കൂടത്തായി കേസിലും തലവച്ച് നാണം കെട്ട് സിപിഎം; ജോളിയുമായി പണം ഇടപാടുകൾ നടത്തിയതിന്റെ രേഖകൾ പുറത്തു വന്നതോടെ ലോക്കൽ സെക്രട്ടറിയെ പുറത്താക്കിയെങ്കിലും നാണക്കേട് ബാക്കി; കട്ടാങ്ങലിലെ നേതാവിന്റെ സുഹൃത്തായ അഭിഭാഷകനും നിരീക്ഷണത്തിൽ; ജോളിയുമായുള്ള ബന്ധം സ്ഥിരീകരിച്ച് വസ്തുകച്ചവട കഥയുമായി നേതാവും; സകല നേതാക്കൾക്കും കാശ് കൊടുത്ത് സുഖിപ്പിച്ച ജോളി ക്രിമിനൽ ബുദ്ധിയിൽ സകലകലാ വല്ലഭയെന്ന് തിരിച്ചറിഞ്ഞ് പൊലീസ്
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: കൂടത്തായിലെ ദുരൂഹമരണങ്ങളിലും കുടുങ്ങിയ നാണക്കേടിൽ സിപിഎം. എന്ത് വിവാദമുണ്ടായാലും സിപിഎം നേതാക്കൾ കുടുങ്ങുന്നത് നേതൃത്വത്തേയും വെട്ടിലാക്കിയിട്ടുണ്ട്. കൂടത്തായി കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജോളിയുമായുള്ള ബന്ധം തെളിഞ്ഞതിനെത്തുടർന്ന് സിപിഎം കട്ടാങ്ങൽ ലോക്കൽ സെക്രട്ടറി കെ. മനോജിനെ പാർട്ടി പുറത്താക്കിയിരുന്നു. ജോളിയും മനോജുമായുള്ള പണമിടപാട് രേഖകൾ കണ്ടെടുത്തിരുന്നു. മനോജ് പാർട്ടിയുടെ സൽപേരിന് കളങ്കമുണ്ടാക്കിയെന്ന് സിപിഎം അറിയിച്ചു. ക്രൈംബ്രാഞ്ച് മനോജിന്റെ മൊഴിയെടുത്തു. വിശദമായ ചോദ്യംചെയ്യൽ പിന്നീടുണ്ടാകും. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.
ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തിൽ ഒപ്പിട്ടത് ലോക്കൽ സെക്രട്ടറി മനോജായിരുന്നു. തെറ്റ് ചെയ്തെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതിനെ തുടർന്നാണ് മനോജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ജോളിയെ വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ സഹായിച്ചത് മുസ്ലിം ലീഗ് പ്രാദേശിക നേതാവാണെന്നും ഇതിൽ സാക്ഷിയായി ഒപ്പുവച്ചത് സിപിഎം പ്രാദേശിക നേതാവാണെന്നും നേരത്തെ അന്വഷണസംഘം കണ്ടെത്തിയിരുന്നു. ഒസ്യത്തിന് വിശ്വാസ്യത കൂടാനായിരുന്നു ഇത്. വളരെ തന്ത്രപരമായാണ് ഇതിന് നേതാക്കളെ ജോളി സജ്ജമാക്കിയത്. ഭർതൃപിതാവ് പൊന്നാമറ്റം ടോം തോമസിന്റെ പേരിലുള്ള സ്വത്ത് ജോളിയുടെ പേരിലാക്കി മാറ്റിയെഴുതിയ വ്യാജവിൽപത്രത്തിൽ പ്രദേശവാസികളോ റോയി തോമസിന്റെയോ ബന്ധുക്കൾക്കുും പകരം ദൂരെനിന്നുള്ളവർ സാക്ഷിയായി ഒപ്പിട്ടിരിക്കുന്നത് ശ്രദ്ധയിൽപെട്ട പൊലീസ് ഇതേക്കുറിച്ചും അന്വേഷണം നടത്തിയിരുന്നു.
വിശദമായ അന്വേഷണത്തിൽ പ്രാദേശിക സിപിഎം നേതാവും ഒരു ലീഗ് നേതാവും ജോളിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. കൂടത്തായി സ്വദേശികളല്ലാത്ത ചൂലൂരിൽ നിന്നും കുന്ദമംഗലത്ത് നിന്നുമുള്ളവരാണ് സാക്ഷികളായി വിൽപ്പത്രത്തിൽ ഒപ്പുവച്ചിരുന്നത്. വ്യാജ ഒസ്യത്തിൽ സാക്ഷിയായി ഒപ്പിടാൻ മനോജ് ഒരു ലക്ഷം രൂപ ജോളിയിൽനിന്ന് കൈപ്പറ്റിയെന്നാണ് പൊലീസ് നൽകുന്ന സൂചന. തുക കൈമാറിയ ചെക്ക് ഉൾപ്പെടെയുള്ള രേഖകൾ അന്വേഷണസംഘം കണ്ടെത്തിയതായാണു വിവരം. തെളിവുകളെല്ലാം മനോജിനെതിരാണെന്ന് ഉറപ്പായതോടെയാണ് പാർട്ടി കടുത്ത നടപടിയിലേക്കു നീങ്ങിയത്. ജോളിയുടെ സമീപവാസിയായ ലീഗ് നേതാവിനെതിരേയും അന്വേഷണം നടക്കുന്നുണ്ട്. തഹസിൽദാരുമായി ബന്ധപ്പെട്ട് സ്വത്തുകൾ ജോളിയുടെ പേരിൽ മാറ്റിയെഴുതാൻ സഹായിച്ച ലീഗ് നേതാവും ജോളിയും ബാങ്കിൽ പണമിടപാട് നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ജോളിയുമായി പണം ഇടപാടുകൾ നടത്തിയതിന്റെ രേഖകൾ പുറത്തു വന്നതോടെ ലോക്കൽ സെക്രട്ടറിയെ പുറത്താക്കിയെങ്കിലും നാണക്കേട് ബാക്കിയാണ്. സകല നേതാക്കൾക്കും കാശ് കൊടുത്ത് സുഖിപ്പിച്ച ജോളി ക്രിമിനൽ ബുദ്ധിയിൽ സകലകലാ വല്ലഭയെന്ന് തിരിച്ചറിഞ്ഞ് പൊലീസ് പറയുന്നു. ലീഗ് നേതാവും സിപിഎം നേതാവും വിവാദത്തിലേക്ക് എത്തുന്നതും ഈ ബുദ്ധികാരണമാണ്. നാളെ കേസുണ്ടായാൽ രാഷ്ട്രീയക്കാരുടെ സ്വാധീനത്തിൽ രക്ഷപ്പെടാൻ കൂടിയുള്ള തന്ത്രമായിരുന്നു ഇത്. ഏതായാലും വ്യാജ ഓസ്യത്ത് കേസിൽ നേതാക്കൾ കുടങ്ങാനാണ് സാധ്യത. ഏതായാലും സിപിഎമ്മിന് വലിയ നാണക്കേടാണ് ഈ സംഭവം.
സംശയം തോന്നിയവരെ ജോളിയുടെ അറസ്റ്റിന് മുമ്പ് തന്നെ ചോദ്യം ചെയ്ത് തന്ത്രപരമായ നീക്കമാണ് ക്രൈംബ്രാഞ്ച് കൈകൊണ്ടത്. കുറ്റകൃത്യത്തിൽ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെട്ടതുകൊണ്ട് വിവരങ്ങൾ ചോർന്നുപോകാതിരിക്കാൻ ലോക്കൽ പൊലീസിനും സ്പെഷൽ ബ്രാഞ്ചിനും യാതൊരു സൂചനയും നൽകിയില്ല. ഈ നീക്കം ഫലം കണ്ടതുകൊണ്ടാണ് ലോക്കൽ കമ്മറ്റി സെക്രട്ടറിക്ക് പാർട്ടിക്ക് പുറത്ത് പോകേണ്ടി വന്നത്. വ്യാജ ഒസ്യത്തിൽ മഹേഷ്, മാനോജ് എന്നിവരാണ് ഒപ്പിട്ടിരിക്കുന്നത്. ഇതിൽ മഹേഷിന്റെ ഒപ്പും മനോജ് തന്നെയാണ് ഇട്ടതെന്നാണ് മഹേഷ് പറയുന്നത്.
കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് ചാത്തമംഗലം പഞ്ചായത്ത് ഭരണ സമിതിയിൽ സ്ഥിരം സമിതി അധ്യക്ഷനായിരുന്ന മനോജ് ചാത്തമംഗലം പഞ്ചായത്തിലെ സിപിഎമിലെ പേരെടുത്ത് പറയാൻ സാധിക്കുന്ന നേതാവായിരുന്നു. ഇതുകൊണ്ട് തന്നെയാണ് ഇത്തവണ ഇയാൾ മത്സര രംഗത്ത് നിന്ന് മാറി നിന്നപ്പോൾ പാർട്ടി ഇദ്ദേഹത്തിന്റെ ഭാര്യക്ക് സീറ്റ് നൽകിയത്. ജോളിയുടെ പേരിൽ സ്വത്തുകൾ മാറ്റിയെഴുതിയ വ്യാജ ഒസ്യത്തിൽ സാക്ഷിയായി മനോജ് തന്നെയാണ് ഒപ്പിട്ടതെന്ന കൃത്യമായ വിവരം ലഭിച്ചതിനെ തുടർന്നാണ് പാർട്ടി ഇയാൾക്കെതിരെ കർശന നടപടിയുമായി മുന്നോട്ട് വന്നത്.
എന്നാൽ താൻ ഒസ്യത്തിൽ ഒപ്പിട്ടിട്ടില്ലെന്നും 2016 ൽ നടന്ന ഒരു സ്ഥലമിടപാടിൽ മാത്രമാണ് ഒപ്പിട്ടതെന്നും മനോജ് പറഞ്ഞു. സെന്റിന് ഇരുപത്തി അയ്യായിരം രൂപ വെച്ച് നാൽപ്പത് സെന്റ് സ്ഥലം ജോളിക്ക് വേണ്ടി കച്ചവടമാക്കിയിരുന്നു, ഇതിന്റെ അഡ്വാൻസ് തുകയാണ് ജോളി തന്നത്. ഈ തുക പിന്നീട് ഒന്നേകാൽ ലക്ഷം രൂപ ജോളിക്ക് തിരിച്ച് നൽകിയിട്ടുണ്ടെന്നും മനോജ് പറഞ്ഞു. ഇപ്പോൾ യാത്രയിലാണെന്നും കൂടുതൽ വിവരങ്ങൾ നാട്ടിലെത്തിയാൽ നൽകാമെന്നും മനോജ് പറഞ്ഞു. എന്നാൽ മനോജിന് ജോളിയുമായി അടുത്ത ബന്ധമുണ്ടെന്നും ജോളിക്ക് എൻ.ഐ.ടിക്കുള്ളിൽ ബ്യൂട്ടി പാർലർ നടത്താൻ സൗകര്യം ചെയ്തുകൊടുത്തത് മനോജിന്റെ അടുത്ത സുഹൃത്താണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഒസ്യത്ത് ഉണ്ടാക്കിയത് മനോജുമായി അടുത്ത ബന്ധമുള്ള ക്രിമിനൽ വക്കീലാണെന്നും ആരോപണം ഉണ്ട്. വക്കീൽ പൊലീസ് നിരീക്ഷണത്തിലാണ്.
നേരത്തെ ജോളിയുടെ ഭർത്താവ് ഷാജുവിനെ ചോദ്യംചെയ്ത ശേഷം ക്രൈംബ്രാഞ്ച് വിട്ടയച്ചിരുന്നു. എവിടെ പോയാലും പൊലീസിനെ അറിയിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഷാജുവിനു നിർദ്ദേശം നൽകിയിട്ടുണ്ട്. തനിക്ക് അറിയാവുന്ന കാര്യങ്ങൾ ക്രൈംബ്രാഞ്ചിനോട് പറഞ്ഞിട്ടുണ്ടെന്നു ഷാജു പറഞ്ഞു. മാധ്യമങ്ങളിൽ വന്നത് വ്യാജമാണെന്ന് പറഞ്ഞിട്ടില്ലെന്നും ഷാജു പറഞ്ഞു. ജോളിയെ ചോദ്യംചെയ്തപ്പോൾ ഷാജുവും ഉണ്ടായിരുന്നു. എല്ലാ മൊഴികളും റെക്കോർഡ് ചെയ്തു. മൊഴികൾ വിലയിരുത്തിയശേഷം തുടർനടപടിയെടുക്കും. കൂടുതൽ പേരെ ഇനിയും ചോദ്യം ചെയ്യാനുണ്ട്. മൃതദേഹങ്ങളുടെ രാസപരിശോധന വിദേശത്ത് നടത്താനും അനുമതിയായിട്ടുണ്ട്.
ഡിജിപി ലോക്നാഥ് ബെഹ്റ പൂർണപിന്തുണ അറിയിച്ചിട്ടുണ്ടെന്നും എസ്പി മാധ്യമങ്ങളോടു പറഞ്ഞു. ഷാജുവിന്റെ പിതാവ് സക്കറിയയെയും ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് വിളിപ്പിച്ചിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍