സാമ്പത്തിക ബാധ്യത തീർക്കാൻ വിദേശത്തേക്ക് പോകാൻ ശ്രമിച്ചെങ്കിലും കയ്യിൽ ആവശ്യത്തിന് പണം ഇല്ലായിരുന്നു; ബന്ധുവുമായി ചേർന്ന് ആദ്യം ലക്ഷ്യമിട്ടത് മൂവാറ്റുപുഴയിലെ വ്യവസായിയുടെ വീട് കൊള്ളയടിക്കാൻ; വൃദ്ധ ദമ്പതികളെ തലയ്ക്കടിച്ച് വീഴ്ത്തി പണം കവർന്നത് എങ്ങനെയും വിദേശത്തേക്ക് കടക്കാൻ; അയിരൂർപ്പാടത്ത് ജേക്കബിനേയും ഏലിയാമ്മയേയും അക്രമിച്ച നൗഫലിന്റേയും അർഷാദിന്റെയും വെളിപ്പെടുത്തൽ ഇങ്ങനെ
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം:സാമ്പത്തിക ബാദ്ധ്യത തീർക്കുന്നതിന് ലക്ഷ്യമിട്ടാണ് കവർച്ച ആസൂത്രണം ചെയ്തതെന്നും മൂവാറ്റുപുഴയിൽ വ്യവസായിയുടെ വീട്ടിൽ കയറുന്നതിനാണ് ആദ്യം ശ്രമിച്ചതെന്നും ഇത് നടക്കാതെ വന്ന സാഹചര്യത്തിലാണ് അയിരൂർപ്പാടത്തെ വൃദ്ധ ദമ്പതികളുടെ വീട്ടിൽ കവർച്ച നടത്തിയതെന്നും പിടിയിലായ പ്രതികൾ വെളിപ്പെടുത്തിയെന്ന് പൊലീസ്.കഴിഞ്ഞ മാസം 4-ന് പുലർച്ചെ അയിരൂർപ്പാടത്ത് വൃദ്ധ ദമ്പതികളെ തലയ്ക്കടിച്ചുവീഴ്തി ,ബന്ധികളാക്കി സ്വർണ്ണവും പണവും കവർന്ന കേസ്സിൽ മൂവാറ്റുപുഴ പെഴയ്ക്കാപ്പിള്ളി കരയിൽ പാണ്ടിയർപ്പിള്ളി വീട്ടിൽ സെയ്ത് മകൻ നൗഫൽ (34 ) കോതമംഗലം അയിരൂർപാടം കരയിൽ ചിറ്റേത്തുകൂടി വീട്ടിൽ മക്കാർ മകൻ അർഷാദ്(26) എന്നിവരെയാണ് ഇന്നലെ മൂവാറ്റുപുഴ ഡി വൈ എസ് പി നേതൃത്വം നൽകിയ അന്വേഷണ സംഘം അറസ്റ്റുചെയ്തത്.
അയിരൂർപ്പാടം അറയ്ക്കൽ ജേക്കബ്ബിനും ഭാര്യ ഏല്യാമ്മയ്ക്കുമാണ് ഇവരുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നത്.തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട ഇരുവരും ആഴ്ചകൾക്കുശേഷമാണ് ആശുപത്രി വിട്ടത്.നൗഫൽ രണ്ടു വിവാഹം കഴിച്ചിട്ടുണ്ടെന്നും മുൻപ് വിദേശത്തു ജോലിനോക്കിവന്നിരുന്നതായും സാമ്പത്തിക ബാധ്യതയുള്ളതിനാൽ വീണ്ടും വിദേശത്തു പോകുന്നതിന് ശ്രമിച്ചു എങ്കിലും പണം കണ്ടെത്താൻ കഴിയാത്തതിനാൽ നടന്നില്ലന്നും തുടർന്ന് ബന്ധുവും മൂവാറ്റുപുഴയിൽ വർക്ക്ഷോപ്പ് ജോലിനോക്കി വന്നിരുന്ന അർഷാദുമായി ചേർന്ന് കവർച്ച ആസൂത്രണം ചെയ്യുകയായിരുന്നു എന്നുമാണ് പൊലീസ് പങ്കുവയ്ക്കുന്ന വിവരം.
സംഭവത്തെക്കുറിച്ച് പൊലീസ് വെളിപ്പെടുത്തിയ വിവരങ്ങൾ ഇങ്ങിനെ.പാലക്കാട് ലോഡ്ജിൽ വച്ചായിരുന്നു ഇവർ കവർച്ച ആസൂത്രണം ചെയ്തത്. ത്യശൂരിൽ നിന്നും മുഖംമൂടികൾ, കൈയുറകളും വാങ്ങി.മൂവാറ്റുപുഴയ്ക്കടുത്ത് നെല്ലാട് എത്തി ഇവിടുത്തെ വ്യാപാര സ്ഥാപനത്തിൽ നിന്നും കയറും വാങ്ങി. ലക്ഷ്യം മൂവാറ്റുപുഴയിലെ വ്യവസായിയുടെ വീടായിരുന്നു. ഇവർ ലക്ഷ്യം വച്ച വീട്ടിൽ അന്നേദിവസം കൂടുതൽ ആൾക്കാർ ഉണ്ടായിരുന്നതുകൊണ്ടും വീട്ടിനുള്ളിൽ ലൈറ്റുകൾ അണക്കാതിരുന്നതിനാലും സി സി ടി വി ക്യാമറ ഉണ്ടായിരുന്നതിനാലും ഇവർ മൂവാറ്റുപുഴയിലെ ഉദ്യമം ഉപേക്ഷിച്ചു.തുടർന്ന് രണ്ടാം പ്രതി അർഷാദ് ആണ് അയിരൂർപാടത്തെ അറയ്ക്കൽ ജേക്കബിന്റെ വീട്ടിൽ കയറാമെന്ന ആശയം മുന്നോട്ടുവച്ചത്.സെപ്റ്റംബർ നാലിന് രാത്രിയിൽ അയിരൂർപാടത്തു എത്തിയ ഇവർ ദമ്പതികൾ ഉറങ്ങുന്നത് വരെ ഒളിച്ചിരുന്നു.
അടുക്കള വാതിൽ കമ്പിപ്പാര കൊണ്ട് പൊളിച്ച ശേഷം ഇരുവരും അകത്തുകടന്നു.ബഹളം കേട്ടെത്തിയ ദമ്പതികളെ കമ്പികൊണ്ട് തലയ്ക്കടിച്ചു വീഴ്തി,തുടർന്ന് ഏല്യാമ്മയെ കാലുകൾ തമ്മിൽ കയർകൊണ്ട് കൂട്ടിക്കെട്ടി.ജേക്കബ്ബിനെ മുറിയിലിട്ട് കതകടച്ചു.അലമാരയിൽ സൂക്ഷിച്ചിരുന്ന.8 പവനോളം വരുന്ന സ്വർണ്ണാഭരങ്ങളും 3000 ത്തോളം രൂപയും ഇവർ കൈക്കലാക്കി.സ്വർണാഭരണങ്ങൾ പറവൂർ, കൊടുങ്ങല്ലൂർ ഭാഗങ്ങളിൽ പണയം വെച്ച ശേഷം സംഘം രണ്ടായി പിരിഞ്ഞു.പൊലീസിനെ വഴിതെറ്റിക്കുന്നതിനായി ഒന്നാം പ്രതി ബംഗാളി തൊഴിലാളിയുടെ സിം കാർഡ് ഉപയോഗിച്ച് ബംഗാളികളായ പണിക്കാരെ മാത്രം വിളിച്ചു.ഇതരസംസ്ഥാനക്കാരനാണ് പ്രതി എന്ന് വരുത്തിത്തീർക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.പ്രതികളുടെ തന്ത്രം മുൻകൂട്ടി മനസിലാക്കിയ അന്വഷണ സംഘം ഇവരുടെ കഴിഞ്ഞ ഒരുവർഷത്തെ കോൾ ഡീറ്റെയിൽസ് എടുത്തായിരുന്നു മുന്നോട്ടുനീങ്ങിയത് ബംഗാളികളെ സംശയിക്കുന്നെതായി വരുത്തി തീർത്തായിരുന്നു അന്വഷണ സംഘം പ്രതികൾക്കായി വലവിരിച്ചത്.
നൗഫൽ തമിഴ്നാട്ടിലും ബാംഗൂളൂരും അർഷാദ് ബസുവിന്റെ സഹായത്തോടെ ബോംബെയിലും ആയിരുന്നു ഒളിവിൽ കഴിഞ്ഞത്. പണം തിർന്ന ഉടൻ രണ്ടുപേരും വീണ്ടും കോഴിക്കോട് എത്തി അടുത്ത കവർച്ചക്ക് ലക്ഷ്യം വച്ച് ,കോഴിക്കോടുള്ള ഒരു സുഹൃത്തിനെ തെറ്റിദ്ധരിപ്പിച്ച് ഒരു കാറിലായിരുന്നു വന്നത്. കവർച്ച കഴിഞ്ഞു കാർ തട്ടിയെടുത്തു മുങ്ങുക എന്നതായിരുന്നു പ്രതികളുടെ പുതിയ പ്ലാൻ.പ്രതികൾ കൃത്യത്തിനു ഉപയോഗിച്ച് മുഖം മൂടികൾ കൈയുറകൾ ,വസ്ത്രങ്ങൾ, കമ്പിപ്പാര തലക്കടിക്കാൻ ഉപയോഗിച്ച് ലിവർ എന്നിവ കണ്ടെത്തി.പ്രതിയായ അർഷാദ് മയക്കുമരുന്നുകൾ ക്കടിമയും സമീപ സ്റ്റേഷനുകളിൽ അടിപിടി കേസുകളിലെ പ്രതിയും ആണ്.
മുവാറ്റുപുഴഡി വൈ എസ് പി കെ.അനിൽ കുമാറിന്റെ മേൽനോട്ടത്തിൽ കോതമംഗലം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ യൂനസ്.റ്റി.എ. സബ് ഇൻസ്പെക്ടർ ദിലീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ മാരായ രഘുനാഥ്, നിജു ഭാസ്കർ, മുഹമ്മദ്, സിവിൽ പൊലീസ്ഓഫീസർ മാരായ ശ്രീജിത്ത്, ജോബി, ജീമോൻ, അനൂപ്, ആസാദ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് കേസന്വേഷണം നടത്തിയത്. പ്രതികൾ കൂടുതൽ സമാനമായ കൂടുതൽ കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് അന്വഷിക്കുന്നതായി ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് അറിയിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍