദ്ര കുത്തിയിരിക്കുന്നു.
എന്റെ അച്ഛനും അമ്മയും ദുബായിൽ തന്നെയാണ്. അവർ അവിടെ ബിസിനസ് നടത്തുകയാണ്. ഞാൻ ആറാം ക്ലാസ് മുതൽ ദുബായിലാണ്. എന്റെ പഠനവും അവിടെത്തന്നെയാണ് നടന്നത്. ഗൾഫിന്റെ മുക്കും മൂലയും അതുകൊണ്ട് തന്നെ എനിക്ക് സുപരിചിതമാണ്. അച്ഛന് സ്വന്തമായി ബിസിനസ് ഉണ്ട്. അച്ഛൻ ആ ബിസിനസിൽ ശ്രദ്ധിക്കാനാണ് എന്നോടു പറഞ്ഞത്. പക്ഷെ ഞാൻ തയ്യാറായില്ല. ഞാൻ ആദ്യം എമിരേറ്റ്‌സ് എന്ന കമ്പനിയിൽ ജോലിക്ക് കയറി.അത് കഴിഞ്ഞു ഹോൾമാർക്ക് എന്ന കമ്പനിയിൽ കയറി.
അതിനു ശേഷം ഒരു പരസ്യ കമ്പനിയിൽ രണ്ടു വർഷം ജോലി ചെയ്തു. അതിനു ശേഷം സ്വന്തമായി പരസ്യ കമ്പനി ആരംഭിക്കുകയായിരുന്നു. എന്റെ കസിൻസും സുഹൃത്തുക്കളും സഹായിച്ചതിനാലാണ് കമ്പനി തുടങ്ങാൻ കഴിഞ്ഞത്. 2011-ലാണ് പരസ്യകമ്പനി ഞാൻ തുടങ്ങിയത്. പരസ്യ കമ്പനി എന്ന് പറഞ്ഞാൽ മെഷീനുകൾക്ക് വില വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായം ഞാൻ തേടിയത്. അന്നൊന്നും ഈ ജമാലിനെ ഞാൻ അറിയുകകൂടിയില്ല. ഒരു മെഷീനിന് തന്നെ 10-15 ലക്ഷം രൂപ വരും. അങ്ങിനത്തെ പത്ത് പതിനഞ്ചു മെഷീനുകൾ ഉള്ള കമ്പനിയാണിത്.
2011-ൽ ഞാൻ ആരംഭിച്ചത്, വന്നത് പടിപടിയായിയുള്ള വളർച്ച
ഞാൻ 2011-ൽ ആരംഭിച്ച ഈ കമ്പനിയാണ് ജമാൽ അദ്ദേഹത്തിന്റെത് എന്ന് പറയുന്നത്. ഐഡിയസ് അഡൈ്വടൈംസിങ് എന്നായിരുന്നു കമ്പനിയുടെ പേര്. ഒരു വെയർഹൗസ് വാടകയ്ക്ക് എടുത്താണ് കമ്പനി മുന്നോട്ട് പോയത്. 3000 സ്‌കയർ ഫീറ്റ് ഉണ്ടായിരുന്ന വേർഹൗസ് ആണിത്. ജമാൽ അദ്ദേഹത്തിന്റെത് ഇപ്പോൾ പറയുന്ന കമ്പനിയിലെ ജീവനക്കാരെ 2011-ൽ ഞാൻ നിയമിച്ചവരാണ്. എല്ലാം മലയാളികൾ ആയിരുന്നു. പ്രമുഖ കമ്പനികളുടെ വർക്ക് എനിക്ക് ലഭിച്ചു. നല്ല രീതിയിൽ വരുമാനവും ലഭിച്ചു. പതിനൊന്നു വണ്ടികൾ എനിക്ക് അവിടെ സ്വന്തമായിട്ടുണ്ടായിരുന്നു. 2015 അവസാനം വരെ ഈ വെയർഹൗസിലാണ് തങ്ങിയത്. 1,80,000 ദിർഹംസ് ആണ് വെയർഹൗസ് വാടക. അറബി വരും വരെ ദുബായിൽ ടോപ്പ് ലെവലിലേക്ക് പോയിക്കൊണ്ടിരിക്കുന്ന കമ്പനിയായിരുന്നു അത്. വളരെ കുറഞ്ഞ ശമ്പളം വാങ്ങിക്കൊണ്ടിരിക്കുന്ന അറബിയാണിത്. അതിനാലാണ് ഞാൻ അറബിയെ സഹായിച്ചത്.
അറബിയെ പാർട്ട്ണറാക്കി; നാശം തുടങ്ങി
വിവിധ ഭാര്യമാരും കുട്ടികളും അറബിയെ ചുറ്റിപ്പറ്റിയുണ്ട്. അറബി യുഎഇ പൗരനാണ്. എനിക്ക് ആണെങ്കിൽ കുറെ ബിൽ തുകകൾ കിട്ടാനുണ്ട്. അപ്പോൾ ജമാലിന് ഈ ബിൽ തുകകൾ കളക്റ്റ് ചെയ്താൽ കമ്മിഷൻ നൽകാം എന്ന് പറഞ്ഞു. സ്വദേശികൾക്ക് അവിടെ പ്രാമുഖ്യവും ഇത്തരം തുകകൾ പെട്ടെന്ന് കലക്ടു ചെയ്യാൻ കഴിയുന്ന സാഹചര്യവുമുണ്ട്. അങ്ങിനെയാണ് ജമാൽ എന്റ്‌റെ ഓഫീസിൽ വന്നു തുടങ്ങുന്നത്. എമിരേറ്റ്‌സ് ഇസ്ലാമിക് ബാങ്കിലും എഡിബിഐ ബാങ്കിലും എനിക്ക് ലോൺ ഉണ്ടായിരുന്നു. രണ്ടു ലക്ഷത്തിൽ താഴെയുള്ള ലോണുകൾ ആയിരുന്നു അത്. ഈ ലോണുകൾ ഞാൻ ക്ലോസ് ചെയ്ത് തരാം എന്ന് പറഞ്ഞു. കമ്പനിയുടെ 50 ശതമാനം ഷെയർ എനിക്ക് തരുമോ എന്ന് ചോദിച്ചു. എനിക്ക് ഒരു പാർട്ണർ ഉണ്ട്. അയാളെ ഒഴിവാക്കാൻ ജമാൽ എന്നെ നിർബന്ധിച്ചു. ഒടുവിൽ നിർബന്ധം സഹിക്കാൻ കഴിയാതെ അയാളെ ഞാൻ ഒഴിവാക്കി. ആറുമാസം കഴിഞ്ഞു ഒരു ലക്ഷം ദിർഹംസ് വെച്ച് ഞാൻ അയാൾക്ക് നൽകാം എന്ന് പറഞ്ഞു ഒടുവിൽ ആ പാർട്ണറെ ഞാൻ ഒഴിവാക്കി. കരാർ എഴുതാൻ പറഞ്ഞു.
അങ്ങിനെ കരാർ പ്രകാരം പാർട്ണറെ ഞാൻ ഒഴിവാക്കി. ബാധ്യതകൾ കൂടി വന്നപ്പോൾ കുറച്ചു കൂടി മിഷൻ വാങ്ങുന്ന കാര്യം ഞാൻ ജമാലിനോട് പറഞ്ഞു. അങ്ങിനെ രണ്ടു മെഷീൻ ജമാൽ വാങ്ങിത്തന്നു. പിന്നീട് ഞാൻ വേറെ വെയർഹൗസ് വാടകയ്ക്ക് എടുത്തു. കമ്പനി അങ്ങോട്ട് ചെയ്ഞ്ച് ചെയ്തു. 20000 ദിർഹംസ് ഞാൻ നൽകാം കമ്പനിയിൽ ജോലി ചെയ്യാൻ ഞാൻ ജമാലിന് അനുവാദം നൽകി. ഫ്‌ളാഗ് പ്രിന്റിങ് മെഷീൻ, ലേസർ മെഷീൻ, റൗട്ടർ എന്നിവ ജമാൽ വാങ്ങി നൽകി. ആ മെഷീനിലെ വരുമാനത്തിൽ 60 ശതമാനം ഷെയർ നൽകണം എന്ന് പറഞ്ഞു. ഞാൻ അത് സമ്മതിച്ചു. കമ്പനിയിൽ പണം വരുന്നത് കണ്ടതോടെ ജമാലിന്റെ ആവശ്യങ്ങൾ കൂടി. പണം ജമാൽ ആവശ്യപ്പെടാൻ തുടങ്ങി. ഷെയറിൽ നിന്നും കട്ട് ചെയ്യാൻ പറഞ്ഞു. എനിക്ക് അത്യാവശ്യം ഉണ്ട് എന്ന് പറഞ്ഞു. ഇതോടെ പണം കൂടുതൽ ആയി ജമാലിന്റെ കയ്യിൽ പോകാൻ തുടങ്ങി. ഭാര്യ ഈ കാര്യം മനസിലാക്കി ജമാലിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. കരാർ ഇല്ലാ എന്ന് ചൂണ്ടിക്കാട്ടിയാണ് ഭാര്യ ഈ കാര്യം എന്നോടു പറഞ്ഞത്.പക്ഷെ ഞാൻ ജമാലിനെ വിശ്വസിച്ചു. ഇതോടെയാണ് എന്റെ അധപതനം തുടങ്ങുന്നത്.
സുഹൃത്തിന് വേണ്ടി തന്നെ രണ്ടാം കേസും അറസ്റ്റും
ഇതിന്നിടയിൽ എന്റെ സുഹൃത്ത് നാട്ടിലേക്ക് പണം അയക്കാൻ എന്നെ ഏൽപ്പിച്ചിരുന്നു. ആ പണം കിട്ടുന്നത് വരെ എന്റെ ഒരു ചെക്ക് കയ്യിൽ വാങ്ങി വെച്ചിരുന്നു. ആവശ്യം കഴിഞ്ഞപ്പോൾ സുഹൃത്തിൽ നിന്നും ചെക്ക് വാങ്ങാൻ ഞാൻ മറന്നു. ഈ സുഹൃത്ത് എന്റെ ചെക്ക് നൽകി ഒരാളിൽ നിന്നും പലിശയ്ക്ക് പണം വാങ്ങി. നാല് ലക്ഷത്തോളം രൂപയാണ് അവൻ വാങ്ങിച്ചത്. കാശ് നൽകാത്തപ്പോൾ എന്റെ പേരിൽ കേസ് വന്നു. ഇതോടെ ജമാൽ തന്ത്രപരമായി നീങ്ങി. എന്നെ ഭീഷണിപ്പെടുത്തി പുറം ലോകം കാണാൻ കഴിയില്ലാ എന്നാണ് പറഞ്ഞത്. ഈ കേസിൽ ഞാൻ വീണ്ടും അറസ്റ്റിലായി. ജയിലിൽ കിടന്നു. ജാമ്യത്തിൽ പിന്നീട് ഇറങ്ങി. പിന്നീട് ഒരു ചെക്ക് കേസ് വന്നു. ഇതോടെ ഇതുവെച്ച് ജമാൽ വിലപേശി. ചെക്ക് കേസ് പ്രശ്‌നമാണ്. സിഐഡി എന്നെ വിളിച്ചു. നിന്നെ അറസ്റ്റ് ചെയ്യും. കമ്പനിയിൽ എനിക്ക് വരാൻ കഴിയാത്ത അവസ്ഥയായി. ക്രെഡിറ്റിൽ സാധനങ്ങൾ വാങ്ങുമ്പോൾ അത് മുടങ്ങിയാൽ ചെക്ക് കേസ് വരും.
ഇത്തരം കേസുകളാണ് ഈ ഘട്ടത്തിൽ വിനയായത്. പാസ്‌പോർട്ട് ദുബായ് കോടതിയിൽ ആണെന്ന് ജമാലിന് അറിയാവുന്നതാണ്. ഒന്നര ലക്ഷം രൂപ നൽകിയാൽ വ്യാജപാസ്‌പോർട്ട് വഴി നാട്ടിലേക്ക് കടത്തിവിടാം എന്നു ജമാൽ തന്നെയാണ് എന്നോടു പറഞ്ഞത്. ഒരു പാക്കിസ്ഥാനീ വഴി ഈ കാര്യങ്ങൾ ചെയ്തു തരാം എന്ന് എന്നോടു പറഞ്ഞത് ജമാൽ തന്നെയാണ്. കമ്പനി വിറ്റ് ആ പണം എന്റെ പേരിൽ അയക്കണം എന്നും ജമാലിനോട് ഞാൻ പറഞ്ഞിരുന്നു.മൂന്നു ദിവസം കൊണ്ടാണ് ജമാൽ വ്യാജ പാസ്‌പോർട്ട് എനിക്ക് ഒപ്പിച്ചു തന്നത്. ദുബായിൽ നിന്നും എന്നെ ഒമാനിലേക്ക് കടത്തി. ഒമാനിൽ നിന്നും മസ്‌ക്കറ്റിലേക്ക് വന്നു. അവിടെ നിന്ന് ദോഹ വഴി ചെന്നൈ എയർപോർട്ടിലേക്ക് കടത്തി. ഞാൻ നേരെ ചെന്നൈ പാസ്‌പോർട്ട് ഓഫീസിൽ എത്തി. പാസ്‌പോർട്ട് ഓഫീസറെ കണ്ടു. കീഴടങ്ങി. അതുകൊണ്ട് തന്നെ ഈ കേസിൽ എനിക്ക് ചെന്നെ സെൻട്രൽ ജയിലിൽ 15 ദിവസം കിടക്കേണ്ടിയും വന്നു. പിന്നീട് ജാമ്യത്തിൽ ഇറങ്ങി. ഈ കാര്യത്തിൽ ചെന്നെയിൽ ജമാലിന് എതിരെ ഞാൻ കേസ് ഫയൽ ചെയ്തിട്ടുണ്ട്.
എന്റെ കമ്പനി ചെക്കിൽ കാശ് എഴുതി ജമാൽ കോടതിയിൽ നൽകി
ഞാൻ നൽകിയ ചെക്കിൽ തുക എഴുതി തനിക്ക് പണം നൽകാനുണ്ടെന്നു പറഞ്ഞു ജമാൽ ദുബായി കോടതിയിൽ കേസ് നൽകി.ഈ കാര്യത്തിൽ ഉള്ള ഇന്റർ നാഷണൽ അറസ്റ്റ് വാറണ്ട് ആയാണ് കൊച്ചിയിൽ ജമാൽ എന്നെ കൊച്ചിയിൽ തിരഞ്ഞു വന്നത്. പൊലീസ് എന്നെ വിളിച്ചു പറഞ്ഞു. ജമാലിന്റെ കയ്യിലെ അറസ്റ്റ് വാറണ്ട് വച്ച് ഒന്നും ചെയ്യാൻ കഴിയില്ല. അറസ്റ്റ് ചെയ്താൽ ജമാൽ ജാമ്യത്തിൽ ഇറങ്ങും. അതിനാൽ നിങ്ങൾ സെറ്റിൽ ചെയ്യണം എന്ന് പറഞ്ഞു. കൊച്ചി അബാദ് പ്ലാസയിൽ വച്ചാണ് ഞങ്ങൾ കാണുന്നത്. പൊലീസ് ആണ് പറഞ്ഞത് നിങ്ങൾ കാശ് നൽകാം എന്ന് പറഞ്ഞു അറബിയെ പറഞ്ഞു വിടാൻ പറഞ്ഞു.
അത് പ്രകാരമാണ് ഇല്ലാത്ത പണം ആയിട്ട് കൂടി ജമാലിന് ഞാൻ പണം നൽകാം എന്ന് പറയുന്നത്. അതിന്റെ വീഡിയോ ആണ് ഞാൻ പണം നൽകാനുണ്ട് എന്ന് പറഞ്ഞു ജമാൽ ഏഷ്യാനെറ്റ് ലേഖകന് നൽകിയത്. പണം നൽകാനുണ്ട് എന്ന് പറഞ്ഞു മുദ്രപത്രത്തിൽ ഒപ്പിടാൻ പറഞ്ഞു. ഒപ്പിടില്ല എന്ന് ഞാൻ തീർത്ത് പറഞ്ഞു. എന്റെ നാട്ടിലെ ചെക്ക്, ബ്ലാങ്ക് ചെക്ക് നൽകിയിട്ടുണ്ട്. പക്ഷെ ഏഷ്യാനെറ്റ് ലേഖകന് ജമാൽ കാണിച്ച ചെക്ക് എന്റെ കമ്പനിയിൽ നിന്ന് എടുത്തുകൊണ്ട് പോയ ബ്ലാങ്ക് ചെക്ക് ആണ്. അതിലെ ഒപ്പ് കൂടി എന്റേതല്ല. ജമാൽ ഇപ്പോൾ ആരോപിക്കുന്ന എല്ലാ കാര്യങ്ങളും തെളിയിക്കാൻ എന്റെ കയ്യിൽ ഡോക്യുമെന്റ് ഉണ്ട്. ഇപ്പോൾ ചെറിയ മുടിവെട്ടുന്ന കട നടത്തിയാണ് ഞാൻ ഇപ്പോൾ ജീവിക്കുന്നത്. പക്ഷെ ഏഷ്യാനെറ്റ് വാർത്ത കണ്ടു ഇപ്പോൾ ആളുകൾ കരുതുകയാണ്, ഞാൻ തട്ടിപ്പ്കാരനാണെന്ന്. ഇതാണ് നിലവിലെ അവസ്ഥ-ജേവിസ് പറയുന്നു.
അന്നേ മുന്നറിയിപ്പ് നൽകി; ഭർത്താവ് മുഖവിലയ്ക്ക് എടുത്തില്ല: ശില്പ
അറബിയുടെ രീതികളിൽ എനിക്ക് സംശയം തോന്നിയിരുന്നു.ഞങ്ങളുടെ കാശാണ് അയാൾ അടിച്ചു മാറ്റിക്കൊണ്ടിരുന്നത്. കമ്പനി തന്നെ അടിച്ചു മാറ്റാനാണ് അയാളുടെ പരിപാടി എന്ന് ഞാൻ ഭർത്താവിനോട് പറഞ്ഞു. ഒന്നും ഭർത്താവ് മുഖവിലയ്ക്ക് എടുത്തില്ല-ജാവിസിന്റെ ഭാര്യ ശില്പ മറുനാടനോട് പറഞ്ഞു. അയാൾ ഭർത്താവ് തന്റെ സഹോദരൻ എന്നാണ് എന്നോടു പറഞ്ഞത്. ഞാൻ വിശ്വസിച്ചില്ല. അയാൾ ഒരു കുബുദ്ധിയാണെന്ന് എനിക്ക് തോന്നി. അറബിയുടെ ഭാര്യയെ എനിക്ക് അറിയാം.സ്വന്തമായി അവർക്ക് കാശില്ല. ഇല്ലാത്ത കാശ് അവർ എവിടെ നിന്നും എനിക്ക് നൽകും. എന്റെ മാതാപിതാക്കളോടു പോലും ഞാൻ കാശ് വാങ്ങിയിട്ടില്ല. പിന്നെയാണ് ഒരു പണവുമില്ലാത്ത അറബിയുടെ ഭാര്യയിൽ നിന്ന്. എല്ലാം കളവാണ്. ഈ കളവ് അവർക്ക് എങ്ങിനെ പറയാൻ തോന്നി എന്നാണ് ഞാൻ ആലോചിക്കുന്നത്. ആ വീഡിയോയിൽ പറയുന്നു, കുട്ടികളെ പഠിപ്പിക്കാൻ കാശില്ല എന്നത്. അറബികൾക്ക് അവിടെ സൗജന്യ വിദ്യാഭ്യാസമാണ്. പിന്നെ കുട്ടികളെ പഠിപ്പിക്കാൻ കാശില്ലെന്ന് പറയും. മുഴുവൻ കളവാണ്. ഞങ്ങളുടെ കുട്ടികളുടെ പഠനമാണ് ഇപ്പോൾ വാർത്ത കാരണം മുടങ്ങിയിരിക്കുന്നത്-ശില്പ പറയുന്നു.
Stories you may Like
- കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് ഒറ്റനോട്ടത്തിൽ ഇങ്ങനെ
- അഹ്ലാൻ മോദിയിൽ ഇന്ത്യൻ പ്രവാസി സമൂഹത്തെ ആവേശം കൊള്ളിച്ച് പ്രധാനമന്ത്രി
- കരുവന്നൂരിൽ നടന്നത് ചെങ്കൊടി തണലിലെ വൻ തട്ടിപ്പ്!
- സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ മകൾക്കു വേണ്ടി; മാത്യു കുഴൽനാടൻ
- ആർ ഷെട്ടിക്ക് അറ്റ്ലസ് രാമചന്ദ്രന്റെ അവസ്ഥയിലേക്ക്
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍